Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഫെഡറലിസ തത്ത്വങ്ങൾ ആക്രമിക്കപ്പെടരുത്
രാഷ്ട്രീയക്കളികൾക്കിടയിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറൽ ഘടനയും ആക്രമിക്കപ്പെടരുതെന്നാണ് ജനാധിപത്യവിശ്വാസികളുടെ ആഗ്രഹം
പശ്ചിമ ബംഗാളിൽവച്ച് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കാറിനുനേർക്കു കല്ലേറുണ്ടായ സംഭവം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനു മറ്റൊരു കാരണമായി. സംസ്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഇളകാതിരിക്കാൻ പരിശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസും ബംഗാളിൽ ചുവടുറപ്പിക്കാൻ കരുക്കൾ നീക്കുന്ന ബിജെപിയും ഒത്തുതീർക്കാമായിരുന്ന ഒരു സംഭവത്തെ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു എന്നു പറയുന്നതാണു കൂടുതൽ ശരി. ക്രമസമാധാന ചുമതല പോലീസിനായതിനാൽ സംഭവവുമായി ബന്ധപ്പെട്ട ഐപിഎസ് ഓഫീസർമാരെ കരുക്കളാക്കിയാണു രാഷ്ട്രീയക്കളി എന്നതാണ് ഇതിനു കൂടുതൽ ഗൗരവതരമായ മാനം നൽകുന്നത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ തമ്മിലുള്ള മൂപ്പിളമ തർക്കത്തിൽ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തിന്റെ തത്ത്വങ്ങൾപോലും ചോദ്യംചെയ്യപ്പെടുന്നു എന്നതാണു ദുഃഖകരം. ഫെഡറലിസത്തെ ദുർബലപ്പെടുത്താൻ വഴിതെളിക്കുന്ന ഏതുതരം നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യഘടനയ്ക്ക് അപകടമാണ്.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുള്ള ഫെഡറൽ ഭരണസംവിധാനമാണ് ഇന്ത്യയുടേത്. അതനുസരിച്ചു സംസ്ഥാന ലിസ്റ്റിൽപ്പെട്ടതാണു ക്രമസമാധാനച്ചുമതല. കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരെ കരുക്കളാക്കി അതിൽ ഇടപെടാൻ ശ്രമിക്കുന്നത് അഭിലഷണീയമായ പ്രവണതയല്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പലതും കൈയടക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന ആക്ഷേപം അടുത്തകാലത്തായി ഉയരുന്നുണ്ട്. വനം, പരിസ്ഥിതി, നികുതി, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിരന്തരമായ കേന്ദ്ര ഇടപെടലുകൾ അതിനു തെളിവായി ചൂണ്ടിക്കാണിക്കാനുണ്ടാവും. ഇപ്പോൾ ക്രമസമാധാനത്തിന്റെ പേരിൽ കേന്ദ്രവും പശ്ചിമബംഗാൾ സർക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അതിന്റെ തുടർച്ചയായി കാണുന്നവരുണ്ട്. കോൽക്കത്തയ്ക്കു സമീപം ഡയമണ്ട് ഹാർബറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. അദ്ദേഹത്തിനു മതിയായ പോലീസ് സംരക്ഷണം നൽകിയിരുന്നതായി പശ്ചിമബംഗാൾ സർക്കാർ പറയുന്നു. നാലു പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ എഴുന്നൂറോളം സുരക്ഷാഭടന്മാരെയാണ് അതിനായി നിയോഗിച്ചിരുന്നത്. എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തിവരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഡൽഹിയിലെത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിക്കുന്ന പ്രശ്നമില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു. ഇതേത്തുടർന്നു നഡ്ഡയുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്ന ബംഗാൾ കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരോട് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്. ഈ കളി എവിടെച്ചെന്നു നിൽക്കുമെന്നു കാത്തിരുന്നു കാണണം.
ഇടതുമുന്നണി ഭരിച്ചുകൊണ്ടിരുന്നപ്പോൾ ബംഗാളിൽ പാർട്ടിയുടെ അക്രമവിളയാട്ടമാണെന്നും ക്രമസമാധാനനില ആകെ തകർന്നെന്നും ആരോപിച്ചു ജനവികാരമിളക്കിയാണ് മമത ബാനർജി അധികാരത്തിലെത്തിയത്. ഇപ്പോൾ അതേ ആരോപണം മമതയ്ക്കെതിരേയും ഉന്നയിക്കാൻ ബിജെപിക്ക് അവസരമുണ്ടായിരിക്കുന്നു. ഈ പോരിൽ ബിജെപിയുടെ പ്രധാനലക്ഷ്യം അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുക എന്നതാണെന്ന് എല്ലാവർക്കുമറിയാം. ഉരുക്കുവനിതയെപ്പോലെ ബംഗാൾ ഭരിക്കാനാഗ്രഹിച്ച മമതയുടെ പിടി ബിജെപിയുടെ നിരന്തരമായ നീക്കങ്ങളിൽ മെല്ലെ അയയുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും അണികൾക്ക് അക്രമരാഷ്ട്രീയത്തോട് അത്ര അലർജിയൊന്നുമില്ലെന്ന് എല്ലാവർക്കുമറിയാം. അധികാരത്തിനുവേണ്ടി രണ്ടുകൂട്ടരും എന്തും ചെയ്യുമെന്നതിനും ദൃഷ്ടാന്തങ്ങൾ പലതുണ്ട്. തങ്ങൾ ആസാമിലും ത്രിപുരയിലും അധികാരം പിടിക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ മമതയുടെ അടുത്തു ചെലവാകുന്നില്ലെന്നതിന്റെ രോഷമോ ഖിന്നതയോ ബിജെപിയുടെ നടപടികളിൽ പ്രകടമാണ്.
ഗവർണറുടെ അധികാരത്തിന്റെ ലക്ഷ്മണരേഖകൾ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടുള്ളതാണെങ്കിലും പശ്ചിമബംഗാൾ ഗവർണർ കേന്ദ്രത്തിന്റെ ഏജന്റിനെപ്പോലെയാണു പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ബലപ്പെടാൻ പുതിയ സംഭവവും കാരണമായി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുകഴിഞ്ഞതായി അദ്ദേഹം കേന്ദ്രത്തിനു റിപ്പോർട്ടു നൽകുക മാത്രമല്ല പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തു. കഴിഞ്ഞവർഷം ശാരദാ ചിട്ടി ഫണ്ട് കേസിൽ കോൽക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ്ചെയ്യാനെത്തിയ സിബിഐ സംഘത്തെ സംസ്ഥാന പോലീസ് ഉപരോധിക്കുകയും സിബിഐ സംഘത്തിലെ ചിലരെ അറസ്റ്റ്ചെയ്യുകയും ചെയ്ത സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശമില്ലാതെ അത്തരമൊരു നടപടി ഉണ്ടാകില്ലല്ലോ. അന്നു കേന്ദ്രത്തിനും സംസ്ഥാനത്തിനും കൈപൊള്ളി. അന്നത്തെ സംഘർഷത്തിന്റെ തലത്തിലേക്കു പുതിയ സംഭവം വളർന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. ബിജെപി അധ്യക്ഷന്റെ വാഹനവ്യൂഹത്തിനുനേർക്കുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നു മമത കുറ്റപ്പെടുത്തുന്നു. അതെന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമസമാധാനപ്രശ്നം ഒരു ഇലക്ഷൻ അജൻഡയാക്കി മാറ്റുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ടെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. രാഷ്ട്രീയക്കളികൾക്കിടയിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറൽ ഘടനയും ആക്രമിക്കപ്പെടരുതെന്നാണ് ജനാധിപത്യവിശ്വാസികളുടെ ആഗ്രഹം.
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top