അധോലോക-രാഷ്‌ട്രീയ ബന്ധം വീണ്ടും മറനീക്കുന്പോൾ
കള്ളക്കടത്തും അനുബന്ധ കാര്യങ്ങളും മാത്രമല്ല രാജ്യവിരുദ്ധ പ്രവർത്തനം വരെ നടത്തുന്ന അധോലോക സംഘങ്ങളുടെ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന രാഷ്‌ട്രീയനേതാക്കൾ ഇവിടെ ധാരാളമുണ്ടെന്ന കാര്യവും അങ്ങാടിപ്പാട്ടാണ്.

ഇന്ത്യയിൽ രാഷ്‌ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം പുതിയ കാര്യമൊന്നുമല്ല. ക്രിമിനലുകളുടെ ബേനാമികളായി പ്രവർത്തിക്കുന്ന രാഷ്‌ട്രീയക്കാരെപ്പറ്റിയും രാഷ്‌ട്രീയക്കാരുടെ തണലിൽ വളരുന്ന ക്രിമിനലുകളെപ്പറ്റിയും ധാരാളം കഥകൾ പുറത്തുവന്നിട്ടുള്ളതാണ്.

കള്ളക്കടത്തും അനുബന്ധ കാര്യങ്ങളും മാത്രമല്ല രാജ്യവിരുദ്ധപ്രവർത്തനംവരെ നടത്തുന്ന അധോലോക സംഘങ്ങളുടെ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന രാഷ്‌ട്രീയനേതാക്കൾ ഇവിടെ ധാരാളമുണ്ടെന്ന കാര്യവും അങ്ങാടിപ്പാട്ടാണ്. ഭരണസ്വാധീനത്തിന്‍റെയും മറ്റു ബന്ധങ്ങളുടെയും ബലത്തിൽ നിയമത്തിനു പിടികൊടുക്കാതെ വിലസുകയാണ് ഇവരിൽ ഭൂരിഭാഗവും.

അതിനിടെ, കഴിഞ്ഞദിവസം എൻസിപിക്കാരനായ മഹാരാഷ്‌ട്ര മന്ത്രി നവാസ് മാലിക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റിലായി. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയെന്ന ഗുരുതര ആരോപണമാണു നവാസ് മാലിക്കിന്‍റെ പേരിലുണ്ടായിരിക്കുന്നത്.

മന്ത്രിയുടെ അറസ്റ്റ് സ്വാഭാവികമായും മഹാരാഷ്‌ട്രയിലെ ശിവസേന -എൻസിപി -കോൺഗ്രസ് സർക്കാരിനു വലിയ ക്ഷീണമായി. കേന്ദ്രസർക്കാർ നടത്തുന്ന അധികാര ദുർവിനിയോഗത്തിന്‍റെ ഉദാഹരണമാണു മാലിക്കിന്‍റെ അറസ്റ്റെന്നാണ് എൻസിപി പറയുന്നത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ എൻസിപി നേതാവാണു മാലിക്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. 1999ൽ മുംബൈയിൽ കുർളയിലെ ഗോവാലാ കോംപ്ലക്സിൽ മൂന്ന് ഏക്കർ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടാണു നവാസ് മാലിക് കുരുക്കിലായത്.

ഇതിന്‍റെ വിലയായി കണക്കിൽ കാണിച്ചത് 85 ലക്ഷം രൂപയായിരുന്നു. ഇതിൽപ്പെടുത്തി 55 ലക്ഷം രൂപ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാർക്കർക്ക് 1999നും 2005നുമിടയ്ക്കു മാലിക് നല്കി. മുനീറ പ്ലംബർ എന്നു പേരുള്ള യഥാർഥ ഉടമയിൽനിന്നു വ്യാജരേഖ ചമച്ചു തട്ടിയെടുത്ത ഭൂമി ദാവൂദ് സംഘം മാലിക്കിനു വിൽക്കുകയായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നു.

തന്‍റെ ഭൂമി തട്ടിയെടുക്കപ്പെട്ട വിവരം മുനീറ അറിയുന്നതു 2021-ലാണ്. എന്നാൽ, തുറന്നടിക്കുന്ന സംസാരശീലമുള്ള നവാസ് മാലിക്കിനോടു കേന്ദ്രം രാഷ്‌ട്രീയവിരോധം തീർക്കുകയാണെന്നാണ് എൻസിപി കുറ്റപ്പെടുത്തുന്നത്. അഞ്ചുതവണ എംഎൽഎ ആയിട്ടുള്ള മാലിക് ഒരു ദശകത്തിലേറെ എൻസിപിയുടെ ദേശീയ വക്താവായിരുന്നു.

നവാബ് മാലിക്കിന്‍റെ മകളുടെ ഭർത്താവിനെ മയക്കുമരുന്നു കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് ഏതാനും മാസം മുന്പാണ്. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അടുത്തയിടെ മയക്കുമരുന്നു കേസിൽ അറസ്റ്റ് ചെയ്തപ്പോൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്കെതിരെ മാലിക് രംഗത്തുവന്നിരുന്നു. മഹാരാഷ്‌ട്രയിലെ ചില ബിജെപി നേതാക്കൾക്കും മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

1993ലെ മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട അധോലോക ക്രിമിനലുകളുമായി മാലിക് ഭൂമിയിടപാടുകൾ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണു മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്നു തിരിച്ചടിച്ചത്. അതിന്‍റെ തുടർച്ചയാണ് മാലിക്കിന്‍റെ അറസ്റ്റെന്നു കരുതുന്നവരുണ്ട്. അധോലോകവും രാഷ്‌ട്രീയനേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി 1993-ലെ എൻ.എൻ.

വോറ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു. 1993ൽ മുംബൈ സ്ഫോടനത്തെത്തുടർന്നാണു രാഷ്‌ട്രീയക്കാരും ഗവൺമെന്‍റ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള കൂട്ടുകെട്ടുകളെപ്പറ്റി അന്വേഷിക്കാൻ പി.വി. നരസിംഹറാവു സർക്കാർ അന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന എൻ.എൻ. വോറയെ നിയോഗിച്ചത്.

1990-കളിൽ മഹാരാഷ്‌ട്രയിലും ഗുജറാത്തിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന പല രാഷ്‌ട്രീയ നേതാക്കൾക്കും ദാവൂദ് ഇബ്രാഹിമുമായും അയാളുടെ സഹായി ഇഖ്ബാൽ മിർച്ചിയുമായും ബന്ധമുണ്ടെന്നു വോറ കമ്മിറ്റി കണ്ടെത്തി. 100 പേജുകളുള്ള ഈ റിപ്പോർട്ടിലെ 11 പേജുകൾ മാത്രമേ 1995 ഓഗസ്റ്റ് ഒന്നിനു പാർലമെന്‍റിൽ വെളിപ്പെടുത്തിയുള്ളൂ.

എൺപതുകളുടെ അവസാനം വരെ കപ്പലുകളിൽ നിന്നു മദ്യവും സിഗരറ്റും വാങ്ങിവിറ്റ് ലാഭമുണ്ടാക്കിയിരുന്ന ഇഖ്ബാൽ മിർച്ചി ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു മൂന്നുനാലു വർഷം കൊണ്ടു കോടിക്കണക്കിനു രൂപ വിലയുള്ള വസ്തുവകകൾ വാങ്ങിക്കൂട്ടിയെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് അധോലോക സംഘങ്ങളെ ആശ്രയിക്കുന്ന നേതാക്കൾ അധികാരത്തിലെത്തുന്പോൾ തിരിച്ച് അധോലോകത്തെ സഹായിക്കുന്നു. കള്ളക്കടത്തിൽ ഏർപ്പെട്ടിരുന്ന ചില മാഫിയസംഘങ്ങൾ മയക്കുമരുന്നു വ്യാപാരത്തിലേക്കും ആയുധക്കടത്തിലേക്കും തിരിഞ്ഞതായി വോറ കമ്മിറ്റി അന്നു ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കും അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. മുംബൈ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച മേമൺ സഹോദരന്മാർക്കു ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും കമ്മിറ്റി നിരീക്ഷിച്ചു. ദാവൂദിനെ സഹായിച്ച നേതാക്കളെപ്പറ്റിയെല്ലാം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണു വിവരം. വോറ കമ്മിറ്റി റിപ്പോർട്ട് വന്നശേഷവും ശക്തമായ നടപടികളെടുക്കാൻ സർക്കാർ മടിച്ചു. രാജ്യത്ത് അധോലോകവും തീവ്രവാദിസംഘടനകളും ഇന്നത്തെ നിലയിലേയ്ക്കു വളരാൻ കാരണം ഇതാണെന്നു വിലയിരുത്തുന്നവരുണ്ട്.