Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനകീയനായ പ്രമാണിക്ക് അന്തിമ പ്രണാമം
അനന്യമായ കർമശേഷിയും രാഷ്ട്രീയ നൈപുണ്യവും ജനസ്വാധീനവും വാഗ്വിലാസവും ഒത്തുചേർന്ന സവിശേഷ നേതാവായിരുന്നു കെ.എം. മാണി എന്ന മാണിസാർ. ജനകീയത മുഖമുദ്രയാക്കിയ നേതാവ്. സ്വന്തം നിയോജകമണ്ഡലത്തോട് ഇത്രയേറെ ഇഴുകിച്ചേർന്ന മറ്റൊരു നേതാവുണ്ടാകില്ല. പാലാ എന്ന സ്ഥലപ്പേരിനൊപ്പം മലയാളികളുടെയെല്ലാം മനസിൽ കെ.എം. മാണി എന്ന വ്യക്തിനാമം ഓടിയെത്താതിരിക്കില്ല. തന്റെ മണ്ഡലത്തിലെ ഓരോ വീടും നേരിട്ടറിയാവുന്ന, കുടുംബനാഥന്മാരുടെയെങ്കിലും പേരു നാവിൻതുന്പിലുണ്ടായിരുന്ന നേതാവ്. വാർധക്യത്തിന്റെ പരാധീനതകളിൽപ്പോലും അദ്ദേഹത്തിന്റെ ജനസന്പർക്കത്തിനു കുറവുണ്ടായില്ല.
സങ്കീർണമായ ഏതു രാഷ്ട്രീയ സാഹചര്യത്തെയും തന്റെ വരുതിയിലാക്കാനുള്ള അസാമാന്യ വൈഭവം അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു. കാര്യശേഷിയുടെ ഉറവ ആ നേതാവിൽ ഒരിക്കലും വറ്റിയില്ല. ശാരീരികമായ അവശതകളുണ്ടായിരുന്നപ്പോൾ പോലും രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്പോൾ അനിതരസാധാരണമായ ഊർജം അദ്ദേഹത്തിൽ നിറഞ്ഞിരുന്നു.
അരനൂറ്റാണ്ടിലേറെ തുടർച്ചയായി കേരള നിയമസഭയിൽ അംഗമായിരിക്കുക, പതിമ്മൂന്നു തവണ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക എന്നതൊക്കെ കെ.എം. മാണി എന്ന രാഷ്ട്രീയ നേതാവിന്റെ കരിയറിലെ വലിയ റിക്കാർഡുകളായിരിക്കാം. പക്ഷേ, അതിലെല്ലാമുപരി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണു കഴിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം. മാണിയുടേത്. ഹൈറേഞ്ചിലെയും മലബാറിലെയും കുട്ടനാട്ടിലെയും കർഷകലക്ഷങ്ങളുടെ സ്വരം നിയമസഭയിൽ ഉയർന്നതു കെ.എം. മാണിയിലൂടെയായിരുന്നു. കുടിയേറ്റ കർഷകർക്കുവേണ്ടി വീറോടെ വാദിച്ചു. പ്രഗല്ഭരായ പലരെയും അവഗണനയിൽനിന്നു രക്ഷപ്പെടുത്തി ഉന്നതപദവികളിൽ എത്തിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു. ജുഡീഷറിയിലും സിവിൽ സർവീസിലുമൊക്കെ അർഹിക്കുന്ന സ്ഥാനങ്ങൾ നേടുന്നതിനു പലർക്കും അദ്ദേഹം വഴിയൊരുക്കി.
തന്റെ മണ്ഡലത്തിന്റെ വികസനത്തിൽ എക്കാലവും അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. എംഎൽഎ ഫണ്ട് എന്ന ആശയം ഉയർന്നതുപോലും മാണിസാറിന്റെ മണ്ഡലവികസന കാഴ്ചപ്പാടിന്റെ ഫലമായിരുന്നു. പിന്നീടത് എംപി ഫണ്ടായി കേന്ദ്രതലത്തിലും എത്തി. എംഎൽഎമാർ തങ്ങളുടെ വോട്ടർമാരുടെ വ്യക്തിപരമായ സുഖ ദുഃഖങ്ങളിലെല്ലാം പങ്കാളിയാകുകയെന്ന കീഴ്വഴക്കം സൃഷ്ടിച്ചതും അവസാനംവരെ തുടർന്നുകൊണ്ടുപോയതും മാണിസാറായിരിക്കണം. സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി വിമർശനങ്ങൾ നേരിടുന്നതിന് അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.
സംസ്ഥാന രാഷ്ട്രീയത്തിൽ കെ.എം. മാണി എന്ന ഊർജസ്വലനായ നേതാവ് എന്നും അലയൊലികൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കെപിസിസി അംഗമായും കോട്ടയം ഡിസിസി സെക്രട്ടറിയായും പ്രവർത്തിച്ചു. 1964 ൽ കേരള കോൺഗ്രസ് രൂപംകൊണ്ടതു മുതൽ അദ്ദേഹം ജനശ്രദ്ധയുടെ വെള്ളിവെളിച്ചത്തിലായി. 1965 ൽ പാലാ നിയമസഭാ മണ്ഡലത്തിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇന്നേവരെ ആ മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല. തുടർച്ചയായി 54 വർഷം ഒരേ നിയമസഭാ മണ്ഡലത്തിൽനിന്നു നിയമസഭയിലെത്തിയെന്നത് അദ്ദേഹത്തിന്റെ ജനസമ്മതിയെ ചരിത്രത്തിന്റെ ശിലാഫലകത്തിൽ കുറിച്ചുവയ്ക്കുന്നു.
1975 ഡിസംബർ 26നാണു കെ.എം. മാണി ആദ്യമായി മന്ത്രിയാവുന്നത്. തുടർന്നിങ്ങോട്ട് വിവിധ മന്ത്രിസഭകളിൽ അംഗമായി. ഏതു മുന്നണിയായാലും ധനകാര്യ വകുപ്പായിരുന്നു അദ്ദേഹത്തെ പ്രധാനമായും ഭരമേല്പിച്ചിരുന്നത്. ധനകാര്യ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യം അതിനൊരു കാരണമായി. ആഭ്യന്തരം, വൈദ്യുതി, റവന്യു, ജലസേചനം, നിയമം തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. ഏതു വകുപ്പിലായാലും ഒരു മാണി ടച്ച് അദ്ദേഹം കൊണ്ടുവരുമായിരുന്നു.
പതിമ്മൂന്നു ബജറ്റുകൾ അവതരിപ്പിച്ച കെ.എം. മാണിയുടെ ആദ്യ ബജറ്റ്തന്നെ വ്യത്യസ്തമായൊരു സാന്പത്തിക രേഖയായി. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വെറും വരവു-ചെലവു കണക്കല്ലെന്നും അതു ജനങ്ങളുടെ ഹൃദയവികാരങ്ങളുടെയും ക്ഷേമജീവിതത്തിന്റെയും സർക്കാർ പത്രികയാണെന്നും അദ്ദേഹത്തിന്റെ ബജറ്റുകൾ തെളിയിച്ചു. ഓരോ ബജറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ബജറ്റ് അവതരണം അദ്ദേഹത്തിനു തപസ്യയായിരുന്നു. ഏറെ പഠിച്ചും ചിന്തിച്ചും നടത്തേണ്ട ഒന്നായി അതിനെ അദ്ദേഹം കണ്ടു. എന്തെല്ലാം നൂതന പദ്ധതികളാണു ബജറ്റുകളിലൂടെ അദ്ദേഹം കൊണ്ടുവന്നത്. വെളിച്ച വിപ്ലവം, കർഷകത്തൊഴിലാളി പെൻഷൻ, സാമൂഹ്യ ജലസേചന പദ്ധതികൾ, റവന്യു ടവറുകൾ... അങ്ങനെ പലതും. ഏറ്റവും ഒടുവിൽ കൊണ്ടുവന്നതാണു കാരുണ്യ ചികിത്സാപദ്ധതി. ചികിത്സച്ചെലവുകൾ വൻ ഭാരമായിരുന്നവർക്കു വലിയ ആശ്വാസമായിത്തീർന്ന ആ പദ്ധതി പിന്നീടു ശോഷിക്കുകയും ക്രമേണ നിർജീവമാകുകയും ചെയ്തത് ആ ജനകീയനേതാവിനെ ഏറെ ദുഃഖിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാനകാല പ്രസ്താവനകളിൽ ആ ദുഃഖം കാണാമായിരുന്നു.
മാർക്സിയൻ സോഷ്യലിസത്തിനു പകരമായി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിനിണങ്ങുന്ന വിധത്തിൽ അദ്ദേഹം അവതരിപ്പിച്ച അധ്വാനവർഗ സിദ്ധാന്തം അദ്ദേഹത്തെ മികച്ചൊരു രാഷ്ട്രീയ സാന്പത്തിക സൈദ്ധാന്തികന്റെ തലത്തിലേക്കുയർത്തി. ഏറെ ചർച്ച ചെയ്യപ്പെട്ട അധ്വാനവർഗ സിദ്ധാന്തം അന്തർദേശീയമായിപ്പോലും ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടനിൽ ഈ വിഷയം അവതരിപ്പിച്ചു മാണി നടത്തിയ പ്രഭാഷണം ശ്രവിക്കാൻ ബ്രിട്ടീഷ് എംപിമാർക്കു പുറമേ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫസർമാരുൾപ്പെടെയുള്ള സാന്പത്തിക വിദഗ്ധരും സന്നിഹിതരായിരുന്നു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാത്ത വരട്ടുതത്ത്വവാദമെന്നു മാർക്സിസം വിമർശിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ ആ സാന്പത്തിക സിദ്ധാന്തത്തിനൊരു ബദൽരേഖയായിപ്പോലും ഇതിനെ കണ്ടവരുണ്ട്. പക്ഷേ, കമ്യൂണിസത്തിന്റെ തൊഴിലാളിവർഗ കാഴ്ചപ്പാടിനേക്കാൾ വിപുലമായ അർഥം നൽകിക്കൊണ്ടുള്ള അധ്വാനവർഗ നിർവചനത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മുടെ അക്കഡേമിക്കുകളിൽനിന്നു ലഭിക്കാതെപോയി.
പ്രത്യേകമായൊരു ദർശനവും ലക്ഷ്യബോധവും നയവുമുള്ള പാർട്ടിയായി കേരള കോൺഗ്രസിനെ വളർത്തുന്നതിൽ മാണിയുടെ പങ്കു നിർണായകമായിരുന്നു. 1973ലെ ആലുവ സാന്പത്തിക പ്രമേയം ആ ദിശയിലെ പ്രധാനമായൊരു ചുവടായിരുന്നു. ഇന്ത്യൻ ഭരണഘടന കൂടുതൽ ഫെഡറൽ സ്വഭാവമാർജിക്കണമെന്നും സംസ്ഥാനങ്ങൾക്കു കൂടുതൽ സ്വയംഭരണാവകാശങ്ങളും ധനാഗമ മാർഗങ്ങളും ഉറപ്പുവരുത്തണമെന്നും കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ അതനുസരിച്ചു പൊളിച്ചെഴുതണമെന്നും ഈ പ്രമേയത്തിൽ അദ്ദേഹം നിർദേശിച്ചു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയവും അദ്ദേഹമാണു മുന്നോട്ടു വച്ചത്. ഫെഡറൽ ഭരണസംവിധാനത്തിൽ സംസ്ഥാന പാർട്ടികൾക്കും പ്രസക്തിയുണ്ടെന്നും ഇത്തരം പാർട്ടികൾക്കു ദേശീയ ഭരണത്തിൽ പങ്കുവഹിക്കാനാകുമെന്നും ദീർഘവീക്ഷണത്തോടെ അദ്ദേഹം പറഞ്ഞു. അതിനു ശേഷമാണു കേന്ദ്രത്തിൽ സംസ്ഥാന പാർട്ടികൾ ഉൾപ്പെടുന്ന മുന്നണികൾ ഭരണത്തിലെത്തിയത്. ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതു സംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ കേന്ദ്ര എംപവേർഡ് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.
മുഖ്യമന്ത്രിപദത്തിനടുത്തുവരെയെത്തിയെങ്കിലും അദ്ദേഹം ഏറെ അർഹിച്ചിരുന്ന ആ സ്ഥാനം കരഗതമായില്ല. പടവെട്ടിയാണു മാണിസാർ ഓരോ പടവും കയറിയത്. ഓരോ നേട്ടവും അദ്ദേഹം പൊരുതി നേടിയതാണ്. ഊർജസ്വലമായിരുന്നു അദ്ദേഹത്തിന്റെ ഓരോ നീക്കവും.
അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ അപ്രതിമ പ്രമാണിയായി നിലകൊണ്ട കെ.എം. മാണി കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ വിടവു സൃഷ്ടിച്ചാണു ചരിത്രത്തിലേക്കു മറയുന്നത്. ഈ വിടവ് കേരളത്തിന്റെ, വിശിഷ്യ മധ്യതിരുവിതാംകൂറിന്റെ, രാഷ്ട്രീയ ചിത്രത്തിൽ അധികം വൈകാതെ അടയാളപ്പെട്ടെന്നു വരും.
ദീപികയുടെ ഉറ്റ സുഹൃത്തും അഭ്യുദയകാംക്ഷിയും സഹകാരിയുമായിരുന്ന മാണിസാറിന്റെ ഓർമയ്ക്കു മുന്പിൽ ദീപിക കുടുംബാംഗങ്ങളുടെ ആദരാഞ്ജലികൾ.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
Latest News
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top