കാട്ടാനയുടെ ജീവന്‍റെ വില മനുഷ്യജീവനില്ലേ?
വന്യജീവികളുടെ ജീവനുള്ള വിലയെങ്കിലും മനുഷ്യജീവനും നൽകണം. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാനുള്ള കർശനനടപടികൾ ഉണ്ടാകണം

രണ്ടുവർഷം മുന്പ് സൈലന്‍റ്‌വാലി വനത്തിൽനിന്നു നാട്ടിലിറങ്ങിയ കാട്ടാന, കൃഷിയിടത്തിൽ വച്ചിരുന്ന തോട്ട കടിച്ചു ചരിഞ്ഞ സംഭവം വലിയ വാർത്തയായിരുന്നു. ഗർഭിണിയായ ആനയെ കൊന്നവരെ കഠിനമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു പരിസ്ഥിതി മൗലികവാദികൾ മാത്രമല്ല, ചില ഹിന്ദി സിനിമാതാരങ്ങൾ വരെ രംഗത്തുവന്നു. കൈയടിക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നതിലെ കാപട്യം തിരിച്ചറിഞ്ഞവരും ഇവർക്കൊക്കെ ജീവനോട് ഇത്ര ആദരവുണ്ടെങ്കിൽ നല്ലകാര്യമെന്നു കരുതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച തൃശൂർ ജില്ലയിൽ അതിരപ്പിള്ളിക്കു സമീപം കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആഗ്നിമിയ എന്ന അഞ്ചുവയസുകാരി ദാരുണമായി മരിച്ചു.

എന്നാൽ, ഈ ബാലികയുടെ മരണത്തിൽ കണ്ണീരൊഴുക്കാനോ രോഷം കൊള്ളാനോ മുൻപറഞ്ഞ കൂട്ടർ ആരെയും കണ്ടില്ല! മനുഷ്യജീവന് ഇത്രയേയുള്ളോ വില? കാട്ടാന ചത്താൽ കൂട്ടനിലവിളി; കാട്ടാന ആക്രമിച്ചു മനുഷ്യക്കുഞ്ഞ് മരിച്ചാൽ മൗനം! എന്തൊരു ഇരട്ടത്താപ്പ്!

മലയോര പ്രദേശങ്ങളിലുള്ളവർക്കു കാട്ടുമൃഗങ്ങളെ പേടിച്ചിട്ടു വഴിനടക്കാൻ വയ്യ എന്ന സ്ഥിതിയാണിപ്പോൾ. കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയുമെല്ലാം നാട്ടിലിറങ്ങി വിലസുന്നു. ഉൾനാടുകളിലേക്കുവരെ ഇവയുടെ കടന്നാക്രമണം വ്യാപിച്ചു. കൃഷിയിടങ്ങളിൽ മാത്രമല്ല ആളുകളുടെ കിടപ്പുമുറിയിൽപോലും കയറി കാട്ടുപന്നികൾ പരാക്രമം കാട്ടുന്നു. എല്ലാറ്റിനും കുറ്റക്കാർ ജനങ്ങളാണെന്ന മട്ടിലാണു വനംവകുപ്പുകാരുടെ പെരുമാറ്റം. വന്യമൃഗശല്യത്തിൽ സഹികെട്ടു ജനങ്ങൾ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും അനങ്ങാപ്പാറ നയത്തിലാണു സർക്കാർ. കേരളത്തിൽ അഞ്ചുവർഷത്തിനി‌‌ടെ 107പേർ കാട്ടാന യുടെ ആക്രമണത്തിൽ മരിച്ചുവെന്നാണ് ഇന്നലെ പാർലമെന്‍റിൽ മന്ത്രി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ ഏഞ്ചൽവാലിയിലും എഴുകുമണ്ണിലും ഇടുക്കിയിലെ പീരുമേട്ടിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മുണ്ടക്കയത്തെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ചെന്നാപ്പാറ ഭാഗത്തു പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്നാർ കണ്ണൻ ദേവൻ കന്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ നാലു പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. ഇത്തരം വാർത്തകൾ മറ്റു ജില്ലകളിൽനിന്നും ധാരാളം വരുന്നുണ്ട്.

കാട്ടിൽ കുറെ കാമറ സ്ഥാപിക്കുകയും എവിടെയെങ്കിലും പുലി ഇറങ്ങുന്പോൾ അവിടെ കൂടുവയ്ക്കുകയും ചെയ്യുന്നതോടെ തങ്ങളുടെ ജോലി തീർന്നു എന്നാണു വനംവകുപ്പ് അധികൃതരുടെ വിചാരം. ആനയും പുലിയുമൊക്കെ താരപദവിയുള്ള മൃഗങ്ങളാണെന്നു വയ്ക്കാം. കർഷകർക്ക് ഏറ്റവും ശല്യമായി മാറിയിട്ടുള്ള കാട്ടുപന്നിയെ തുരുത്തുന്നതിനുപോലും വനംവകുപ്പുകാർക്കു മടിയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ അതിനെ കൊല്ലുന്നതിനു നിയമപരമായി തടസമില്ല. എന്നാൽ, ഇതിനുള്ള നടപടികൾ ഒച്ചിന്‍റെ വേഗത്തിലാണു നീങ്ങുന്നത്.

സംസ്ഥാനത്തു കാട്ടുപന്നിശല്യം രൂക്ഷമായ 406 വില്ലേജുകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു കേന്ദ്രത്തിലറിയിച്ച് വേഗം അനുമതി നേടിയെടുക്കാൻ വേണമെങ്കിൽ സാധിക്കും. എന്നാൽ, ഇപ്പോഴത്തെ രീതിക്കു ക്ഷുദ്രജീവിപ്രഖ്യാപനം വരുന്പോഴേക്കും കാട്ടുപന്നികൾ നാട്ടിലെ കൃഷികളെല്ലാം നശിപ്പിച്ചിരിക്കും. പാമ്പിന്‍റെ ശല്യവും ഭയപ്പെടുത്തുന്ന രീതിയിൽ വർധിച്ചുവരികയാണ്. പണ്ടു വീട്ടിൽക്കയറുന്ന വിഷപ്പാന്പുകളെ കൊന്നു പ്രശ്നം പരിഹരിച്ചിരുന്നു. പാന്പും വന്യജീവിയായി പ്രഖ്യാപിക്കപ്പെട്ടതോടെ അതും പറ്റില്ല. പാന്പു കടിച്ച് ആളു മരിച്ചാലും പാന്പിനെ ഉപദ്രവിക്കരുത് എന്നാണ് ഇപ്പോഴത്തെ നയം. മനുഷ്യജീവനു വില കല്പിക്കാത്ത നയങ്ങൾ ഇങ്ങനെ കൂടിവരികയാണ്.

വനവിസ്തൃതി കുറഞ്ഞതുകൊണ്ടാണു കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്ന തെറ്റായ വാദം വനംവകുപ്പുകാർ ഉയർത്തുന്നുണ്ട്. വന്യജീവികൾ അനിയന്ത്രിതമായി പെരുകിയതാണ് അവ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്നു സാമാന്യബുദ്ധിയുള്ളവർക്കറിയാം. ഇന്ത്യയിലേക്കാൾ ഉയർന്ന പരിസ്ഥിതി അവബോധവും കർശനമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുമുള്ള പാശ്ചാത്യരാജ്യങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ അവയെ കൊന്ന് എണ്ണം നിയന്ത്രിക്കാനുള്ള വ്യവസ്ഥയുണ്ട്. ഓസ്ട്രേലിയയുടെ ദേശീയമൃഗമായ കംഗാരുവിനെപ്പോലും എണ്ണം പെരുകിയാൽ കൊന്ന് നിയന്ത്രിക്കും.

ഇത്തരം വ്യവസ്ഥകൾ ഇന്ത്യയിലും ആവശ്യമാണ്. വന്യജീവികളുടെ ജീവനുള്ള വിലയെങ്കിലും മനുഷ്യജീവനും കിട്ടണം. ഇന്ത്യയിൽ മനുഷ്യർ കാട്ടിൽ കയറരുതെന്നു നിയമമുണ്ട്. എന്നാൽ, വന്യമൃഗങ്ങൾക്കു നാട്ടിലിറങ്ങാൻ ഒരു തടസവുമില്ല. മനുഷ്യർ കാട്ടിൽ കയറരുതെന്ന നിയമം കർക്കശമായി നടപ്പാക്കണം. അതുപോലെ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാനുള്ള നടപടികളും ഉണ്ടാകണം.