Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സംരംഭകരെ വഴിയാധാരമാക്കുന്ന അനുമതിക്കുരുക്കുകൾ
സർക്കാർ ഓഫീസുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയുമൊക്കെ ഫയൽനീക്കങ്ങളുടെ ഒച്ചിഴയൽ വേഗവും ചുവപ്പുനാടകളും ഉദ്യോഗസ്ഥമുഷ്ക്കും എക്കാലവും വിമർശനവിധേയമാകാറുണ്ട്. “വെള്ളാനകളുടെ നാട്’’ എന്ന പ്രിയദർശൻ ചിത്രത്തിലെ ചില രംഗങ്ങൾ മുപ്പതാണ്ടു കഴിയുന്പോഴും പ്രസക്തമാകുന്നതു നമ്മുടെ സർക്കാർ ഓഫീസുകളുടെ സ്ഥിതിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നതുകൊണ്ടാണ്.
പതിനഞ്ചു കോടി രൂപ ചെലവഴിച്ചു കണ്ണൂർ-തളിപ്പറന്പ് ദേശീയപാതയിൽ പ്രവാസി വ്യവസായി പാറയിൽ സാജൻ നിർമിച്ച പാർഥാ കൺവൻഷൻ സെന്ററിനു കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭാ അധികൃതർ ലൈസൻസ് നൽകാത്തതിൽ മനംനൊന്ത് കെട്ടിടമുടമ ജീവനൊടുക്കിയ സംഭവം ചുവപ്പുനാടയുടെ അഴിയാക്കുരുക്ക് വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. നൈജീരിയയിൽ വർഷങ്ങളോളം അധ്വാനിച്ചു സന്പാദിച്ച പണം നാട്ടിൽ മുടക്കി നിർമിച്ച ഈ കൺവൻഷൻ സെന്ററിന്റെ പണി പൂർത്തിയായിട്ട് ഒരു വർഷം കഴിഞ്ഞു. പക്ഷേ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഇതിനായി നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി, നഗരസഭാ എൻജിനിയർ എന്നിവരെ പല തവണ കണ്ടു. ആന്തൂർ നഗരസഭയിലെ എല്ലാ കൗൺസിലർമാരും സിപിഎമ്മുകാരാണ്. അതുകൊണ്ടുതന്നെയാവും ആന്തൂർ പാർട്ടി ഗ്രാമമായാണ് അറിയപ്പെടുന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയെയും കണ്ണൂരിൽനിന്നുള്ള മന്ത്രിയെയുമൊക്കെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും കെട്ടിടത്തിന് അനുമതി കിട്ടിയില്ല. മരിക്കുന്നതിനു തലേദിവസവും സാജൻ നഗരസഭാധികൃതരെ കണ്ടിരുന്നുവെന്നും ജീവനൊടുക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലെന്നു പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞുവെന്നാണ് ഇദ്ദേഹത്തിന്റെ മാനേജർ മാധ്യമങ്ങളോടു പറഞ്ഞത്. എത്ര ക്രൂരമാണീ നിലപാട്?
നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥരും ഇപ്പോൾ കൈകഴുകുകയാണ്. തങ്ങൾക്ക് കെട്ടിടമുടമയോടു വിരോധമൊന്നുമില്ലെന്നും സംഭവത്തിൽ ദുഃഖമുണ്ടെന്നുമൊക്കെ അവർ പറഞ്ഞു. പക്ഷേ, അത്താണി നഷ്ടപ്പെട്ട ഒരു കുടുംബത്തെ എങ്ങനെയാണു സമാധാനിപ്പിക്കാനാവുക? പ്രതിപക്ഷമില്ലാത്തൊരു നഗരസഭാ കൗൺസിലിൽ എന്തു തീരുമാനത്തിനും പാർട്ടി നിർദേശം അവസാനവാക്കാകുന്നിടത്ത് സമുന്നത നേതാക്കൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേ? മന്ത്രിമാരുൾപ്പെടെയുള്ള ഈ നേതാക്കൾക്ക് എങ്ങനെയാണ് നാട്ടിൽ മുതൽമുടക്കാൻ പ്രവാസി വ്യവസായികളോട് ആത്മാർഥമായി ആവശ്യപ്പെടാനാവുക?
അടുത്തകാലത്തും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം നടത്തി കേരളത്തിൽ മുതൽമുടക്കാൻ പ്രവാസികളോട് അഭ്യർഥിച്ചിരുന്നു. സുതാര്യവും സുഗമവുമായ നടപടിക്രമങ്ങളാണ് അവർ വാഗ്ദാനം ചെയ്തിരുന്നത്. അവരുടെ വാക്കുകൾക്കു യാതൊരു വിലയുമില്ലെന്നല്ലേ ആന്തൂരിലെ സംഭവം വ്യക്തമാക്കുന്നത്? താരതമ്യേന ജോലിഭാരം കുറഞ്ഞ നഗരസഭയാണിത്. അഞ്ചു വർഷം കൊണ്ടാണ് കൺവൻഷൻ സെന്ററിന്റെ പണി പൂർത്തിയായത്. നിർമാണം പൂർത്തിയായശേഷമാണ് കെട്ടിടനന്പർ നൽകുന്നതിനു നഗരസഭ തടസവാദങ്ങൾ ഉന്നയിച്ചത്. നിർമാണം നടന്നുകൊണ്ടിരുന്ന അഞ്ചുവർഷക്കാലവും നിശബ്ദരായിരുന്ന അധികൃതർ പണമെല്ലാം മുടക്കിക്കഴിഞ്ഞപ്പോൾ മുട്ടാപ്പോക്കുമായി എത്തിയത് എന്തിനാണ്? അതോ മരിച്ച സാജന്റെ ഭാര്യ സംശയിക്കുന്നതുപോലെ ആരുടെയെങ്കിലും പിടിവാശിയാണോ അനുമതി നൽകുന്നതിനു തടസമായിരുന്നത്? സംസ്ഥാനം ഭരിക്കുന്ന മുഖ്യപാർട്ടി ഏകപക്ഷീയമായി ഭരണം നടത്തുന്നൊരു നഗരസഭയിൽ പ്രതിപക്ഷസ്വരമൊന്നും ഉയരാത്തപ്പോഴും പാർട്ടി അനുഭാവികൂടിയായിരുന്ന ഒരു പ്രവാസി വ്യവസായിക്ക് ഇതാണ് അനുഭവമെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കും?
സർക്കാർ ഓഫീസുകൾ കംപ്യൂട്ടറൈസ് ചെയ്തപ്പോൾ സർട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാൻ കൂടുതൽ സൗകര്യമുണ്ട്. അക്ഷയകേന്ദ്രങ്ങൾ വഴിയും ചില സർട്ടിഫിക്കറ്റുകൾ ലഭിക്കും. പക്ഷേ, കെട്ടിടനിർമാണ അനുമതി, കെട്ടിടത്തിനു നന്പറിടൽ, വ്യവസായങ്ങൾക്കുള്ള അനുമതി തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഇപ്പോഴും തദ്ദേശസ്ഥാപന അധികാരികളുടെയും പല തലത്തിലുള്ള ഉദ്യോഗസ്ഥരുടെയുമൊക്കെ അനുമതി വേണ്ടിവരും. അവിടെയെല്ലാം കാത്തുകെട്ടിക്കിടന്ന് നരകിക്കാനാണ് പല സംരംഭകർക്കും യോഗം. ഇതിനിടെ കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും എതിരാളികളോടുള്ള പകതീർക്കലുമൊക്കെ അരങ്ങുവാഴുന്നു.
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി 1,54,781 ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഡിസംബറിൽ കെ.എസ്. ശബരീനാഥന് രേഖാമൂലം മറുപടി നൽകി. കഴിഞ്ഞ ഒക്ടോബർ 31വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നതു തദ്ദേശസ്വയംഭരണ വകുപ്പിലാണ്-33,705 എണ്ണം. ആഭ്യന്തരം, റവന്യൂ, പൊതുവിദ്യാഭ്യാസ വകുപ്പുകളിൽ പതിനായിരത്തിലധികം ഫയലുകളാണു കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ സംസ്ഥാന വിജിലൻസ് വകുപ്പ് “ഓപ്പറേഷൻ മൺസൂൺ മിന്നൽ’’എന്ന പേരിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അന്ന് വടക്കൻ ജില്ലയിലെ ഒരു സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തെ കണ്ട് പഴ്സ് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വിജിലൻസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചു കണക്കിൽപ്പെടാത്ത 7,450 രൂപ പിടിച്ചെടുത്തു.
കോഴിക്കോട് ചെന്പനോടയിൽ വസ്തുവിന്റെ രേഖകൾ ശരിയാക്കിക്കിട്ടാൻ വില്ലേജ് ഓഫീസ് കയറിയിറങ്ങി മടുത്ത കർഷകൻ ആ വില്ലേജ് ഓഫീസിൽത്തന്നെ ജീവനൊടുക്കിയ സംഭവം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈ സംഭവത്തിനുശേഷവും സർക്കാർ ഓഫീസുകളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നു പിൽക്കാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. റേഷൻ കാർഡിലെ പിഴവു തിരുത്താൻ ഉദ്യോഗസ്ഥർ തയാറാവാത്തതിൽ പ്രതിഷേധിച്ച് എൺപത്തൊന്നുകാരൻ ദേഹത്തു പെട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്നു മുഖ്യമന്ത്രി ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഫയൽനീക്കത്തിലെ മന്ദഗതിയെക്കുറിച്ചുള്ള ഓർമിപ്പിക്കലായിരുന്നു അത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു മനസിലാക്കണമെന്നു ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാരെ നേരിട്ട് അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു. ഭരണം പാതിവഴിയിലേറെ പിന്നിടുന്പോഴും ഭരണസിരാകേന്ദ്രം മുതൽ താഴേത്തട്ടുവരെ ഈ അഭ്യർഥന ആരും കാര്യമായിട്ടെടുത്തിട്ടില്ലെന്നതു കഷ്ടമാണ്.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Latest News
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാസർഗോട്ടെ നിരോധനാജ്ഞ എൽഡിഎഫിനെ സഹായിക്കാൻ: പരാതി നല്‍കുമെന്ന് ഉണ്ണിത്താൻ
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top