ഇന്ധനവില ഇടിയുന്പോൾ ലാഭം മുഴുവൻ സർക്കാരിന്
അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം വില കഴിഞ്ഞ ജനുവരിയിലേതിന്‍റെ പകുതിയിൽ താഴെയായിട്ടും ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വിലക്കുറവൊന്നുമില്ല. നികുതി കുത്തനേ വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ വിലക്കുറവിന്‍റെ പ്രയോജനത്തിൽ ചെറിയൊരംശമെങ്കിലും ജനങ്ങളുമായി പങ്കുവയ്ക്കാൻ തയാറാവാത്തതു തികച്ചും നിർഭാഗ്യകരമാണ്


പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടിയും റോഡ് സെസും കുത്തനേ കൂട്ടിയ കേന്ദ്ര സർക്കാർ സാധാരണ ജനങ്ങളോടുള്ള അവഗണന ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. ആഗോളവിപണിയിൽ പെട്രോളിയം വില കുത്തനേ ഇടിഞ്ഞിരിക്കേ ഇത്തരമൊരു നികുതി വർധനയിലൂടെ സർക്കാർ ഖജനാവിലേക്കു പണം സമാഹരിക്കുന്നതു ക്രൂരതതന്നെ. ജനം പഴയ വിലയേക്കാൾ കൂടുതലൊന്നും കൊടുക്കേണ്ടിവരുകയില്ലെന്നത് ഈ നികുതി വർധനയുടെ അന്യായത്തെ ന്യായമാക്കില്ല. നികുതി വർധനമൂലം, പെട്രോളിനും ഡീസലിനും ജനം കൊടുക്കുന്ന വില വർധിക്കുന്നില്ലെങ്കിലും അവശ്യസാധനങ്ങളുടെ വിലക്കയറ്റമുൾപ്പെടെയുള്ള ദുരിതങ്ങൾ ജനങ്ങൾക്കുണ്ടാകും. കോവിഡ് വ്യാധിയും നീണ്ടുപോകുന്ന ലോക്ക് ഡൗണും ജനങ്ങളെ വല്ലാതെ ക്ലേശിപ്പിച്ചുകൊണ്ടിരിക്കുന്ന വേളയിൽ ഇത്തരമൊരു നടപടി തികച്ചും ജനവിരുദ്ധമാണ്.

ക്രൂഡോയിൽ വിലയിൽ വലിയ കുറവ് ഉണ്ടായ സാഹചര്യത്തിൽ എണ്ണക്കന്പനികൾക്കു ലഭിച്ച അധികലാഭം തീരുവയായി കേന്ദ്ര സർക്കാർ ജനങ്ങളിൽനിന്ന് ഈടാക്കുകയാണ്. ഇതിലൂടെ 1.6 ലക്ഷം കോടി രൂപയുടെ അധികവരുമാനമാണു കേന്ദ്ര സർക്കാരിന് ഉണ്ടാവുന്നത്. ബാരലിനു 140 ഡോളർ വരെ ഉയർന്ന ക്രൂഡോയിൽ വില ഇപ്പോൾ വെറും 30 ഡോളറാണ്. ഈ വിലയിടിവിന്‍റെ പ്രയോജനം അല്‌പമെങ്കിലും ജനങ്ങൾക്കു കിട്ടിക്കൊള്ളട്ടെയെന്നു സർക്കാർ കരുതിയില്ല. മറിച്ച്, നികുതി വർധിപ്പിച്ച് പ്രയോജനം മുഴുവനായി സർക്കാരിന്‍റെ കീശയിലേക്ക് ഒഴുക്കിവിടുന്നു. സ്വേച്ഛാധിപത്യ സർക്കാരുകൾപോലും ഇത്തരം ചൂഷണങ്ങൾക്കു തയാറാകാറില്ല. ലാഭത്തിന്‍റെ ഒരംശമെങ്കിലും ഈ കോവിഡ് കാലത്ത് ജനങ്ങളുമായി പങ്കുവയ്ക്കാൻ തയാറായിരുന്നുവെങ്കിൽ ജനം അല്പം ആശ്വസിച്ചേനേ. കോവിഡ് വ്യാപനം തടയാനും രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയെ തകർച്ചയിൽനിന്നു രക്ഷിക്കാനും വിഭവ സമാഹരണം ആവശ്യമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതു പരിസ്ഥിതിയുടെ പരിരക്ഷണത്തിന് ആവശ്യവുമാണ്. പക്ഷേ ഇതിന്‍റെയൊക്കെ പേരിൽ ജനങ്ങളെ തീർത്തും അവഗണിക്കരുത്.

ഇപ്പോഴത്തെ റിക്കാർഡ് നികുതി വർധനയോടെ പെട്രോൾ- ഡീസൽ വിലയുടെ 70 ശതമാനത്തിലേറെ നികുതിയായി മാറി. പെട്രോളിനു ലിറ്ററിന് 17 രൂപ 96 പൈസയും ഡീസലിന് 18 രൂപ 49 പൈസയുമാണ് ഇപ്പോൾ അടിസ്ഥാനവില. എന്നാൽ, ചരക്കുകൂലി, എക്സൈസ് തീരുവ, വാറ്റ്, ഡീലർ കമ്മീഷൻ അടക്കം ജനം പെട്രോൾ ലിറ്ററിന് കൊടുക്കേണ്ടിവരുന്നത് 71 രൂപ 26 പൈസയും ഡീസലിന് 69 രൂപ 39 പൈസയുമാണു ഡൽഹിയിൽ. കഴിഞ്ഞ മാസവും പെട്രോളിനും ഡീസലിനും മൂന്നു രൂപവീതം നികുതി വർധിപ്പിച്ചിരുന്നു.

2014 ‍ഏപ്രിലിൽ ക്രൂഡോയിൽ ബാരലിനു 110 ഡോളറായിരുന്നു വില. അന്നു പെട്രോൾ ലിറ്ററിന് 74 രൂപയ്ക്കും ഡീസൽ 56 രൂപയ്ക്കുമാണു വിറ്റത്. എന്നാൽ 2020 മേയ് ആകുന്പോഴേക്കും പെട്രോളിയം വില വെറും 30 ഡോളറായി. ആഗോളവിപണിയിൽ വില മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇന്ത്യൻ വിപണിയിൽ ഇന്ധനവിലയിൽ യാതൊരു കുറവുമില്ല. യുപിഎ സർക്കാരിന്‍റെ കാലത്ത് ആഗോളവിപണിയിൽ പെട്രോളിയം വില കുതിച്ചുയർന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് എക്സൈസ് ഡ്യൂട്ടി കുറച്ചു. പെട്രോളിന്‍റെ നികുതി പകുതിയായും ഡീസലിന്‍റേത് മൂന്നിലൊന്നായുമാണു കുറച്ചത്. അന്നു കുറച്ച ഡ്യൂട്ടി മോദി സർക്കാർ ക്രമേണ കൂട്ടിക്കൊണ്ടുവന്നു. ഇടയ്ക്കു നേരിയ കുറവു വരുത്തിയെങ്കിലും ക്രൂഡ് വില കൂടുതൽ താഴേക്കു പോയിരിക്കേ ഒരു മടിയും കൂടാതെ ഡ്യൂട്ടി കൂട്ടിയിരിക്കുന്നു. കോവിഡ് മൂലം സർക്കാരിനുണ്ടാകുന്ന നഷ്‌ടം നികത്താനെന്ന് ഇതിനെ ന്യായീകരിക്കാം. പക്ഷേ, ജനങ്ങൾ കടുത്ത ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ജനങ്ങളുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ട ഒരു ഉത്പന്നത്തിന് നികുതി കുത്തനേ വർധിപ്പിച്ച് ആ പണം മുഴുവൻ തട്ടിയെടുക്കുന്നതു നീതിക്കു നിരക്കുന്നതല്ല.

ഈയിടെ സംസ്ഥാന സർക്കാരും നികുതി വർധിപ്പിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ പെട്രോളിനു 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണു വില്‌പന നികുതി. കേന്ദ്ര നികുതിയുടെ ഒരു വിഹിതം സംസ്ഥാന സർക്കാരുകൾക്കും ലഭിക്കും. ഇന്ത്യൻ എണ്ണ വിപണിയിൽ സ്വകാര്യമേഖലയും ഇപ്പോൾ സജീവമാണ്. സ്വാഭാവികമായും ആഗോളവിപണിയിലെ വിലയിടിവിന്‍റെ പ്രയോജനം അവർക്കും ലഭിക്കും. അവരുടെ ലാഭവർധന എങ്ങനെയൊക്കെയാണു വീതം വയ്ക്കപ്പെടുന്നതെന്ന് അറിയില്ല. ഏതായാലും മറ്റേതൊരു രാജ്യത്തും ഇല്ലാത്ത ചൂഷണമാണു പെട്രോളിയം വിപണിയിൽ ഇന്ത്യൻ സർക്കാർ നടത്തുന്നത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലുംപോലും പെട്രോൾ- ഡീസൽ വില ഇന്ത്യയിലേതിനേക്കാൾ കുറവാണ്.

പരിസ്ഥിതി സംരക്ഷണത്തിനു ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യംതന്നെ. ഓസോൺ പാളികളിൽ തുളവീഴുന്നതിലും അന്തരീക്ഷം മലിനമാക്കുന്നതിലും വാഹനങ്ങളിൽനിന്നുള്ള പുക വലിയ പങ്കു വഹിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം അനുഭവപ്പെട്ടിരുന്ന ന്യൂഡൽഹിയുൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്ക് ഡൗൺ കാലത്തു മലിനീകരണം വളരെ കുറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിനും പരിസ്ഥിതി നാശത്തിനും ഇടയാക്കുന്ന ഇന്ധന ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യമാണെങ്കിലും ഇന്ധന വില വർധിപ്പിക്കുകയല്ല അതിനു മാർഗം.

ഇന്ധനവിലയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനവും ജനങ്ങൾക്കു നേരിട്ട് അനുഭവപ്പെടും. ചരക്കു ഗതാഗതത്തിനു ചെലവു കൂടുന്പോൾ അത് ഉത്പന്നങ്ങളുടെ വിലയെ ബാധിക്കും. ഭക്ഷ്യവസ്തുക്കളുടെ ചരക്കുനീക്കം ഇന്ത്യയെപ്പോലൊരു രാജ്യത്തു വലിയ ചെലവുള്ള കാര്യമാണ്. ഇന്ധനവില വർധിക്കുന്നതോടെ ആ ചെലവു കൂടും. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു വില കയറും. അത്തരം സാഹചര്യം ഒഴിവാക്കുകയാണു സർക്കാർ ചെയ്യേണ്ടത്.

കോവിഡ് പ്രതിസന്ധിയിൽ വിദേശങ്ങളിൽനിന്നു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യക്കാരിൽ തൊഴിൽ നഷ്‌ടപ്പെട്ടവരും കൈയിൽ സന്പാദ്യമൊന്നുമില്ലാത്തവരും ഏറെയുണ്ട്. അങ്ങനെയുള്ളവരെയെങ്കിലും സൗജന്യമായി നാട്ടിലെത്തിക്കാൻ സർക്കാരിനു പണമുണ്ടായില്ല. കുവൈറ്റ് അധിനിവേശ കാലത്തു രണ്ടു ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ അവരിൽനിന്ന് അഞ്ചു പൈസപോലും ഈടാക്കിയില്ല. ഇത്തരം കാര്യങ്ങളിലൂടെയാണു ഭരണകൂട മനോഭാവം ജനങ്ങൾക്കു വെളിപ്പെടുന്നത്. ജനങ്ങളിൽനിന്നു പിഴിഞ്ഞെടുക്കുന്ന പണത്തിന്‍റെ ചെറിയൊരു വിഹിതമെങ്കിലും അവർക്കു തിരിച്ചു നൽകാത്തത് എന്തു രാജധർമം?