Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്പെഷൽ സ്കൂളുകളെ സർക്കാർ കൈവിടരുത്
ശാരീരികവും മാനസികവുമായ ന്യൂനതകളുള്ളവരെയും അനാഥരെയുമൊക്കെ സംരക്ഷിക്കുക എന്നത് ഒരു പുരോഗമന സമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. ഏതു വികസിത സമൂഹത്തിലും സർക്കാർ തന്നെയാവും പ്രഥമവും പ്രധാനവുമായി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുക. നമ്മുടെ നാട്ടിൽ ഈ ചുമതല സർക്കാർ മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണ്. എന്നാൽ, തികഞ്ഞ സേവനസന്നദ്ധതയോടെ ഈ ചുമതല ഏറ്റെടുക്കുന്നവരെ യാതൊരു വിധത്തിലും സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ തയാറല്ലെന്നു വന്നാലോ? തികഞ്ഞ ഉത്തരവാദിത്വരാഹിത്യമായേ അതിനെ കാണാനാവൂ.
സ്പെഷൽ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനോട് എൽഡിഎഫ് സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞദിവസം നിയമസഭയിൽ നടത്തിയ പ്രസ്താവന ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളോടും അവരുടെ രക്ഷിതാക്കളോടുമുള്ള ക്രൂരമായ അവഗണനയാണ്. സമൂഹത്തിൽ പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു വിഭാഗത്തോട് ഇടതുപക്ഷ സർക്കാർ ഇത്തരമൊരു നിലപാടു സ്വീകരിക്കുന്നതു തികച്ചും നൈരാശ്യജനകമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള സംസ്ഥാനത്തെ മുന്നൂറിലേറെ സ്പെഷൽ സ്കൂളുകളിൽ ഒരെണ്ണം മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നത്- ശ്രീകാര്യം പാങ്ങാപ്പാറയിലെ എസ്ഐഎംസി. കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിൽ സ്പെഷൽ സ്കൂളുകൾക്കായി അനുവദിച്ചതു 40 കോടി രൂപയാണ്. ഇതിൽ 13 കോടി രൂപ മാത്രമാണു ചെലവഴിച്ചത്. ബാക്കി തുക ലാപ്സായി.
തങ്ങൾ നേരിടുന്ന പരിമിതികളെ അതിജീവിക്കാൻ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പര്യാപ്തരാക്കുന്ന പരിശീലനമാണു സ്പെഷൽ സ്കൂളുകളിൽ നൽകുന്നത്. ബൗദ്ധിക വെല്ലുവിളിയോടൊപ്പം ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം എന്നിവ നേരിടുന്നവരും ഇത്തരം സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. യഥാർഥത്തിൽ ഇത്തരമാളുകളുടെ പൂർണമായ സംരക്ഷണച്ചുമതല സർക്കാരാണ് ഏറ്റെടുക്കേണ്ടത്. സർക്കാർ അതു നിർവഹിക്കുന്നില്ലെന്നു മാത്രമല്ല, ഇതിനു തയാറാകുന്നവർക്കു വേണ്ട സഹായവും പ്രോത്സാഹനവും നൽകാൻ വിമുഖത കാട്ടുകയും ചെയ്യുന്നു.
സ്പെഷൽ സ്കൂളുകളെ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ധനസഹായം ലഭ്യമാക്കുമെന്നും ഇതിലൂടെ അവയുടെ പ്രവർത്തനം കുറ്റമറ്റ രീതിയിൽ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും നിയമസഭയിൽ സബ്മിഷനു മറുപടി നൽകിയ സാമൂഹ്യനീതി മന്ത്രി പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നു. നോൺ പ്ലാൻ ഫണ്ടിൽനിന്നുള്ള ഈ തുക ഓരോ വർഷവും അനുവദിച്ചുകിട്ടാൻ കടന്പകൾ ഏറെ കടക്കേണ്ടിവരും. എന്തുകൊണ്ടാണ് സ്പെഷൽ സ്കൂൾ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും എയ്ഡഡ് സ്കൂളുകൾക്കു തുല്യമായ സേവന- വേതന വ്യവസ്ഥകൾ ഏർപ്പെടുത്താത്തത് എന്ന കാര്യത്തിൽ മന്ത്രിക്കു യുക്തമായൊരു മറുപടി നൽകാൻ കഴിയുന്നില്ല.
ഭിന്നശേഷിക്കാരുടെ പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്. കാഴ്ചശക്തിയും കേഴ്വിശക്തിയും കുറഞ്ഞവർക്കുള്ള മിക്ക സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകിയിട്ടുണ്ട്. ആ പരിഗണനപോലും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു പരിശീലനം നൽകുന്ന സ്പെഷൽ സ്കൂളുകൾക്കില്ല. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടി സ്പെഷൽ ബിഎഡും എടുത്ത് ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട്. സാധാരണ സ്കൂളുകളിൽ അധ്യാപനം നടത്തുന്നതിനേക്കാൾ ഏറെ വെല്ലുവിളി നിറഞ്ഞതാണീ ജോലി എന്ന് അറിയാഞ്ഞിട്ടല്ല അവർ ഈ ജോലി തെരഞ്ഞെടുക്കുന്നത്. മനസിൽ സേവനതൃഷ്ണയുടെ ചെറിയൊരു കനലെങ്കിലും അവരിൽ ജ്വലിക്കുന്നുണ്ടാവും. അത്തരക്കാരെ ഏതുവിധത്തിലും പ്രോത്സാഹിപ്പിക്കുക എന്നതു സംസ്കാരമുള്ള, മനുഷ്യത്വമുള്ള ഒരു സമൂഹത്തിന്റെ, സർക്കാരിന്റെ കർത്തവ്യമാണ്. തുല്യയോഗ്യതയുള്ള ജോലിക്ക് തുല്യശന്പളം നൽകുക എന്നതു സാമാന്യനീതി മാത്രമാണ്. ജോലിസ്ഥിരത, ക്ഷേമനിധി, പെൻഷൻ എന്നിവയ്ക്കൊന്നും ഇവർക്ക് അർഹതയില്ലേ? തികഞ്ഞ അനീതിയാണീ വിവേചനം.
സ്പെഷൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എങ്ങനെയുള്ളവരാണെന്ന് അറിയാവുന്ന ഒരാളും ആ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നതിനെ എതിർക്കില്ല. എന്നിട്ടും എൽഡിഎഫിന്റെ നയം അതല്ലെന്നു മന്ത്രി നിയമസഭയിൽ പറയുന്നത് എന്തുകൊണ്ടാണ്? പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സർക്കാർ സ്കൂളുകൾക്കു വലിയ തോതിൽ സഹായം നൽകുന്നതിൽ ബദ്ധശ്രദ്ധമായൊരു സർക്കാർ, സ്പെഷൽ സ്കൂൾ മേഖലയിൽ സർക്കാർ സ്കൂളുകൾ ഇല്ലാത്തതുകൊണ്ടാണോ ഇപ്രകാരമൊരു നയം സ്വീകരിച്ചിരിക്കുന്നത്? ശാരീരികവും മാനസികവുമായ ന്യൂനതകളുള്ളവരെയും അനാഥരെയുമൊക്കെ സംരക്ഷിക്കേണ്ട ചുമതല തങ്ങൾക്കില്ലെന്ന് ഈ സർക്കാർ ചിന്തിക്കുന്നുണ്ടോ? അതൊക്കെ ഏതെങ്കിലും മത, സാമുദായിക സംഘടനകളുടെയോ സന്നദ്ധ പ്രവർത്തകരുടെയോ ഒക്കെ ചുമതലയാണെന്നാണു സർക്കാർ കരുതുന്നതെങ്കിൽ അതു തികച്ചും നീതിരഹിതമായൊരു നയം തന്നെ.
സ്പെഷൽ സ്കൂളുകളിലെ പതിനെട്ടു വയസു കഴിഞ്ഞ കുട്ടികൾക്ക് ഇപ്പോൾ തുടർപഠനത്തിനോ പുനരധിവാസത്തിനോ സംവിധാനമില്ല. ഇവർക്കു തൊഴിൽ പരിശീലനം നൽകാനും പുനരധിവസിപ്പിക്കാനും സാമൂഹ്യനീതി വകുപ്പ് പദ്ധതി തയാറാക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണു നൂറിൽ കൂടുതൽ വിദ്യാർഥികളുള്ള 33 സ്പെഷൽ സ്കൂളുകൾ എയ്ഡഡ് ആക്കുന്നതിനുള്ള തീരുമാനമെടുത്തത്. തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ തുടക്കത്തിൽ അനുകൂലമായ നിലപാടിലായിരുന്നെങ്കിലും പിന്നീടു പിൻവലിഞ്ഞു. മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്പെഷൽ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം അവർ സൗകര്യപൂർവം വിസ്മരിച്ചു.
ബാലനീതി നിയമം (ജുവനൈൽ ജസ്റ്റീസ് ആക്ട്) നടപ്പാക്കുന്നതിന്റെ പേരിൽ കൊണ്ടുവന്ന കർശന നിയമങ്ങളും നിയന്ത്രണങ്ങളും മൂലം സംസ്ഥാനത്തെ നിരവധി അനാഥാലയങ്ങൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. അനാഥാലയങ്ങളും സ്പെഷൽ സ്കൂളുകളുമൊക്കെ അടച്ചുപൂട്ടാൻ പര്യാപ്തമായ പരിഷ്കാരങ്ങൾ ഈ സമൂഹത്തെ എവിടേക്കാണു കൊണ്ടുപോവുക?
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top