ലോക്പാൽ ലക്ഷ്യം കൈവരിക്കാനാവണം
ഒരു സർക്കാരിന്‍റെ അവസാനകാലത്തു നിയമനിർമാണം, അടുത്ത സർക്കാരിന്‍റെ അവസാനകാലത്തു നിയമനം. അതും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം. രാഷ്‌ട്രീയക്കാർ പുറമേ അനുകൂലിക്കുകയും നടപ്പാക്കാതിരിക്കാൻ അകമഴിഞ്ഞ് ആഗ്രഹിക്കുകയും ചെയ്യുന്ന ചില നിയമനിർമാണങ്ങളുടെ പട്ടികയിൽവരുന്നതാണ് ലോക്‌പാൽ നിയമം. അതുകൊണ്ടാണു ചരിത്രപ്രധാനമായ ഈ നിയമം പാസാക്കിയിട്ട് അഞ്ചു വർഷത്തിലേറെ ഒരു ലോക്‌പാലിനെ കിട്ടാൻ നമുക്കു കാത്തിരിക്കേണ്ടിവന്നത്. സുപ്രീംകോടതി നൽകിയ അന്ത്യശാസനത്തിനുശേഷമായിരുന്നു ഈ നിയമനമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുൾപ്പെടെ ഭരണനേതൃത്വത്തിലുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി അന്വേഷിക്കുന്നതിനുള്ള സ്വതന്ത്ര ഭരണഘടനാസ്ഥാപനമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യുപിഎ സർക്കാരിന്‍റെ അവസാന പാദത്തിൽ പ്രാബല്യത്തിൽവന്ന ലോക്‌പാൽ നിയമമനുസരിച്ചുള്ള നിയമനം നടത്താൻ അവർക്കു കഴിഞ്ഞില്ല. ബിജെപിയുടെ നേതൃത്വത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാരാവട്ടെ ഇതു നടപ്പാക്കാൻ അടുത്ത തെരഞ്ഞെടുപ്പു പ്രഖ്യാപനംവരെ കാത്തിരിക്കുകയാണു ചെയ്തത്.

ലോക്പാൽ നിയമനത്തിനൊരു ജനകീയ പ്രക്ഷോഭത്തിന്‍റെ പിന്നാന്പുറമുണ്ട്. അണ്ണാ ഹസാരെയായിരുന്നു ആ പ്രക്ഷോഭ നായകൻ. ഹസാരെയുടെ നേതൃത്വത്തിൽ പൗരാവകാശപ്രവർത്തകർ ഈ നിയമനിർമാണത്തിനായി തെരുവിലിറങ്ങി. ഡൽഹിയിൽ വലിയ പ്രതിഷേധമിരന്പി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിഎയുടെ ദയനീയ തോൽവിക്ക് ഈ പ്രക്ഷോഭവും സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ലോക്പാൽ നടപ്പാക്കാൻ മുന്പു വീറോടെ വാദിച്ചവർ പലരും നിശബ്ദരാകുന്നതാണു കണ്ടത്. എങ്കിലും ലോക്പാൽ നിയമനത്തിനായി അണ്ണാ ഹസാരെ നടത്തിയ പോരാട്ടം വിസ്മരിക്കവയ്യ. പക്ഷേ, യുപിഎയുടെ കാലത്ത് ലോക്പാൽ നടപ്പാക്കിയില്ലെങ്കിൽ ജീവൻവെടിയുമെന്നുവരെ ഭീഷണി മുഴക്കിയ അണ്ണാഹസാരെയ്ക്കും കൂട്ടർക്കും നിയമം വന്നിട്ടും ഇക്കാലമത്രയും കാത്തിരിക്കാൻ കഴിഞ്ഞത് അവരുടെ വിശാലമനസ്കതയായി കണക്കാക്കാം!

സുപ്രീംകോടതി മുൻ ജഡ്ജി പിനാകി ചന്ദ്രഘോഷിനെയാണു പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ലോക്പാൽ നിയമനസമിതി പ്രഥമ ലോക്‌പാൽ ആയി ശിപാർശ ചെയ്‌തിരിക്കുന്നത്. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാണ് ജസ്റ്റീസ് പി.സി. ഘോഷ്. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷമുള്ള നിയമനമായതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതിയോടുകൂടി മാത്രമേ നിയമനം പ്രാബല്യത്തിൽ വരൂ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉദ്ഘാടന മാമാങ്കങ്ങളും പ്രഖ്യാപനപരന്പരകളും നടത്തി ജനത്തെ കൈയിലെടുക്കാൻ മോദി സർക്കാർ നടത്തിയ ശ്രമങ്ങളുടെ പട്ടികയിലാണ് ലോക്പാൽ നിയമനത്തെയും പലരും കാണുന്നത്. ലോക്പാൽ നിയമം പാസായി ഇത്രയുംകാലമായിട്ടും അതനുസരിച്ചുള്ള നിയമനം നടത്താതിരുന്നതിന് ഉചിതമായൊരു വിശദീകരണം നൽകാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ല.

വൈകിയെങ്കിലും ലോക്പാൽ നിയമനം സ്വാഗതാർഹം തന്നെ. ഭരണ നേതൃത്വത്തിലുള്ളവരെക്കുറിച്ചു നിരന്തരം അഴിമതിക്കഥകൾ ഉയരുന്ന സാഹചര്യത്തിൽ അതിനെ തടയാൻ ശേഷിയുള്ളൊരു ഓംബുഡ്‌സ്‌മാൻ ഭരണഘടനാസാധുതയോടെ ഉണ്ടാവുന്നതു തികച്ചും അനുയോജ്യംതന്നെ. ഉന്നത അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ അഴിമതി അന്വേഷിക്കാൻ കേന്ദ്രതലത്തിൽ ലോക്പാലും സംസ്ഥാന തലത്തിൽ ലോകായുക്തയുമെന്നതു വ്യത്യസ്തമായൊരു ആശയമായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരും എംപിമാരും ഉന്നതോദ്യോഗസ്ഥരുമൊക്കെ ഇതിന്‍റെ പരിധിയിൽ വരുമെന്നത് ഉന്നതതല അഴിമതിക്കു കടിഞ്ഞാണിടുമെന്ന പ്രതീക്ഷ ജനങ്ങൾക്കു നൽകി. പൊതുജനങ്ങളിൽനിന്നും വിദേശത്തുനിന്നും പണം സ്വീകരിക്കുന്ന ട്രസ്റ്റുകളും സൊസൈറ്റികളും ലോക്‌പാലിന്‍റെ പരിധിയിൽ വരും. സ്വന്തമായി അന്വേഷണ, പ്രോസിക്യൂഷൻ സംവിധാനം ലോക്പാലിനുണ്ടാവും. കേന്ദ്ര വിജിലൻസ് കമ്മീഷൻ, സിബിഐ എന്നിവയുടെ സേവനവും അന്വേഷണത്തിനു സ്വീകരിക്കാം. സത്വരമായ അന്വേഷണവും വിചാരണയുമാണു ലോക്പാലിന്‍റെ മറ്റൊരു പ്രത്യേകത. പ്രാഥമിക പരിശോധന, അന്വേഷണം, വിചാരണ എന്നിവയ്ക്കു യഥാക്രമം മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെയാണ് സമയപരിധി. ഇത് പരമാവധി ഇത്രയും കാലംകൂടി മാത്രമേ നീട്ടാനാവൂ. പല അഴിമതിക്കേസുകളും അനന്തമായി നീണ്ടുപോകുന്നുവെന്നതാണല്ലോ നമ്മുടെ രാജ്യത്തെ അവസ്ഥ. വ്യാജപരാതിക്കാർക്കു ശിക്ഷയുമുണ്ടാവും.

കേന്ദ്രതലത്തിലുള്ള ലോക്പാലിന്‍റെ സ്ഥാനത്താണ് സംസ്ഥാനങ്ങളിലെ ലോകായുക്ത. അതു കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ നിലവിൽവന്നു. എന്നാൽ ലോകായുക്ത സംവിധാനം പ്രതീക്ഷയ്ക്കനുസരിച്ചു പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ലോക്‌പാൽ സെർച്ച് കമ്മിറ്റിക്കു രൂപം നൽകാൻതന്നെ സർക്കാർ നാലു വർഷം കാത്തിരുന്നു. ഇതിനിടെ നിയമനസമിതിയിൽ അംഗമാകേണ്ട പ്രതിപക്ഷ നേതാവ് ഇല്ലെന്ന മുടന്തൻ ന്യായവും മുന്നോട്ടുവച്ചു. ലോക്സഭയിലെ ആകെ അംഗബലത്തിന്‍റെ പത്തുശതമാനം അംഗങ്ങളുള്ള പാർട്ടിയിൽനിന്നാണുപ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത്. ലോക്പാൽ പോലുള്ള നിയമന കമ്മിറ്റികളിൽ പ്രധാന പ്രതിപക്ഷകക്ഷിയുടെ നേതാവിനെ ഉൾപ്പെടുത്തിയാലും മറ്റുള്ള അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹത്തിന്‍റെ അഭിപ്രായം അവഗണിക്കപ്പെട്ടെന്നു വരും. അത്തരം പല അനുഭവങ്ങളുമുണ്ടായതുകൊണ്ടാവാം ഇത്തവണ ലോക്പാൽ നിർണയസമിതിയിൽ പ്രത്യേക ക്ഷണിതാവായുള്ള ക്ഷണം മല്ലികാർജുൻ ഖാർഗെ നിരസിച്ചത്. പൂർണ അംഗമല്ലാതെ പ്രത്യേകക്ഷണിതാവെന്നൊരു കാര്യം സമിതി ഘടനയിൽ പറയുന്നുമില്ല.

പ്രധാനമന്ത്രിയെക്കൂടാതെ ലോക്‌സഭാ സ്പീക്കർ, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ജഡ്ജി, രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്ന പ്രമുഖ നിയമജ്ഞൻ എന്നിവരാണ് ലോക്പാൽ നിയമനസമിതിയിൽ ഉള്ളത്. നിലവിൽ അധികാരത്തിലിരിക്കുന്നവരുടെ വ്യക്തമായ സ്വാധീനം നിയമനത്തിലുണ്ടാവാം. എന്നാൽ ലോക്പാലിന്‍റെ അന്തസത്ത സംരക്ഷിക്കണമെങ്കിൽ ദുസ്വാധീനങ്ങളെല്ലാം ഒഴിവാക്കപ്പെടണം. എല്ലാവർക്കും അംഗീകരിക്കാനാവുന്ന, സുതാര്യമായ വ്യക്തിത്വവും തെളിയിക്കപ്പെട്ട നിഷ്പക്ഷതയുമുള്ളവരെയാണ് ഇത്തരം സുപ്രധാന തസ്തികകളിലേക്കു നിയോഗിക്കേണ്ടത്. ജനങ്ങളുടെ സംരക്ഷകൻ എന്നതാണു ലോക്പാലിന്‍റെ അർഥം. അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിലൂടെ ജനങ്ങളുടെ സംരക്ഷകരാകുക എന്നതാണു ലോക്പാലിന്‍റെ ധർമം. ഈ ധർമം നിറവേറ്റുന്നതിൽ ലോക്‌പാൽ എത്രമാത്രം വിജയിക്കുന്നുവെന്നതാണു പ്രധാനം.