Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കടന്നുപോകട്ടെ, കോവിഡും ദുരിതങ്ങളും
കടന്നുപോകലിന്റെ തിരുനാളായ പെസഹാ, കോവിഡിന്റെ നാളുകളിൽ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സവിശേഷ സന്ദേശമാണു നല്‍കുന്നത്
കടന്നുപോകലിന്റെ ഓർമയാചരണമാണു പെസഹാ. മൂവായിരത്തിമുന്നൂറു വർഷം മുന്‍പ് ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനത കടന്നുപോയതിന്റെ ഓർമ. രണ്ടായിരം വർഷം മുന്‍പ് യേശുക്രിസ്തു ലോകത്തിൽനിന്നു കടന്നുപോയത് ശിഷ്യരോടൊപ്പം പെസഹാ ആചരിച്ചതിനു ശേഷമാണ്. യേശുവിന്റെ മരണം നിത്യശിക്ഷയിൽനിന്നു രക്ഷയിലേക്കു മനുഷ്യകുലത്തിന്റെ കടന്നുപോകലിനു വാതിൽ തുറന്നു. ആ രക്ഷാകര ദൗത്യത്തിന്റെ ഏറ്റുപറച്ചിലാണു ക്രൈസ്തവലോകം ആചരിക്കുന്ന പെസഹാത്തിരുനാൾ. അർഥങ്ങളുടെ പല അടരുകളുള്ള തിരുനാളാണത്.
ഇത്തവണത്തെ പെസഹാ തികച്ചും അസാധാരണമായൊരു അന്തരീക്ഷത്തിലാണ് ആചരിക്കപ്പെടുന്നത്. കോവിഡ് രോഗഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ ആളുകൾ വീടുകൾക്കുള്ളിലൊതുങ്ങി പെസഹാ ആചരിക്കുന്പോൾ അതിനു സാധാരണയിൽ കവിഞ്ഞ ആത്മീയ പ്രാധാന്യം കൈവരുന്നുണ്ട്. ലോകം ഒരു കടന്നുപോകലിനു വേണ്ടി കാത്തിരിക്കുന്നു. ഇരുനൂറിലേറെ രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്ന കോവിഡ് മഹാമാരിയിൽനിന്നുള്ള കടന്നുപോകൽ. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും നിസാരതയെക്കുറിച്ചുള്ള തിരിച്ചറിവിലൂടെ ദൈവചിന്തയിലേക്കുള്ള കടന്നുപോകലിന്റെ ദിവസങ്ങളുമാണിവ.
ക്രൈസ്തവർക്കു പെസഹാ വ്യാഴാഴ്ചയിലെ പ്രധാനമായൊരു കർമമാണു കാൽ കഴുകൽ ശുശ്രൂഷ. യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ ഓർമ. യജമാനൻ ദാസരുടെ ശുശ്രൂഷകനായിരിക്കണമെന്ന സന്ദേശമാണ് അതിലൂടെ യേശു നൽകിയത്. ആ സന്ദേശത്തിന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തിയുണ്ട്. മനുഷ്യകുലത്തിന്റെ മുഴുവൻ ജീവനുവേണ്ടി മുറിക്കപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവുമാണു യേശുവിന്റേത്. ഇതിന്റെ പൊരുൾ മനസിലാക്കാതെ, വെറും ഭൗതികമായ കാഴ്ചപ്പാടിൽ യേശുവിന്റെ പ്രവൃത്തികളെ കാണുന്നവർക്കു വിശുദ്ധ കുർബാനയുടെ നിത്യമായ പ്രാധാന്യം ഉൾക്കൊള്ളാനാവില്ല. /”/”ഇത് എന്റെ ഓർമയ്ക്കായി ചെയ്യുവിൻ’’’’’’’’ എന്ന യേശുവിന്റെ ഉപദേശം ലോകാവസാനം വരെ തുടരേണ്ട ബലിയർപ്പണത്തിന്റെ മാർഗനിർദേശമായിരുന്നു.
സ്വയംമറന്നു മറ്റുള്ളവർക്കായി ശുശ്രൂഷ ചെയ്യുന്ന പലരെക്കുറിച്ചും നാമീ ദിവസങ്ങളിൽ കേൾക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ കൊറോണാ വാർഡിൽ വയോധിക ദന്പതികളെ ശുശ്രൂഷിച്ച് കോവിഡ് ബാധിച്ച രേഷ്മയെപ്പോലുള്ള ആരോഗ്യപ്രവർത്തകർ. രോഗം ഭേദമായി വീട്ടിലേക്കു മടങ്ങുന്പോൾ വീണ്ടും കോവിഡ് വാർഡിൽത്തന്നെ ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ച നഴ്സ്. സംസ്ഥാനത്തെ ഏതു പ്രദേശത്തും പോയി കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ സന്നദ്ധയായ പാപ്പാ ഹെന്റി എന്ന നഴ്സ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ 14 ദിവസം രാവും പകലും ജോലി ചെയ്ത ശേഷം വീടുകളിലേക്കു മടങ്ങുന്ന നഴ്സുമാരായ ജിസ സെബാസ്റ്റ്യൻ, ബിന്ദു മുകേഷ് എന്നിവരും അവരുടെ സഹപ്രവർത്തകരും. ലോക്ക് ഡൗൺ നിർദേശങ്ങൾ അനുസരിക്കാതെ വാഹനത്തിൽ പോകാൻ ശ്രമിക്കുന്ന യാത്രക്കാരനു മുന്നിൽ കൈകൂപ്പി യാചിക്കുന്ന പോലീസുകാരൻ- ഇങ്ങനെ എത്രയോ പേർ.ലോകമെന്പാടും കോവിഡ് രോഗബാധയാൽ ജനലക്ഷങ്ങൾ വലയുന്പോൾ അവരുടെ ഇടയിലേക്ക് സ്വജീവൻ തൃണവത്ഗണിച്ചു കടന്നുചെല്ലുന്ന മിഷണറിമാർ. അവരെയൊന്നും നാം മാധ്യമങ്ങളിൽ പരിചയപ്പെട്ടെന്നിരിക്കില്ല. സമൂഹത്തിനുവേണ്ടി ക്ലേശിക്കുന്ന, സ്വയം സമർപ്പിക്കുന്ന, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാവരെയും ഈ പെസഹാ ദിനത്തിൽ നമുക്കു നന്ദിയോടെ സ്മരിക്കാം. അവർക്കായി പ്രാർഥിക്കാം. കോവിഡ് നിയന്ത്രണത്തിനായി ഊണും ഉറക്കുവുമില്ലാതെ കഷ്ടപ്പെടുന്നവരുടെ നന്മ മറക്കാതിരിക്കാം. പകർച്ചവ്യാധിയുടെ അവസരം സ്വന്തം ലാഭത്തിനുവേണ്ടി അന്യായമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരും കണ്ടേക്കാം. അവരിലേക്കും പെസഹായുടെ സന്ദേശം കടന്നുചെല്ലട്ടെ.
ഈ ലോകത്തിലെ തന്റെ ദൗത്യം പൂർത്തിയാക്കുന്ന വേളയിലാണ് യേശു ലോകാവസാനംവരെ മനുഷ്യരിൽ തന്റെ സാന്നിധ്യവും ദൗത്യവും തുടരുവാൻവേണ്ടി വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ചത്. അതിന്റെ അർഥവും മാനങ്ങളും മനസിലാക്കുന്നവർക്ക് പെസഹാ വിശുദ്ധദിനമാണ്.
കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും മുറിക്കപ്പെടുന്നവരും രക്തം ചിന്തുന്നവരുമുണ്ട്. കടുത്ത വേദന അവർ അനുഭവിക്കുന്നുണ്ടാവാം. മറ്റുള്ളവരുടെ വേദന അറിയുകയെന്നത് മനുഷ്യഹൃദയത്തിന്റെ നന്മയാണ്. മറ്റുള്ളവരുടെ നോവുകൾ അംഗീകരിക്കാത്ത ഒരു തത്ത്വശാസ്ത്രവും നിലനിൽക്കില്ല.
ആരോഗ്യമേഖലയിലും മറ്റും മറ്റുള്ളവർക്കുവേണ്ടി സഹിക്കുന്ന ധാരാളം പേരെ ഈ കോവിഡിന്റെ ദിനങ്ങൾ നമുക്കു കാണിച്ചുതന്നു. രോഗപ്പകർച്ചയ്ക്ക് ഏറെ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉത്തരവാദിത്വം നിർവഹിച്ചുപോരുന്ന ആരോഗ്യപ്രവർത്തരോടു സമൂഹം കടപ്പെട്ടിരിക്കുന്നു. റോഡുകളിൽ ജനസന്പർക്കം പരിമിതപ്പെടുത്താനുള്ള ചുമതല പൊരിവെയിലിലും നിർവഹിക്കുന്ന പോലീസുകാരോടും നാം കൃതജ്ഞരായിരിക്കണം. മറ്റുള്ളവർക്കുവേണ്ടി കഷ്ടതകൾ സഹിക്കുന്നതു സന്തോഷത്തോടും ആത്മാർഥതയോടുംകൂടിയായിരിക്കണം. കടമ അല്ലെങ്കിൽ ജോലി ഏതു മേഖലയിലായാലും അത് ആത്മാർഥതയോടെയും സ്വന്തം താത്പര്യങ്ങളിൽ കുറെ ഭാഗമെങ്കിലും മാറ്റിവച്ചുകൊണ്ടുമായാൽ അതു മൂല്യമേറിയതാവും.
വ്യാജവാർത്തകളുടെയും ദുഷ്പ്രചാരണങ്ങളുടെയും അപകീർത്തികരമായ നവമാധ്യമസന്ദേശങ്ങളുടെയുമൊക്കെ കാലംകൂടിയാണിത്. മനുഷ്യത്വം മരവിച്ചവർക്കു മാത്രമേ സമൂഹം ആപത്തിലായിരിക്കുന്പോഴും ഇത്തരം അപവാദപ്രചാരണങ്ങൾ നടത്താൻ കഴിയൂ. മനുഷ്യത്വത്തിന്റെ പ്രവാചകരും സത്യത്തിന്റെ വക്താക്കളുമായി ഭാവിച്ചുകൊണ്ടാണു പലരും ഇതു ചെയ്യുന്നത്. പ്രസിദ്ധി എന്നതിൽ കവിഞ്ഞൊരു ലക്ഷ്യമുണ്ടാവില്ല അവർക്ക്.
കുടുംബത്തിനുൊവേണ്ടി സമയം നൽകാൻ അവസരമൊരുങ്ങിയിരിക്കുകയാണിപ്പോൾ. പലരും അതു വേണ്ടപോലെ ഉപയോഗിക്കുന്നില്ല. സ്നേഹത്തിന്റെ വളർച്ചയ്ക്ക് ഈ ലോക്ക് ഡൗൺകാലം ഉപയോഗിക്കാൻ നമുക്കു ശ്രമിച്ചുകൂടേ?
ആഘോഷങ്ങളില്ലാതെ കടന്നുപോകുന്ന പെസഹായുടെ അന്തരാർഥം നമുക്ക് ഉൾക്കൊള്ളാം. ആശുപത്രിക്കിടക്കകളിൽ കോവിഡിനോടു പൊരുതുന്നവർക്കുവേണ്ടിയും അവരെ ശുശ്രൂഷിക്കുന്നവർക്കുവേണ്ടിയും പ്രാർഥിക്കാം. കടന്നുപോകലിന്റെ തിരുനാളിൽ കോവിഡ് ദുരിതനാളുകളുടെ കടന്നുപോകലിനുവേണ്ടിയും പ്രാർഥിക്കാം. സ്നേഹത്തിന്റെയും കരുതലിന്റെയും എളിമയുടെയും പെസഹാ സന്ദേശങ്ങൾ ഉൾക്കൊള്ളാം.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top