Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിൽവർലൈൻ കേസുകൾ ഇത്രമാത്രം ഗുരുതരമോ?
കേന്ദ്രസർക്കാർ ഡിപിആർ പോലും അംഗീകരിച്ചിട്ടില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സാമൂഹികാഘാത സർവേ നടത്താൻ സ്വന്തം കിടപ്പാടത്തിൽ കല്ലിടാൻ വന്നതിനെതിരേയാണ് സമരക്കാർ പ്രതിഷേധിച്ചത്. അവർ നശിപ്പിച്ച പൊതുമുതൽ ബലമായി തങ്ങളുടെ കിടപ്പാടത്തിൽ ഇടാൻ കൊണ്ടുവന്ന കെ-റെയിൽ എന്നു രേഖപ്പെടുത്തിയ കോൺക്രീറ്റ് കുറ്റികൾ മാത്രമാണ്.
പോർവിളിച്ചല്ല, ജനങ്ങളെ ഒപ്പം നിർത്തിയാണ് പദ്ധതികൾ നടപ്പാക്കേണ്ടത്... തിങ്കളാഴ്ച കേരള ഹൈക്കോടതിയിൽ മുഴങ്ങിക്കേട്ട ഏറ്റവും പ്രസക്തമായ വാചകങ്ങളിലൊന്ന്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ഏതൊരു ജനാധിപത്യ ഭരണകൂടവും കാതോർത്തു കേൾക്കേണ്ട ഈ വാക്യങ്ങൾ ഹൈക്കോടതി ഓർമിപ്പിച്ചത്. ജനങ്ങളെ ഭയപ്പെടുത്തി ഒരു പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന ചോദ്യവും ഹൈക്കോടതി സംസ്ഥാന സർക്കാരിനു മുന്നിൽ ഉയർത്തി. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ സർവേ തടസപ്പെടുത്തിയവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശങ്ങൾ.
സിൽവർലൈൻ പദ്ധതിക്കുവേണ്ടി കെ-റെയിൽ എന്നെഴുതിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനെതിരേ കോട്ടയം സ്വദേശി മുരളീകൃഷ്ണൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഒരു ജനാധിപത്യ ഭരണകൂടം എങ്ങനെയാണ് അതിന്റെ ജനങ്ങളെ പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഒരിക്കൽകൂടി ആഴത്തിൽ വിചിന്തനം ചെയ്യാൻ അവസരമൊരുക്കുന്നതാണ് കോടതി നടത്തിയിരിക്കുന്ന പരാമർശങ്ങൾ.
സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരേയുള്ള കേസുകൾ പിൻവലിക്കില്ല എന്ന സർക്കാർ നിലപാട് നാട്ടിൽ നീതിയും ക്രമസമാധാനവും യാതൊരു ഭംഗവും കൂടാതെ പുലരണം എന്നുള്ള ആത്മാർഥമായ ആഗ്രഹത്തിൽനിന്നും ഉത്തരവാദിത്വബോധത്തിൽനിന്നും ഉരുത്തിരിഞ്ഞതാണെന്നു വിശ്വസിക്കണമോ? അതോ തങ്ങൾ എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപിച്ച പദ്ധതിക്കെതിരേ നിലനിൽപ്പിനെ കരുതി നിലപാട് സ്വീകരിച്ച ജനതയോടുള്ള പകപോക്കലാണെന്നു കരുതണമോ? സമരങ്ങളോടും അതിന്റെ പേരിലുള്ള കേസുകളോടുമൊക്കെ മുൻകാലത്തു സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുള്ള സമീപനംകൂടി പരിശോധിച്ചു വേണം ആത്മാർഥതയാണോ പകപോക്കലാണോ ഈ തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്താൻ.
ഭരണപക്ഷം പ്രതിപക്ഷ സമരക്കാർക്കെതിരേ കൂട്ടത്തോടെ കേസ് രജിസ്റ്റർ ചെയ്യുകയും അടുത്ത ടേമിൽ പ്രതിപക്ഷം ഭരണപക്ഷമാകുന്പോൾ ആ കേസുകളെല്ലാം ഒന്നൊന്നായി പിൻവലിക്കുകയും ചെയ്യുന്നതു പലവട്ടം കേരളം കണ്ടിട്ടുണ്ട്. ഇങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് യാതൊരു മാനദണ്ഡവും പാലിക്കാതെ പിൻവലിക്കുകയും ചെയ്യുന്നതിനെ കോടതികൾ പോലും പലതവണ വിമർശിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസുകൾ ഇങ്ങനെ പിൻവലിച്ചതിന്റെ ചരിത്രം കണ്ടെത്താൻ അധികം പിന്നോട്ടു നോക്കേണ്ടിവരില്ല.
ധനമന്ത്രിയോടുള്ള വിയോജിപ്പിന്റെ പേരിൽ പ്രതിപക്ഷം ബജറ്റ് സമ്മേളനംതന്നെ അലങ്കോലപ്പെടുത്തുകയും നിയമസഭാ ഹാൾ തല്ലിത്തകർക്കുകയും ചെയ്ത കാഴ്ച തത്സമയം കണ്ടു നടുങ്ങിയവരാണ് മലയാളികൾ. നാടിനെ ശരിയായ ദിശയിലേക്കു നടത്താൻ നിയമം നിർമിക്കേണ്ട എംഎൽഎമാർതന്നെ നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ അവിശ്വസനീയതോടെയാണ് അന്നു കേരളം കണ്ടത്. നിയമസഭയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും ലജ്ജാവഹമായ അധ്യായം എഴുതിച്ചേർത്ത സംഭവം.
നാടു മുഴുവൻ സാക്ഷ്യം വഹിച്ചിട്ടും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച സർക്കാരാണ് സിൽവർലൈൻ സമരക്കാർക്ക് എതിരേയുള്ള കേസ് പിൻവലിക്കില്ല എന്നു പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭയിലെ മേശയും കസേരയും കംപ്യൂട്ടറുമടക്കം ലക്ഷക്കണക്കിനു രൂപയുടെ പൊതുമുതലാണ് തകർത്തത്. ഇങ്ങനെയൊരു കേസിൽനിന്ന് ഒഴിവാക്കിക്കൊടുക്കണമെന്ന് ജനപ്രതിനിധികൾ വാദിച്ചാൽ അതിന്റെ പത്തിരട്ടി യോഗ്യതയുണ്ട് സിൽവർലൈൻ കേസിൽപ്പെട്ടവർക്ക് അതിൽനിന്ന് ഒഴിവാകാൻ.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സിൽവർലൈൻ സമരത്തിൽ പങ്കെടുത്തത്. വീട്ടമ്മമാർ അടക്കമുള്ളവർക്കെതിരേയാണ് പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രസർക്കാർ ഡിപിആർ പോലും അംഗീകരിച്ചിട്ടില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സാമൂഹികാഘാത സർവേ നടത്താൻ സ്വന്തം കിടപ്പാടത്തിൽ കല്ലിടാൻ വന്നതിനെതിരേയാണ് സമരക്കാർ പ്രതിഷേധിച്ചത്.
അവർ നശിപ്പിച്ച പൊതുമുതൽ ബലമായി തങ്ങളുടെ കിടപ്പാടത്തിൽ ഇടാൻ കൊണ്ടുവന്ന കെ-റെയിൽ എന്നു രേഖപ്പെടുത്തിയ കോൺക്രീറ്റ് കുറ്റികൾ മാത്രമാണ്. യാതൊരു സുതാര്യതയുമില്ലാതെ നടപ്പാക്കിയ കല്ലിടീലിനെതിരേ ഉയർന്ന പ്രതിഷേധം സ്വാഭാവികമായിരുന്നു. പദ്ധതിതന്നെ അനിശ്ചിതത്വത്തിലായിരിക്കുന്ന ഈ ഘട്ടത്തിൽ സ്വന്തം നിലനിൽപ്പിനുവേണ്ടി സമരം നടത്തിയവർക്കെതിരേയുള്ള കേസ് ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിൽ എന്തു ഗുണമാണ് സർക്കാരിനു കിട്ടാനുള്ളത്? ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത് സർക്കാരിനെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്; പോർവിളിച്ചല്ല, ജനങ്ങളെ ഒപ്പം നിർത്തിയാണ് പദ്ധതികൾ നടപ്പാക്കേണ്ടത്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top