Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നോക്കുകൂലി അതിക്രമം എന്നവസാനിക്കും?
നോക്കുകൂലി ദുർഭൂതത്തെ കൂട്ടിലടയ്ക്കാൻ ഇപ്പോൾ കോടതി മുന്നോട്ടുവന്നിരിക്കുന്നത് വളരെ ആശ്വാസകരമാണ്. വേണ്ട തുടർനടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുതന്നെ കരുതാം.
ജോലിചെയ്യാതെ വെറുതെ നോക്കിനിൽക്കുന്നവർക്കു കൂലി നൽകുന്ന സന്പ്രദായം അവസാനിപ്പിക്കണമെന്നു കേരള ഹൈക്കോടതി കർക്കശമായി ആവശ്യപ്പെട്ടിരിക്കുകയാണ്. നോക്കുകൂലി വാങ്ങുന്നവർക്കെതിരേ പണാപഹരണം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നു കോടതി പറഞ്ഞു. സംസ്ഥാനത്തു നിലനിൽക്കുന്ന ട്രേഡ് യൂണിയൻ തീവ്രവാദത്തിന് അന്ത്യംവരുത്തണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ പോലീസ് ഇടപെടുന്നതിനു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണെന്നും നിർദേശിച്ചു.
നോക്കുകൂലിക്കെതിരേ കർക്കശ നടപടി സ്വീകരിക്കണമെന്ന് ഇതുസംബന്ധിച്ച ഹർജി പരിഗണിച്ച സന്ദർഭത്തിൽ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനു മറുപടിയായി, നോക്കുകൂലി തടയാൻ ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നതായും പോലീസ് നടപടികൾക്കൊപ്പം പിഴ ഈടാക്കുന്നതിനും വ്യവസ്ഥയുണ്ടാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതൊക്കെ നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
കോടതി അഭിപ്രായപ്പെട്ടതുപോലെ, വെറുതെ നോക്കിനിൽക്കുന്നതിനു കൂലി എന്ന സമ്പ്രദായം കേരളത്തിലല്ലാതെ മറ്റൊരിടത്തും കേട്ടുകേൾവി ഇല്ലാത്തതാണ്. നോക്കുകൂലി സംബന്ധിച്ച പരാതി ലഭിച്ചാൽ തൊഴിലാളികളെ മാത്രം ശിക്ഷിച്ചതുകൊണ്ടായില്ല. ഇത്തരം അതിക്രമങ്ങൾക്ക് അവരെ പ്രേരിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്ന യൂണിയൻ നേതാക്കൾക്കെതിരേയും നടപടി ഉണ്ടായാലേ ഇത്തരം അപരിഷ്കൃത രീതികൾ അവസാനിക്കുകയുള്ളൂ. ന്യായമായ കൂലി നൽകാതെ തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം അനീതികൾക്കെതിരേ സംഘടിതമായി പൊരുതിയാണു കേരളത്തിലെ തൊഴിലാളികൾ പല അവകാശങ്ങളും നേടിയെടുത്തത്. എന്നാലതു ട്രേഡ് യൂണിയൻ ആധിപത്യത്തിനു വഴിമാറിയതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു.
അതിന്റെ ഫലമായി കേരളത്തിലെ വ്യവസായശാലകൾ പലതും പൂട്ടേണ്ടിവന്നു. ഇവിടെ സംരംഭങ്ങൾ തുടങ്ങാൻ ആരും ധൈര്യപ്പെടാതായി. കേരളീയർക്കു തൊഴിൽകിട്ടാൻ സംസ്ഥാനം വിട്ടുപോകേണ്ട ഗതികേടു വന്നു. സാധാരണ കർഷകരേക്കാൾ വരുമാനമുള്ള ചുമട്ടുതൊഴിലാളികൾ ഇന്നുണ്ട്. എന്നിട്ടും നോക്കുകൂലി പോലുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ട്രേഡ് യൂണിയനുകളോ അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികളോ തയാറാകുന്നില്ല എന്നതാണു കേരളത്തിന്റെ ദുര്യോഗം.
നോക്കുകൂലി വാങ്ങില്ലെന്നു ചുമട്ടുതൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം രണ്ടു മാസം മുന്‍പു തീരുമാനിച്ചിരുന്നു. നിയമാനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രം മതിയെന്നും അവർ വ്യക്തമാക്കിയിരുന്നു. തെറ്റായ സന്പ്രദായങ്ങൾ അസാനിപ്പിക്കുന്നതിനു തൊഴിലാളികളെ ബോധവത്കരിക്കാനുള്ള പരിപാടികൾ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയും സ്ഥാപനാടിസ്ഥാനത്തിലും നടപ്പാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അന്നു പറയുകയുണ്ടായി.
എന്നാൽ, ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടികൾക്കു സർക്കാർ തുടക്കമിട്ടതായി അറിവില്ല. തൊഴിലാളികൾക്കല്ല ട്രേഡ് യൂണിയനുകൾക്കാണ് നോക്കുകൂലി പോലുള്ള തെറ്റായ രീതികൾ നിർത്തുന്നതിനു കൂടുതൽ വിമുഖത എന്നു പല അനുഭവങ്ങളിൽ നിന്നും കേരളം കണ്ടിട്ടുള്ളതാണ്. ട്രേഡ് യൂണിയനുകളെക്കൊണ്ട് ഉപജീവനം നടത്തുന്ന നേതാക്കൾക്ക് അണികളിൽനിന്നു പണം പിരിക്കണമെങ്കിൽ അന്യായമായ മാർഗങ്ങളിലൂടെ അത് എത്തണമല്ലോ. അധ്വാനിച്ചു ജീവിക്കുന്ന ആരും കഷ്ടപ്പെട്ടു സന്പാദിക്കുന്ന പണം മറ്റുള്ളവർക്കു വീതംവയ്ക്കാൻ സന്നദ്ധമാകില്ല. അതുകൊണ്ടു ട്രേഡ് യൂണിയൻ നേതാക്കളുടെ മനോഭാവത്തിലാണ് ആദ്യം മാറ്റംവരേണ്ടത്.
അധ്വാനത്തിനൊത്ത കൂലി തൊഴിലാളികൾക്കു ലഭിക്കണം. അതിലാർക്കും തർക്കമില്ല. പണിയെടുക്കാതെ നോക്കിപ്പേടിപ്പിച്ചു കൂലി വാങ്ങുന്നത് അക്രമമാണ്. തൊഴിലാളിവർഗ സർവാധിപത്യമുള്ള രാജ്യങ്ങളിൽപ്പോലും പണിയെടുത്താലേ കൂലി കിട്ടൂ. കേരളത്തിൽ ചുമട്ടുതൊഴിലാളികൾക്കും മറ്റുമുള്ള കൂലിനിരക്കുകൾ സർക്കാർ നിശ്ചയിച്ചിട്ടുള്ളതാണ്. താരതമ്യേന ഉയർന്ന ആ കൂലി നൽകാൻ തയാറാണ് എല്ലാവരുംതന്നെ. അതൊന്നും പോരാതെ നോക്കുകൂലി എന്ന പേരിൽ പിടിച്ചുപറി നടത്തുന്നതിനെ ഒരു സിദ്ധാന്തം കൊണ്ടും ന്യായീകരിക്കാൻ കഴിയില്ല.
ഗൃഹോപകരണങ്ങളും വീടുനിർമാണ സാമഗ്രികളും വാങ്ങിവന്ന എത്രയോ സാധാരണക്കാർ വീട്ടിൽ അതിറക്കുന്നസമയത്തു നോക്കുകൂലി എന്ന കവർച്ചയ്ക്ക് ഇരയായിട്ടുണ്ട്! അതു നൽകാൻ തയാറാകാത്ത പലർക്കും ഭീഷണിയും മർദനവും നേരിടേണ്ടിയും വന്നിട്ടുണ്ട്. തൊഴിൽത്തർക്കങ്ങളിൽ പോലീസ് ഇടപെടരുത് എന്ന വ്യവസ്ഥയുടെ മറവിൽ അവരെല്ലാം കടുത്ത അനീതിക്കിരയായി. ഇതിനെതിരേ ഉയർന്ന രോദനങ്ങൾ ഒരു സർക്കാരിന്റെയും കണ്ണുതുറപ്പിച്ചില്ല. നോക്കുകൂലി ദുർഭൂതത്തെ കൂട്ടിലടയ്ക്കാൻ ഇപ്പോൾ കോടതി മുന്നോട്ടുവന്നിരിക്കുന്നത് വളരെ ആശ്വാസകരമാണ്. വേണ്ട തുടർനടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുതന്നെ കരുതാം.
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
ഇവിടെ ഒന്നും ശരിയാകുന്നില്ല
ഇടയ്ക്കു പാക്കിസ്ഥാനിലേക്കു നോക്കുന്നതു നല്ലതാണ്
സകല കോളജുകളിൽനിന്നും ഗുണ്ടകളെ ഒഴിപ്പിക്കണം
മരപ്പട്ടിയെപ്പോലും സഹിക്കാൻ വയ്യ അല്ലേ?
കയറൊരുക്കിയവർക്ക് വിലങ്ങൊരുക്കണം
രമ: എന്നിട്ടും ഹിംസയെ വരിക്കാത്തൊരാൾ
രക്തസാക്ഷിപ്പട്ടികയിൽ മൂന്നാറിലെ സുരേഷും
നവൽനിയുടെ മൃതദേഹത്തിലെ പുടിൻ മുദ്രകൾ
പൂഞ്ഞാർ ക്രിമിനലുകളെ പൊതിഞ്ഞുപിടിക്കണോ?
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top