Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉശിരു കാട്ടിയ തിരിച്ചടി; ഉണർവോടെയിരിക്കാം
പുൽവാമയിലെ നാല്പതു സൈനികരുടെ ജീവനാശത്തിന് ഇന്ത്യ ഇന്നലെ പുലർച്ചെ ഭീകരർക്കു കനത്ത തിരിച്ചടി നൽകി. നിയന്ത്രണരേഖയിൽനിന്നു നൂറു കിലോമീറ്റർ അകലെ ഖൈബർ പക്തൂൺ മേഖലയിലെ ബാലാകോട്ടിൽ ജെയ്ഷ് ഇ മുഹമ്മദ് കേന്ദ്രം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇരുപത്തൊന്നു മിനിറ്റു മാത്രം നീണ്ടുനിന്ന വ്യോമാക്രമണത്തിൽ ഇന്ത്യയുടെ പന്ത്രണ്ടു മിറാഷ് 200 പോർവിമാനങ്ങൾ അവയുടെ ദൗത്യം കൃത്യമായും ഭംഗിയായും നിർവഹിച്ചു. രാജ്യം ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിവാദനങ്ങളർപ്പിച്ചു.
പുൽവാമയിൽ രാജ്യത്തിനു നേരിട്ട കനത്ത ആഘാതത്തിനു യുക്തമായ തിരിച്ചടി ഉണ്ടാകുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സൈന്യത്തിനു നൽകുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ വൈമാനികർ തങ്ങളിൽ ഭരമേല്പിക്കപ്പെട്ട ദൗത്യം വളരെ ഭംഗിയായി നിർവഹിച്ചു.
പുൽവാമാ ആക്രമണത്തിനു പന്ത്രണ്ടു ദിവസങ്ങൾക്കുള്ളിൽ ചുട്ട മറുപടി കൊടുക്കാൻ കഴിഞ്ഞുവെന്നത് ഇന്ത്യക്ക് അഭിമാനകരമാണ്. ഇത്തരമൊരു കനത്ത ആഘാതം പാക്കിസ്ഥാനും അവർ സംരക്ഷിക്കുന്ന ഭീകരപ്രസ്ഥാനങ്ങൾക്കും നൽകാൻ രാജ്യം തയാറെടുപ്പുകൾ നടത്തിവരുകയായിരുന്നു. മനഃസാക്ഷിയില്ലാത്ത ഭീകരന്മാരുടെ ആക്രമണത്തിന് ഇരയായ ഇന്ത്യയുടെ വികാരത്തിൽ ലോകസമൂഹത്തെ പങ്കുചേർക്കാൻ കഴിഞ്ഞുവെന്നതു നമ്മുടെ തയാറെടുപ്പിന്റെ ഭാഗമായിരുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇന്തോനേഷ്യ എന്നിവ ഉൾപ്പെടെ ഒട്ടെല്ലാ രാജ്യങ്ങളും പുൽവാമാ ആക്രമണത്തെ നിശിതമായി അപലപിച്ചു. ഇറാനെയും അഫ്ഗാനിസ്ഥാനെയും യുഎഇയെയും ഖത്തറിനെയും ഒരു പരിധിവരെ സൗദി അറേബ്യയെയും നമ്മോടൊപ്പം നിർത്താൻകഴിഞ്ഞു എന്നതാണ് ആഗോള സമൂഹത്തിൽനിന്നു കിട്ടിയ പിന്തുണയെ കൂടുതൽ കരുത്തുള്ളതാക്കിയത്.
പാക്കിസ്ഥാൻ താവളമാക്കിയും പ്രത്യക്ഷമായും പരോക്ഷമായും പാക്കിസ്ഥാന്റെ സഹായം നേടിയും ഭീകരസംഘടനകൾ കുറെ വർഷങ്ങളായി സജീവമാണ്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനായി ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഉൾപ്പെടെ മൂന്നു കൊടുംഭീകരരെ വിട്ടയയ്ക്കേണ്ടിവന്നതു രാജ്യത്തിനു വലിയ വെല്ലുവിളിയായിരുന്നു. തടവിൽനിന്നു മോചിതനായ അസ്ഹറും കൂട്ടാളികളും അന്നുമുതലിന്നോളം കാഷ്മീരിൽ ഇന്ത്യക്കെതിരേ ഒളിയാക്രമണം നടത്തിവരുകയാണ്. ചില ഘട്ടങ്ങളിൽ പ്രാദേശികമായ സഹായവും അവർക്കു ലഭിച്ചു.
ഇന്ത്യയിൽ വിവിധയിടങ്ങളിൽ വീണ്ടും ചാവേർ ആക്രമണങ്ങൾക്കു ജെയ്ഷ് ഭീകരർ തയാറെടുക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടും സത്വരമായൊരു ഓപ്പറേഷൻ അനിവാര്യമാക്കി. പുൽവാമാ സംഭവത്തിനുശേഷം ബാലാകോട്ടിലെ മലനിരകളിലേക്കു താവളം മാറ്റിയ ജെയ്ഷ് ഭീകരർ അവിടെ പരിശീലനകേന്ദ്രം തുറന്നിരുന്നു. ഇരുപതോളം ജെയ്ഷ് കമാൻഡർമാരുൾപ്പെടെ മുന്നൂറിലേറെ ഭീകരർ ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണു വിവരം. ഓപ്പറേഷനിൽ സാധാരണ പൗരന്മാർക്കു ജീവഹാനി ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ സൈന്യം ശ്രദ്ധിച്ചു. കൃത്യമായി ഭീകരകേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യമിട്ടത്. പാക്കിസ്ഥാന്റെ റഡാറുകൾക്കു ദൃശ്യമാവാത്ത മിറാഷ് വിമാനങ്ങൾ ആ ദൗത്യം ഗംഭീരമായി നിർവഹിച്ചു. ലേസർ ബോംബുകൾ ഉപയോഗിക്കാൻ ശേഷിയുള്ള മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഫ്രാൻസിൽനിന്നു വാങ്ങിയവയാണ്.
ഭീകരർക്കു കനത്ത പ്രഹരം നൽകാൻ സാധിച്ചത് രാജ്യത്തിന്റെ ആത്മാഭിമാനവും ആവേശവും ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം കേന്ദ്രസർക്കാരിനും സൈന്യത്തിനും പൂർണപിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യ ഇപ്പോൾ നടത്തിയിരിക്കുന്നതു സൈനിക നടപടിയല്ലെന്നും കരുതൽ നടപടിയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഈ തിരിച്ചടി ഒഴിവാക്കാനാവാത്തതായിരുന്നു. സമാധാനപരമായ പ്രശ്നപരിഹാരം ആഗ്രഹിക്കാത്തവരാണല്ലോ ഭീകരർ. പ്രശ്നപരിഹാരമല്ല, പ്രശ്നമാണു ഭീകരർ ആഗ്രഹിക്കുന്നത്.
ബാലാകോട്ടിലെ ഇന്ത്യൻ നടപടിക്കുശേഷം ചൈനയുടെ പ്രതികരണമറിയാൻ പൊതുവേ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നായിരുന്നു ചൈനയുടെ പ്രഥമ പ്രതികരണം. പുൽവാമാ ആക്രമണത്തെ അപലപിക്കാതിരുന്ന ചൈന കുറെക്കൂടി പഠിച്ചുള്ള പ്രതികരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. പല കാര്യത്തിലും പാക്കിസ്ഥാനോടൊപ്പം നിൽക്കുന്ന ചൈനയ്ക്ക് ഈ മേഖലയിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. അവ സംരക്ഷിക്കാനുള്ള വ്യഗ്രത അവർ എപ്പോഴും കാട്ടുന്നു.
ആണവശക്തിയായ പാക്കിസ്ഥാന് ഇന്ത്യയെ നേരിടാനുള്ള കരുത്തുണ്ടെന്നു പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ വീന്പു പറയുന്നുണ്ടെങ്കിലും പോരാട്ടത്തിനുള്ള ശേഷിയെക്കുറിച്ച് അവർക്കുതന്നെ സംശയമുണ്ട്. തിരിച്ചടിക്കുമെന്ന സൂചന ഇമ്രാൻ നൽകി. പക്ഷേ അതിന് ഒരവകാശവും പാക്കിസ്ഥാനില്ലെന്ന് ഇമ്രാന് അറിയാമായിരിക്കണം. കാരണം, ഭീകരകേന്ദ്രങ്ങളിലാണല്ലോ ഇന്ത്യ ആക്രമണം നടത്തിയത്. എന്നാൽ പാക്കിസ്ഥാനിലെ സവിശേഷ സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാടാണു പ്രധാനം. ആയുധശേഖരത്തിലോ സൈനിക മികവിലോ ഇന്ത്യയോടു കിടപിടിക്കാൻ പാക്കിസ്ഥാന് ആവില്ലെങ്കിലും തന്റെ കസേരയ്ക്ക് ഇളക്കമുണ്ടാകാതിരിക്കാൻ ഇമ്രാന് എന്തെങ്കിലും കാട്ടിക്കൂട്ടേണ്ടിവരും. അത് അവിവേകമാകാതിരിക്കാനാണ് അവർ ശ്രമിക്കേണ്ടത്.
ഇന്ത്യ അതീവ ജാഗ്രതയിലാണ്. പാക് അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് അധികാരികൾ വ്യക്തമാക്കുന്നു. ന്യൂഡൽഹിയിൽ ഇന്നലെ സർവകക്ഷിയോഗം വിളിച്ചിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും സൈന്യത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും സൈന്യത്തിനു പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാതിരിക്കാനുള്ള വകതിരിവ് നമ്മുടെ നേതാക്കൾ കാണിക്കണം. ഇതുവരെ എല്ലാവരും നടത്തിയ പ്രസ്താവനകൾ തികഞ്ഞ ഔചിത്യത്തോടുകൂടിയുള്ളതാണ്. അതു തുടരണം. എന്നാൽ ഏതു സാഹചര്യവും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാൻ ചില രാഷ്ട്രീയക്കാർക്കു പ്രവണതയുണ്ട്. വ്യോമസേനാംഗങ്ങൾ സ്വന്തം ജീവൻ പണയംവച്ചു നടത്തിയ മിന്നലാക്രമണം രാഷ്ട്രീയ മുതലെടുപ്പിന് ആരെങ്കിലും ഉപയോഗിച്ചാൽ അത് അധാർമികമായിരിക്കും.
2016 സെപ്റ്റംബർ 18ന് ശ്രീനഗറിൽനിന്ന് 70 കിലോമീറ്റർ അകലെ ഉറി സൈനികതാവളത്തിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി സെപ്റ്റംബർ 29ന് ഇന്ത്യൻ കമാൻഡോകൾ നടത്തിയ "സർജിക്കൽ സ്ട്രൈക്ക്’ പിന്നീടു യുപിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിഷയമാക്കുകയും അതിന്റെ നേട്ടം കൊയ്യുകയും ചെയ്തു. ഇത്തവണ സാഹചര്യം കുറെ വ്യത്യസ്തമാണെന്നു സർക്കാർ തിരിച്ചറിയണം. ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിത്. സ്വന്തം നേട്ടത്തിനല്ല, ജനങ്ങളുടെ ഐക്യത്തിനാണു സർക്കാരും എല്ലാ രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും ഇപ്പോൾ ശ്രമിക്കേണ്ടത്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top