നിഷ്പക്ഷത പുലർത്തുന്നവർക്കു നീതി നിഷേധിക്കരുത്
നിഷ്പക്ഷമായും നീതിപൂർവമായും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്കു കടുത്ത പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരുന്നതു നമ്മുടെ ഭരണനിർവഹണസംവിധാനത്തിനും ജനാധിപത്യ വ്യവസ്ഥയ്ക്കും വെല്ലുവിളി ഉയർത്തുന്നു. അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയകക്ഷികൾ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചു ഉദ്യോഗസ്ഥരെല്ലാം ചലിക്കണമെന്നു പിടിവാശി പുലർത്തുന്നതു ന്യായീകരിക്കാനാവില്ല. അതേ കക്ഷികൾ പ്രതിപക്ഷത്താവുന്പോൾ ഉദ്യോഗസ്ഥർ‌ക്കെതിരേയുള്ള സർക്കാർ നടപടികളിൽ രോഷം കൊള്ളുകയും ചെയ്യും.

അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനൊത്തുമാത്രം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഭരണകർത്താക്കളുടെയും രാഷ‌്‌ട്രീയക്കാരുടെയും നല്ലപിള്ളകളാകാൻ വ്യഗ്രതപ്പെടുന്നവരുടെ ലക്ഷ്യം സർവീസിലിരിക്കുന്പോഴും അതിനുശേഷവും കിട്ടുന്ന ചില അപ്പക്കഷണങ്ങളാവും.
നിഷ്‌പക്ഷതയും നീതിബോധവും കർത്തവ്യബോധവുമുള്ള ഉദ്യോഗസ്ഥർക്കു ഭരണാധിപന്മാരുടെ ഇച്ഛയ്ക്കു വിരുദ്ധമായി ചിലപ്പോൾ ചുമതലാനിർവഹണം നടത്തേണ്ടിവന്നേക്കാം. അവരെ സർക്കാർ ദ്രോഹിക്കുന്നതു തികച്ചും അന്യായവും ജനാധിപത്യവിരുദ്ധവുമാണ്. സിബിഐ തലപ്പത്തെ നിയമനവുമായി ബന്ധപ്പെട്ട് അടുത്തകാലത്തു വലിയ വിവാദങ്ങളുണ്ടായി. രാജ്യത്തെ ഏറ്റവും ഉന്നതമായ കുറ്റാന്വേഷണ ഏജൻസി “കൂട്ടിലടയ്ക്കപ്പെട്ട തത്ത’’ എന്ന പേരിൽ അറിയപ്പെടുന്ന സാഹചര്യം എത്രയോ ദയനീയമാണ്. സിബിഐയുടെ ഡയറക്‌ടറും കേന്ദ്ര സർക്കാരിന്‍റെ ആൾ എന്നറിയപ്പെട്ട സ്പെഷൽ ഡയറക്‌ടറും തമ്മിലുള്ള പോര് ആ ഏജൻസിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലായി. ഇരുവരും പരസ്പരം അഴിമതിയാരോപണങ്ങളുയർത്തുകയും കേസെടുക്കുകയും ചെയ്തു.

സർക്കാർ പുറത്താക്കിയ ഡയറക്‌ടർ കോടതിയുത്തരവിന്‍റെ അടിസ്ഥാനത്തിൽ തിരിച്ചെത്തിയെങ്കിലും സർക്കാർ അദ്ദേഹത്തെ പിറ്റേദിവസം ഫയർ സർവീസ് ഡയറക്‌ടർ ജനറലാക്കി സ്ഥലം മാറ്റി. ഫലത്തിൽ കോടതിവിധി അട്ടിമറിക്കപ്പെട്ടു. ഇനി പുതിയ സിബിഐ ഡ‍യറക്‌ടറെ നിയമിക്കണം. ആ നിയമനം തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തിലും നിഷ്‌പക്ഷവും ആയിരിക്കുമോ? ഭരണകക്ഷിയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനായി ഒരു ഡയറക്‌ടർ നിയമിക്കപ്പെട്ടാൽ ആ ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം നിഷ്പക്ഷമായിരിക്കും?

തിരുവനന്തപുരത്തു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത വനിതാ ഐപിഎസ് ഓഫീസർക്കെതിരേ അന്വേഷണത്തിനു നിർദേശം നൽകിയിരിക്കുന്നു. നിയമസഭ ചേരുന്നതിനു തൊട്ടുമുന്പുള്ള ദിവസം ഇത്തരമൊരു റെയ്ഡ് നടത്തി വാർത്താപ്രാധാന്യം നേടാനുള്ള ശ്രമമായിരുന്നു ഐപിഎസുകാരിയുടേതെന്നാണു സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു നേരേ കല്ലേറു നടത്തിയവർ പാർട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. ഭരണത്തിനു നേതൃത്വം കൊടുക്കുന്ന, ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന, പാർട്ടിയുടെ ഓഫീസ് റെയ്ഡ് ചെയ്യാൻ ധൈര്യം കാട്ടിയ, സർവീസിൽ ക‍യറിയിട്ടു രണ്ടോ മൂന്നോ വർഷം മാത്രമായ ഒരു വനിതാ ഓഫീസറെ ആ സ്ഥാനത്തിരുത്തരുതെന്നു പാർട്ടി നേതാക്കൾക്കു തോന്നിയാൽ സർക്കാർ അതു നടപ്പാക്കിയല്ലേ പറ്റൂ!

പക്ഷേ, നിഷ്പക്ഷമായും നീതിപൂർവമായും അന്വേഷണം നടത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനും പോലീസിന് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നു സർക്കാർ വീന്പിളക്കരുത്. തങ്ങളുടെ പാർട്ടിക്കാരൊഴിച്ചുള്ള ആരെയും പിടികൂടാനുള്ള സ്വാതന്ത്ര്യമാണുള്ളത് എന്നുകൂടി പറയണം. വനിതാ ഓഫീസറെ പഴയ ലാവണമായ വനിതാ സെല്ലിലേക്കു തിരിച്ചയച്ചിട്ടുണ്ട്. ദേശീയ പണിമുടക്കു ദിവസം എസ്ബിഐയുടെ ട്രഷറി ശാഖ അടിച്ചു തകർത്ത യൂണിയൻ നേതാക്കളെ പിടികൂടിയതും കേസെടുത്തതും ഈ വനിതാ ഓഫീസറായിരുന്നു. ഒരു അവസരം കിട്ടിയപ്പോൾ സർക്കാർ പ്രതികാരനടപടി സ്വീകരിച്ചുവെന്നു കരുതിയാൽ തെറ്റുണ്ടോ?

സർക്കാരിന്‍റെ ഇത്തരം ഇടപെടലുകളും ഒതുക്കലുകളും ഐഎഎസ്, ഐപിഎസ് മേഖലകളിൽ പുത്തരിയല്ല. ഭരണരംഗത്തും ക്രമസമാധാന രംഗത്തും കേസന്വേഷണങ്ങളിലുമൊക്കെ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നിർണായകമായ പങ്കു വഹിക്കാനുണ്ട്. ന്യായമെങ്കിലും ഭരണകക്ഷിനേതാക്കൾക്ക് അപ്രീതികരമായ എന്തെങ്കിലും ചെയ്യാൻ തയാറാവുന്ന ഉദ്യോഗസ്ഥർ വളരെ ക്ലേശിക്കേണ്ടിവരും. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും സ്ഥിതി ഭിന്നമല്ല.
ക്രിമിനൽ കേസുകളാകുന്ന സംഭവങ്ങളിൽപ്പോലും പാർട്ടി അന്വേഷിച്ചു പരിഹാരം കണ്ടാൽ മതിയെന്നതാണു ചിലരുടെ നയം. അന്വേഷണത്തിനും ശിക്ഷയ്ക്കുമെല്ലാം പാർട്ടി സമിതികൾ മതിയെങ്കിൽ കോടതിയുടെയും ന്യായാധിപന്മാരുടെയും ആവശ്യമില്ലല്ലോ. പരാതികളിലും കേസുകളിലും വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ട്. അതു പിന്തുടരുകതന്നെ വേണം.

പാർട്ടി ഗ്രാമങ്ങളും പാർട്ടി കമ്മിറ്റികളും ന്യായാന്യായങ്ങൾ തീരുമാനിക്കുന്ന സ്ഥിതി ജനാധിപത്യവിരുദ്ധമാണ്. ക്രമസമാധാനത്തിനു തടസം സൃഷ്‌ടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിനു സ്വാതന്ത്ര്യം വേണം. നടപടി പ്രാദേശിക പാർട്ടി നേതൃത്വത്തിന്‍റെ അനുമതിയോടെ വേണമെന്നു ശഠിക്കുന്നത് ഏകാധിപത്യപ്രവണതയാണ്.

ഉദ്യോഗസ്ഥർ തങ്ങളുടെ നിഷ്പക്ഷത തെളിയിക്കാൻ ബാധ്യസ്ഥരാണ്. സ്വന്തം ഉത്തരവാദിത്വം അവർ തിരിച്ചറിയണം.പബ്ലിസിറ്റിക്കുവേണ്ടിയല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്ന് അവർക്കു ബോധ്യമുണ്ടായിരിക്കണം. നിഷ്‌പക്ഷത പുലർത്തുന്ന ധീരരായ ഉദ്യോഗസ്ഥർ പിടിച്ചുനിൽക്കാൻ ഏറെ പണിപ്പെടേണ്ടിവരും. ഹരിയാനയിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് 22 വർഷത്തെ സേവനത്തിനിടെ 46 തവണയാണു സ്ഥലംമാറ്റം ഉണ്ടായത്. ഇത്തരം പീഡനകഥകൾ പല സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പറയാനുണ്ടാവും. ചില സീനിയർ ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ മിനിമം കാലാവധി ഉറപ്പാക്കണമെന്നു സുപ്രീംകോടതി ഉത്തരവുള്ളതാണ്.

ഉദ്യോഗസ്ഥർ തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെ പ്രവർത്തിക്കുകയും ഭരണാധികാരികൾ അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കുകയും വേണം. അതേസമയം ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരപരിധിവിട്ടു പ്രവർത്തിക്കുകയും രാഷ്‌ട്രീയക്കാരുടെ പിണിയാളുകളായി മാറുകയും ചെയ്യുന്ന സാഹചര്യവും മാറണം. ജനങ്ങൾക്കു നീതിയും ക്ഷേമവും ഉറപ്പുവരുത്തുക എന്നതു സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ കർത്തവ്യമാണ്. അവർ അതു നിർവഹിക്കുന്നതിനു സർക്കാർ വിലങ്ങുതടിയാകരുത്.