കേരളം വീണ്ടും മാതൃകയാകുമോ?
ത്രിതല പഞ്ചായത്തുകളുടെ അവകാശങ്ങളും അധികാരങ്ങളും നന്നായി മനസിലാക്കി പ്രാദേശിക വികസനപ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ ഇത്ര ഫലപ്രദമായി
നടപ്പാക്കുന്ന സംസ്ഥാനങ്ങൾ കേരളത്തെപ്പോലെ അധികമുണ്ടെന്നു തോന്നുന്നില്ല


 പ്രാദേശിക വികസനത്തിന്‍റെ ചുക്കാൻ പിടിക്കുന്ന അടിത്തട്ടു ജനാധിപത്യ സംവിധാനങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നു പുറത്തുവരികയാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ തെരഞ്ഞെടുപ്പു കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയുമോ എന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. മാസ്ക് ധരിച്ചും ആളകലം പാലിച്ചും മറ്റു പല ബുദ്ധിമുട്ടുകൾ സഹിച്ചും ക്യൂ നിൽക്കേണ്ടിവരുമെന്നതിനാൽ വലിയ രാഷ്‌ട്രീയതാത്പര്യമില്ലാത്തവർ വോട്ടുചെയ്യാനെത്തുമോ എന്ന സംശയവും ന്യായമായുണ്ടായിരുന്നു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിൽ, വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ചിലർ കോടതിയിലും പോയിരുന്നു. എന്നാൽ, എല്ലാത്തരം ആശങ്കകളെയും സംശയങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് 76% എന്ന സാമാന്യം ഭേദപ്പെട്ട പോളിംഗാണ് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലുണ്ടായത്. ഓരോ ഘട്ടം കഴിയുംതോറും പോളിംഗ് ശതമാനം കൂടിവന്നു. മുൻ തെരഞ്ഞെടുപ്പിലേതിനെക്കാൾ അല്പം കുറവാണ് ഇത്തവണത്തെ പോളിംഗ് ശതമാനമെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ കുറവ് അവഗണിക്കാവുന്നതേയുള്ളു. രാഷ്‌ട്രീയപ്രബുദ്ധതയിൽ മുന്നിൽനിൽക്കുന്ന കേരളീയരുടെ ജനാധിപത്യപ്രക്രിയയിലുള്ള ഉറച്ച വിശ്വാസമാണ് വീണ്ടും തെളിഞ്ഞിരിക്കുന്നത്.

കോവിഡ് കാലത്തിന്‍റെ പ്രത്യേകതകൾ നിറഞ്ഞ പ്രചാരണത്തിനും വാശിയേറിയ പോരാട്ടത്തിനുമൊടുവിൽ സംസ്ഥാനത്തെ മൂന്നു മുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയാണു പ്രകടിപ്പിച്ചത്. അത്തരം അവകാശവാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ ഇന്നു ഫലം വരുന്നതോടെ സമ്മതിദായകർക്കു കഴിയുമല്ലോ. ഒരുപക്ഷേ കോവിഡിനേക്കാൾ ചർച്ചചെയ്യപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടന്നത്. പ്രാദേശിക പ്രശ്നങ്ങൾപോലെതന്നെ ഇത്തരം വിഷയങ്ങളും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാൻ ശ്രമം നടന്നു. സംസ്ഥാന സർക്കാർ നാലരവർഷംകൊണ്ടു നടപ്പാക്കിയ വികസനപരിപാടികളായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണത്തിന്‍റെ ഊന്നൽ. സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും യുഡിഎഫും ബിജെപിയും പ്രചാരണായുധമാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സംസ്ഥാനസർക്കാരിനെ താഴെയിറക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നു ഭരണപക്ഷം ആരോപിച്ചപ്പോൾ അന്വേഷണത്തിനു വിഘാതങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനസർക്കാർ ശ്രമിക്കുകയാണെന്ന പ്രത്യാരോപണം പ്രതിപക്ഷവും ഉന്നയിച്ചു. ഏതായാലും, നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തുകേസിൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തെരഞ്ഞെടുപ്പ് അടുത്തതോടെ മൂർധന്യം പ്രാപിച്ച് വോട്ടെടുപ്പു കഴിഞ്ഞപ്പോൾ അല്പം സാവധാനത്തിലായി എന്നാണു കാണുന്നത്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ വസിക്കുന്നു എന്നാണു രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നത്. അദ്ദേഹം സ്വപ്നംകണ്ട ഗ്രാമസ്വരാജിന്‍റെ ആവിഷ്കാരം ഇന്നത്തെ പഞ്ചായത്തീരാജ് സംവിധാനങ്ങളിലൂടെ കുറേയൊക്കെ നടക്കുന്നുണ്ട്. പഞ്ചായത്തീരാജ് - നഗരപാലികാ നിയമപ്രകാരമുള്ള ഭരണസംവിധാനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തുമുണ്ടെങ്കിലും അവ ഏറ്റവും കാര്യക്ഷമമായി നടക്കുന്ന സംസ്ഥാനമാണു കേരളം. ത്രിതല പഞ്ചായത്തുകളുടെ അവകാശങ്ങളും അധികാരങ്ങളും നന്നായി മനസിലാക്കി പ്രാദേശിക വികസനപ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ ഇത്ര ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനങ്ങൾ കേരളത്തെപ്പോലെ അധികമുണ്ടെന്നു തോന്നുന്നില്ല. ശക്തീകരിക്കപ്പെട്ട ത്രിതല പഞ്ചായത്തുസന്പ്രദായം സംസ്ഥാനത്തെ സാമൂഹികജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീസംവരണമുണ്ട്. ഇതു സ്ത്രീ ശക്തീകരണത്തിൽ വഹിച്ച പങ്കു നിസ്തുലമാണ്. വീടിന്‍റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന വിദ്യാസന്പന്നരും പ്രതിഭാധനരുമായ പല സ്ത്രീകളും പ്രാദേശിക സർക്കാരുകളിൽ ഭരണപദവികളിലേക്കു വന്നത് അധികാര വികേന്ദ്രീകരണത്തിന്‍റെ വിപ്ലവകരമായ ഒരു മുഖമായിരുന്നു. ഈ മാറ്റങ്ങൾ തുടർന്നും മുന്നോട്ടുകൊണ്ടുപോകേണ്ട പുതിയ നിരയാണ് ഇന്നത്തെ ജനവിധിയിലൂടെ കടന്നുവരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് അടുത്ത നാളുകളിൽ ഉയർന്ന ഒരു ആക്ഷേപം മുന്നണികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും അധികാര വീതംവയ്പിനുള്ള ഇടങ്ങളായി അതു മാറുന്നു എന്നതായിരുന്നു. കക്ഷിനിലയിലെ ഭൂരിപക്ഷം ഒന്നോ രണ്ടോ മാത്രമായിരിക്കുകയും ഒരേ യോഗ്യതയുള്ള പലരെയും തൃപ്തിപ്പെടുത്തേണ്ടിവരുകയും ചെയ്യുന്പോൾ പല നീക്കുപോക്കുകളും വേണ്ടിവരുന്നുണ്ടായിരിക്കാം. അതു വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ മതി. പണ്ടു നാട്ടിലെ ഒരു പ്രമാണി ആജീവനാന്തകാലം പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന അവസ്ഥയേക്കാൾ ജനാധിപത്യപരമല്ലേ അധികാരസ്ഥാനങ്ങളിൽ പലർ വരുന്നത്? തെരഞ്ഞെടുപ്പു കഴിയുന്നതോടെ ജയിക്കുന്നവർ ജനങ്ങളെ മറക്കും എന്ന ആക്ഷേപം പണ്ടേയുണ്ട്. അത്തരം ആരോപണങ്ങൾക്ക് ഇടനൽകാതെയും വ്യക്തിതാത്പര്യങ്ങളുടെയും കക്ഷിതാത്പര്യങ്ങളുടെയും സംഘട്ടനവേദിയായി തദ്ദേശസ്ഥാപനങ്ങൾ മാറാതെയും ഭരണം മുന്നോട്ടുകൊണ്ടുപോകാൻ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങൾക്കും ബാധ്യതയുണ്ട്. കോവിഡിനെ നേരിടുന്ന പ്രവർത്തനങ്ങൾ മാത്രമാണ് കഴിഞ്ഞ ഒരു വർഷം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്നത് എന്നു പറയാം. എന്നാൽ, കോവിഡനന്തരകാലത്ത് ജനങ്ങളെ ചേർത്തുപിടിക്കുന്നതിൽ അവരുടെ ഉത്തരവാദിത്വം കൂടുതലാണ്.