Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തൊട്ടുകൂടായ്മയുടെ പേരിൽ വീണ്ടും അരുംകൊല
നിയമങ്ങൾ ധാരാളമുണ്ടെങ്കിലും അവ കർശനമായി നടപ്പാക്കേണ്ടവർ മൗനംപാലിക്കുകയോ പ്രതികൾക്കൊപ്പം നിലകൊള്ളുകയോ ചെയ്യുന്നു. ഈ ദുരവസ്ഥ മാറാതെ തൊട്ടുകൂടായ്മ പോലുള്ള കൊടിയ അനാചാരങ്ങൾ രാജ്യത്തുനിന്നു തുടച്ചുനീക്കാനാവില്ല.
ഇനിയും എത്രകാലം വേണ്ടിവരും ഈ രാജ്യത്തുനിന്ന് തൊട്ടുകൂടായ്മ തുടച്ചുനീക്കപ്പെടാൻ. ആർക്കും കൃത്യമായ ഉത്തരം നൽകാൻ കഴിയുമെന്നു തോന്നുന്നില്ല. നിയമംമൂലം തൊട്ടുകൂടായ്മ ഇല്ലാതാക്കിയിട്ട് 70 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഇന്ത്യ ഇപ്പോഴും ഈ ദുരാചാരത്തിന്റെ പിടിയിൽനിന്നു മോചിതമായിട്ടില്ലെന്നാണ് കഴിഞ്ഞദിവസം മധ്യപ്രദേശിൽനിന്നുള്ള വാർത്ത വ്യക്തമാക്കുന്നത്. ലോകമെങ്ങും മനുഷ്യാവകാശ ദിനം ആചരിച്ച ഇന്നലെയായിരുന്നു മധ്യപ്രദേശിലെ കിഷൻപുർ ഗ്രാമത്തിലെ ഒരു ദളിത് യുവാവിനെ തൊട്ടുകൂടായ്മയുടെ പേരിൽ അടിച്ചുകൊന്നു എന്ന വാർത്ത പുറംലോകമറിഞ്ഞത്.
മേൽജാതിക്കാരായ രണ്ടു യുവാക്കൾ ചേർന്നു സംഘടിപ്പിച്ച ഒരു വിരുന്നിനിടെ ഭക്ഷണപ്പാത്രത്തിൽ സ്പർശിച്ചതിനാണ് അവരുടെതന്നെ തൊഴിലാളിയായ ദളിത് യുവാവിനെ അടിച്ചുകൊന്നത്. ഛത്തർപ്പുർ ജില്ലയിലെ കിഷൻപുർ സ്വദേശിയായ 25 വയസുള്ള ദേവ്രാജ് അനുരാജി എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. തങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ദേവ്രാജും പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാൻ ശ്രമിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. അടിച്ച് അവശനാക്കിയശേഷം അവർ ദേവ്രാജിനെ വീടിനടുത്തു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ദേവ്രാജ് മരിച്ചത്.
കിഷൻപുരിലെ ദേവ്രാജിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ഈ സംഭവത്തിന് പത്തു ദിവസം മുമ്പ് സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകിയില്ല എന്നതിന്റെ പേരിൽ ദളിത് വിഭാഗത്തിൽപ്പെട്ട അമ്പതുകാരനെ യാദവ വിഭാഗക്കാരായ രണ്ടുപേർ അടിച്ചുകൊല്ലുകയുണ്ടായി. തൊട്ടുകൂടായ്മയുടെയും ജാതിസ്പർധയുടെയും പേരിൽ നടക്കുന്ന ഇത്തരം കൊലപാതകങ്ങളും ക്രൂരമർദനങ്ങളും രാജ്യത്ത് നിത്യേന സംഭവിക്കുന്നു എന്നതാണ് യാഥാർഥ്യം. ദളിത് സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകളും ഏവരെയും ഞെട്ടിക്കുന്നതാണ്.
രാജ്യത്ത് ദളിതർക്കുനേരേ ഓരോ 15 മിനിറ്റിലും ഓരോ കുറ്റകൃത്യമാണ് ഉണ്ടാകുന്നത്. ഓരോ ദിവസവും ആറ് ദളിത് സ്ത്രീകളെങ്കിലും മാനഭംഗത്തിന് ഇരയാകുന്നു. 2018നെ അപേക്ഷിച്ച് 2019ൽ രാജ്യത്ത് പട്ടികവർഗക്കാർക്കുനേരേയുള്ള കുറ്റകൃത്യങ്ങളിൽ 26.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത് എന്നാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പട്ടികജാതിക്കാർക്കുനേരേയുള്ള കുറ്റകൃത്യങ്ങളിൽ ഏഴ് ശതമാനത്തിന്റെ വർധനവും ഉണ്ടായി. 2019ൽ മാത്രം 45,935 അതിക്രമങ്ങളാണ് പട്ടികജാതിക്കാർക്കുനേരേ ഉണ്ടായിട്ടുള്ളത്. രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ മാത്രമാണിത്. ഇതിലും എത്രയോ കൂടുതലായിരിക്കും രജിസ്റ്റർ ചെയ്യപ്പെടാത്തവ. 11,829 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ട ഉത്തർപ്രദേശാണ് പട്ടികജാതിക്കാർക്കുനേരേയുള്ള അതിക്രമങ്ങളിൽ ഒന്നാമത്. എന്നാൽ, ലക്ഷംപേരിലുള്ള കുറ്റകൃത്യനിരക്കിൽ രാജസ്ഥാനാണ് മുന്നിൽ 55.6 ആണ് രാജസ്ഥാനിൽ പട്ടികജാതിക്കാർക്കുനേരേയുള്ള കുറ്റകൃത്യനിരക്ക്. തൊട്ടുപിന്നിലാണ് 46.7 നിരക്കുള്ള മധ്യപ്രദേശ്. ദേശീയ ശരാശരി 22.8 ആണ്. എന്നാൽ കേരളത്തിൽ 28.2 ആണ് ഇത്തരം കുറ്റകൃത്യനിരക്ക്.
ദളിതർക്കുനേരേയുള്ള അതിക്രമകേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് കുറ്റകൃത്യങ്ങൾ പെരുകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് പട്ടികജാതി-പട്ടികവർഗക്കാർക്കുനേരേയുള്ള അതിക്രമകേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് കേവലം 32 ശതമാനം മാത്രമാണ്. 94 ശതമാനം കേസുകളും കാര്യക്ഷമമായി നടത്താത്തതുമൂലം മുടങ്ങിക്കിടക്കുകയുമാണ്. 2019ലെ കണക്കനുസരിച്ച് 1.7 ലക്ഷം കേസുകളാണ് മുടങ്ങിക്കിടക്കുന്നത്. 35,00 കേസുകൾ വിചാരണയ്ക്കെത്തി. ഇതിൽ 13,000 കേസുകൾ തള്ളിപ്പോയി.
4000 കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. പട്ടികജാതി-പട്ടികവർഗക്കാർക്കായി കേസുകൾ നടത്തുന്നതിൽ പ്രോസിക്യൂഷൻ താത്പര്യം കാട്ടാറില്ലെന്നതാണ് യാഥാർഥ്യം. ഇതുമൂലം സമ്പന്നരും മേൽജാതിക്കാരുമായ പ്രതികൾ മിക്കപ്പോഴും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നു.
മേരിലാൻഡ് യൂണിവേഴ്സിറ്റിയും നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചും സംയുക്തമായി 2004-05, 2011-12 വർഷങ്ങളിലായി നടത്തിയ ഇന്ത്യൻ ഹ്യൂമൻ ഡെവലപ്മെന്റ് സർവേയിൽ കണ്ടെത്തിയത് രാജ്യത്തെ 27 ശതമാനം കുടുംബങ്ങളും തൊട്ടുകൂടായ്മ എന്ന ദുരാചാരം പിന്തുടരുന്നുവെന്നാണ്. ഗ്രാമങ്ങളിൽ ഇത് 30 ശതമാനവും നഗരങ്ങളിൽ 27 ശതമാനവുമാണ്. ബ്രാഹ്മണരിൽ 52 ശതമാനവും മുന്നാക്ക വിഭാഗങ്ങളിൽ 24 ശതമാനവും ഒബിസി വിഭാഗങ്ങളിൽ 33 ശതമാനവും കുടുംബങ്ങളാണ് തൊട്ടുകൂടായ്മ ഉപേക്ഷിക്കാത്തത്. സർവേയിൽ കണ്ടെത്തിയത് 30 ശതമാനം നിരക്ഷരർ തൊട്ടുകൂടായ്മ അനുവർത്തിക്കുമ്പോൾ 24 ശതമാനം ബിരുദധാരികളും അതേപാതയിലാണെന്നാണ്.
രാജ്യത്ത് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നുവെന്നും അതിന്റെ ഏതെങ്കിലും തരത്തിലുള്ള ആചരണം നിരോധിച്ചിരിക്കുന്നുവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 17ൽ അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നടമാടുന്നത് ഭരണാധികാരികളുടെയും പോലീസും കോടതികളുമടങ്ങുന്ന നീതിന്യായ സംവിധാനങ്ങളുടെയും കഴിവുകേടും പരാജയവുമാണ്. നിയമങ്ങൾ ധാരാളമുണ്ടെങ്കിലും അവ കർശനമായി നടപ്പാക്കേണ്ടവർ മൗനംപാലിക്കുകയോ പ്രതികൾക്കൊപ്പം നിലകൊള്ളുകയോ ചെയ്യുന്നു. ഈ ദുരവസ്ഥ മാറാതെ തൊട്ടുകൂടായ്മ പോലുള്ള കൊടിയ അനാചാരങ്ങൾ രാജ്യത്തുനിന്നു തുടച്ചുനീക്കാനാവില്ല.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
വയനാട്ടിലെ കിറ്റ് വിവാദം; പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ബിജെപി
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി; ഗുരുതര ആരോപണവുമായി ആന്റോ ആന്റണി
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top