Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അങ്കം കുറിച്ചു, ഇനി പോരാട്ട നാളുകൾ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയപ്പട്ടിക പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നു. ഏപ്രിൽ 11 ന് ആരംഭിച്ച് മേയ് 19 വരെ ഏഴു ഘട്ടങ്ങളായാണു വോട്ടെടുപ്പ്. മേയ് 23നു വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
ഇത്തവണ തൊണ്ണൂറു കോടി ജനങ്ങൾക്കാണു വോട്ടവകാശമുള്ളത്. ഇവരിൽ 8.43 കോടി പുതുവോട്ടർമാരാണ്. ഇതിൽത്തന്നെ 1.59 കോടി വോട്ടർമാർ18-19 വയസു പ്രായമുള്ളവർ. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ സാധിക്കുമെന്നതിനാൽ വോട്ടർമാരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാം. 2014ലെ തെരഞ്ഞെടുപ്പിൽ 83.4 കോടി വോട്ടർമാരാണുണ്ടായിരുന്നത്.
കഴിഞ്ഞ തവണ ഒന്‍പതു ഘട്ടങ്ങളായാണു വോട്ടെടുപ്പു നടന്നത്. അന്ന് ഒന്‍പതു ലക്ഷത്തോളം പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ പത്തുലക്ഷത്തിലെത്തും. നാലു സംസ്ഥാന നിയമസഭകളിലേക്കും ഇത്തവണ തെരഞ്ഞെടുപ്പു നടക്കുന്നുണ്ട് - ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ, സിക്കിം എന്നിവയാണാ സംസ്ഥാനങ്ങൾ. ജമ്മു-കാഷ്മീരിലും പാർലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടത്തണമെന്ന് അവിടത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷൻ അത് അംഗീകരിച്ചില്ല. ജമ്മു കാഷ്മീരിലെ സുരക്ഷാ കാര്യങ്ങളിൽ കമ്മീഷൻ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. അവിടെ അനന്തനാഗ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പുപോലും മൂന്നു ഘട്ടങ്ങളായാണു നടത്തുന്നത്. സുരക്ഷാ കാരണങ്ങളാലാണിത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയയും അതിനു നേതൃത്വം നൽകുന്ന കമ്മീഷനും ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുള്ളതാണ്. പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പു നിരീക്ഷകരായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്.
ഇത്രയും വിശാലവും വൈവിധ്യപൂർണവുമായ രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയ കുറ്റമറ്റതായി നടത്തുകയെന്നതു ശ്രമകരമായ ദൗത്യമാണ്. എന്നാൽ, അതു നിർവഹിക്കുന്നതിൽ ഓരോ കാലത്തെയും തെരഞ്ഞെടുപ്പു കമ്മീഷൻ വിജയിച്ചിട്ടുണ്ട്. കമ്മീഷന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽനിന്നു രാഷ്ട്രീയ കക്ഷികൾ വിട്ടുനിൽക്കുകയാണു പതിവ്. ജനാധിപത്യത്തിന്റെ അന്തസു കാത്തുസൂക്ഷിക്കുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങളാണു നമ്മുടെ സംവിധാനത്തിലുള്ളത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തോടൊപ്പം ഇപ്രാവശ്യം എല്ലാ ബൂത്തുകളിലും വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ(വിവിപാറ്റ് )സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമാണെന്ന ആരോപണം ശക്തമായതിനെത്തുടർന്ന് ആ പരാതി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണിത്. താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണു തന്റെ വോട്ടു രേഖപ്പെടുത്തപ്പെട്ടതെന്നു വോട്ടർക്ക് ഉറപ്പാക്കാനുള്ള സംവിധാനമാണു വിവിപാറ്റ്. ആധുനിക സാങ്കേതികവിദ്യയുടെ ഗുണകരമായ സാധ്യതകൾ വോട്ടിംഗ് മേഖലയിൽ ഉപയോഗപ്പെടുത്തുന്നതു നല്ലതുതന്നെ. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രവും ഇത്തവണ ചേർക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ ഉത്തരവാദിത്വരഹിതവും വിവേകമില്ലാത്തതുമായ ഉപയോഗത്തിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പു കമ്മീഷൻ നൽകിയിട്ടുണ്ട്. എല്ലാ സ്ഥാനാർഥികളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷനു നൽകണം.
രാജ്യം നിർണായകമായൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന ബോധ്യം എല്ലാ വോട്ടർമാർക്കും ഉണ്ടാകണം. ജനാധിപത്യത്തിൽ പൗരന്റെ സുവർണാവകാശമാണു സമ്മതിദാനം. ജനത്തിനു തങ്ങളുടെ ഭരണകർത്താക്കളെയും പ്രതിനിധികളെയും തെരഞ്ഞെടുക്കാനുള്ള അവസരം. ജനങ്ങൾ യജമാനന്മാരാകുന്ന അസുലഭ സന്ദർഭം. സ്ഥാനാർഥികൾ തങ്ങളുടെ ആശയങ്ങളും വികസനസങ്കല്പങ്ങളും ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിച്ച് അവരുടെ വിശ്വാസം ആർജിച്ചു വോട്ടു കരസ്ഥമാക്കുകയാണു വേണ്ടത്.
മാധ്യമങ്ങൾ വളരെ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കേണ്ട അവസരമാണിത്. പെയ്ഡ് ന്യൂസിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നു കമ്മീഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാർത്തകളിലൂടെയും പരസ്യങ്ങളിലൂടെയും ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം രാഷ്ട്രീയക്കാർ നടത്താറുണ്ട്. പക്ഷേ, അതു പെരുമാറ്റച്ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കണം.
വർഗീയതയും വിഘടനവാദവും മറ്റും ഉണർത്തിയല്ല വോട്ടു പിടിക്കേണ്ടത്. സൈനികരുടെയോ സൈനികർ പങ്കെടുത്ത ചടങ്ങുകളുടെയോ ഫോട്ടോകൾ രാഷ്ട്രീയപാർട്ടികൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. പ്രചാരണരംഗത്തു മാന്യത പുലർത്താനും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം.
കേരളത്തിൽ ഏപ്രിൽ 23നാണു വോട്ടെടുപ്പ്. കുറെക്കൂടി നേരത്തേ വോട്ടെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പലരും. പ്രതീക്ഷിച്ചതിലും കൂടുതൽ സമയം പ്രചാരണരംഗത്തു നിൽക്കേണ്ടിവരുന്നതു സ്ഥാനാർഥികൾക്കും പാർട്ടികൾക്കും കൂടുതൽ പണച്ചെലവുണ്ടാക്കാം. പ്രചാരണ ചെലവുകൾക്കു നിബന്ധനകളും നിയന്ത്രണവുമൊക്കെയുണ്ടെങ്കിലും കണക്കില്ലാതെ പണം ഈ രംഗത്തു ചെലവഴിക്കപ്പെടുന്നുണ്ട്. ഇവിടെയാണു കോർപറേറ്റുകൾക്കും സന്പന്നർക്കുമൊക്കെ സ്വാധീനം ചെലുത്താനാവുക. പണമിറക്കുന്നവർ പ്രത്യുപകാരം പ്രതീക്ഷിക്കാതിരിക്കില്ലല്ലോ.
കേരളത്തിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി കളത്തിലിറങ്ങിക്കഴിഞ്ഞു. യുഡിഎഫിൽ സീറ്റു പങ്കിടലും സ്ഥാനാർഥിനിർണയവും പതിവുപോലെ ഇഴയുകയാണ്. ജനാധിപത്യ കക്ഷികളിൽ ഇതു പതിവാണെന്നു പറയാമെങ്കിലും വോട്ടർമാരിൽ അതൃപ്തിയുണ്ടാക്കുന്ന രാഷ്ട്രീയക്കളികൾ വോട്ടു പാഴാക്കാൻ ഇടയാക്കും. നിർണായകമായ തെരഞ്ഞെടുപ്പാണു രാജ്യം നേരിടുന്നതെന്ന ബോധ്യം നേതാക്കൾക്കുണ്ടാകണം. ഉത്തരവാദിത്വത്തോടെ ജനസേവനം ചെയ്യുന്നവരെയാണു ജനം താത്പര്യപ്പെടുന്നത്.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top