മലയാളി യാത്രക്കാരെ ഇത്രമേൽ ദ്രോഹിക്കരുത്
ദൂരസ്ഥലങ്ങളിലേക്കു ജോലിക്കും പഠനത്തിനുമൊക്കെയായി പോകുന്ന മലയാളികളെ ചൂഷണം ചെയ്യാനും ദ്രോഹിക്കാനും ചിലർക്കു വലിയ രസമാണ്. അതിൽ മത്സരിക്കുന്നവരുമുണ്ട്. പൊതുവേ ഗൃഹാതുരത്വമുള്ളവരായ മലയാളികൾ കിട്ടുന്ന അവസരങ്ങളിലൊക്കെ നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. അതിനുവേണ്ടി വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ചെലവഴിക്കാനും മടിയില്ല.അതു മുതലെടുക്കുകയാണു ചില ബിസിനസുകാർ. ആകാശയാത്രയാണെങ്കിലും ട്രെയിനിലോ ബസിലോ ഉള്ള യാത്രയാണെങ്കിലും ഏറെ മലയാളികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വിമാനങ്ങളിലും അന്തർസംസ്ഥാന ബസുകളിലും ഉത്സവസീസണുകളിൽ കഴുത്തറപ്പൻ യാത്രക്കൂലിയാണ് ഈടാക്കുന്നത്.

വിമാനങ്ങളിൽ ഉത്സവകാല നിരക്കുവർധന നേരത്തേ നിലവിൽവന്നു. ഇപ്പോൾ ട്രെയിനുകളിലും ബസുകളിലും അതു സാധാരണമായിരിക്കുന്നു. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന സ്വകാര്യ ബസ് ലോബിയാണു ചൂഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ആഭ്യന്തര വിമാനസർവീസുകളിൽ പീക് ടൈം നിരക്കുണ്ടല്ലോ എന്നാണവരുടെ ന്യായവാദം. പക്ഷേ, വിമാനയാത്രക്കാരെപ്പോലെ സാന്പത്തികശേഷിയുള്ളവരായിരിക്കില്ല മറ്റുള്ളവർ. വീട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് കിട്ടാൻ മാർഗമില്ലെന്നിരിക്കേ ബസ് മാത്രം ആശ്രയമായുള്ളവർ കടുത്ത ചൂഷണത്തിനാണ് ഇരയാവുന്നത്. ചിലയവസരങ്ങളിൽ വിമാനയാത്രാ നിരക്കിനെയും കവച്ചുവയ്ക്കാറുണ്ട് ബസ് നിരക്ക്.

ഈ ചൂഷണത്തിനുപുറമേ അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റം അസഹ്യമാവുകയും ചെയ്താലോ? ഈ ബസുകൾ തങ്ങൾ ഭരിക്കുന്ന സാമ്രാജ്യങ്ങളായി മാറ്റിയിരിക്കുകയാണു പല ബസുകാരും. അത്യാവശ്യയാത്ര നടത്തുന്നവർ പരാതിയൊന്നും പറയാതെ ബസുകാരുടെ ദ്രോഹങ്ങൾ സഹിക്കുകയാണ്. ഈ സഹനംമൂലം ബസുകാരുടെ ധാർഷ്‌ട്യം ഒന്നിനൊന്നു വർധിക്കുന്നു. പണം കൊടുത്തു യാത്രചെയ്യുന്നവർ ബസുകാരുടെ ഔദാര്യത്തിലാണു നാട്ടിലെത്തുന്നതും തിരികെപ്പോകുന്നതും എന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ.

ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് അടിയന്തര യാത്ര നടത്തുന്നവർ നന്നേ ക്ലേശിക്കുന്നു. ഐടി നഗരമായ ബംഗളൂരുവിലേക്കുള്ള യാത്രക്കാരിൽ നല്ലൊരു പങ്കും ആശ്രയിക്കുന്നതു ബസുകളെയാണ്. കാരണം ട്രെയിൻ ടിക്കറ്റ് കിട്ടണമെങ്കിൽ മാസങ്ങൾക്കു മുന്പു ബുക്ക് ചെയ്യണം. കേരള, കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വളരെ ചുരുക്കം അന്തർസംസ്ഥാന സർവീസുകളേ നടത്തുന്നുള്ളൂ. സ്വകാര്യ ബസ് കന്പനികൾ ഈ അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഉത്സവസീസണുകളിൽ ഇവർ നിശ്ചയിക്കുന്ന നിരക്ക് എത്ര ഭീമമായാലും അതു കൊടുക്കാതിരിക്കാൻ യാത്രക്കാർക്കു നിർവാഹമില്ല.

ബസ് ജീവനക്കാരുടെ പെരുമാറ്റമാണു കൂടുതൽ അസഹ്യമെന്നു പല യാത്രക്കാരും പറയുന്നു. ഈയിടെ കല്ലട ഗ്രൂപ്പിന്‍റെ ബസിൽ ഏതാനും യാത്രക്കാർക്കു ക്രൂരമായ മർദനമേറ്റ സംഭവം മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് യാത്രക്കാരുടെ ഇത്തരം നിരവധി ദുരനുഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ കല്ലട ഗ്രൂപ്പിന്‍റെ ബസിനു ഹരിപ്പാട്ടുവച്ചുണ്ടായ തകരാർ പരിഹരിക്കാൻ വൈകിയപ്പോൾ പകരം യാത്രാസൗകര്യം ആവശ്യപ്പെട്ട ഏതാനും യുവാക്കളെ ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ യാത്രക്കാരെ ജീവനക്കാർ വഴിയിൽ ഇറക്കിവിടുകയും ചെയ്തു. സംഭവത്തെക്കുറിച്ചു പരാതിയുണ്ടായപ്പോൾ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നു ന്യായീകരണങ്ങൾ വന്നു.

എന്നാൽ, അക്രമരംഗങ്ങൾ ഒരു യാത്രക്കാരൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. അതു ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ബസുകാർക്കു നിൽക്കക്കള്ളിയില്ലാതായി. യാത്രക്കാർക്കു നേരേ ജീവനക്കാർ ക്രൂരമായ അക്രമമാണു നടത്തിയതെന്നു ഫെയ്‌സ് ബുക്ക് ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. നവമാധ്യമങ്ങളും പത്രങ്ങളും ദൃശ്യമാധ്യമങ്ങളും പ്രശ്നം ഏറ്റെടുത്തു. അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ നടത്തുന്നവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് ഇരയായ പലരും തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദീർഘദൂര യാത്രയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്ന വൃദ്ധരോടുപോലും ജീവനക്കാർ ദയ കാണിക്കാറില്ലെന്നു പരാതിയുണ്ട്. പാലക്കാട്ടു വച്ചു മൂത്രശങ്കയുണ്ടായ ഒരു വയോധികൻ ബസൊന്നു നിർത്തിത്തരാൻ ആവശ്യപ്പെട്ടിട്ട് ബസ് നിർത്തിയതു പാലായിലാണത്രേ.

കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴു ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലർ ഒളിവിലാണ്. സംഭവത്തെത്തുടർന്നു സർക്കാർ മറ്റു ചില നടപടികളും സ്വീകരിച്ചു. അന്തർസംസ്ഥാന സ്വകാര്യ ബസുകളെ 24 മണിക്കൂറും നിരീക്ഷിക്കാൻ എല്ലാ ജില്ലകളിലും എൻഫോഴ്സ്മെന്‍റ് ആർടിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കാൻ ഗതാഗതമന്ത്രി നിർദേശം നൽകി. ടൂറിസ്റ്റ് ബസ് സർവീസുകാരുടെ ഓഫീസുകളും പരിശോധിക്കും. അന്തർസംസ്ഥാന, ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ് ഓപ്പറേറ്റർമാർക്കുള്ള ലൈസൻസ്ഡ് എൽഎപിടി ലൈസൻസ് ഇല്ലാത്ത ചില ഏജൻസികൾക്കെതിരേ ഇന്നലെ നടപടി സ്വീകരിച്ചു. ഇതില്ലാതെ പ്രവർത്തിക്കുന്ന നിരവധി സർവീസുകളാണുള്ളത്.

സ്വകാര്യ ബസുകളിൽ പലതിന്‍റെയും രജിസ്ട്രേഷൻ അന്യസംസ്ഥാനങ്ങളിലാണ്. അതുവഴി സംസ്ഥാനത്തിന് ഏറെ വരുമാന നഷ്‌ടമുണ്ടാകുന്നു. പെർമിറ്റിന്‍റെയും ഇൻഷ്വറൻസിന്‍റെയും പേരിലും തട്ടിപ്പു നടക്കുന്നു. കേരളത്തിൽനിന്നു സർവീസ് നടത്തുന്ന പല അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെയും രജിസ്ട്രേഷനും പെർമിറ്റും അരുണാചൽപ്രദേശിൽനിന്നാണത്രേ.
അനധികൃതമായി ചരക്കുകയറ്റുന്നു, നിരോധിത ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവരുന്നു, സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തുന്നു തുടങ്ങിയ ആരോപണങ്ങളൊക്കെ ഇപ്പോൾ വ്യാപകമായി ‍ഉയരുന്നുണ്ട്. യാത്രക്കാർക്കു മർദനമേൽക്കുകയും ഏതെങ്കിലും യാത്രക്കാരൻ സ്വജീവൻപോലും പണയപ്പെടുത്തി അതു റിക്കാർഡ് ചെയ്ത് നവമാധ്യമങ്ങളിലിടുകയും ചെയ്താലേ ഇവിടെ അധികൃതർ സജീവമാവുകയുള്ളോ? കഷ്‌ടമാണീ അവസ്ഥ!

ഒരു വാഹനവുമായി ബന്ധപ്പെട്ടു ക്രിമിനൽ കേസെടുത്താൽ സാധാരണഗതിയിൽ അതിന്‍റെ ഉടമയും പ്രതിയാകേണ്ടതാണ്. ഇവിടെ യാത്രക്കാർക്കുനേരേ ക്രൂരമർദനം നടത്തിയ ജീവനക്കാരെ പോലീസ് പിടികൂടിയപ്പോഴും ബസുടമ സുരക്ഷിതനായിരുന്നു. അവസാനം മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വാഹനമുടമ നേരിട്ടു ഹാജരാകാൻ കമ്മീഷൻ ഉത്തരവായി. പണവും സ്വാധീനവുമുള്ളവർക്കു മുന്നിൽ നിയമവും ചട്ടങ്ങളും മുട്ടുമടക്കുമെന്ന കാര്യം ആവർത്തിച്ച് ഉറപ്പിക്കുന്പോൾ ജനത്തിന് അമർഷം കൊള്ളാനേ കഴിയൂ. ഇനിയെങ്കിലും അന്തർസംസ്ഥാന ബസ് സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനും കൂടുതൽ ട്രെയിൻ സർവീസുകൾ തുടങ്ങണമെന്ന കാലങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതിനും സർക്കാർ തയാറാകണം.