Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെയിൽ പൊള്ളിക്കുന്നു; കൂടെ ഇന്ധനവിലയും
സംസ്ഥാനത്തു താപനില ക്രമാതീതമായി ഉയരുകയും ജനങ്ങൾ സൂര്യാതപ ഭീഷണി നേരിടുകയും ചെയ്യുന്പോൾ ജീവിതച്ചെലവു പ്രത്യക്ഷമായും പരോക്ഷമായും വർധിപ്പിച്ചുകൊണ്ടു പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുകയറുകയും ചെയ്യുന്നു. താപനിലയിലെ ചെറിയ ഉയർച്ച നാം കാര്യമാക്കിയെന്നുവരില്ല. അത് ആവർത്തിക്കുന്പോൾ നമ്മുടെ ശരീരം അതിനോടു കുറെയൊക്കെ പൊരുത്തപ്പെട്ടുവെന്നുവരും. ഇന്ധനവിലയുടെ കാര്യത്തിലും ഈ അവസ്ഥയാണ്. ക്രമേണ വില വർധിപ്പിച്ചുകൊണ്ടിരുന്നാൽ ജനം അതുമായി പൊരുത്തപ്പെട്ടുപൊയ്ക്കൊള്ളുമെന്നായി.
രാജ്യത്ത് എണ്ണയുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ, അന്തർദേശീയ വിപണിയിൽ ദിവസേനയെന്നോണമുണ്ടാകുന്ന വിലവ്യത്യാസത്തിനനുസരിച്ച് രാജ്യത്ത് ഇന്ധനവില വർധിക്കുകയോ കുറയുകയോ ചെയ്യാമെന്നതു തിയറി. പക്ഷേ, ഇന്ത്യയിൽ പെട്രോളിയം ഉത്പന്ന വിലയുടെ ഗ്രാഫ് മുകളിലേക്കു മാത്രമാണ്. വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ അതു താഴേക്കു ചാഞ്ഞിട്ടുള്ളൂ. വിലവർധന ഒഴിവാക്കാനാവാത്തതാണെന്ന ധാരണ ജനങ്ങളിൽ വളർത്തിയെടുത്തിരിക്കുന്നതിനാൽ ക്രമാതീതമായ വർധന തങ്ങളുടെ തലയിലെഴുത്തെന്നു കരുതി ജനം സഹിക്കുന്നു. എന്നാൽ യഥാർഥത്തിൽ ഈ ക്രമാതീത വിലവർധന അനിവാര്യമോ?
ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചാണല്ലോ ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. എന്നാൽ അന്താരാഷ്ട്രവില താഴുന്പോൾ പെട്രോളിയം വില കുറയുന്നില്ല. കുറഞ്ഞാൽത്തന്നെ അതു പേരിനു മാത്രം. അന്താരാഷ്ട്ര വില കുറയുന്പോൾ ആഭ്യന്തര ഉപയോഗത്തിനുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ച് സർക്കാർ വില ഉയർത്തിനിർത്തും. ഇത്തരം ഇടപാടുകളെക്കുറിച്ചു സാധാരണ ഉപയോക്താക്കൾക്കു കാര്യമായ ധാരണയില്ല. എന്താണു സംഭവിക്കുന്നതെന്ന് അവർക്കറിയില്ല.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ മാത്രം പെട്രോൾ വില ലിറ്ററിനു നാലു രൂപയിലധികം വർധിച്ചു. ഡീസൽ വിലയിലും ഇത്രയുംതന്നെ വർധന ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഒരു തവണ മാത്രമാണു വില അല്പം കുറഞ്ഞത്. അന്താരാഷ്ട്ര വിലയുടെ പേരിലാണിപ്പോൾ വിലവർധനയെ സർക്കാർ ന്യായീകരിക്കുന്നത്. എന്നാൽ അന്താരാഷ്ട്രവിലയിൽ കുറവുണ്ടായപ്പോൾ ആനുപാതികമായി ഇവിടെ വില കുറഞ്ഞിട്ടില്ല. ജനം ഈ അന്യായത്തെ അവഗണിക്കുകയല്ല, മറിച്ച്, നിവൃത്തികേടുകൊണ്ടു സഹിക്കുകയാണ്.
ഏത് ഉത്പന്നമായാലും വില കുറയുന്പോൾ ഉപയോക്താവിന് ഉത്പന്നം വില കുറച്ചു കിട്ടണം. അതാണു ന്യായം. എണ്ണയുടെ അന്താരാഷ്ട്രവിലയിൽ കുറവുണ്ടായപ്പോൾ ഇവിടെ വില കുറയ്ക്കാതിരുന്നതു മൂലമുണ്ടായ ഭീമമായ ലാഭം എവിടേക്കു പോയി എന്ന് അറിയാനുള്ള അവകാശം രാജ്യത്തെ ജനങ്ങൾക്കുണ്ട്. അതു മുഴുവൻ സ്വകാര്യ കോർപറേറ്റുകളുടെ കീശയിലേക്കു തന്നെയോ പോയത്?
നികുതിയിനത്തിൽ സർക്കാരിനു കിട്ടുന്ന പണം രാജ്യത്തിന്റെ വികസനാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നുവെന്നായിരിക്കാം സർക്കാരിന്റെ വിശദീകരണം. അതിൽ എത്രമാത്രം വസ്തുതയുണ്ട്? 2016-17 സാന്പത്തികവർഷം മാത്രം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിലൂടെ കേന്ദ്രസർക്കാരിനു ലഭിച്ചതു 2.67 ലക്ഷം കോടി രൂപയാണെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. പൊതുമേഖലാ എണ്ണക്കന്പനികളുടെയും റിലയൻസ് പോലുള്ള സ്വകാര്യ എണ്ണക്കന്പനികളുടെയും ലാഭം കുതിച്ചുയർന്നു.
പല അയൽരാജ്യങ്ങളിലെയും ഇന്ധനവില നമ്മുടേതിനേക്കാൾ ഏറെ താഴ്ന്നുനിൽക്കുന്നുവെന്ന കാര്യം വിസ്മരിക്കരുത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും ലഭിക്കും. അതിലും കുറഞ്ഞ വിലയാണു മലേഷ്യയിലും ഇന്തോനേഷ്യയിലും. 2007ൽ ഒരു ബാരൽ ക്രൂഡോയിലിന് 147 ഡോളറായിരുന്നു അന്താരാഷ്ട്രവില. അതിപ്പോൾ അന്നത്തേതിന്റെ പകുതിയിൽ താഴെയാണ്. 2011-13 ൽ വില ബാരലിനു നൂറു ഡോളറിനു മുകളിൽ തുടർന്നെങ്കിലും 2015 ആയപ്പോഴേക്കും ബാരലിനു 32 ഡോളർ മാത്രമായി. കഴിഞ്ഞ അഞ്ചു വർഷത്തിൽ അന്താരാഷ്ട്ര വില നൂറു ഡോളറിൽ താഴെയാണ്. രാജ്യത്തെ എണ്ണയിറക്കുമതിച്ചെലവും വൻതോതിൽ കുറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ വില്പനവിലയിൽ 50 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വന്നിട്ടില്ല. ജിഎസ്ടി പ്രകാരം പരമാവധി 28 ശതമാനം നികുതിയാണ് ഈടാക്കാനാവുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ അതിന്റെ പരിധിയിൽനിന്നൊഴിവാക്കിയതിലൂടെ ജനങ്ങളെ പിഴിഞ്ഞു സർക്കാരിനു പണമുണ്ടാക്കാൻ എളുപ്പവഴിയായി. പാചകവാതകവിലയിലും വൻ വിലവർധന ഉണ്ടായിട്ടുണ്ട്. പാചകാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിനു 43.50 രൂപയുടെയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് 68 രൂപയുടെയും വർധനയാണ് ഈ മാസമാദ്യം പ്രഖ്യാപിച്ചത്. സബ്സിഡിയുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്കു വിലവർധന കാര്യമായി അനുഭവപ്പെടില്ല. എന്നാൽ, വാണിജ്യ സിലിണ്ടറുകളുടെ വില വർധിക്കുന്പോൾ അവ ഉപയോഗിക്കുന്നവർ ആ നഷ്ടം ഉത്പന്നങ്ങളിലും സേവനങ്ങളിലുംനിന്ന് ഈടാക്കും- അതായത്, ജനങ്ങളിൽനിന്ന്.
പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യ പ്രകൃതിവാതക വിതരണത്തിനുള്ള ബൃഹദ് പദ്ധതിക്കു രൂപംകൊടുത്തിരിക്കുകയാണ്. അയ്യായിരം കിലോമീറ്റർ ഗ്യാസ് പൈപ്പ് പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. 25,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. 350 സിഎൻജി സ്റ്റേഷനുകളിലൂടെ പത്തു ലക്ഷം കുടുംബങ്ങളിൽ ഇന്ധനമെത്തിക്കാനുള്ള പദ്ധതിയാണിത്. ഗെയിൽ ഇപ്പോൾത്തന്നെ രാജ്യത്തു പതിനായിരം കിലോമീറ്ററിലേറെ പ്രകൃതിവാതക പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു. പ്രകൃതിവാതകവും ഇതര ഇന്ധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കണം. അതു പരിസ്ഥിതി സംരക്ഷണത്തിനു പ്രധാനമാണ്.
ഊർജോത്പാദനരംഗത്തു കാര്യമായ പുരോഗതി കൈവരിക്കാൻ രാജ്യത്തിനു കഴിയുന്നില്ല. 2022 ആകുന്പോഴേക്കും ക്രൂഡോയിൽ ഇറക്കുമതിയിൽ പത്തു ശതമാനം കുറവാണു ലക്ഷ്യമിട്ടത്. അതു പക്ഷേ സാധിക്കുമെന്നു തോന്നുന്നില്ല. 2018-19 സാന്പത്തികവർഷത്തിന്റെ ആദ്യത്തെ 11 മാസങ്ങളിൽ രാജ്യത്തെ ക്രൂഡോയിൽ ഉത്പാദനം 31,349 ടണ്ണായിരുന്നു. കഴിഞ്ഞ ഒന്‍പതു വർഷത്തെ ഇതേ കാലയളവിലെ ക്രൂഡോയിൽ ഉത്പാദനം കണക്കിലെടുക്കുന്പോൾ ഏറ്റവും കുറവ്. പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കാണിത്.
ഊർജോത്പാദന മേഖലയിൽ വൈവിധ്യവത്കരണം ഉണ്ടാവണം. ഒപ്പം, ജനങ്ങളുടെ അനുദിന ജീവിതത്തെ കഠിനമായി ബാധിക്കുന്ന ഇന്ധന വിലവർധന പിടിച്ചുനിർത്തുകയും വേണം.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
Latest News
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
പത്തനംതിട്ട മണ്ഡലത്തിലും ഇവിഎം മെഷീനിനെതിരെ പരാതി; ബിജെപിയുടെ ഒരു സ്ലിപ്പ് അധികമായി വന്നു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top