അമൂല്യമീ വോട്ട്; അതുല്യമീ അവസരം
കേരളം ഇന്നു പോളിംഗ് ബൂത്തിലേക്ക്. 116 ലോക്‌സഭാ സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. പതിനേഴാം ലോക്‌സഭയിലേക്ക് ഇരുപതു പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് അർഹതയുള്ള രണ്ടരക്കോടി വോട്ടർമാരാണു കേരളത്തിലുള്ളത്.

ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള അമൂല്യമായ അവകാശമാണു സമ്മതിദാനം. വോട്ടർമാർ ആ അവകാശം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വിനിയോഗിക്കണം. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിനു ജനങ്ങൾക്കു കിട്ടുന്ന അവസരമാണിത്. തങ്ങൾക്കുവേണ്ടി നിയമങ്ങൾക്കു രൂപം കൊടുക്കേണ്ട ജനപ്രതിനിധികളെ തെരഞ്ഞെടുത്തയയ്ക്കുന്പോൾ വോട്ടർമാർ വലിയ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്‍റെ പ്രസക്തിയും പ്രാധാന്യവും കേരളീയർക്കു നന്നായി അറിയാം. വിദ്യാഭ്യാസവും സാമൂഹ്യബോധവും രാഷ്‌ട്രീയ പ്രബുദ്ധതയുമുള്ള കേരളജനത ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ വോട്ടവകാശം വിനിയോഗിക്കുന്നതിൽ താത്‌പര്യവും ശ്രദ്ധയും കാട്ടുമെന്നു പ്രതീക്ഷിക്കാം.

ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണകൂടത്തെ ലഭിക്കുമെന്നു പറയാറുണ്ട്. ജനാധിപത്യത്തിൽ ഈ ചൊല്ലിന് കൂടുതൽ പ്രസക്തിയുണ്ട്. നമ്മെ ആരു പ്രതിനിധീകരിക്കണം എന്നു തീരുമാനിക്കാൻ നമുക്ക് അവസരം ലഭിക്കുന്പോൾ അതു വേണ്ടവിധം ഉപയോഗിക്കുന്നില്ലെങ്കിൽ ആരോടാണു നമുക്കു പരാതി പറയാനാവുക?

ഇന്ത്യയോടൊപ്പമോ അതിനോടടുത്തോ ജനാധിപത്യ ഭരണക്രമം സ്വീകരിച്ച പല രാഷ്‌ട്രങ്ങളിലും ജനാധിപത്യം പേരിൽ മാത്രമാവുകയോ ഇല്ലാതാവുകയോ ചെയ്‌തിട്ടും ഇന്ത്യ അതിന്‍റെ ജനാധിപത്യ അടിത്തറ തകരാറില്ലാതെ സൂക്ഷിക്കുന്നു. വിജയകരമായാണ് ഇവിടെ ജനാധിപത്യം ഏഴു പതിറ്റാണ്ടു പിന്നിട്ടത്. എന്നാൽ, ജനാധിപത്യം ഇവിടെ കൂടുതൽ ബലവത്താകേണ്ടതുണ്ട്. ജനാധിപത്യത്തിനുള്ള ഭീഷണികൾ ഇല്ലാതാവണം- എല്ലാത്തരം ഭീഷണികളും. ജനവിരുദ്ധമായ തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾക്കു സാധിക്കരുത്. അത്തരം തീരുമാനങ്ങളോടുള്ള ജനങ്ങളുടെ വികാരം പ്രകടിപ്പിക്കപ്പെടുന്നതു തെരഞ്ഞെടുപ്പുകളിലാണ്.

കാലം മാറുന്പോൾ ജനാധിപത്യത്തിനു നേർക്കുള്ള വെല്ലുവിളികളുടെ സ്വഭാവം മാറിയേക്കാം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാനാകുന്ന വിധത്തിൽ നമ്മുടെ ജനാധിപത്യത്തെ ശക്തമാക്കണം. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സവിശേമായ ഉത്തരവാദിത്വമുണ്ട്.

ഭരണഘടനാ സ്ഥാപനങ്ങൾപോലും പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. ദുരൂഹമായ പല കാര്യങ്ങളും നമുക്കു ചുറ്റും നടക്കുന്നു. സത്യവും അസത്യവും തിരിച്ചറിയുന്നതു പ്രയാസകരമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളും പ്രചാരണങ്ങളും നടക്കുന്നു. വഴിതെറ്റിക്കുന്ന വാർത്തകളും വാദങ്ങളും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു.

ദേശീയ തലത്തിൽ ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ നടത്തുന്ന വോട്ടെടുപ്പിന് മറ്റേതൊരു വോട്ടെടുപ്പിനെയുംകാൾ പ്രാധാന്യമുണ്ട്. വളരെ ഉത്തരവാദിത്വപൂർണമായ ജോലിയാണ് ഒരു പാർലമെന്‍റ് അംഗത്തിനു നിർവഹിക്കാനുള്ളത്. അതിനു പ്രാപ്തിയുള്ളവരെ തെരഞ്ഞെടുക്കുന്നതിൽ വോട്ടർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾക്കപ്പുറം ശ്രദ്ധിക്കേണ്ടതാണ് അത്. വരുംവരായ്‌കകളെക്കുറിച്ചുള്ള ബോധം രാഷ്‌ട്രീയ പ്രബുദ്ധതയുടെ ഭാഗമാണ്. അഞ്ചു വർഷത്തേക്ക് എന്തും ചെയ്യാനുള്ള അച്ചാരമല്ല ജനപ്രതിനിധികൾക്കു ജനങ്ങളിൽനിന്നു ലഭിക്കുന്നത്. ജനങ്ങൾക്കു നന്മ ചെയ്യാനുള്ള അവസരമാണു പ്രതിനിധികൾക്കു കിട്ടുന്നത്. ജനനന്മയ്‌ക്കുള്ള ഒരവസരവും നഷ്‌ടപ്പെടുത്താതിരിക്കുക എന്നതിലാവണം നല്ലൊരു ജനപ്രതിനിധിയുടെ ശ്രദ്ധ. ജനങ്ങളിൽ ഐക്യവും അവർക്കു ക്ഷേമവും ഉറപ്പുവരുത്താൻ കഴിയുന്ന നേതാവിനെയാണു ജനങ്ങൾ വിശ്വാസത്തിലെടുക്കുക. ശിഥിലീകരണ ശക്തികളെ തടഞ്ഞുനിർത്താനും തന്‍റെ മണ്ഡലത്തിലെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണാനും ഒരുമിച്ചു നിർത്താനും ജനപ്രതിനിധിക്കു കഴിയണം.

ഒന്നര മാസം നീണ്ട പ്രചാരണപ്രവർത്തനങ്ങൾക്കു ശേഷമാണു കേരളത്തിൽ ഇന്നു വോട്ടെടുപ്പു നടക്കുന്നത്. ഫലം വരാൻ ഇനിയും ഒരു മാസംകൂടി കാത്തിരിക്കേണ്ടിവരും. പ്രചാരണരംഗത്ത് അനഭിലഷണീയമായ പല കാര്യങ്ങളും നടന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായി. നവമാധ്യമങ്ങളുടെ വ്യാപകമായ ദുരുപയോഗവും നടന്നു. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ കൊട്ടിക്കലാശത്തോടനുബന്ധിച്ചു ചില അക്രമസംഭവങ്ങളും ഉണ്ടായി. പണക്കൊഴുപ്പിനോ പണമൊഴുക്കിനോ ഇക്കാലത്തു ജനങ്ങളെ കാര്യമായി സ്വാധീനിക്കാനാവില്ലെന്നു പറയാറുണ്ടെങ്കിലും ഇവയൊക്കെ യഥേഷ്‌ടം ഉപയോഗിക്കപ്പെടുന്നുണ്ട്. അവയ്ക്കൊക്കെ അതീതമായി, സ്വതന്ത്രമനസോടെ, ദീർഘവീക്ഷണത്തോടെ വോട്ടർമാർ തങ്ങളുടെ അവകാശം വിനിയോഗിക്കണം.

വോട്ടവകാശമെന്നത് അമൂല്യമായ പൗരാവകാശമാണ്. അതു വിലയ്ക്കെടുക്കപ്പെടുകയോ പാഴാക്കപ്പെടുകയോ ചെയ്യരുത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പു കമ്മീഷനുള്ള ഉത്തരവാദിത്വം അത്യന്തം ഗൗരവമുള്ളതാണ്. തെരഞ്ഞെടുപ്പു കമ്മീഷനുമേൽ സംശയത്തിന്‍റെ നിഴൽ വീഴരുത്.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തു ചോർത്തിക്കളയാൻ ശ്രമിക്കുന്ന ശക്തികളുണ്ട്. അതു നാം തിരിച്ചറിയണം. ഇക്കാലമത്രയും ആ ശക്തികൾക്കു വിജയിക്കാനായിട്ടില്ല. എന്നിരുന്നാലും വിധ്വംസക ശക്തികൾ അടങ്ങിയിരിക്കില്ല. ശ്രീലങ്കയിൽ കഴിഞ്ഞദിവസം ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങൾ ചില മുന്നറിയിപ്പുകൾ നമുക്കു നൽകുന്നുണ്ട്. മുംബൈ ഭീകരാക്രമണം, പാർലമെന്‍റ് ആക്രമണം തുടങ്ങിയ ദുരന്തങ്ങൾ ഈ രാജ്യത്തും ഉണ്ടായി. അത്തരം ഘട്ടങ്ങളിൽ ജനത ഒറ്റക്കെട്ടായി നിന്നതാണ് അവയെ അതിജീവിക്കാൻ രാജ്യത്തെ പ്രാപ്‌തമാക്കിയത്.

ഇത്തവണ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് കള്ളപ്പണവും മദ്യവും മയക്കുമരുന്നുമൊക്കെ വൻതോതിൽ പിടികൂടിയിട്ടുണ്ട്. ജനാധിപത്യത്തിനു കോട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും അവരുടെ നീക്കങ്ങളെയും ജനം പരാജയപ്പെടുത്തണം. സർക്കാർ വലിയ ജാഗ്രത പുലർത്തേണ്ട അവസരമാണിത്. തെരഞ്ഞെടുപ്പു കമ്മീഷൻ തികച്ചും നിഷ്പക്ഷമായും കാര്യക്ഷമമായും ഉത്തരവാദിത്വം നിർവഹിക്കണം. വോട്ടർമാരാകട്ടെ തങ്ങളുടെ അമൂല്യമായ വോട്ടവകാശം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ വിനിയോഗിക്കുകയും വേണം.