മാനവികതയുടെ വിശ്വസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ഒരു മാർപാപ്പയുടെ ആദ്യ ഗൾഫ് സന്ദർശനം എന്നതിലുപരി ചരിത്രം പ്രത്യേകമായി അടയാളപ്പെടുത്തുന്ന സംഭവമായി. ഇന്നലെ മടക്കയാത്രയ്ക്കുമുന്പ് അബുദാബി സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ബലിവേദിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾക്ക് ആത്മീയമായ നവചൈതന്യം പകർന്ന പാപ്പ യുഎഇ ഭരണാധികാരികളുമായും മുസ്‌ലിം മതനേതാക്കളുമായും വളരെ സൗഹൃദപൂർണവും ഹൃദ്യവുമായ അന്തരീക്ഷത്തിൽ ആശയവിനിമയം നടത്തുകയും ചെയ്തു.

അബുദാബി ഫൗൺഡേഴ്‌സ് മെമ്മോറിയലിൽ നടന്ന മതാന്തര, മാനവികതാ സമ്മേളനത്തിൽ ഒപ്പുവയ്ക്കപ്പെട്ട സംയുക്ത രേഖ മതസൗഹാർദത്തിന്‍റെയും മാനവികതയുടെയും മുദ്രയായി. ലോകത്തിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട എഴുനൂറോളം പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനം സംഘടിപ്പിച്ച യുഎഇ ഭരണാധികാരികൾ പ്രത്യേക പ്രശംസ അർഹിക്കുന്നു. വരുംലോകത്തിനു മാർഗദർശകമാകേണ്ട ആശയങ്ങളും മൈത്രിയും ആ സമ്മേളനത്തിന് ഉണർവു പകർന്നു.

സന്ദർശനത്തിന്‍റെ വിവിധ മുഹൂർത്തങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ച ആശയങ്ങൾ ലോകസമൂഹത്തിനു ചിന്താവിഷയങ്ങളാകേണ്ടവയാണ്. ദൈവത്തിന്‍റെ പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ പാപ്പാ, സമകാലിക ലോകത്തെ സംഘർഷങ്ങളെക്കുറിച്ചു വേദനിക്കുന്നു. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും തയാറാകുന്പോൾ വിദ്വേഷത്തിനും അക്രമങ്ങൾക്കും ഇടം കിട്ടാതാവുമെന്നും പാവങ്ങളെ സഹായിക്കുന്നതിലൂടെ ദൈവത്തിന്‍റെ സ്വരം ശ്രവിക്കാൻ കഴിയുമെന്നും അബുദാബിയിലെ മതാന്തര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മതസൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അഭൗമസൗന്ദര്യമായിരുന്നു യുഎഇയിലെ ഇക്കഴിഞ്ഞ ദിനങ്ങൾക്ക്. മതസ്വാതന്ത്ര്യം എന്നത് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം മാത്രമല്ല, എല്ലാവരെയും സഹോദരങ്ങളായി കാണുന്ന വിശാല കാഴ്‌ചപ്പാടുകൂടിയാവണം. ഇന്ത്യയുൾപ്പെടെ നൂറിലേറെ രാജ്യങ്ങളിൽനിന്നുളളവർ ജോലി ചെയ്തു ജീവിക്കുന്ന രാജ്യമാണു യുഎഇ. അവിടെ എല്ലാ എമിറേറ്റുകളിലും ഇന്ത്യക്കാരുടെ സാന്നിധ്യം സജീവമാണ്. മലയാളികളും ഏറെയുണ്ട്. ഇന്ത്യൻ സമൂഹത്തോടു യുഎഇ ഭരണാധികാരികൾ എക്കാലവും സ്നേഹത്തോടുകൂടിയാണു പെരുമാറിയിട്ടുള്ളത്. മതാത്മക ജീവിതത്തിന് അവിടെ ഇന്ത്യക്കാർക്കു മാത്രമല്ല, എല്ലാവർക്കുംതന്നെ വലിയ സൗകര്യങ്ങളാണു ഭരണാധികാരികൾ ചെയ്തുകൊടുത്തിട്ടുള്ളത്. ക്രൈസ്തവ ആരാധനാലയങ്ങൾ ഏറെയുണ്ട്.

വളരെ കുറച്ചുമാത്രം പൊതുഅവധിയുള്ള രാജ്യമാണു യുഎഇ. മാർപാപ്പയുടെ സന്ദർശനദിവസം വിദ്യാലയങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കുന്നവർക്കും അവധി പ്രഖ്യാപിച്ച ഭരണാധികാരികൾ ആ സന്ദർശനത്തെ എത്രയധികം പ്രാധാന്യത്തോടെയാണു കണ്ടതെന്നു വ്യക്തം. മാർപാപ്പയും ഈജിപ്തിലെ അൽ അസ്‌ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്‌മദ് അൽ തയ്യിബും തമ്മിൽ അബുദാബി ഷെയ്‌ക്ക് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന കൂടിക്കാഴ്ചയും ചരിത്രസംഭവമായി.

യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ചാണു മാർപാപ്പ സന്ദർശനത്തിനെത്തിയത്. അറബ് ലോകത്ത് ആദ്യമായെത്തുന്ന മാർപാപ്പയ്ക്ക് അതീവ ഹൃദ്യമായ സ്വീകരണമാണു ലഭിച്ചത്. ഒരു രാഷ്‌ട്രത്തലവൻകൂടിയായ മാർപാപ്പയ്ക്ക് ആചാരപരമായ സ്വീകരണമാണു വിമാനത്താവളത്തിലും രാജകൊട്ടാരത്തിലുമൊക്കെ ഒരുക്കിയത്. ക്രൈസ്‌തവ-മുസ്‌ലിം സഹോദര സമുദായങ്ങളുടെയിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ലഘൂകരിക്കുന്നതിലും ബന്ധങ്ങൾ ദൃഢീകരിക്കുന്നതിലും ഫ്രാൻസിസ് മാർപാപ്പ ഏറെ ശ്രദ്ധാലുവാണ്. എല്ലാ മതസ്ഥരെയും ആദരിക്കുന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ സാർവലൗകികമായി മാനിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യ സന്ദർശിക്കാനുള്ള മാർപാപ്പയുടെ ആഗ്രഹത്തിന് ഇതുവരെ ഈ രാജ്യത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികൾ മാത്രമല്ല, ഫ്രാൻസിസ് പാപ്പായുടെ ജീവിതവിശുദ്ധിയെയും വീക്ഷണങ്ങളെയും കുറിച്ചു മതിപ്പുള്ള മറ്റനേകം പേരും ആഗ്രഹിക്കുന്നതാണാ സന്ദർശനം. അടുത്തകാലത്ത് അദ്ദേഹം മ്യാൻമറും ബംഗ്ലാദേശും സന്ദർശിച്ചിരുന്നു. അതോടനുബന്ധിച്ച് ഇന്ത്യയും സന്ദർശിക്കാൻ മാർപാപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

പാവങ്ങൾക്കുവേണ്ടിയും ധാർമിക മൂല്യങ്ങൾക്കുവേണ്ടിയും ഇത്രയും ശക്തമായും ഹൃദയാവർജകമായും സംസാരിക്കുന്ന ഒരു ആഗോള വ്യക്തി ഇന്നു വേറെയില്ല. അദ്ദേഹത്തിന്‍റെ സ്വരം ഇന്ത്യയിലും മാറ്റൊലിക്കൊള്ളണമെന്നാഗ്രഹിക്കുന്നതു ക്രൈസ്തവർ മാത്രമല്ല. ആ വ്യക്തിത്വത്തെക്കുറിച്ച് പലവിധത്തിലും അറിഞ്ഞു ഹൃദയത്തിൽ ആദരിക്കുന്ന അനവധിയാളുകളുണ്ട്. മാർപാപ്പയുടെ ഭാരത സന്ദർശനം വൈകുന്നതിനെക്കുറിച്ചു വിദേശ മാധ്യമങ്ങളും ചർച്ച ചെയ്തിട്ടുള്ളതാണ്.

ഇന്ത്യ സന്ദർശിക്കണമെന്ന് ഇന്ത്യൻ സഭാ പിതാക്കന്മാരുടെയും മറ്റും അഭ്യർഥനകളോടു മാർപാപ്പ അനുകൂലമായാണു പ്രതികരിച്ചിട്ടുള്ളത്. പക്ഷേ, ഔദ്യോഗികമായ ക്ഷണം സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണം. മ്യാൻമർ- ബംഗ്ലാദേശ് പര്യടനത്തിൽ മാർപാപ്പയുടെ കൂടെ ഔദ്യോഗിക മാധ്യമസംഘത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ മാധ്യമ പ്രതിനിധിയായിരുന്ന ദീപിക ലേഖകൻ ഇന്ത്യാസന്ദർശനത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു ദൈവിക പദ്ധതിയുടെ ഭാഗമാണെന്നായിരുന്നു മാർപാപ്പയുടെ മറുപടി.

ഉചിതമായ സമയം കണ്ടെത്താനാവാത്തതുകൊണ്ടാണു മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാത്തതെന്നാണു കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞത്. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായി ഇപ്പോഴും ശ്രമിക്കുന്നുണ്ട്. മാർപാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്നാവശ്യപ്പെട്ടു സിബിസിഐ പ്രസിഡന്‍റ് കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തു നൽകിയിരുന്നു. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായുള്ള കത്തോലിക്കാ സമൂഹത്തിന്‍റെ അഭിലാഷത്തോടു കേന്ദ്ര സർക്കാരിനു ക്രിയാത്മക നിലപാടാണുള്ളതെന്നാണു പ്രധാനമന്ത്രി അന്നു പറഞ്ഞത്. പക്ഷേ, ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് നൽകിയില്ല.

ലോകം ആദരിക്കുന്ന ആ നേതാവിനെ സ്വീകരിക്കാൻ അനേകം രാജ്യങ്ങൾ തയാറായിട്ടും ഇന്ത്യയെപ്പോലെ ആധ്യാത്മിക പാരന്പര്യമുള്ളൊരു രാജ്യം അദ്ദേഹത്തിനു വാതിൽ തുറന്നുകൊടുക്കാത്തതു ദൗർഭാഗ്യകരമാണ്. എല്ലാ മതങ്ങളെയും ആശയങ്ങളെയും ഹൃദയംതുറന്നു സ്വീകരിക്കാൻ തക്ക ആഴമുള്ളതാണ് ഇന്ത്യൻ സംസ്കാരം. അതു തെളിയിക്കാനുള്ള ഒരവസരവും രാഷ്‌ട്രം പാഴാക്കരുത്.