Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വികസനത്തിനു ലക്ഷ്യമിടലും വോട്ടിനു പാതയൊരുക്കലും
നികുതിഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ നികുതിവരുമാനം വർധിപ്പിക്കാനുള്ള വഴികൾ തേടുന്ന ബജറ്റ് അധികഭാരം അടിച്ചേൽപ്പിക്കാത്തതു സാധാരണക്കാർക്ക് ആശ്വാസകരമാകും. മഹാമാരി ഉലച്ച സന്പദ്വ്യവസ്ഥയെ തളർച്ചയിൽനിന്നു കരകയറ്റുന്നതിനു കൂടുതൽ ഭാവനാപൂർണമായ നടപടികൾ പലരും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു ചില വന്പൻ പദ്ധതികൾ വാഗ്ദാനം ചെയ്തുകൊണ്ടും ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. നികുതിഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ നികുതിവരുമാനം വർധിപ്പിക്കാനുള്ള വഴികൾ തേടുന്ന ബജറ്റ് അധികഭാരം അടിച്ചേൽപ്പിക്കാത്തതു സാധാരണക്കാർക്ക് ആശ്വാസകരമാകും. കാർഷികമേഖലയുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും കർഷകസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഗൗരവതരമായ ഇടപെടൽ ബജറ്റിൽ ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധാഭിപ്രായം. സ്വാശ്രയത്വവും സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്ന ആത്മനിർഭർ ഭാരതിനെപ്പറ്റി പറയുകയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന ത്വരിതപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുകയും ചെയ്യുന്ന ഇരട്ടസമീപനം ബജറ്റിലുണ്ട്. മഹാമാരി ഉലച്ച സന്പദ്വ്യവസ്ഥയെ തളർച്ചയിൽനിന്നു കരകയറ്റുന്നതിനു കൂടുതൽ ഭാവനാപൂർണമായ നടപടികൾ പലരും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു.
രാജ്യത്തിന്റെ സാന്പത്തികനില വിശദീകരിക്കുന്ന കണക്കുപുസ്തകവും രാജ്യപുരോഗതിയും ജനക്ഷേമവും ലക്ഷ്യമിട്ടു നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ആസൂത്രണരേഖയും മാത്രമല്ല കേന്ദ്രബജറ്റ്. ഭരണകക്ഷിയുടെ രാഷ്ട്രീയനേട്ടങ്ങൾക്കായി രൂപപ്പെടുത്തുന്ന അജൻഡകളുടെ വിളംബരരേഖയുമായി അതിനെ വിശേഷിപ്പിക്കാം. മൂന്നുനാലു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങൾക്കായി വലിയ ചില പ്രഖ്യാപനങ്ങൾ കേന്ദ്രബജറ്റിൽ നടത്തിയിരിക്കുന്നതിൽ അമ്പരക്കേണ്ടതില്ല. ഈ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ ബിജെപി ശ്രമിച്ചുവരികയാണല്ലോ. മുംബൈ-കന്യാകുമാരി ദേശീയപാത വികസനത്തിൽ ഉൾപ്പെടുത്തി കേരളത്തിന് 65,000 കോടി രൂപയാണു പ്രഖ്യാപിച്ചത്. ദേശീയപാതാ വികസനത്തിനു സ്ഥലമെടുപ്പുപോലും സംസ്ഥാനത്തു പലയിടത്തും തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് ഈ തുക എന്നു കിട്ടും, മുഴുവൻ കിട്ടുമോ എന്നതൊക്കെ പിന്നീടേ അറിവാകൂ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായി 1957 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. സംസ്ഥാനം നടപ്പാക്കാൻ കാത്തിരിക്കുന്ന ഒരു പദ്ധതിയാണിത്. കൊച്ചി മത്സ്യബന്ധന തുറമുഖം ഫിഷറീസ് ഹബ്ബായി വികസിപ്പിക്കുമെന്ന പ്രഖ്യാപനവും യാഥാർഥ്യമായാൽ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്കു ഗുണംചെയ്യും. കേരളത്തേക്കാൾ കൂടിയ തുകയാണ് തമിഴ്നാടിനായി പ്രഖ്യാപിച്ചിരിക്കുന്നത്. മധുര-കൊല്ലം ഇടനാഴി ഉൾപ്പെടെ തമിഴ്നാട്ടിലെ 3500 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ നൽകും. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി അനുവദിക്കുന്നത് 63,246 കോടി രൂപ. ബംഗാളിലെ ദേശീയപാതാ വികസനത്തിന് 25,000 കോടി രൂപയും ആസാമിലെ ദേശീയപാതാ വികസനത്തിന് 34,000 കോടി രൂപയും പ്രഖ്യാപിച്ചു. ഇതൊക്കെ വോട്ടായി മാറുമെന്നാവും ബിജെപിയുടെ കണക്കുകൂട്ടൽ.
ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞവർഷത്തേക്കാൾ 137 ശതമാനം അധികതുകയാണ് ഈ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. കോവിഡ് വാക്സിനു 35,000 കോടി രൂപ അനുവദിച്ചു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ കോവിഡ് വാക്സിൻ വിതരണം നടപ്പാക്കാൻ ഈ തുക മതിയാവില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. കോവിഡ് വാക്സിൻ ഇനി സ്വീകരിക്കുന്നവർക്കും സൗജന്യമായാണോ നൽകുന്നതെന്നു ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികമേഖലയ്ക്കു കൂടുതൽ ആനുകൂല്യങ്ങൾ പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ പുതുതായി ഒന്നുംതന്നെയില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടരുമെന്നു പറയുന്നിടത്തും അതു വിശദീകരിക്കുന്നില്ല.
സ്വാശ്രയത്വം ഗാന്ധിജി മുന്നോട്ടുവച്ച വികസന സമീപനമാണെങ്കിലും ആത്മനിർഭർ ഭാരത് ഈ സർക്കാരിന്റെ വലിയൊരു പ്രചാരണാശയമാണ്. ആത്മനിർഭർ പാക്കേജിനായി 27.1 ലക്ഷം കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.75 ലക്ഷം കോടി സമാഹരിക്കുമെന്നും പറയുന്നു. കസ്റ്റംസ് തീരുവ കുറച്ചതുമൂലം സ്വർണത്തിനും വെള്ളിക്കും വില കുറയുന്നത് സാധാരണക്കാരെ സന്തോഷിപ്പിക്കും. അതേസമയം, യുവജനങ്ങളുടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികൾ ബജറ്റിലില്ല. ഇന്ത്യയുടെ അതിർത്തികളിൽ സംഘർഷം പുകയുന്പോഴും പ്രതിരോധ ബജറ്റിൽ കാര്യമായ വർധന വരുത്താൻ തയാറായിട്ടില്ല എന്നതു ശ്രദ്ധിക്കപ്പെടുന്നു. പെട്രോളിനു ലിറ്ററിന് രണ്ടര രൂപയും ഡീസലിനു ലിറ്ററിന് നാലു രൂപയും സെസ് ഏർപ്പെടുത്തി. ഇതിന്റെ എക്സൈസ് തീരുവ കുറച്ചതിനാൽ വില കൂടില്ലെന്നാണു സർക്കാരിന്റെ വിശദീകരണം. എക്സൈസ് നികുതിയുടെ ഒരുവിഹിതം സംസ്ഥാനങ്ങൾക്കും കിട്ടുമായിരുന്നു. സെസിലൂടെ ലഭിക്കുന്ന വരുമാനം മുഴുവൻ കേന്ദ്രത്തിനാണ്. അതിനാൽ സംസ്ഥാനങ്ങളുടെ വരുമാനം ചോർത്തുന്നതാണ് പുതിയ തീരുമാനം. ഏതായാലും നിർമല സീതാരാമന്റെ മുൻവർഷ ബജറ്റിനേക്കാൾ കൂടുതൽ യാഥാർഥ്യാധിഷ്ഠിതമാണ് ഈ ബജറ്റ് എന്നു പറയാം.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top