ജനങ്ങളുടെ നെഞ്ചിൽ തീ കോരിയിടരുത്
കോവിഡ് കാലത്തു ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന സാധാരണ പൗരന്മാരുടെ പ്രശ്നങ്ങൾ സർക്കാരിനൊരു വിഷയമല്ല എന്നതിനു മറ്റൊരു തെളിവാണു രണ്ടാഴ്ചയ്ക്കിടെ പെട്രോൾ-ഡീസൽ വിലകളും പാചകവാതകവിലയും വൻതോതിൽ വർധിപ്പിച്ച നടപടി.

ഡിസംബറിലെ കുളിരിലും കർഷകപ്രക്ഷോഭത്തിന്‍റെ ചൂടിൽ തിളച്ചുമറിയുകയാണു രാജ്യതലസ്ഥാനം. തങ്ങളുടെ ഭാവിതലമുറകളെ വരെ വൻകിട കോർപറേറ്റുകളുടെ അടിമത്ത നുകത്തിനു കീഴിലേക്കു തള്ളിവിടുന്ന കാർഷിക നിയമഭേദഗതികൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നു കർഷകനേതാക്കൾ പറ‍യുന്നു. സമരം പൊളിക്കാനായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഓഫറുകളുടെ എലിക്കെണിയിൽ വീണുപോയാൽ പിന്നീടൊരിക്കലും രക്ഷപ്പെടാനാവില്ലെന്ന് അവർക്കറിയാം. കോർപറേറ്റുകൾ വിപണി നിയന്ത്രിച്ചാൽ എന്താകും ഫലമെന്നതിന്, ടയർ മുതലാളിമാരുടെ കുതന്ത്രങ്ങളിൽ റബർ വിലയിടിഞ്ഞു ജീവിതംതന്നെ തകർന്നുപോയ കേരളത്തിലെ ‍കർഷകർ മികച്ച ഉദാഹരണമായി നില്പുണ്ട്.

ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയല്ല, വിരലിലെണ്ണാവുന്ന കോർപറേറ്റുകളുടെ താത്പര്യങ്ങൾക്കാണു ഭരണകൂടം വിലകല്പിക്കുന്നതെങ്കിൽ സഹിക്കുക മാത്രമേ ജനങ്ങൾക്കു വഴിയുള്ളൂ. കോവിഡ് കാലത്തു ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന സാധാരണ പൗരന്മാരുടെ പ്രശ്നങ്ങൾ സർക്കാരിനൊരു വിഷയമല്ല എന്നതിനു മറ്റൊരു തെളിവാണു രണ്ടാഴ്ചയ്ക്കിടെ പെട്രോൾ-ഡീസൽ വിലകളും പാചകവാതകവിലയും വൻതോതിൽ വർധിപ്പിച്ച നടപടി.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാന്പത്തികത്തകർച്ചയിൽ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണു സാധാരണക്കാരായ ആളുകൾ. ജനാധിപത്യത്തിന്‍റെ അന്തഃസത്ത ശരിയായി ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന പാശ്ചാത്യരാജ്യങ്ങൾ മിക്കതും സാധാരണ ജനങ്ങളുടെ കൈയിൽ പണമെത്തുന്ന വിധത്തിലുള്ള സാന്പത്തിക പാക്കേജുകൾ കോവിഡ് കാലത്തു പ്രഖ്യാപിച്ചു. ഇന്ത്യയിലും ഉത്തേജക പാക്കേജുകൾ ഉണ്ടായെങ്കിലും അവ ബാങ്കുകൾക്കും വൻകിട കോർപറേറ്റുകൾക്കും സാന്പത്തികനഷ്ടം വരുന്നില്ല എന്നുറപ്പാക്കാൻ വേണ്ടിയുള്ളതായിരുന്നു. ആത്മനിർഭർ ഭാരതിന്‍റെ മൂന്നാംഗഡു എന്ന നിലയിൽ 2.65 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജ് ദീപാവലി സമ്മാനമായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭരണാധികാരികളുടെ പ്രസ്താവനകൾകൊണ്ടു ജനങ്ങളുടെ വയറു നിറയില്ലല്ലോ. അതേസമയം, ഒരു പ്രഖ്യാപനവുമില്ലാതെ പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂട്ടിയ സർക്കാർ നടപടി പരിമിത വരുമാനക്കാരുടെ വയറ്റത്തടിക്കുന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാചകവാതക സബ്സിഡി തുക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു വരുന്നില്ല എന്നതും എടുത്തുപറയണം.

എത്ര വലിയ വിലവർധന ഉണ്ടായാലും ജനങ്ങൾ ഇപ്പോൾ പ്രതികരിക്കുന്നതേയില്ല. പ്രതികരിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കിയതുകൊണ്ടാവാം. രണ്ടാഴ്ചയ്ക്കിടെ പെട്രോൾ ലിറ്ററിന് 1.60 രൂപയും ഡീസലിന് ലിറ്ററിന് 2.50 രൂപയുമാണു വില കൂടിയത്. യുപിഎ സർക്കാരിന്‍റെ ഭരണകാലത്ത് അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 115 ഡോളർ ആയിരുന്ന 2008 ഓക്ടോബറിൽ ഇന്ത്യയിൽ പെട്രോൾ വിറ്റിരുന്നത് ലിറ്ററിന് 50.65 രൂപയ്ക്കും ഡീസൽ 34.86 രൂപയ്ക്കുമാണ്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽവില 50 ഡോളറിൽ താഴെയായ ഇപ്പോൾ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 84 രൂപയും ഡീസൽവില 78 രൂപയും. ഇന്ധനവിലയുടെ കാര്യത്തിൽ ജനങ്ങളെ ശരിക്കും കൊള്ളയടിക്കുകയാണു സർക്കാർ. കഴിഞ്ഞ മാർച്ചിനുശേഷം പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ‍ശതമാനവും നികുതികൂട്ടി.

2014-ൽ ഒരു ലിറ്റർ പെട്രോളിന്‍റെ കേന്ദ്രനികുതി 9.48 രൂപ ആയിരുന്നത് ഇന്ന് 32.98 രൂപയാണ്. ലോകത്തിലെ ഏറ്റവും കൂടിയ ഇന്ധനനികുതിയാണിത്. അതേസമയം ലോകത്ത് ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി (15 ശതമാനം) ഉള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. ഇന്ധനനികുതി കുറഞ്ഞാൽ പ്രയോജനം സാധാരണക്കാരനും, കോർപറേറ്റ് നികുതി കുറഞ്ഞാൽ പ്രയോജനം വൻകിട മുതലാളിമാർക്കുമാണ്. സർക്കാർ ആരോടൊപ്പമാണെന്നു വ്യക്തം. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലനിർണയാവകാശം മുന്പു സർക്കാരിനായിരുന്നു. അതു വിപണിക്കു വിട്ടുകൊടുത്തതിന്‍റെ ഫലമാണ് ജനങ്ങൾ ഇന്നനുഭവിക്കുന്നത്. എണ്ണക്കന്പനികളും സർക്കാരും ചേർന്ന് ജനങ്ങളെ ചൂഷണം ചെയ്യുന്നു.

ഇന്ധനനികുതി കൂട്ടിയതുവഴി 2014 മുതൽ 2019 വരെ സർക്കാരിനു ലഭിച്ചത് 1,78,056 കോടി രൂപയാണ്. പാചകവാതകവില ഇപ്പോൾ സിലിണ്ടറിന് 50 രൂപ കൂട്ടിയതുവഴി സർക്കാരിനു പ്രതിവർഷം 20,000 കോടി രൂപ ലഭിക്കുമെന്നാണു കണക്ക്. എണ്ണക്കന്പനികളുടെ ലാഭം കൂട്ടി അവയെ സ്വകാര്യമേഖലയ്ക്കു വിൽക്കാനുള്ള നീക്കങ്ങളാണു നടക്കുന്നതെന്ന് ആരോപണമുണ്ട്. ഇന്ത്യയിൽ എണ്ണശുദ്ധീകരണത്തിന്‍റെ 15.33 ശതമാനവും വിപണനത്തിന്‍റെ 22 ശതമാനവും പങ്കുള്ള ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വില്പനയ്ക്കു വച്ചിരിക്കുകയാണ്. ബിപിസിഎലിൽ കേന്ദ്രത്തിന് 47,340 കോടി രൂപയുടെ ഓഹരിമൂല്യമുണ്ട്.

സാന്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ ഇത്തരം സ്ഥാപനങ്ങളും കാതൽ മേഖലകളും ലാഭത്തിൽ മാത്രം കണ്ണുള്ള കുത്തകമുതലാളിമാരുടെ കൈയിലെത്തുന്പോൾ അപകടത്തിലാകുന്നതു നാടിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം മാത്രമല്ല ക്ഷേമത്തിനുള്ള ജനങ്ങളുടെ അവകാശം കൂടിയാണ്. രാജ്യം വിഴുങ്ങാൻ വാപിളർത്തി നിൽക്കുന്ന കോർപറേറ്റ് ഭൂതങ്ങളെ തൃപ്തിപ്പെടുത്താനുള്ള വെപ്രാളത്തിൽ ജനങ്ങളുടെ നെഞ്ചിൽ തീ കോരിയിടുന്ന നടപടികൾ തുടരുന്നതു സർക്കാർ നിർത്തണം. അതീവ ഗൗരവമുള്ള ഇത്തരം ജീവൽപ്രശ്നങ്ങൾ തെരഞ്ഞെടുപ്പുകളിൽ പോലും വിഷയമാകുന്നില്ല എന്നതാണു കഷ്ടം.