Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഹയർ സെക്കൻഡറി ഏകീകരണം വേണ്ടത്ര ആലോചനയില്ലാതെ
പൊതുവിദ്യാഭ്യാസരംഗത്തു കേരളം എന്നുമൊരു പരീക്ഷണശാലയാണ്. ഭരണതലത്തിലും അക്കഡേമിക് തലത്തിലും വരുത്തുന്ന പരിഷ്കാരങ്ങൾ വിദ്യാർഥികൾക്കും സമൂഹത്തിനും പ്രയോജനകരമാകണമെന്ന അടിസ്ഥാന തത്ത്വം അവഗണിച്ചുകൊണ്ടാണു പലപ്പോഴും അധികാരികൾ പരീക്ഷണങ്ങൾ നടത്തുന്നത്. മതിയായ ആലോചനയോ തയാറെടുപ്പോ കൂടാതെ ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതു പൊതുവിദ്യാഭ്യാസത്തെ എത്രമാത്രം മെച്ചപ്പെടുത്തും?
ഹൈസ്കൂൾ-ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നതാണു ലക്ഷ്യം. വിദ്യാഭ്യാസാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനു പ്രഫ. എ.എ. ഖാദർ അധ്യക്ഷനായി രൂപംകൊടുത്ത മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏകീകരണം നടപ്പാക്കുന്നത്. സമിതിയുടെ ശിപാർശകൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം 2019-20 അധ്യയനവർഷത്തിൽത്തന്നെ നടപ്പാക്കും. ഇത്ര തിടുക്കത്തിൽ ഏകീകരണം നടപ്പാക്കേണ്ടതുണ്ടോ എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.
നിലവിലുള്ള മൂന്നു ഡയറക്ടറേറ്റുകൾ സംയോജിപ്പിച്ചാണു പുതിയ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപവത്കരിക്കുന്നത്. ഹയർ സെക്കൻഡറി(ഡിഎച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി(ഡിവിഎച്ച്എസ്ഇ), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്(ഡിപിഐ) എന്നിവയാണു സംയോജിപ്പിക്കപ്പെടുന്നത്. ഏകീകരണവുമായി ബന്ധപ്പെട്ട സ്പെഷൽ റൂൾ ഇതുവരെ ഉണ്ടായിട്ടില്ല. അതിനായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടേയുള്ളൂ. ശന്പളവിതരണത്തിനുള്ള ഏകീകൃത സംവിധാനവും ആയിട്ടില്ല. അതു വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരാനാണു തീരുമാനം. സങ്കീർണമായ പല പ്രശ്നങ്ങളും നേരിടുന്ന പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കിടയാക്കുന്ന നയം നടപ്പാക്കുന്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഇവിടെ വിട്ടുപോയതായി പരക്കേ പരാതിയുണ്ട്.
ഇത്തരം പ്രശ്നങ്ങൾ പുതിയതല്ല. ഡിപിഇപി നടപ്പാക്കിയപ്പോഴുണ്ടായ കോലാഹലം മറക്കാൻ സമയമായിട്ടില്ല. പൊതുവിദ്യാഭ്യാസത്തിലെ വിപ്ലവകരമായ മാറ്റമെന്നൊക്കെ പറഞ്ഞു നടപ്പാക്കിയ ഡിപിഇപി ഇപ്പോൾ എവിടെയാണ്? പല പദ്ധതികളും ആശയപരമായി നല്ലതായിരിക്കും. പക്ഷേ അവ പ്രാവർത്തികമാക്കുന്പോഴുള്ള ഗുണഫലത്തിനാണു കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
ഹയർ സെക്കൻഡറി ഏകീകരണ തീരുമാനം പുനഃപരിശോധിക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെറും ഘടനാപരമായ മാറ്റം മാത്രമാണിപ്പോൾ നടത്തുന്നതെന്നും അശാസ്ത്രീയവും വൈരുധ്യാത്മകവുമായ നിഗമനങ്ങളും നിർദേശങ്ങളുമാണു റിപ്പോർട്ടിലുള്ളതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയെ തകർക്കാൻ മാത്രമേ ഇപ്പോഴത്തെ മാറ്റങ്ങൾ ഉപകരിക്കൂ എന്നാണു കമ്മീഷന്റെ വിലയിരുത്തൽ.
രാജ്യത്തെ വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്ക് ആധാരമായതു കോത്താരി കമ്മീഷൻ റിപ്പോർട്ടായിരുന്നു. വളരെ ആഴത്തിൽ പഠനവും ചർച്ചകളും നടത്തിയ ശേഷമാണു കോത്താരി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിഷ്കാരങ്ങൾ കോത്താരി കമ്മീഷൻ റിപ്പോർട്ടിനെ അട്ടിമറിക്കുമെന്നു ഭീതിയുണ്ട്. അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകളുൾപ്പെടെ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നു. ചില അധ്യാപക സംഘടനകൾ സംയോജനത്തെ എതിർത്തു രംഗത്തെത്തിയിട്ടുണ്ട്. അവരുടെ ആശങ്കകളും പരിഗണിക്കേണ്ടതാണ്.
സെക്കൻഡറി- ഹയർ സെക്കൻഡറി ഏകോപനം ലക്ഷ്യമാക്കിക്കൊണ്ടു ഖാദർ കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയാൽ ഇപ്പോൾ നല്ല രീതിയിൽ നടന്നുവരുന്ന പൊതുവിദ്യാഭ്യാസ മേഖല തകരുമെന്നു നായർ സർവീസ് സൊസൈറ്റി മുന്നറിയിപ്പു നൽകിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിന്റെ മറപിടിച്ച് കേരള സർക്കാർ ഏകപക്ഷീയമായാണീ പരിഷ്കരണം നടപ്പാക്കുന്നതെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.
10+2+3 വിദ്യാഭ്യാസഘടന പൊളിച്ചെഴുതുന്പോൾ അതു തികച്ചും അവധാനതയോടെയാകണം. ദീർഘകാലമായി വിജയകരമായി നിലവിലിരിക്കുന്ന ഒരു സന്പ്രദായത്തിൽ മാറ്റം വരുത്തുന്നത് അതീവ ശ്രദ്ധയോടെ വേണമല്ലോ. ആ ശ്രദ്ധയുടെ കുറവ് ഇവിടെ വളരെയുള്ളതായി പല മേഖലകളിലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതു മനസിലാക്കി പ്രവർത്തിക്കാൻ സർക്കാരിനു കഴിയണം. പരിഷ്കാരത്തിനു സർക്കാരിനെ ഉപദേശിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണം. എല്ലാവർക്കും തൃപ്തികരമായ തീരുമാനമെടുക്കാൻ സാധിക്കില്ലായിരിക്കാം. പക്ഷേ, എല്ലാവർക്കും യുക്തിസഹമായി മനസിലാക്കാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ചുമതല സർക്കാരിനുണ്ട്. സംയോജനം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുമെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മുന്നറിയിപ്പു നൽകുന്നു. കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണു ഗുണമേന്മയ്ക്ക് ആവശ്യകം എന്ന തിരിച്ചറിവിന്റെ കാലഘട്ടത്തിൽ വ്യത്യസ്ത പ്രായപരിധിയിലുള്ള വിദ്യാർഥികളെ ഒരു യൂണിറ്റായി കണക്കാക്കുന്നതിലെ അനൗചിത്യവും ഗിൽഡ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ സമഗ്രവളർച്ചയ്ക്കുള്ള ഒരുക്കമാണു പ്രാഥമിക, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലകളിലെ വിദ്യാഭ്യാസം.അവരെ ആധുനികലോകത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി ഒരുക്കാനും ഈ വിദ്യാഭ്യാസത്തിലൂടെ കഴിയണം. വൊക്കേഷണൽ പഠനമേഖലയിൽ പ്രത്യേകമായ മാനദണ്ഡങ്ങൾ ആവശ്യമായി വരും. വിദ്യാർഥികളുടെ അഭിരുചിക്കനുസൃതമായ വിഷയങ്ങൾ പഠിക്കുന്നതിന് അവസരമൊരുക്കുന്ന ഹയർ സെക്കൻഡറി മേഖല സവിശേഷ ശ്രദ്ധ വേണ്ട മേഖലയാണ്. ഏകീകരണത്തെത്തുടർന്നു വരാൻ സാധ്യതയുള്ള പാഠ്യപദ്ധതി ലഘൂകരണം ദേശീയ മത്സരപ്പരീക്ഷകളിൽ നമ്മുടെ കുട്ടികൾ പിന്നോക്കം പോകാൻ കാരണമാകുമെന്ന ആശങ്ക വിദ്യാഭ്യാസ വിദഗ്ധർക്കുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള വകുപ്പ് ദുരുപയോഗിക്കപ്പെടുകയും ചെയ്യാം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് ആവർത്തിച്ചു പറയുന്ന സർക്കാർ അതിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ നടത്തുന്നത്.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
Latest News
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top