രഹസ്യാന്വേഷണ മികവു ചോദ്യം ചെയ്യപ്പെടുന്നു
ശ്രീലങ്കയിൽ ഈസ്റ്റർ നാളിലുണ്ടായ സ്ഫോടനപരന്പരയുമായി ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങൾ കേരളത്തിൽ വലിയ ജാഗ്രത ആവശ്യമെന്നാണു കാട്ടുന്നത്. ശ്രീലങ്കയിൽ വിവിധ സ്ഥലങ്ങളിൽ ഒരേ ദിവസം നടന്ന സ്‌ഫോടനങ്ങളുടെ ആസൂത്രണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. സ്ഫോടനങ്ങൾ നടത്തിയ ഭീകരരിൽ ചിലർ കേരളത്തിലും പരിശീലനം നടത്തിയിരുന്നുവെന്ന ശ്രീലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകിന്‍റെ വെളിപ്പെടുത്തൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ് ഭീകരർ കേരളത്തിലും കാഷ്മീരിലും ബംഗളൂരുവിലും പരിശീലനം നടത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവി പറഞ്ഞത്. നമ്മുടെ ദേശീയ അന്വേഷണ- രഹസ്യാന്വേഷണ ഏജൻസികൾ മാത്രമല്ല, സംസ്ഥാനത്തെ പോലീസ് സേനയും രഹസ്യാന്വേഷണ വിഭാഗവും ഈ വെളിപ്പെടുത്തൽ വളരെ ഗൗരവത്തിലെടുക്കണം.

കേരളംപോലെ ജനസാന്ദ്രതയേറിയൊരു സംസ്ഥാനത്തു ഭീകരർക്കു രഹസ്യമായി പരിശീലനം നടത്താൻ സാധിച്ചുവെന്നതു നമ്മുടെ ഇന്‍റലിജൻസ് ഏജൻസികളുടെ കാര്യക്ഷമതയെക്കുറിച്ചു സംശയം ജനിപ്പിക്കാം. സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ചിനും ഇന്‍റലിജൻസ് ഡിപ്പാർട്ട്മെന്‍റിനും വിവരം കിട്ടാതെപോയത് എന്തുകൊണ്ടാണ്? ശ്രീലങ്കയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന കാര്യം ഇന്ത്യൻ അധികൃതർ പലതവണ ശ്രീലങ്കൻ സർക്കാരിനെ അറിയിച്ചുവെന്നാണു പറയുന്നത്. ആ മുന്നറിയിപ്പ് അവർ അവഗണിച്ചു. അതേസമയം, ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവരിലെ പ്രമുഖനും മറ്റും ഇന്ത്യയിൽ പല തവണയെത്തി പരിശീലനം നടത്തിയ വിവരം നമ്മുടെ ഇന്‍റലിജൻസ് വിഭാഗവും അന്വേഷണ ഏജൻസികളും എന്തേ അറിയാതെ പോയി?

ശാസ്ത്രവും സാങ്കേതിക സംവിധാനങ്ങളും ഇത്രയും വികസിക്കുന്നതിനുമുന്പും വിവിധ രാജ്യങ്ങളിൽ ചാരപ്പണി വളരെ ശാസ്ത്രീയമായി നടന്നിരുന്നു. ഇപ്പോൾ കൂടുതൽ ശാസ്ത്രീയമായി നടക്കുന്നു. എല്ലാ രാജ്യങ്ങളുംതന്നെ ചാരന്മാരെ ഉപയോഗിക്കുന്നുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണം അങ്ങേയറ്റം മികവുറ്റതായിരിക്കണം.

ആൾക്കൂട്ടങ്ങളുടെയിടയിലും പൊതുസ്ഥലങ്ങളിലുമൊക്കെ സിസിടിവി കാമറ സ്ഥാപിച്ചതുകൊണ്ടുമാത്രം സുരക്ഷ ഉറപ്പാക്കാനാവില്ല. സ്‌ഫോടനങ്ങളും അതുപോലുള്ള അട്ടിമറികളും നടന്നതിനുശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റവാളികളെ കണ്ടെത്താനായെന്നുവരും. പക്ഷേ ദുരന്തം ഒഴിവാക്കാൻ അതു പോരല്ലോ. ഏതു വിധത്തിലും അത്യാഹിതങ്ങൾ ഒഴിവാക്കണം. അതിനുവേണ്ടി വൻശക്തികൾ വന്പിച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആ രാജ്യങ്ങൾക്കു വിപുലമായ ചാരശൃംഖലകളാണുള്ളത്. അതുകൊണ്ട് ഒരുപരിധിവരെയെങ്കിലും അട്ടിമറികൾ ഒഴിവാക്കപ്പെടുന്നുണ്ട്.

ഈസ്റ്റർദിന ആക്രമണത്തിന്‍റെ സൂത്രധാരനായ മുഹമ്മദ് സഹറാൻ ഹാഷിം പല തവണ ഇന്ത്യയിൽ വന്നുപോയിട്ടുണ്ടത്രേ. ഇത്തരമാളുകൾക്ക് ഇവിടെ അനായാസം വന്നുപോകാനുള്ള സൗകര്യം എങ്ങനെ ലഭിച്ചു, രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും അറിവുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നു. ഹാഷിം ശ്രീലങ്കയിലെ ഷാൻഗ്രി ലാ സ്ഫോടനത്തിൽ ചാവേറായി മരിച്ചെന്ന റിപ്പോർട്ട് ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ശരിവച്ചിട്ടുണ്ട്. എന്നാൽ അയാളുടെ സഹപ്രവർത്തകരും ശിഷ്യരുമൊക്കെ ഇനിയും പലയിടത്തുമുണ്ടായിരിക്കാം.

ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കനത്ത സുരക്ഷ ആവശ്യമാണെന്ന കാര്യം മുന്പുതന്നെ പല അന്വേഷണ സംഘങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പക്ഷേ, അക്കാര്യത്തിൽ സർക്കാരും ഇന്‍റലിജൻസ് വിഭാഗവും വേണ്ടവിധത്തിൽ ഉണർന്നില്ല എന്നു സംശയിക്കേണ്ട തരത്തിലാണ് ഇപ്പോഴത്തെ വെളിപ്പെടലുകൾ. ശ്രീലങ്കയിലെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ കേരളത്തിലെത്തിയിരുന്നുവെന്ന ശ്രീലങ്കൻ സൈന്യാധിപന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ചു പ്രതികരിക്കേണ്ടതു ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ആണെന്നു കേരള ഡിജിപി പറയുന്നു. രാജ്യാന്തര ബന്ധമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ നീക്കങ്ങൾ നിരന്തരം സസൂക്ഷ്മം വീക്ഷിക്കപ്പെടേണ്ടതാണ്. അതിന്‍റെ മുഖ്യ ചുമതല ദേശീയ ഏജൻസിക്കുതന്നെ. എന്നാൽ, സംസ്ഥാനത്തെ സുരക്ഷാ നിരീക്ഷണത്തിൽ ഇവിടത്തെ പോലീസ് സേനയ്ക്കു നിർണായക പങ്കു വഹിക്കാനുണ്ട്. ഉത്സവമോ പെരുന്നാളോ നടക്കുന്ന സ്ഥലങ്ങളിൽ ഏതെങ്കിലുമൊരു പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്‌ടർ സ്ഥാപിച്ചതുകൊണ്ടുമാത്രം സുരക്ഷ ഉറപ്പിക്കാനാവില്ല.

ആരാധനാലയങ്ങളിലും ആൾക്കുട്ടങ്ങളിലുമെല്ലാം നേരിട്ടുള്ള നിരീക്ഷണവും വിവര ശേഖരണവും ആവശ്യമാണ്. അത് ആളുകളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കണം. ആളുകളിൽ അനാവശ്യ ഉത്‌കണ്‌ഠ ഉണർത്തുകയുമരുത്. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പോലീസിന്‍റെ ജോലി ഇത്തരത്തിലുള്ള രഹസ്യാന്വേഷണമാണ്. പക്ഷേ, അവർക്ക് എത്രമാത്രം രഹസ്യവിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നുണ്ട്? തങ്ങളുടെ പൗരന്മാരും അല്ലാത്തവരുമായ ഭീകരരെക്കുറിച്ച്, ആ ഭീകരർ ബന്ധപ്പെടുന്ന രാജ്യങ്ങളെ ഓരോ രാജ്യവും അറിയിക്കാറുണ്ട്. ഭീകരർ ആർക്കും അപകടകാരികളാകാം. ഇന്ത്യൻ ഉപഭൂഖണ്ഡം ഭീകരതയുടെ വലിയ ആഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ ഭീകരരെക്കുറിച്ച് ഉപഭൂഖണ്ഡത്തിലെ ഓരോ രാജ്യവും വിവരങ്ങൾ പരസ്‌പരം കൈമാറണം. എന്നാൽ, ശ്രീലങ്ക ഇത്തരം വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ലെന്നാണ് ഇന്ത്യൻ അധികൃതർ പറയുന്നത്.

മുപ്പതു വർഷത്തെ അശാന്തിക്കുശേഷം വന്ന പത്തുവർഷത്തെ സമാധാനകാലത്ത് ജനങ്ങൾ സുരക്ഷയെപ്പറ്റി മറന്നുവെന്നു പറയുന്ന ശ്രീലങ്കൻ സൈന്യാധിപൻ ലഫ്. ജനറൽ മഹേഷ് സേനാനായകെ ഇന്‍റലിജൻസിന്‍റെ വിവര ശേഖരണത്തിലെ പോരായ്മകളും രാഷ്‌ട്രീയ നേതൃത്വത്തിന്‍റേതുൾപ്പെടെയുള്ള വീഴ്‌ചകളും ഈസ്റ്റർദിന സ്ഫോടനം ഒഴിവാക്കുന്നതിനു വിഘാതമായതായി ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാർ നിർദേശാനുസരണം രാജി വയ്ക്കാൻ വിസമ്മതിച്ച ശ്രീലങ്കൻ പോലീസ് മേധാവിയെ പ്രസിഡന്‍റ് സിരിസേന സസ്പെൻഡ് ചെയ്തു. ആഭ്യന്തര സുരക്ഷ എന്നത്തെയുംകാൾ ശ്രദ്ധ ആവശ്യപ്പെടുന്ന കാലഘട്ടത്തിൽ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചതുകൊണ്ടുമാത്രം സുരക്ഷ സാധ്യമാവണമെന്നില്ല. നിരന്തരമായ നീരീക്ഷണവും വലിയ മനുഷ്യപ്രയത്നവും അതിനാവശ്യമാണ്. സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും അതിനു തുണയായേക്കുമെന്നു മാത്രം.