നാടിന്‍റെ വികസനകാര്യത്തിൽ രാഷ്‌ട്രീയഭിന്നതകൾ മറക്കാം
പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസം കേരളത്തിലെ വികസനപ്രവർത്തനങ്ങളുടെ ശോഭ കെടുത്തുകയും ചെലവു കൂട്ടുകയും ചെയ്യുന്ന ഒരു ഘടകമാണ്. വികസനപദ്ധതികൾ ത്വരിതഗതിയിൽ പൂ‌ർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ മാത്രമല്ല സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലും ക്രിയാത്മക സഹകരണം ആവശ്യമാണ്.

ആലപ്പുഴ ബൈപാസ് ഗതാഗതത്തിനു തുറന്നുകൊടുത്തുകൊണ്ടു വ്യാഴാഴ്ച കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ പ്രസംഗങ്ങളിൽ വികസനകാര്യങ്ങളിൽ രാഷ്‌ട്രീയം മറന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ സഹകരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും അതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്യുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നിർമാണം പൂർത്തിയാക്കിയ ബൈപാസിന്‍റെ ഉദ്ഘാടനവേള ഇത്തരമൊരു സഹകരണത്തെപ്പറ്റി ചർച്ചചെയ്യുന്നതിനുള്ള ഉചിതമായ സന്ദർഭംതന്നെയാണ്. ഇത്തരം ഔദ്യോഗിക ചടങ്ങുകളിൽ ഔപചാരികമായ അഭിനന്ദനങ്ങളും നന്ദിപ്രകടനങ്ങളുമൊക്കെ ഉണ്ടാകുന്നതു സ്വാഭാവികം. എന്നാൽ, നയതന്ത്രബാഗ് സ്വർണക്കള്ളക്കടത്തു കേസിൽ വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനസർക്കാരിനെ വേട്ടയാടാനുള്ള അവസരമാക്കി കേന്ദ്രസർക്കാർ മാറ്റുന്നു എന്ന ആരോപണം സജീവമായി നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും വികസനത്തിൽ കേന്ദ്ര-സംസ്ഥാന സഹകരണത്തെപ്പറ്റി പറഞ്ഞതു നല്ലതുപോലെ ശ്രദ്ധിക്കപ്പെട്ടു. ഔപചാരികതയ്ക്കപ്പുറമുള്ള സഹകരണം കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായാൽ അതു നാടിനു ഗുണംചെയ്യുമെന്നതിൽ സംശയം വേണ്ട.

നല്ല റോഡുകൾ ഏതൊരു നാടിന്‍റെയും വികസനക്കുതിപ്പിനു ഗതിവേഗം കൂട്ടും. കേരളത്തിലെ ദേശീയപാത വികസനത്തിൽ പൊതുവേ അനുഭാവപൂർണമായ സമീപനമാണു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി സ്വീകരിച്ചുപോരുന്നത്. 1702 കിലോമീറ്ററാണു കേരളത്തിലെ ദേശീയപാതയുടെ നീളം. 2014 മുതൽ 2020 വരെയുള്ള കാലത്ത് 580 കിലോമീറ്റർ ദേശീയപാത കേരളത്തിൽ നിർമിച്ചതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഭാരത്‌മാലാ പരിയോജനയുടെ ഭാഗമായി സംസ്ഥാനത്തു വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും മുംബൈ- കന്യാകുമാരി സാന്പത്തിക ഇടനാഴിയുടെ ഭാഗമായി ഇവിടെ 650 കിലോമീറ്റർ നീളത്തിൽ 23 പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈവേ വികസനത്തിൽ കഴിഞ്ഞ നാലര വർഷത്തിനിടെ വലിയ മുന്നേറ്റമാണു കേരളം നടത്തിയതെന്നു മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടി. 12,291 കോടി രൂപയുടെ ഏഴു പദ്ധതികൾക്കു തുടക്കമിട്ടു. കൊല്ലം, ആലപ്പുഴ ബൈപാസുകൾ പൂർത്തിയാക്കിയതും വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നിർമിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തിന്‍റെ ഒരറ്റത്തുനിന്നു മറ്റേയറ്റംവരെ വലിയ ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യുന്നതിനും ഏറെ സമയനഷ്ടം ഒഴിവാക്കുന്നതിനും ഇവ പ്രയോജനപ്പെടും എന്നതിൽ സംശയമില്ല.

പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസം കേരളത്തിലെ വികസനപ്രവർത്തനങ്ങളുടെ ശോഭ കെടുത്തുകയും ചെലവു കൂട്ടുകയും ചെയ്യുന്ന ഒരു ഘടകമാണ്. നീളം 6.8 കിലോമീറ്റർ മാത്രമുള്ള ആലപ്പുഴ ബൈപാസ് യാഥാർഥ്യമാകാൻ അര നൂറ്റാണ്ടെടുത്തു. കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകൾക്കെല്ലാം ഇതിൽ ഉത്തരവാദിത്വമുണ്ട്. ഇതുമൂലം 17 കോടി രൂപയുടെ പദ്ധതിയടങ്കൽ 348 കോടി രൂപയായി വർധിച്ചു. ഇതിൽ പകുതി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിച്ചു. അര നൂറ്റാണ്ടിനിടെ പണത്തിനു വലിയ മൂല്യശോഷണം ഉണ്ടായിട്ടുണ്ട് എന്നതു സമ്മതിക്കാമെങ്കിലും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയിരുന്നെങ്കിൽ ഇതിൽ പകുതി തുകയെങ്കിലും ലാഭിക്കാമായിരുന്നില്ലേ? എൽഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൊണ്ടാണു പദ്ധതി ഇപ്പോഴെങ്കിലും പൂർത്തിയായതെന്നു മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തു മന്ത്രി ജി. സുധാകരനും അവകാശപ്പെടുകയുണ്ടായി. എന്നാൽ, ഈ സർക്കാരിന്‍റെ നിഷ്ക്രിയത്വവും പിടിപ്പുകേടും മൂലം ബൈപാസ് നിർമാണം മൂന്നര വർഷം വൈകിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തുന്നു. രാഷ്‌ട്രീയത്തിന്‍റെ ഭാഗമായി ഇത്തരം അവകാശവാദങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികമാണെങ്കിലും വികസനപദ്ധതികൾ ത്വരിതഗതിയിൽ പൂ‌ർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ മാത്രമല്ല സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലും ക്രിയാത്മക സഹകരണം ആവശ്യമാണ് എന്ന കാര്യം ആരും മറക്കരുത്.

രാഷ്‌ട്രീയ മുതലെടുപ്പു ശ്രമങ്ങൾ മാത്രമല്ല പ്രാദേശിക എതിർപ്പുകളും സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങളും സംസ്ഥാനത്തെ വികസനപദ്ധതികളെ വളരെയധികം ബാധിക്കുന്നുണ്ട്. റോഡുവികസനവും റെയിൽവേപ്പാത ഇരട്ടിപ്പിക്കലും പലയിടത്തും നീണ്ടുപോകുന്നതിനു പ്രധാന കാരണം സ്ഥലമേറ്റെടുക്കലിലുണ്ടാകുന്ന തടസങ്ങളാണ്. ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ ഭൂമിയേറ്റെടുക്കലുകൾ വേഗത്തിലാക്കണമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിക്കുകയുണ്ടായി. കേരളത്തിൽ ഗ്രാമങ്ങളെല്ലാം പട്ടണങ്ങളാവുകയും നഗരങ്ങൾ വളരുകയും വാഹനങ്ങൾ പെരുകുകയും ചെയ്തതോടെ പാതകൾ ചുരുങ്ങി. നഗരഹൃദയങ്ങളിൽ റോഡ് വികസനം പല കാരണങ്ങളാലും അസാധ്യമാണ്. ബൈപാസുകളാണു പോംവഴി. ദേശീയപാതകളിലെ നഗരങ്ങളിൽ മാത്രമല്ല കേരളത്തിലെ ഒന്നാംനന്പർ സംസ്ഥാനപാതയായ എംസി റോഡിലും പല പട്ടണങ്ങളിലും ബൈപാസുകളും മേൽപ്പാലങ്ങളും അത്യാവശ്യമായിരിക്കുന്നു. അതിനുള്ള പദ്ധതികൾ അടിയന്തരമായി ആവിഷ്കരിച്ചു നടപ്പാക്കണം. പ്രധാന പാതകൾ കടന്നുപോകുന്ന മലബാറിലെ പല പട്ടണങ്ങളും ഗതാഗതക്കുരുക്ക് മൂലം വീർപ്പുമുട്ടുകയാണ്.

തലശേ‌രിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിഭാവനം ചെയ്ത മാഹി-മുഴുപ്പിലങ്ങാട് ബൈപാസ് അര നൂറ്റാണ്ടായിട്ടും പൂർത്തിയായിട്ടില്ല. വികസനപദ്ധതികൾ നടപ്പാകുന്പോൾ നാട് പുരോഗതിയിലേക്കു മുന്നേറുക മാത്രമല്ല, അതിനു ചുക്കാൻപിടിച്ച ഭരണാധികാരികൾ ജനഹൃദയങ്ങളിൽ സ്ഥാനംനേടുകയും ചെയ്യും. കേരളത്തിലെ നിർമാണപ്രവർത്തനങ്ങൾക്കു തടസം നേരിടുന്നുണ്ടെങ്കിൽ അക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രിയെ ഡൽഹിയിലേക്കു കേന്ദ്ര ഗതാഗതമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഈയവസരം പ്രയോജനപ്പെടുത്തി കേരളത്തിന്‍റെ ആവശ്യങ്ങൾ നേടിയെടുക്കണം.