എന്നും ചൂഷണത്തിന് ഇരയായി മത്സ്യത്തൊഴിലാളികൾ
കേരളത്തിന്‍റെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാന്പത്തിക ഇടപാടുകളെക്കുറിച്ചു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം മത്സ്യത്തൊഴിലാളികൾ നേരിടുന്ന പല പ്രതിസന്ധികളിലൊന്നിന്‍റെ ഏകദേശ ചിത്രം നൽകുന്നു. മത്സ്യബന്ധനത്തിനായി സ്വകാര്യ ഇടപാടുകാരിൽനിന്നു വായ്പയെടുക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾ വലിയ തോതിൽ സാന്പത്തിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും അത് അവർക്കു വൻ ബാധ്യതകൾ വരുത്തിവയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണു പഠന റിപ്പോർട്ട്. സംസ്ഥാനത്തെ എട്ടു തീരദേശ ജില്ലകളിലാണു പഠനം നടന്നത്. സിഎംഎഫ്ആർഐയിലെ ഗവേഷകർക്കൊപ്പം ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളിയായ ആന്‍റണി സേവ്യറും ഈ പഠനത്തിൽ പങ്കാളിയായി. അന്താരാഷ്‌ട്ര ഗവേഷണ പ്രസിദ്ധീകരണമായ "മറൈൻ പോളിസി'യിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകൾ താരതമ്യേന കുറവായ മത്സ്യമേഖലയിൽ, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നു റിപ്പോർട്ട് പറയുന്നു. വായ്പയെടുക്കുന്നതിനു മത്സ്യത്തൊഴിലാളികൾ പ്രധാനമായി ആശ്രയിക്കുന്നതു സ്വകാര്യ പണമിടപാടുകാരെയാണ്. മത്സ്യഫെഡ് സൊസൈറ്റികൾ, വാണിജ്യ-സഹകരണ ബാങ്കുകൾ തുടങ്ങി സർക്കാരിനു നേരിട്ടും പരോക്ഷമായും നിയന്ത്രണമുള്ള ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് അവയുടെയൊന്നും സഹായം വേണ്ടത്ര ലഭിക്കുന്നില്ല. അസംഘടിതരും ദുർബലരുമായ എല്ലാ വിഭാഗങ്ങളും ഈ വിധത്തിലുള്ള പ്രശ്‌നം നേരിടുന്നുണ്ടെങ്കിലും മത്സ്യബന്ധനമേഖലയിൽ ഇപ്പോൾ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്.

മെയ്ക്കരുത്തും മനക്കരുത്തും മൂലധനമാക്കിയാണു മത്സ്യത്തൊഴിലാളികൾ തങ്ങളുടെ തൊഴിൽ ചെയ്യുന്നത്. അവരുടെ അധ്വാനത്തെയും ജീവിതസംഘർഷങ്ങളെയുംകുറിച്ചു രാഷ്‌ട്രീയക്കാർ വികാരഭരിതരായി പ്രസംഗിക്കാറുണ്ട്. എന്നാൽ, തൊഴിലാളികൾക്ക് ഈ സഹതാപ വാക്കുകളല്ലാതെ ഒരു സഹായവും ലഭിക്കാറില്ല. തൊഴിലാളികൾക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ എവിടെനിന്നെങ്കിലും പണം ലഭിക്കണം. പണം കിട്ടാൻ മാർഗമില്ലാതാവുന്പോൾ
അന്യായപ്പലിശയൊന്നും അവർ പ്രശ്‌നമാക്കില്ല. മത്സ്യം ലേലം ചെയ്യുന്ന ഇടനിലക്കാരെയും സ്വകാര്യ പലിശയിടപാടുകാരെയും തൊഴിലാളികൾ ആശ്രയിക്കുന്നത് അവരിൽനിന്ന് എളുപ്പത്തിൽ വായ്പയും തിരിച്ചടവിനു മീൻ ലഭ്യതയ്ക്കനുസരിച്ചു സാവകാശവും ലഭിക്കുമെന്നതുകൊണ്ടാണ്. ഇത്തരം ഇളവുകളൊക്കെയുണ്ടെങ്കിലും അവരുടെ പലിശനിരക്ക് ഭീമമാണ്. 160 ശതമാനംവരെ പലിശനിരക്കിൽ വായ്പ തിരിച്ചടയ്‌ക്കേണ്ട അവസ്ഥയാണു മത്സ്യമേഖലയിലുള്ളതെന്നു പഠനറിപ്പോർട്ടിൽ പറയുന്നു.

തീർത്തും ചെറുകിടക്കാരായ മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും ഇതിൽ കൂടിയ പലിശനിരക്കിലും പണം കടം വാങ്ങാറുണ്ട്. രാവിലെ പണം വാങ്ങി വൈകിട്ടു പലിശസഹിതം മടക്കിക്കൊടുക്കുന്ന രീതി വ്യാപകമാണ്. കൂടുതൽ മീൻ കിട്ടിയാൽ കൂടുതൽ പലിശ നൽകേണ്ട ചില വായ്പാ പദ്ധതികളും സ്വകാര്യ പണമിടപാടുകാർ സജ്ജീകരിച്ചിട്ടുണ്ട്. പിടിക്കുന്ന മത്സ്യത്തിന്‍റെ നിശ്ചിത ശതമാനം നൽകുക എന്ന വ്യവസ്ഥയിലാണീ വായ്പ. വായ്പയ്ക്കായി മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു ഹാർബറുകളിൽ ലേലം നടത്തുന്ന ഇടനിലക്കാരെയാണ്. 69 ശതമാനം യാനങ്ങളും മീൻപിടിത്തത്തിനു പുറപ്പെടുന്നത് ഇടനിലക്കാരിൽനിന്നു വായ്പയെടുത്താണ്. പിടിക്കുന്ന മത്സ്യത്തിന്‍റെ വിലയിൽ അഞ്ചു മുതൽ പത്തു വരെ ശതമാനം കമ്മീഷൻ പലിശയായി ഈടാക്കിയതിനു ശേഷമുള്ള തുകയാണു ലേലത്തിനു ശേഷം ഇടനിലക്കാർ മത്സ്യത്തൊഴിലാളികൾക്കു നൽകുന്നത്. അവകാശപ്പടി പോലുള്ള മറ്റു ചില സന്പ്രദായങ്ങളുടെ ഭാരവും പേറേണ്ടതു പാവപ്പെട്ട തൊഴിലാളികളാണ്. മത്സ്യഫെഡ് സൊസൈറ്റികൾ വഴി വായ്പ നൽകുന്നുണ്ടെങ്കിലും അതു തീരെ അപര്യാപ്തമത്രേ. മറ്റ് ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 20 ശതമാനത്തിൽതാഴെ മാത്രമാണു വായ്പയെടുക്കുന്നത്.
മത്സ്യമേഖലയിലെ സാന്പത്തിക ചൂഷണം നിയന്ത്രിക്കുന്നതിന് മത്സ്യലേല സന്പ്രദായം പരിഷ്കരിക്കണമെന്നു പഠനറിപ്പോർട്ട് ശിപാർശ ചെയ്യുന്നു. ചൂഷണ സ്വഭാവമുള്ള വായ്പ രീതികൾക്കു തടയിടാൻ സർക്കാർ ഇടപെടണം. മത്സ്യത്തൊഴിലാളികളെ ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ നടപടികൾ സ്വീകരിക്കണം. മത്സ്യബന്ധനയാനങ്ങളെ ഈടായി പരിഗണിക്കണം. വായ്പയെ ഇൻഷ്വറൻസുമായി ബന്ധിപ്പിക്കുകയും വേണം. മറ്റ് ഏതൊരു തൊഴിൽ മേഖലയെയുംകാൾ റിസ്ക് കൂടുതലുള്ള മേഖലയാണു മത്സ്യബന്ധനം. അതുകൊണ്ടുതന്നെ മികച്ച രീതിയിൽ ഇൻഷ്വറൻസ് പരിരക്ഷയോടുകൂടിയ വായ്പാ നയമാണു വേണ്ടത്. ബ്രിഡ്ജ് ലോൺ പലിശരഹിത പുനർവായ്പാ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാൽ കുറെപ്പേർക്കെങ്കിലും ആശ്വാസമാകും. മത്സ്യമേഖലയിൽ ഇൻഷ്വറൻസ് പരിരക്ഷ ഒട്ടും കാര്യക്ഷമമല്ലെന്നു സിഎംഎഫ്ആർഐ നടത്തിയ മറ്റൊരു പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആളെണ്ണമെടുത്താൽ സംസ്ഥാനത്തെ ഏറ്റവും വലിയ ചൂഷിത സമൂഹമാണു മത്സ്യത്തൊഴിലാളികളുടേത്. മഹാരാഷ്‌ട്രയിലും കേരളത്തിലുമൊക്കെ കടക്കെണിയിൽപെട്ടു കർഷകർ ജീവനൊടുക്കിയപ്പോൾ അധികൃതർ കർഷകരെ ശ്രദ്ധിക്കാൻ നിർബന്ധിതരായി. എന്നാൽ തീരദേശത്ത് കടക്കെണിയിൽ പെട്ടു ജീവിതം മുട്ടിയ ധാരാളംപേരുണ്ട്. കടംവന്നുമൂടിയതുമൂലം ഗത്യന്തരമില്ലാതെ തുറവിട്ടുപോയവരും കുറവല്ല. ഇതൊന്നും പുറംലോകം അറിയുന്നില്ലെന്നേയുള്ളൂ.

സാന്പത്തിക ചൂഷണം ഒഴിവാക്കിയാൽത്തന്നെ തൊഴിലിൽ കുറെയെങ്കിലും പിടിച്ചുനിൽക്കാൻ നിലവിൽ രംഗത്തുള്ളവർക്കു കഴിയും. മത്സ്യം കേടാകാതെ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഹാർബറുകളിൽ ലഭ്യമാക്കിയാൽ കൂടുതൽ മീൻ കിട്ടുന്ന സീസണിൽ അതു സൂക്ഷിച്ചുവയ്ക്കാനാവും. മത്സ്യത്തൊഴിലാളികൾക്കുവേണ്ടി വലിയ കാര്യങ്ങൾ‌ ചെയ്യുമെന്നു പറയുന്നവർ ഇത്തരം ചെറിയ കാര്യങ്ങളിലെങ്കിലും എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ! ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ്, സാഫ്, അഡാക്, ഫിർമ തുടങ്ങി ഒരു ഡസനിലേറെ ഏജൻസികൾ മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ ഇവ തമ്മിൽ വേണ്ടത്ര ഏകോപനമില്ലെന്നു പരാതിയുണ്ട്. ഓരോ ഏജൻസിയും തീരമേഖലയുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന കണക്കുകളിൽ പൊരുത്തക്കേടുമുണ്ട്.

മത്സ്യബന്ധനം ജീവിതമാർഗമാക്കിയ ഇരുനൂറിലേറെ മത്സ്യഗ്രാമങ്ങളാണു കേരളത്തിലുള്ളത്. ഭാവനാപൂർണമായ പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കിക്കൊടുക്കാൻ സർക്കാർതന്നെ മുൻകൈ എടുക്കണം. സംസ്ഥാനത്തിനും രാജ്യത്തിനും ഇവർ നേടിക്കൊടുക്കുന്ന വരുമാനം അതിപ്രധാനമാണ്. പ്രളയകാലത്തെ നിസ്തുല സേവനങ്ങളുടെ പേരിൽ മത്സ്യത്തൊഴിലാളികളോടു കേരളസമൂഹത്തിനു തീർത്താൽ തീരാത്ത കടപ്പാടുമുണ്ട്.