Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേനൽ കടുക്കുന്നു; ശുദ്ധജലം ഉറപ്പാക്കണം
കടുത്ത വേനലിലൂടെ കടന്നുപോവുകയാണു കേരളം. ശുദ്ധജലക്ഷാമം, പകർച്ചവ്യാധി ഭീഷണി, സൂര്യാതപം തുടങ്ങി പല പ്രശ്നങ്ങളാണു നാം നേരിടുന്നത്. വേണ്ടത്ര മുൻകരുതൽ ഇപ്പോഴെങ്കിലും എടുക്കുന്നില്ലെങ്കിൽ പ്രശ്നങ്ങൾ രൂക്ഷമാവും. കൊടുംവേനലിനെ നേരിടുന്നതിനു ബോധവത്കരണത്തോടൊപ്പം കരുതലോടെയുള്ള പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ശുദ്ധജലലഭ്യത ഉറപ്പുവരുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. പല രോഗങ്ങളുടെയും ഉത്ഭവം ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവത്തിലാണ്. മഞ്ഞപ്പിത്തം, കോളറ, അതിസാരം തുടങ്ങിയ രോഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് നൈൽ എന്ന വിദേശപ്പനി രംഗത്തെത്തിയത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞദിവസം മലപ്പുറത്ത് ആറു വയസുകാരൻ മരിച്ചത് ഈ പനി ബാധിച്ചാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തെല്ലും കുറയരുത്.
കേരള തീരത്തു കടൽ പ്രക്ഷുബ്ധമാകാനും തിര രണ്ടര മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും രോഗപീഡകൾ വർധിപ്പിക്കാനിടയുണ്ട്. ചില പകർച്ചവ്യാധികളുടെ വരവു തികച്ചും അപ്രതീക്ഷിതമായിരിക്കും. വെസ്റ്റ് നൈൽ പനി പോലുള്ളവ ചില വികസിത രാജ്യങ്ങളിൽപ്പോലും പടർന്നുപിടിക്കാറുണ്ട്. കൊതുകുകളാണ് രോഗത്തിന്റെ വൈറസ് പരത്തുന്നത്. കൊതുകു നിവാരണം ഈ രോഗത്തിന്റെ വ്യാപനത്തെ തടയും. കൊതുകിനെ ഒഴിവാക്കണമെങ്കിൽ പരിസരശുചിത്വം ഉറപ്പാക്കണം.
സംസ്ഥാനത്തു സൂര്യാതപം മൂലം കഴിഞ്ഞദിവസങ്ങളിൽ ഏതാനുംപേർക്കു പൊള്ളലേറ്റു. മധ്യാഹ്നത്തിൽ തുറസായ സ്ഥലത്തു നിൽക്കുന്നത് ഒഴിവാക്കണമെന്ന അറിയിപ്പു സർക്കാർ പല മാർഗങ്ങളിലൂടെയും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ പലരും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. ഈ സമയം വിദ്യാർഥികൾ തുറസായ സ്ഥലത്തു കളിക്കുന്നതു താത്കാലികമായി നിരോധിച്ചിട്ടുണ്ടെങ്കിലും കൊല്ലത്തു പ്ലസ് ടു വിദ്യാർഥിക്കു വെയിൽപൊള്ളലേൽക്കാനിടയായതു തുറസായ സ്ഥലത്തു കളിക്കുന്നതിനിടെയാണ്. തൃശൂരിൽ സ്കൂൾ ബസ് കാത്തുനിന്ന പതിനൊന്നുകാരനും ഇതുപോലെ പൊള്ളലേറ്റു. പൊതുപരീക്ഷകൾ നടക്കുന്ന സമയമായതിനാൽ വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും രക്ഷാകർത്താക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നവർക്കായി സ്കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നു സർക്കാർ നിർദേശമുണ്ടായിരുന്നു. ഇതു നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ദുരന്ത നിവാരണ വകുപ്പും ആരോഗ്യ, തൊഴിൽ വകുപ്പുകളും പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവർ ഉപേക്ഷ കാട്ടിക്കൂടാ.
ഒരു വ്യാഴവട്ടത്തിനുള്ളിൽ ഇന്ത്യ വലിയ ശുദ്ധജലക്ഷാമം നേരിടുമെന്നു നീതി ആയോഗ് കഴിഞ്ഞ വർഷം മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിന്റെ നില ഭദ്രമല്ലെന്നു റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ജലദൗർലഭ്യം മൂലം പ്രതിവർഷം രണ്ടു ലക്ഷം ആളുകൾ ഇന്ത്യയിൽ മരിക്കുന്നുവെന്ന റിപ്പോർട്ട് എത്രയോ ഭീതിജനകമാണ്. നിലവിൽ 60 കോടി ജനങ്ങളാണു രാജ്യത്തു കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കുന്നത്.
നാഷണൽ കമ്മീഷൻ ഫോർ ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് ഡെവലപ്മെന്റിന്റെ റിപ്പോർട്ടനുസരിച്ച്, 2050 ആകുന്പോഴേക്കു രാജ്യത്തെ ജലാവശ്യം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. അതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പും കരുതലും നാം സ്വീകരിക്കേണ്ടതാണ്. ഇപ്പോൾത്തന്നെ രാജ്യത്തെ മൊത്തം ജലാവശ്യം കണക്കിലെടുക്കുന്പോൾ ജലലഭ്യത തീരെ കുറവാണ്. ജലസ്രോതസുകൾ കരുതലോടെ ഉപയോഗിക്കണമെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങളിലെ ജലസ്രോതസുകളുടെ ഉപയോഗവും കരുതലും സംബന്ധിച്ചു നീതി ആയോഗ് റിപ്പോർട്ട് തയാറാക്കിയിരുന്നു. പതിനൊന്നു സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഏഴു നദീജല തർക്കങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതും നീതി ആയോഗ് ചൂണ്ടിക്കാട്ടി. ജലവിഭവ വിനിയോഗത്തിൽ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളം.
നാല്പത്തിനാലു നദികളും കുറെ കായലുകളും തടാകങ്ങളുമൊക്കെയുള്ള കേരളം ജലവിഭവ വിനിയോഗത്തിലും സംരക്ഷണത്തിലും കാര്യമായ ശ്രദ്ധ പുലർത്തിക്കാണുന്നില്ല. ചൂടു കടുത്തതോടെ കേരളത്തിൽ വൈദ്യുതി ഉപയോഗത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. അതേസമയം വൈദ്യുതി ഉത്പാദനം കുറയാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു. വേനൽമഴ സഹായിച്ചില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന മുന്നറിയിപ്പ് വൈദ്യുതി വകുപ്പു നൽകിയിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെ പല അണക്കെട്ടുകളിലും ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായിരിക്കുന്നു.
ഏഴുമാസം മുന്‍പാണു പേമാരിയിൽ അണക്കെട്ടുകളെല്ലാം കവിഞ്ഞൊഴുകിയത്. അന്ന് അണക്കെട്ടുകളിൽനിന്ന് ഒരുമിച്ചുവെള്ളം തുറന്നുവിട്ടതു ചില പ്രദേശങ്ങളിൽ ജലപ്രളയം കഠിനമാകുന്നതിനും കാരണമായി. ജലവിനിയോഗത്തിനൊരു ദീർഘകാല മാസ്റ്റർപ്ലാൻ കേരളം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഭൂഗർഭജലം സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണം. ശുദ്ധജല ദൗർലഭ്യം കൂടുതൽ നേരിടുന്ന പ്രദേശങ്ങൾക്കായി പ്രത്യേക മുൻകരുതലുകളെടുക്കണം. ടാങ്കർ ലോറികളിൽ എത്തിക്കുന്ന കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തേണ്ടതുമുണ്ട്. കുട്ടനാട്ടിൽ പലേടത്തും ഇപ്പോൾ ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ്. തോടുകളും കുളങ്ങളും വറ്റിവരളുന്നു. പല പ്രദേശങ്ങളിലും പൈപ്പ് വെള്ളം ലഭിക്കുന്നില്ല. മലയോരപ്രദേശങ്ങളിലെ സ്ഥിതിയും ഭിന്നമല്ല.
നിലവിലുള്ള ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നതു വളരെ പ്രധാനമാണ്. ജലചൂഷണവും ദുരുപയോഗവും ജലമലിനീകരണവും കേരളത്തിൽ വ്യാപകമാണ്.
ജലസുരക്ഷയ്ക്കു നാം ഇപ്പോൾ കുറെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും അതു തീരെ അപര്യാപ്തം. ശുദ്ധജലക്ഷാമം ദുരിതങ്ങളുടെ പരന്പരയ്ക്കാണു വഴിയൊരുക്കുന്നത്. ലോകമെന്പാടുമുള്ള പ്രതിഭാസമാണിതെന്നു പറഞ്ഞ് നമുക്കു കൈയും കെട്ടിയിരിക്കാനാവില്ല. പ്രകൃതി നമുക്കു നല്‍കിയിരിക്കുന്ന ജലസന്പത്ത് പാഴാക്കാതെ സംരക്ഷിക്കണം. മൺസൂൺ ചതിച്ചില്ലെങ്കിൽ അടുത്ത രണ്ടു മാസങ്ങൾ കടത്തിവിട്ടാൽ നമുക്കു ജലം ലഭ്യമാകും.എന്നാൽ അപ്പോൾത്തന്നെ നാം ജലം പാഴാക്കാനും തുടങ്ങും. അതുകൊണ്ട് ഇപ്പോഴത്തെ കടുത്ത വരൾച്ച പ്രശ്നമല്ലാതാവുന്നില്ല. ഈ വരൾച്ച വലിയ പ്രതിസന്ധി തന്നെ. തെരഞ്ഞെടുപ്പു ചൂടിൽ ഭരണസംവിധാനം അതു മറക്കരുത്. ദുരന്തനിവാരണ, ആരോഗ്യവകുപ്പുകൾ ഇരുപത്തിനാലു മണിക്കൂറും ജാഗരൂകമാകേണ്ടതുണ്ട്.
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top