Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സുപ്രീംകോടതി ഇടപെട്ടപ്പോൾ കമ്മീഷനു കരുത്ത്
തെരഞ്ഞെടുപ്പു കമ്മീഷന്റെ കരുത്ത് ഒരു കാരണവശാലും ചോരാനിടവരരുതെന്ന ഉത്തമോദ്ദേശ്യത്തോടെ സുപ്രീംകോടതി രംഗത്തെത്തിയതു ജനാധിപത്യത്തിന്റെ വിജയം കാംക്ഷിക്കുന്നവർക്ക് ആശ്വാസം പകരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ ഉച്ചകോടിയിലെത്തിയതോടെ സമുന്നത രാഷ്ട്രീയ നേതാക്കൾപോലും വിഷം ചീറ്റുന്ന പ്രസ്താവനകൾ നടത്തുന്നതു ജനാധിപത്യവിശ്വാസികളിൽ വലിയ ആശങ്ക ഉണർത്തുന്നുണ്ടായിരുന്നു. അത്തരം പ്രസ്താവനകൾക്കെതിരേ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ അമാന്തിക്കുന്നതായി തോന്നലുമുണ്ടായി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്ഷപാതപരമായ നിലപാടിൽ പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു സ്വന്തം അധികാരത്തെക്കുറിച്ചു ബോധ്യമില്ലേയെന്നു സുപ്രീംകോടതി ചോദിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു വർഗീയമായ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാത്ത കമ്മീഷനെ സുപ്രീംകോടതി നിശിതമായി വിമർശിച്ചിരുന്നു. വർഗീയ പ്രസംഗം നടത്തിയവർക്കെതിരേ എന്തു നടപടി സ്വീകരിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഎസ്പി നേതാവ് മായാവതിയും നടത്തിയ വർഗീയ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടു സുപ്രീംകോടതി കമ്മീഷനോട് ആരാഞ്ഞു.
എന്നാൽ, പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇരുനേതാക്കൾക്കും നിശ്ചിത സമയത്തേക്കു പ്രചാരണരംഗത്തു വിലക്ക് ഏർപ്പെടുത്തിയതായി കമ്മീഷൻ കോടതിയെ അറിയിച്ചു. യോഗി ആദിത്യനാഥിനെ 72 മണിക്കൂറും മായാവതിയെ 48 മണിക്കൂറുമാണു വിലക്കിയത്. വിലക്കു നീക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
മീററ്റിൽ നടത്തിയ പ്രസംഗത്തിൽ യോഗി ആദിത്യനാഥ് നടത്തിയ “അലി’’, “ബജ്രംഗബലി’’ പ്രയോഗവും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർ ബിഎസ്പിക്കു വോട്ട് ചെയ്യണമെന്ന മായാവതിയുടെ പരസ്യപ്രസ്താവനയുമാണു വിവാദമുണ്ടാക്കിയത്. ഈ പ്രസ്താവനകൾക്കേതിരേ എന്തു നടപടി സ്വീകരിച്ചുവെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കമ്മീഷനോടു ചോദിച്ചു. സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചതിന്റെ അടുത്ത ദിവസമാണ് ഇരുവരെയും വിലക്കിയെന്നു കമ്മീഷൻ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സുപ്രീംകോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മായാവതിക്കും യോഗി ആദിത്യനാഥിനും എതിരേ കമ്മീഷൻ സ്വീകരിച്ച നടപടി കോടതി ശരിവച്ചു. ഇതിലൂടെ തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്റെ ശക്തി തിരിച്ചറിഞ്ഞ് ഉണർന്നിരിക്കയാണെന്നു കോടതി പറഞ്ഞു. മേനകഗാന്ധി, എസ്പി നേതാവ് അസംഖാൻ എന്നിവർക്കെതിരേയും പെരുമാറ്റച്ചട്ട ലംഘനത്തിനു കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു മാന്യത മറക്കുന്നവരിൽ മൂന്നാംകിട നേതാക്കൾ മാത്രമല്ല, ഒന്നാം നിരക്കാരുമുണ്ട്. പ്രതിപക്ഷ ബഹുമാനം എന്നതു രാഷ്ട്രീയ മര്യാദയാണ്. വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ടതാണ്. അതിനേക്കാൾ അപകടകരമാണു വർഗീയതയും വിഭാഗീയതയും വളർത്തുന്ന പ്രസ്താവനകൾ. ഇത്തരം പ്രസ്താവനകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവാദിത്വമുണ്ട്. അതാണു പരമോന്നത കോടതി ചൂണ്ടിക്കാട്ടിയത്.
സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വവും അധികാരവുമുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ അക്കാര്യത്തിൽ അമാന്തിച്ചു നിൽക്കരുത്. ഇത്തവണ അമാന്തമുണ്ടായെന്നു സംശയമുയർന്നപ്പോഴാണു സുപ്രീംകോടതി ഇടപെട്ടത്.
ഉത്തരേന്ത്യയിൽ മുന്‍പും വർഗീയത രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴതു കൂടുതൽ അപകടകരമായ നിലയിലേക്കു വളർന്നിരിക്കുന്നു. ചില ഉന്നത നേതാക്കൾക്കുപോലും അത്തരം പ്രചാരണം നടത്തുന്നതിന് ഉളുപ്പില്ലാതായിരിക്കുന്നു. മതപരമായ പ്രചാരണതന്ത്രങ്ങൾ നടക്കില്ലെന്നു കരുതിയിരുന്ന കേരളത്തിൽപ്പോലും ഈ തെരഞ്ഞെടുപ്പിൽ മതവിഷയം അവതരിപ്പിക്കപ്പെടുന്നു.
മതപരമായ വിഷയങ്ങൾ പ്രചാരണരംഗത്ത് ഉയർത്തുന്നതിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണ വിരൽചൂണ്ടിയിരുന്നു. അതു ചിലർക്ക് അരോചകമാവുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വിമർശവും പരിഹാസവും അഴിച്ചുവിടുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിന്റെ അഭിമാനമായിരുന്ന മതസഹിഷ്ണുതയെയും മതേതരത്വത്തെയും ചോദ്യംചെയ്യുന്നു. മലയാളികളിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെങ്കിലും മതത്തിന്റെ പേരിൽ സംഘർഷത്തിനൊന്നും അവർ തുനിയാറില്ല. ചെറിയൊരു ന്യൂനപക്ഷം ഇതിനപവാദമായുണ്ടായിരിക്കാം. അത്തരക്കാരെ കൂടുതൽ ഉത്തേജിപ്പിച്ചു സമൂഹത്തിൽ അസ്വസ്ഥത വളർത്താൻ ഒരു രാഷ്ട്രീയ പ്രസ്ഥാനവും തയാറാവരുത്. സംസ്ഥാനത്തിന്റെ സുസ്ഥിരതയും വളർച്ചയും കാംക്ഷിക്കുന്ന ഒരു പ്രസ്ഥാനവും നേതാവും അതിനു തയാറാവില്ല.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മതവികാരം ഉപയോഗിക്കുന്നതു തെരഞ്ഞെടുപ്പു നിയമം 123(3)വകുപ്പനുസരിച്ചു ഗുരുതരമായ കുറ്റമാണ്. ഈ വകുപ്പനുസരിച്ചു തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ടവരും മത്സരം വിലക്കപ്പെട്ടവരും ഉണ്ടെങ്കിലും ഇത്തരം കേസുകൾ കേരളത്തിൽ കുറവാണ്. മതത്തെ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുന്നതിൽ കേരളീയർ പൊതുവേ വിമുഖരത്രേ. നമ്മുടെ സാംസ്കാരികമായ ഉന്നതിയാണതിനു കാരണം.
ജനാധിപത്യ വ്യവസ്ഥിതിയിൽ ജനനേതാക്കൾക്കു ബഹുമാനവും അംഗീകാരവും നൽകാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. അതോടൊപ്പം നേതാക്കൾ കടുംപിടിത്തങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗസ്ഥരുടെ പരാതികൾ ശ്രവിക്കുകയും പരിഹരിക്കുകയും വേണം. നിയമപരമായ വ്യക്തതയോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ രാഷ്ട്രീയക്കാർ ബാധ്യതപ്പെട്ടവരാണ്.
ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന് അതിന്റെ ഉത്തരവാദിത്വം മനസിലാക്കിക്കൊടുക്കാൻ സുപ്രീംകോടതി ഇടപെട്ടു. ജനാധിപത്യത്തിൽ തിരുത്തൽ ശക്തിയാകാൻ ജുഡീഷറിക്കു സാധിച്ച പല അവസരങ്ങളുമുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ ഏഴു പതിറ്റാണ്ടിലേറെയായി കരുത്തോടെ നിർത്തുന്നതിൽ ഇത്തരം ഇടപെടലുകൾക്കു പങ്കുണ്ട്.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
Latest News
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top