Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പൊതുജനത്തിനു ശല്യമായി ഫ്ലെക്സും ബോർഡും വേണ്ട
അനധികൃത ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരേ നടപടിയെടുക്കാൻ ഇവിടെ ചട്ടങ്ങളും നിയമങ്ങളും ആവശ്യത്തിനുണ്ട്. എന്നാൽ, നടപടിയെടുക്കേണ്ടവർ ഒന്നും കണ്ടില്ലെന്നു നടിച്ച് അനങ്ങാതിരിക്കുന്നു.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും 30 ദിവസത്തിനകം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നീക്കംചെയ്യണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞദിവസം ഒരു ഇടക്കാലവിധിയിൽ ഉത്തരവിട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിച്ചവർക്കുതന്നെ അതു തിരിച്ചുനൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി പഞ്ചായത്ത് നഗരസഭാകാര്യ ഡയറക്ടർമാർ സർക്കുലർ ഇറക്കണമെന്നു നിർദേശിച്ച കോടതി, നിശ്ചിത സമയത്തിനകം അനധികൃത ബോർഡുകളും ബാനറുകളും നീക്കംചെയ്യാനായില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ഫീൽഡ് ജീവനക്കാർക്കുമെതിരേ നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പൊതുനിരത്തുകളിൽ അനധികൃത കമാനങ്ങളും പരസ്യബോർഡുകളും ഫ്ളെക്സുകളും സ്ഥാപിച്ചു മാർഗതടസങ്ങളുണ്ടാക്കുന്നതിനെതിരേ കോടതികൾ മുന്പും ഉത്തരവുകൾ നൽകിയിട്ടുള്ളതാണ്. ഇതൊക്കെ അനുസരിക്കുന്നെന്നു വരുത്തിത്തീർക്കാൻ ചില താത്കാലിക നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ബാനറുകളും ബോർഡുകളും ഇപ്പോഴും യഥേഷ്ടം സ്ഥാപിക്കപ്പെടുന്നത് ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെയെല്ലാം ആത്മാർഥതക്കുറവാണു വ്യക്തമാക്കുന്നത്.
പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും വിലാസവും ഫോണ് നന്പരും രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്. പൊതുനിരത്തുകളിലും മറ്റു പൊതുസ്ഥലങ്ങളിലുമൊക്കെ ഇപ്പോൾ ആർക്കുവേണമെങ്കിലും ബോർഡുകളും ഫ്ളെക്സുകളുമൊക്കെ യഥേഷ്ടം വയ്ക്കാമെന്ന സ്ഥിതിയാണുള്ളത്. ഇതിനു നിയന്ത്രണം വരുന്നതു നല്ലകാര്യം. ആരാണു വയ്ക്കുന്നത് എന്നു കൃത്യമായി രേഖപ്പെടുത്തുന്ന വ്യവസ്ഥയുണ്ടാവുകയും നിയമലംഘകരെ ശിക്ഷിക്കുകയും ചെയ്താൽ എന്തിനുമേതിനും ഫ്ളെക്സ് വയ്ക്കുന്ന പ്രവണതയ്ക്കു കുറവുണ്ടാകും. ഇക്കാര്യത്തിൽ പരസ്യ ഏജൻസികളെയും പ്രസുകാരെയും ഉത്തരവാദികളാക്കുന്നതിനേക്കാൾ കൂടുതൽ യുക്തിസഹം ഫ്ളെക്സ് വയ്ക്കുന്നവരെ ഉത്തരവാദികളാക്കുന്നതല്ലേയെന്ന് ആലോചിക്കാവുന്നതാണ്.
നാടും നഗരവും പൊതുയിടങ്ങളും വൃത്തിയായും മനോഹരമായും സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ പൗരന്മാർക്കുമുണ്ട്. പരിഷ്കൃത രാജ്യങ്ങളിലൊക്കെ എത്ര ശ്രദ്ധയോടെയാണ് അവർ തങ്ങളുടെ സ്ഥലങ്ങൾ ഭംഗിയായി കാത്തുപരിപാലിക്കുന്നത്. ഇവിടെ സ്വന്തം വീടും പരിസരവും നന്നായി സൂക്ഷിച്ചാലും പൊതുയിടങ്ങൾ എത്ര വൃത്തികേടാക്കുന്നതിനും ആർക്കും ഒരു മടിയുമില്ല. പൊതുവീഥികളുടെ വശങ്ങളിൽ വൈദ്യുതി തൂണുകളിലും മറ്റു കന്പിക്കാലുകളിലുമെല്ലാം ബോർഡുകളും ഫ്ളെക്സുകളും സ്ഥാപിച്ചും ബാനറുകളും കൊടിതോരണങ്ങളും വലിച്ചുകെട്ടിയും ആകെ വികൃതമാക്കുന്നു.
ചുവരുകൾ മുദ്രാവാക്യങ്ങളും പരസ്യങ്ങളുമെഴുതി വൃത്തികേടാക്കി നമ്മുടെ സാംസ്കാരിക നിലവാരം വിളിച്ചറിയിക്കുകയാണ്. വഴിവക്കുകളിൽ സ്ഥാപിക്കുന്ന കമാനങ്ങളും ബോർഡുകളും വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി കടന്നുപോകുന്നതിനു തടസം സൃഷ്ടിക്കുകയും കാഴ്ചമറച്ച് അപകടങ്ങൾക്കിടയാക്കുകയും ചെയ്യുന്നത് പതിവുരീതിയാണ്. ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർ സ്വയം ശപിക്കുകയല്ലാതെ പരസ്യമായി പ്രതികരിക്കാറില്ല. പ്രതികരിച്ചിട്ടു കാര്യമില്ല എന്നതാണ് അവസ്ഥ.
അനധികൃത ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരേ നടപടിയെടുക്കാൻ ഇവിടെ ചട്ടങ്ങളും നിയമങ്ങളും ആവശ്യത്തിനുണ്ട്. എന്നാൽ, നടപടിയെടുക്കേണ്ടവർ ഒന്നും കണ്ടില്ലെന്നു നടിച്ച് അനങ്ങാതിരിക്കുന്നു. രാഷ്്ട്രീയ പാർട്ടികളെയും നേതാക്കളെയും പ്രഘോഷിക്കുന്നവയാണ് പൊതുയിടങ്ങളുടെ സൗന്ദര്യം കെടുത്തുന്ന ഫ്ളെക്സുകളിലും ബാനറുകളിലും ഭൂരിഭാഗവും. പാർട്ടികളുടെ സമ്മേളനങ്ങൾ നടക്കുന്പോൾ പൊതുജനത്തിന്റെ സഹനശക്തിയെ പരീക്ഷിക്കുന്നതരത്തിൽ ഇവയുടെ എണ്ണം കൂടുന്നു. പൊതുതാത്പര്യവും പൊതുനന്മയും ആരും ഗൗനിക്കാത്തതിന്റെ പ്രശ്നമാണിതെല്ലാം. സ്വന്തം മഹത്വം വിളംബരം ചെയ്യാനായി ഫ്ളെക്സ് വച്ചു നാട്ടുകാരുടെ പരിഹാസമേറ്റുവാങ്ങുന്ന ’പ്രാഞ്ചിയേട്ടന്മാരും’ ഇന്നു ധാരാളം. ഏതെങ്കിലും സംഘടനയുടെ വാർഡുതലത്തിലെ ഭാരവാഹിയാകുന്പോഴും എന്തെങ്കിലും നിസാര അംഗീകാരം കിട്ടുന്പോഴും ഫ്ളെക്സ് വച്ചേ മതിയാവൂ എന്നായിട്ടുണ്ട്. അല്പത്വത്തിന്റെ പ്രകടനമാണിതെല്ലാം. സംസ്കാരസന്പന്നമായ ഒരു സമൂഹമായി നാം വളരണമെങ്കിൽ ഇത്തരം അപരിഷ്കൃത രീതികൾ നിർത്തിയേ തീരൂ. അനധികൃത ബോർഡുകൾക്കും കൊടിതോരണങ്ങൾക്കുമെതിരേയുള്ള ഹൈക്കോടതിയുടെ നിലപാട് തികച്ചും സ്വാഗതാർഹമാണ്.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top