Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നയപ്രഖ്യാപനത്തിന്റെ ഗൗരവം ചോരരുത്
നിയമസഭാ സമ്മേളന നടപടികൾ ജീവനില്ലാത്ത ഒൗപചാരിക ചടങ്ങായി മാറുന്നതു ജനാധിപത്യ വ്യവസ്ഥിതിക്ക് അപകടമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇതിൽ ഉത്കണ്ഠാകുലരല്ല എന്നതാണു ഖേദകരം.
എൽഡിഎഫ് സർക്കാരിനുവേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ പേരിലാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച വലിയ അനിശ്ചിതത്വവും നാടകീയ നീക്കങ്ങളുമുണ്ടായി.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന നിലപാടെടുത്ത ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ രാജ്ഭവനിലെത്തി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രാഷ്ട്രീയനിയമനം നേടുന്നവർക്കു സർക്കാർ പെൻഷൻ നൽകുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണു ഗവർണർ തർക്കം ഉന്നയിച്ചത്.
ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലേയ്ക്ക് അടുത്തയിടെ നടന്ന നിയമനത്തിൽ എതിരഭിപ്രായം രേഖപ്പെടുത്തിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സ്ഥാനത്തുനിന്നു മാറ്റിക്കൊണ്ടു തർക്കം ഒത്തുതീർപ്പിലെത്തി. ഇതിന്റെ ബാക്കി എന്തെങ്കിലും നിയമസഭയിൽ ഉണ്ടാകുമോ എന്നറിയാനായിരുന്നു പൊതുജനങ്ങൾക്കു താത്പര്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കും എന്നതൊഴികെ സുപ്രധാന പ്രഖ്യാപനങ്ങളൊന്നും നയപ്രസംഗത്തിൽ ഉണ്ടായില്ല. സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനം പുതുമയുള്ളതായി.
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങളും ഗവർണർ വായിച്ചു എന്നതാണു ശ്രദ്ധേയം. കേന്ദ്ര സാന്പത്തിക നയങ്ങൾ സംസ്ഥാനത്തെ ബാധിക്കുന്നതും സഹകരണരംഗത്തെ കേന്ദ്ര ഇടപെടലുകളുമെല്ലാം പരാമർശിക്കപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും അതു വേഗവും സൗകര്യവും തൊഴിൽസാധ്യതകളും കൂട്ടുന്നതിനൊപ്പം വികസനം ത്വരിതപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ വലിയ കുറവുണ്ടായെന്നും സംസ്ഥാനത്തിനു സാന്പത്തിക പ്രതിസന്ധിയുള്ളപ്പോൾ സഹായം നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന പ്രഖ്യാപനത്തെ കേരളജനത ഒന്നടങ്കം സ്വാഗതം ചെയ്യും. ജനസുരക്ഷയാണു പ്രധാനമെന്നും അപകടഭീഷണിയുള്ള മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയാക്കി നിലനിർത്തണമെന്നും ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്നാടുമായി ചർച്ച തുടരുമെന്നാണു നയപ്രഖ്യാപനത്തിൽ പറയുന്നത്. തമിഴ്നാടിന്റെ സമ്മർദങ്ങൾക്കു വഴങ്ങാതെ കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന ഉറച്ചനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
രാജ്യത്തു ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണു കേരളമെന്നും ആരോഗ്യമടക്കമുള്ള നിരവധി മേഖലകളിൽ സംസ്ഥാനം മുന്നിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടുകയുണ്ടായി. ജീവിതനിലവാര സൂചികകളിൽ കേരളം മുന്നിലാണെങ്കിലും സാന്പത്തിക വളർച്ചയിലും തൊഴിൽ സൃഷ്ടിയിലും വളരെ പിന്നിലാണെന്ന വസ്തുത കാണാതിരുന്നുകൂടാ.
വളർച്ചയ്ക്കു സഹായിക്കുന്ന ഭാവനാപൂർണമായ നടപടികളാണു സംസ്ഥാനത്തെ പുരോഗതിയിലേക്കു നയിക്കാൻ ലക്ഷ്യമിടുന്ന ഒരു സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്. വ്യവസായികളുടെ ആത്മവിശ്വാസം കൂട്ടുന്ന നടപടികൾക്കു പ്രാമുഖ്യം നൽകുമെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അനുഭവം മറിച്ചാണ്. കാർഷികപ്രശ്നങ്ങൾക്കു കേന്ദ്രം പരിഹാരം കാണണമെന്നു നയപ്രഖ്യാപനം നിർദേശിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്.
ഭക്ഷ്യവിളകളുടെയും പച്ചക്കറികളുടെയും ഉത്പാദനം കൂട്ടാൻ നടപടിയുണ്ടാകുമെന്നു പറയുന്നതല്ലാതെ കർഷകർ ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രായോഗിക സമീപനം ഉണ്ടാകുന്നില്ല. നാണ്യവിളകൾക്കു ന്യായവില ഉറപ്പാക്കാനും സംസ്ഥാന സർക്കാരിന്റെ വർധിച്ച തോതിലുള്ള ഇടപെടൽ ആവശ്യമുണ്ട്. സർക്കാരിന്റെ നൂറുദിന കർമപദ്ധതി മാതൃകാപരമാണെന്നും കോവിഡ് കാലത്തെ അതിജീവിക്കാൻ സർക്കാർ ജനങ്ങളുടെ കൂടെനിന്നുവെന്നും ഗവർണർ പറയുകയുണ്ടായി. ജനപ്രിയ പരിപാടികൾ തുടരുന്നതിനൊപ്പം ഭാവിയിലേക്കു കണ്ണുനട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയും വേണം.
ഭരണഘടനാപരമായ ഒരു ചടങ്ങുതീർക്കൽ എന്നതിനപ്പുറമുള്ള പ്രാധാന്യം ഇന്നലത്തെ നയപ്രഖ്യാപന പ്രസംഗത്തിനു കിട്ടിയില്ല എന്നതു നിർഭാഗ്യകരമാണ്. ഗവർണറും സർക്കാരും തമ്മിൽ തർക്കങ്ങളുണ്ടായ പശ്ചാത്തലത്തിൽ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു നയപ്രഖ്യാപന പ്രസംഗം.
ഗവർണർ സർക്കാരിന്റെ നയങ്ങൾ പ്രഖ്യാപിക്കുന്പോൾ സാധാരണ കൈയടിക്കാറുള്ള ഭരണകക്ഷിയംഗങ്ങൾ ഇക്കുറി നിസംഗതയോടെയാണ് അതു കേട്ടിരുന്നത്. സർക്കാരും ഗവർണറും തമ്മിൽ തർക്കമുണ്ടാകുന്പോൾ ഗവർണറെ അനുകൂലിക്കാറുള്ള പ്രതിപക്ഷവും ഗവർണറോട് എതിർപ്പിലായിരുന്നു.
നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിനോടു ഗവർണർ ക്ഷോഭിച്ചു. പ്രതിപക്ഷ നേതാവിനും ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. നിയമസഭാ സമ്മേളന നടപടികൾ ജീവനില്ലാത്ത ഒൗപചാരിക ചടങ്ങായി മാറുന്നതു ജനാധിപത്യ വ്യവസ്ഥിതിക്ക് അപകടമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇതിൽ ഉത്കണ്ഠാകുലരല്ല എന്നതാണു ഖേദകരം.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top