വൈദ്യശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണം
വൈദ്യശാസ്ത്ര ഗവേഷണരംഗത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്. നിനച്ചിരിക്കാതെ ആഞ്ഞടിക്കുന്ന കൊറോണ വൈറസിനെപ്പോലുള്ള അത്യപകടകാരികളെ നേരിടാൻ വിദേശ ശാസ്ത്രജ്ഞർ ആരെങ്കിലും മാർഗം കണ്ടുപിടിക്കട്ടെ എന്ന അലസ നിലപാട് നാം ഉപേക്ഷിക്കണം. ശാസ്ത്രരംഗത്തു വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യം വൈദ്യശാസ്ത്ര ഗവേഷണങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കണം


വൈദ്യശാസ്ത്ര ഗവേഷണരംഗത്തു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണു കോവിഡ് മഹാമാരിയുടെ വ്യാപനം. അമേരിക്കയും ചൈനയും ഉൾപ്പെടെ ചില രാജ്യങ്ങൾ കോവിഡിനു പ്രതിരോധ മരുന്നു കണ്ടെത്താനുള്ള ഗവേഷണത്തിൽ ചില മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഫലപ്രദമായൊരു മരുന്നു കണ്ടെത്താൻ ഒരു വർഷത്തിൽക്കൂടുതലെടുക്കും എന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഇന്ത്യയിലും നടക്കുന്നുണ്ട്. പരിശോധനാ കിറ്റുകൾ, പ്രതിരോധൗഷധം, ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവ വികസിപ്പിക്കാനാണു ശ്രമം നടക്കുന്നത്.

പരിശോധനാ സന്പ്രദായങ്ങൾ കൂടുതൽ കൃത്യതയും വേഗവുമുള്ളതാക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഇനിയും ഏറെ ഗവേഷണങ്ങൾ വേണ്ടിവന്നേക്കാം. കൊറോണാ വാക്സിൻ വികസിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര തലത്തിൽ ശാസ്ത്രസഹകരണം ഉണ്ടാകണമെന്നു ഞായറാഴ്ച വത്തിക്കാനിൽ അപ്പസ്തോലിക മന്ദിരത്തിലെ ലൈബ്രറിയിൽനിന്നു നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. മാനവരാശിയുടെ സുസ്ഥിതിക്കും പുരോഗതിക്കും ആവശ്യമായ ഗവേഷണങ്ങളിൽ രാജ്യങ്ങൾ തമ്മിൽ കൂട്ടായ്മയും യോജിച്ചുള്ള പ്രവർത്തനങ്ങളും എപ്പോഴും ആവശ്യമാണ്.

നൊബേൽ സമ്മാനം നേടിയവരുൾപ്പെടെ ആധുനികകാലത്തെ ഒട്ടുമിക്ക ശാസ്ത്രജ്ഞരും കൂട്ടായ ഗവേഷണപഠനങ്ങളിലൂടെയാണു സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ളത്. ശാസ്ത്രരംഗത്തെ മിക്ക നൊബേൽ സമ്മാനങ്ങളും ഇപ്പോൾ പല ശാസ്ത്രജ്ഞർക്കായി വിഭജിക്കപ്പെടുകയാണല്ലോ.

ലോകത്തിലെ പ്രശസ്തമായ പല ഗവേഷണസ്ഥാപനങ്ങളിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ സഹകരിച്ചു ജോലി ചെയ്യുന്നുണ്ട്. ഇത്തരം വിദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരിൽ ധാരാളം ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഗവേഷണസ്ഥാപനങ്ങളിൽ അഹോരാത്രം നടക്കുന്ന പരീക്ഷണ - നിരീക്ഷണങ്ങൾ ലോകത്തിനു നൽകിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ കുറച്ചൊന്നുമല്ല.

പുതിയ പുതിയ രോഗാണുക്കളെ ലോകം എപ്പോഴും പ്രതീക്ഷിക്കുകയും അവയെ നേരിടാൻ സജ്ജമായിരിക്കുകയും വേണം. ശാസ്ത്രത്തിന്‍റെ ഇതുവരെയുള്ള വിജയങ്ങളിൽ നമുക്കു സംതൃപ്തരാകുക വയ്യ. വൈദ്യശാസ്ത്രരംഗത്താണ് ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ ആവശ്യം. പുതിയ രോഗങ്ങൾക്കു ഫലപ്രദമായ ചികിത്സ നടത്തണമെങ്കിൽ സുദീർഘവും സങ്കീർണവുമായ ഗവേഷണങ്ങൾ ആവശ്യമായി വരും.

കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ അന്താരാഷ്‌ട്ര സഹകരണം ഉണ്ടാകണമെന്നും ഇതിനാവശ്യമായ മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ലോകത്തെല്ലായിടത്തും ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്‌ട്ര പൊതുസഭ ഈയിടെ പാസാക്കി. 193 അംഗ പൊതുസഭയിൽ മെക്സിക്കോ അവതരിപ്പിച്ച ഈ പ്രമേയത്തെ ഇന്ത്യയുൾപ്പെടെ 179 രാജ്യങ്ങൾ പിന്താങ്ങി. പാക്കിസ്ഥാൻ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചില്ല. നീതിപൂർവമായും സുതാര്യമായും തുല്യതയോടെയും കാര്യക്ഷമമായും ഉചിതമായ സമയത്തും പ്രതിരോധ സാമഗ്രികൾ, ലാബ് പരിശോധനകൾ, അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ, പുതിയ പരിശോധനാരീതികൾ, മരുന്നുകൾ, ഭാവിയിൽ കണ്ടുപിടിക്കുന്ന വാക്സിനുകൾ എന്നിവ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്‍റെ ആദ്യ നാളുകളിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ കോവിഡ് രോഗികൾക്കു നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ പല രാജ്യങ്ങളിലേക്കും കയറ്റിയയച്ച് ഇന്ത്യ ഇക്കാര്യത്തിൽ മാതൃക കാട്ടി. ഈ സൗമനസ്യത്തെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ് അഭിനന്ദിക്കുകയും ചെയ്തു.

ലോകസമൂഹത്തിനാവശ്യമായ ഗവേഷണങ്ങളിൽ രാജ്യങ്ങൾ സഹകരിക്കേണ്ടതിന്‍റെ പ്രാധാന്യം യുഎൻ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ ഗവേഷണങ്ങളുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ വലിയ തോതിൽ സഹകരണം ഉണ്ടാകുന്നില്ലെങ്കിലും പല അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനങ്ങളും അടുത്തകാലത്തു മുന്നേറ്റങ്ങൾ നടത്തി. ഓക്സ്‌ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊറോണാ വൈറസ് വാക്‌സിന്‍റെ ക്ലിനിക്കൽ ട്രയൽ നടന്നു. അമേരിക്കയിലെ സിയാറ്റിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണാ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നിർണായക ഘട്ടത്തിലാണ്. ഇതിനിടെ, വാക്സിന്‍റെ കുത്തകാവകാശം നേടാൻ ബഹുരാഷ്‌ട്ര കന്പനികൾ അണിയറ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയും കൊറോണാ വൈറസ് ഗവേഷണങ്ങളിൽ ഗൗരവപൂർവം ഏർപ്പെടുന്നുണ്ട്. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി(എസ്‌സിടിഐഎംഎസ്ടി)കോവിഡ് പരിശോധനയ്‌ക്കായി ലഭിക്കുന്ന സ്രവങ്ങളിൽനിന്ന് ആർഎൻഎ വേർതിരിച്ചെടുക്കുന്നതിനു നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. "ചിത്ര മാഗ്ന' എന്നാണീ പരിശോധനാ കിറ്റിനു പേരിട്ടിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന പരിശോധനാ കിറ്റുകളേക്കാൾ ലളിതവും ചെലവു കുറഞ്ഞതും കൂടുതൽ ഫലപ്രദവുമാണിത്. ഡൽഹിയിൽ കോവിഡ് രോഗികളിൽ നടന്ന പ്ലാസ്മ തെറപ്പി പരീക്ഷണങ്ങളിൽ അനുകൂല ഫലം കണ്ടതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ഞളിനു കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് എംജി സർവകലാശാലാ വൈസ് ചാൻസലറും വിഖ്യാത നാനോ ടെക്‌നോളജി ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ് നേതൃത്വം നൽകുന്ന ഗവേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ സാധ്യതയുമായി ബന്ധപ്പെട്ട മൂന്നു ഗവേഷണ പദ്ധതികളുടെ വിശദാംശങ്ങൾ ഈ ശാസ്ത്രസംഘം കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിനും മറ്റു ബന്ധപ്പെട്ടവർക്കും നൽകി. നമ്മുടെ പരന്പരാഗത ചികിത്സാരീതികളെ കൂടുതൽ ശാസ്ത്രീയമായും ഗവേഷണബുദ്ധിയോടെയും സമീപിച്ചാൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞേക്കും. രാജ്യം വൈദ്യശാസ്ത്ര ഗവേഷണരംഗത്തു കൂടുതൽ താത്‌പര്യവും ശ്രദ്ധയും കാട്ടണമെന്നു കോവിഡ് -19 ഉറക്കെ ഓർമിപ്പിക്കുന്നു.