പോളിംഗ് നിരക്കിലെ വർധന ജനാധിപത്യത്തിന്‍റെ കരുത്ത്
പതിനേഴാം ലോക്‌സഭയിലേക്കു കേരളം ജനവിധി കുറിച്ചു. ഇനി ഫലപ്രഖ്യാപനത്തിനായി ഒരു മാസം നീളുന്ന കാത്തിരിപ്പ്. വോട്ടവകാശം വിനിയോഗിക്കാൻ ജനങ്ങൾ കാണിച്ച ആവേശം ജനാധിപത്യം കൂടുതൽ ശക്തിപ്രാപിക്കുന്നതിന്‍റെ ലക്ഷണമായി കണക്കാക്കാം. 2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പോളിംഗ് ശതമാനം വർധിച്ചിട്ടുണ്ട്. 2014ൽ 73.79 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ ഇത്തവണ അതു കവിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 77.35 ശതമാനം പോളിംഗ് 1987നു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ആയിരുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവു പോളിംഗ് നടന്ന പത്തനംതിട്ടയിൽ ഇത്തവണ നാലുമണിയോടെ പഴയ നിരക്കായ 65 ശതമാനം കടന്നു. അമൂല്യമായ വോട്ടവകാശം വിനിയോഗിക്കാനുള്ള ആഹ്വാനങ്ങൾക്കു മികച്ച പ്രതികരണമാണുണ്ടായത്. തെരഞ്ഞെടുപ്പു കമ്മീഷനും മാധ്യമങ്ങളും ഇക്കാര്യത്തിൽ നടത്തിയ പ്രയത്നങ്ങൾക്കു ഫലമുണ്ടായി.

വോട്ടെടുപ്പിന്‍റെ അവസാന മണിക്കൂറിൽ നീണ്ട ക്യൂവാണു മിക്ക പോളിംഗ് ബൂത്തുകളിലും കാണാനായത്. വോട്ടവകാശം വിനിയോഗിക്കാൻ ആളുകളിൽ പൊതുവേ ആവേശം വർധിച്ചിട്ടുണ്ട്. ആറുമണിക്ക് അവസാനിക്കേണ്ട വോട്ടെടുപ്പ് ചിലയിടങ്ങളിൽ പിന്നെയും നീണ്ടു. ചില ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർധന വോട്ടെടുപ്പ് ഏറെ നീളാൻ കാരണമായി. അതേസമയം, ചില ബൂത്തുകളിൽ തീർത്തും തിരക്കില്ലാതെ വോട്ട് ചെയ്യാനും സാധിച്ചു. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർമാരുടെ എണ്ണം കുറെക്കൂടി ശാസ്ത്രീയമായി വിഭജിച്ചാൽ തിരക്കിന്‍റെ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിഞ്ഞേക്കാം.

വോട്ട് ചെയ്യാൻ എത്തുന്ന എല്ലാവർക്കും അധികം കാത്തുനിൽക്കാതെതന്നെ വോട്ട് ചെയ്യാൻ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ സംവിധാനം ഉണ്ടാകണം. പത്തനംതിട്ടയിലെ ഒരു ബൂത്തിൽ വോട്ടിംഗ് യന്ത്രം മൂന്നുതവണ കേടായി. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ വോട്ടിംഗ് മണിക്കൂറുകളോളം വൈകി. അക്കൂട്ടത്തിൽ മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും വോട്ടിംഗും വൈകി. ആധുനിക സാങ്കേതികവിദ്യകൾ വോട്ടിംഗ് കൂടുതൽ എളുപ്പത്തിലാക്കേണ്ടതാണ്. വോട്ടിംഗ് യന്ത്രങ്ങൾ സംബന്ധിച്ചു പലേടത്തും ഉയരുന്ന പരാതികൾ ഗൗരവപൂർണമായ പരിചിന്തനത്തിനു വിഷയമാകണം. ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാൻ പാടില്ല.

രാഷ്‌ട്രീയ പാർട്ടികൾ മുന്നോട്ടുവച്ച വിഷയങ്ങൾ ജനങ്ങൾ ഗൗരവപൂർവം എടുത്തതാണു പോളിംഗ് വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തവണത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ദേശീയതലത്തിൽ ചില പ്രധാന വിഷയങ്ങൾ ചർച്ചയിലേക്കു കൊണ്ടുവന്നു. കേരളത്തിലാണെങ്കിൽ സങ്കീർണമായ പല വിഷയങ്ങളും ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ചർച്ച ചെയ്യപ്പെട്ടു. ഈ വിഷയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം പോളിംഗിൽ പ്രതിഫലിച്ചിരിക്കണം. പത്തനംതിട്ടയിലെയും മറ്റും വോട്ടിംഗ് ശതമാനത്തിലുള്ള വർധന ഇതു സൂചിപ്പിക്കുന്നു.

വിവിപാറ്റ് പോലുള്ള പുതിയ സംവിധാനങ്ങൾ വോട്ടെടുപ്പിന്‍റെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ സജ്ജീകരിച്ചിരുന്നുവെങ്കിലും ചില പരാതികൾ ഉയർന്നിട്ടുണ്ട്. ഇതു പോളിംഗ് വൈകാനും കാരണമായി. ഏറെനേരം കാത്തിരിക്കാൻ പ്രയാസമുള്ള വോട്ടർമാർക്കു യന്ത്രത്തകരാർ വലിയ പ്രശ്നമായി. വടകരയിലെ അങ്ങാടിത്താഴെ ബൂത്തിൽ അഞ്ചു തവണയാണു വോട്ടിംഗ് യന്ത്രം കേടായത്. വോട്ടിംഗ് സമയം കഴിഞ്ഞശേഷവും നൂറുകണക്കിനാളുകൾ കൂപ്പൺ വാങ്ങി വോട്ട് ചെയ്യാൻ കാത്തിരിക്കേണ്ടിവന്നു. ചില ബൂത്തുകളിലാകട്ടെ രാത്രി വൈകിയും ക്യൂ ഉണ്ടായിരുന്നു. മൂന്നും നാലും മണിക്കൂർ കാത്തുനിന്ന ചില വോട്ടർമാർ പ്രതിഷേധിക്കുകയും വോട്ടു ചെയ്യാതെ മടങ്ങുകയും ചെയ്തു. ചേർത്തലയിലും തിരുവനന്തപുരത്തും വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ വേറെ സ്ഥാനാർഥികൾക്കാണു പോയതെന്നു പരാതിയുയർന്നു. ഇതേത്തുടർന്നു വോട്ടിംഗ് യന്ത്രം മാറുകയും ചെയ്തു. പരാതിപ്പെട്ടാൽ നിയമക്കുരുക്കുകളിൽ പെടുമെന്ന ഭയത്താൽ, രേഖാമൂലം പരാതി നൽകുന്നതിൽനിന്നു ചിലർ പിന്തിരിഞ്ഞു. വോട്ടിംഗ് യന്ത്രത്തിൽ ചെയ്ത വോട്ട് താൻ ഉദ്ദേശിക്കാത്ത സ്ഥാനാർഥിക്കാണു വീണതെന്നു തിരുവനന്തപുരം പട്ടത്ത് ഒരു വോട്ടർ പരാതിപ്പെട്ടെങ്കിലും ടെസ്റ്റ് വോട്ട് ചെയ്തപ്പോൾ അതു ശരിയല്ലെന്നു കണ്ടെത്തി. ഇതെത്തുടർന്നു പരാതിക്കാരനെ അറസ്റ്റ് ചെയ്യുകയും പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. വോട്ടവകാശം വിനിയോഗിക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകേണ്ടവർ ഇത്തരം ശിക്ഷാനടപടികൾക്ക് ഉത്സാഹിക്കുന്നതു ജനങ്ങളിൽ ആശങ്ക ഉളവാക്കും. ഹാക്ക് ചെയ്ത യന്ത്രത്തിൽ ടെസ്റ്റ് വോട്ട് ചെയ്യുന്പോൾ പഴയതുപോലെ ആവർത്തിക്കണമെന്നില്ലെന്ന് ഐടി വിദഗ്ധർ അഭിപ്രായപ്പെടുന്നു. വോട്ടിംഗ് യന്ത്രത്തിന്‍റെ പാകപ്പിഴയെക്കുറിച്ചു പരാതിപ്പെടുന്നവർക്കെതിരേ ക്രിമിനൽ കേസ് എടുക്കുന്നതിനെ പ്രതിപക്ഷനേതാവ് ചോദ്യം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ നടത്തിപ്പിനെക്കുറിച്ചു തെറ്റായ ധാരണ പരക്കാതിരിക്കാനാണ് ഇത്തരം നടപടികൾ എന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട്. മഴയും ഈർപ്പവും വോട്ടിംഗ് യന്ത്രത്തിന്‍റെ തകരാറിനു കാരണമാകുന്നുണ്ടെന്നും കമ്മീഷൻ കരുതുന്നു. അതെന്തായാലും വോട്ടിംഗ് യന്ത്രത്തെക്കുറിച്ചു നേരത്തേ മുതൽ ഉയരുന്ന പരാതികൾ പൂർണമായും പരിഹരിക്കാനുള്ള നടപടികൾ കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

സ്വതന്ത്രവും നീതിപൂർവവും കുറ്റമറ്റതുമായ വോട്ടെടുപ്പ് തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാന ഭാഗമാണ്. കേരളത്തിലും വോട്ടെടുപ്പു കഴിഞ്ഞ മറ്റു സംസ്ഥാനങ്ങളിലും ഇത്തവണ പൊതുവേ സംഘർഷങ്ങളില്ലാത്ത പ്രചാരണവും വോട്ടെടുപ്പുമാണു നടന്നത്. ഇനിയുള്ള നാലു ഘട്ടം വോട്ടെടുപ്പും ഇതുപോലെ സമാധാനത്തിൽ നടക്കുമെന്നു പ്രത്യാശിക്കാം. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളും ഭരണാധികാരികളും തെരഞ്ഞെടുപ്പു കമ്മീഷനും പാലിച്ച ജാഗ്രത അഭംഗുരം തുടരട്ടെ.

ജനഹിതം അറിയാനുള്ള വോട്ടെടുപ്പു പ്രക്രിയ നൂറു ശതമാനവും സുതാര്യമായിരിക്കണം. ഏതു തരത്തിലുള്ള പാകപ്പിഴയും ജനങ്ങളിൽ അവിശ്വാസം ഉളവാക്കും. സാങ്കേതികമായ പിഴവുകൾ തീർത്തും ഒഴിവാക്കണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ സൗകര്യപൂർവം വോട്ട് രേഖപ്പെടുത്താൻ സഹായിക്കുകയാണു വേണ്ടത്. മറിച്ച്, അവ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണെങ്കിൽ വിശ്വാസ്യതയ്ക്കു ക്ഷതമുണ്ടാകും. സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് വിശദമായ പഠനവും ചർച്ചയും വ്യക്തമായ തീരുമാനവും ആവശ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ്. അഭിമാനകരമായി ഇക്കാലമത്രയും നാം അതു മുന്നോട്ടു കൊണ്ടുപോയി. അതിലെ പാകപ്പിഴകൾ പരിഹരിക്കേണ്ടത് ഈ പ്രക്രിയ കരുത്തുറ്റതാകാൻ തികച്ചും ആവശ്യമാണ്.