Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അനുചിത പരാമർശത്തിന്റെ തെറ്റുതിരുത്തി സുപ്രീംകോടതി
അസ്ഥാനത്തുള്ള നിരീക്ഷണങ്ങളും അനുചിതമായ പരാമർശങ്ങളും കോടതിവിധികളിൽ ഉൾപ്പെടുത്തുന്ന പ്രവണത കൂടിവരികയാണ്. തെളിവുകളുടെ പിൻബലമില്ലാത്ത വിധിന്യായങ്ങളും ഉണ്ടാകുന്നു. ജനങ്ങൾക്കു നീതിപീഠത്തിലുള്ള മതിപ്പും വിശ്വാസവും കുറയാൻ
ഇതെല്ലാം കാരണമാകുന്നുണ്ട്.
നീതി തേടുന്ന സാധാരണക്കാർ ഇന്നു രാജ്യത്ത് ഏറ്റവും അവസാന അഭയസ്ഥാനമായി കാണുന്നതു കോടതികളെയാണ്. നിയമനിർമാണസഭാംഗങ്ങളും ഭരണനിർവഹണ രംഗത്തുള്ളവരും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും സ്വാധീനവലയത്തിലാണ് എന്ന ധാരണ പടരുന്നതും കോടതികൾ തീർത്തും നിഷ്പക്ഷമായാണു പ്രവർത്തിക്കുന്നത് എന്ന പൊതുജന വിശ്വാസവുമാണ് അതിനാധാരം. എങ്കിലും അടുത്ത കാലത്തായി ചില കോടതിവിധികളെങ്കിലും സാധാരണക്കാരെ അന്പരപ്പിക്കുകയും ചിലപ്പോൾ ഞെട്ടിക്കുകയും ചെയ്യുന്നു. സർക്കാരിന്റെയും ബാഹ്യശക്തികളുടെയും സങ്കുചിത ചിന്തകളുടെയും സ്വാധീനങ്ങൾക്കു കോടതികളും വഴിപ്പെടുന്നോ എന്ന സംശയം അവ സമൂഹത്തിൽ ജനിപ്പിക്കുന്നു. കോടതികളുടെ നിഷ്പക്ഷതയെയും നീതിപീഠങ്ങളിലിരിക്കുന്നവരുടെ സ്വഭാവദാർഢ്യത്തെയുംപറ്റി സംശയങ്ങൾ ഉയരുന്നതു ജനങ്ങൾക്കു ജുഡീഷറിയിലുള്ള വിശ്വാസ്യത തകരാനിടയാക്കും. ജനാധിപത്യത്തിന്റെ തൂണുകളെല്ലാം ദൗർബല്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതു വ്യവസ്ഥാപിത ഭരണക്രമത്തിന്റെ ശൈഥില്യത്തിലേയ്ക്കു നയിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.
ഒരു പോക്സോ കേസുമായി ബന്ധപ്പെട്ടു മുംബൈ ഹൈക്കോടതി ഒരാഴ്ച മുന്‍പു പുറപ്പെടുവിച്ച ഒരു വിധി നേരായി ചിന്തിക്കുന്നവരിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതു പോക്സോ നിയമപ്രകാരം ലൈംഗികപീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ ഉത്തരവ്. സുപ്രീം കോടതി കഴിഞ്ഞദിവസം ഈ ഉത്തരവ് താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ചർമം ചർമത്തെ സ്പർശിച്ചാൽ മാത്രമേ ലൈംഗിക പീഡനമായി കണക്കാക്കാനാവൂ എന്നായിരുന്നു നാഗ്പുർ ഹൈക്കോടതി ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് പുഷ്പ ഗനേഡിവാലയുടെ വ്യാഖ്യാനം. ഈ ഉത്തരവ് അസ്വസ്ഥത ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇടപെട്ടതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അതു സ്റ്റേ ചെയ്തത്. പോക്സോ കേസിൽ പ്രതിക്കു ജാമ്യം അനുവദിച്ചുകൊണ്ടു ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശം അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. വലിയ നിയമപരിജ്ഞാനമില്ലാത്തവർക്കുപോലും തോന്നുന്ന കാര്യമാണിത്.
2016 ഡിസംബർ 14-നു പെൺകുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതോടെയാണു കേസിന്റെ തുടക്കം. പ്രായപൂർത്തിയാകാത്ത തന്റെ മകളെ ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും പ്രതിയുടെ വീട്ടിൽ കരഞ്ഞുകൊണ്ടുനിന്ന മകളെ താനെത്തി രക്ഷിക്കുകയായിരുന്നെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.ഈ പരാതി സ്വീകരിച്ച പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും സ്പെഷൽ കോടതി മൂന്നുവർഷത്തെ തടവിനു പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരേ പ്രതി സമർപ്പിച്ച അപ്പീലിലാണു ഹൈക്കോടതി ബെഞ്ചിന്റെ വിവാദ പരാമർശം ഉണ്ടാകുന്നത്. ഗൗരവമായ ശിക്ഷകൾ വിധിക്കാൻ കുറ്റം തെളിയിക്കുന്ന ബലമുള്ള തെളിവുകൾ വേണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ബെഞ്ച്, ശിക്ഷ വിധിക്കുന്നത് കുറ്റത്തിന്റെ ഗൗരവത്തിന് അനുസൃതമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി. പോക്സോ കേസുകളിലും മറ്റും ബലമുള്ള തെളിവുകൾ ഹാജരാക്കാൻ എപ്പോഴും കഴിയാറില്ലെന്നതു വസ്തുതയാണ്. എന്നാലും കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പ്രത്യേക നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ള നമ്മുടെ നാട്ടിൽ ഹൈക്കോടതി ബെഞ്ചിന്റെ വിവാദ പരാമർശം ഒഴിവാക്കാമായിരുന്നു എന്ന ചിന്തയാണു പൊതുവേയുണ്ടായത്. പ്രതികാരം തീർക്കാനും വ്യക്തിഹത്യ നടത്താനും കേസുകളിൽനിന്നു സ്വയം രക്ഷപ്പെടാനുമൊക്കെ പോക്സോ നിയമങ്ങളും സ്ത്രീ സംരക്ഷണ നിയമങ്ങളുമൊക്കെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ് എന്നതും വിസ്മരിക്കാനാവില്ല.
ഒരു വിധി ശരിയാണോ അല്ലയോ എന്ന് അഭിപ്രായം പറയണമെങ്കിൽ വിധിക്കു കാരണമായ കണ്ടെത്തലുകൾക്കു പിൻബലം കൊടുക്കുന്ന ന്യായങ്ങൾ വിധികർത്താവ് പറഞ്ഞതു ശരിയാണോ എന്നു പരിശോധിക്കണമെന്നു പരിണതപ്രജ്ഞരായ നിയമജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിധിയിലെ ന്യായങ്ങളാണു വിധി ഉത്തരവിന്റെ അടിസ്ഥാനം. ഈ പ്രമാണം മറന്നുകൊണ്ട് അസ്ഥാനത്തുള്ള നിരീക്ഷണങ്ങളും അനുചിതമായ പരാമർശങ്ങളും കോടതിവിധികളിൽ ഉൾപ്പെടുത്തുന്ന പ്രവണത കൂടിവരികയാണ്. തെളിവുകളുടെ പിൻബലമില്ലാത്ത വിധിന്യായങ്ങളും ഉണ്ടാകുന്നു. ജനങ്ങൾക്കു നീതിപീഠത്തിലുള്ള മതിപ്പും വിശ്വാസവും കുറയാൻ ഇതെല്ലാം കാരണമാകുന്നുണ്ട്. വിചാരണ നടന്നുകൊണ്ടിരിക്കുന്പോൾ മാധ്യമങ്ങളിൽ ഇടംകിട്ടുന്ന വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളും നടത്തി കേസിലെ വാദിയെയോ പ്രതിയെയോ പൊതുജനമധ്യത്തിൽ സംശയപാത്രങ്ങളാക്കുന്നവരുമുണ്ട് എന്ന കാര്യം ഖേദത്തോടെ പറയേണ്ടിവരുന്നു. വിചാരണയ്ക്കിടെ കക്ഷി എന്താ രാജാവാണോ എന്നു പരിഹാസത്തോടെ ചോദിക്കുന്പോളും സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നു പ്രസ്താവിക്കുന്പോഴുമൊക്കെ മാധ്യമങ്ങളിൽ പ്രശംസയും ചിലരുടെ കൈയടിയും കിട്ടും. എന്നാൽ, കോടതിയുടെ നിഷ്പക്ഷത തകരുകയും കക്ഷിയുടെ അന്തസ് ഹനിക്കപ്പെടുകയും ചെയ്യുന്നത് ആരും പ്രശ്നമാക്കുന്നില്ല. ദീപസ്തംഭങ്ങളായി നിൽക്കേണ്ട എല്ലാ സ്ഥാപനങ്ങളും നേരിടുന്ന മൂല്യച്യുതി കോടതികളെയും ബാധിച്ചതിന്റെ ലക്ഷണങ്ങളാകാം ഇവയൊക്കെ. പൗരന്മാർക്കു നീതി ഉറപ്പാക്കുക മാത്രമല്ല സമൂഹത്തിന്റെ മൂല്യവ്യവസ്ഥ തകരാതെ നോക്കേണ്ടതും കോടതിയുടെ കടമയാണ്. സമൂഹത്തിന്റെ നെറ്റി ചുളിപ്പിച്ച മുംബൈ ഹൈക്കോടതിയുടെ ഉത്തരവു സുപ്രീം കോടതി റദ്ദാക്കിയത് ആശ്വാസകരംതന്നെ.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
Latest News
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top