Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മാറ്റത്തിന്റെ കാറ്റ് ഇറാനിലും?
സ്വാതന്ത്ര്യത്തിനുവേണ്ടി ലോകമെങ്ങുമുള്ള സ്ത്രീ പോരാട്ടങ്ങളിൽ ഇറാനിലെ ഹിജാബ് പ്രക്ഷോഭം സ്ഥാനം പിടിച്ചത് സർക്കാരിനെതിരേ തെരുവിലിറങ്ങി സമരം ചെയ്യാൻ അവിടത്തെ വനിതകൾ കാണിച്ച ധീരതകൊണ്ടുകൂടിയാണ്. കാരണം, വിജയിക്കുമെന്നോ ജീവനോടെയിരിക്കുമെന്നോ പോലുമോ ഉറപ്പില്ലാത്ത ഒരു സമരത്തിലായിരുന്നു അവർ.
മതകാര്യ പോലീസിനെ പിൻവലിച്ചുകൊള്ളാമെന്ന് ഇറാൻ അവിടത്തെ സ്ത്രീകളോടു പറഞ്ഞിരിക്കുന്നു. മൂന്നു മാസത്തിലേറെയായി തുടരുന്ന ഹിജാബ് പ്രക്ഷോഭത്തിൽ അതൊരു വഴിത്തിരിവായി. പക്ഷേ, സ്വാതന്ത്ര്യത്തിനുവേണ്ടി ലോകമെങ്ങുമുള്ള സ്ത്രീപോരാട്ടങ്ങളിൽ ഇറാനിലെ ഹിജാബ് പ്രക്ഷോഭം സ്ഥാനം പിടിച്ചത് അതുകൊണ്ടു മാത്രമല്ല, സർക്കാരിനെതിരേ തെരുവിലിറങ്ങി സമരം ചെയ്യാൻ അവിടത്തെ വനിതകൾ കാണിച്ച ധീരതകൊണ്ടുകൂടിയാണ്. കാരണം, വിജയിക്കുമെന്നോ ജീവനോടെയിരിക്കുമെന്നോ പോലുമോ ഉറപ്പില്ലാത്ത ഒരു സമരത്തിലായിരുന്നു അവർ.
മതകാര്യ പോലീസിനെ പിൻവലിച്ചതായി അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസരിയെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസിയായ ഇസ്നയാണ് റിപ്പോർട്ടു ചെയ്തത്. ഹിജാബ് പൊതുസ്ഥലത്ത് നിർബന്ധമല്ലാതാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടരുകയാണെന്ന് അറ്റോർണി ജനറൽ അടുത്തയിടെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇറാനിലെ സ്ത്രീവിമോചന പേരാട്ടം സന്പൂർണവിജയത്തിലെത്തിയെന്നു പറയാറായിട്ടില്ലെങ്കിലും സർക്കാരിന്റെ യാഥാസ്ഥിതിക മനോഭാവത്തിന് സ്വന്തം ജനത പ്രഹരമേൽപ്പിച്ചെന്നു പറയാതെ വയ്യ.
കഴിഞ്ഞ സെപ്റ്റംബർ 13നാണ് വടക്കുപടിഞ്ഞാറൻ ഇറാനിലെ സാഖേസിൽനിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്കു കുടുംബാംഗങ്ങളോടൊപ്പം പുറപ്പെട്ട മഹ്സ അമീനിയെന്ന കുർദിഷ് യുവതിയെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹിജാബ് ധരിച്ചിട്ടുണ്ടെങ്കിലും തല മുഴുവൻ മറഞ്ഞിട്ടില്ലെന്നതായിരുന്നു കുറ്റം. ഉടനെ വിട്ടയയ്ക്കുമെന്നു പറഞ്ഞെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അറിയിച്ചത് പോലീസ് സ്റ്റേഷനിൽവച്ച് അവൾക്ക് ഹൃദയാഘാതമുണ്ടായെന്നും ആശുപത്രിയിലേക്കു കൊണ്ടുപോയെന്നുമാണ്. മഹ്സ സെപ്റ്റംബർ 16ന് മരിച്ചു. അവളോടൊപ്പം തടവിലുണ്ടായിരുന്ന ദൃക്സാക്ഷികൾ പറഞ്ഞത്, മഹ്സയ്ക്കു ക്രൂരമർദനമേറ്റെന്നാണ്.
മഹ്സയുടെ ദേഹത്തേറ്റിരുന്ന പരിക്കുകൾ പോലീസിനെതിരായി. ഏറെനാളായി ഹിജാബിനെതിരേ പ്രതിഷേധമുയർത്തിയിരുന്ന സ്ത്രീകൾ തങ്ങളിലൊരാൾ ഹിജാബിന്റെ പേരിൽ കൊല്ലപ്പെട്ടെന്നറിഞ്ഞതോടെ തെരുവിലിറങ്ങുകയായിരുന്നു. ആശുപത്രിവളപ്പിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചു. സർക്കാർ പതിവു വിശദീകരണം നടത്തി. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഗൂഢാലോചനയാണിത്. അടിച്ചമർത്തൽ ഭരണകൂടങ്ങൾ ലോകത്തെവിടെയും വിജയകരമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മുദ്ര ഇറാനിലെ സ്ത്രീ പ്രക്ഷോഭകർക്കുമേലും ചാർത്തപ്പെട്ടു. രാജ്യദ്രോഹികൾ! തൊട്ടുപിന്നാലെ, സമരക്കാർക്കെതിരേ ഹിജാബ് ധരിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള സർക്കാർ അനുകൂലികളും തെരുവിലിറങ്ങി.
പക്ഷേ, വിചാരിച്ചതുപോലെ പ്രക്ഷോഭകർ മടങ്ങിയില്ല. ഓരോ ദിവസവും കൂടുതൽ മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രമായ ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും മുടി മുറിച്ചും തല മുണ്ഡനം ചെയ്തും മതനേതാക്കളുടെ തലപ്പാവുകൾ തട്ടിത്തെറിപ്പിച്ചും പ്രതിഷേധത്തിൽ പങ്കുചേർന്നു. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും അറബിനാടുകളിലും അനുരണനമുണ്ടായി. ഇന്ത്യയിൽ വ്യാപകമായില്ലെങ്കിലും കോൽക്കത്തയിലും കോഴിക്കോട്ടും ഇറേനിയൻ വനിതകൾക്കു പിന്തുണയുണ്ടായി. കുട്ടികൾ ഉൾപ്പെടെ 448 പേർ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടു. നിരവധിപ്പേർ ജയിലിലായി. എന്നിട്ടും പ്രക്ഷോഭകരുടെ എണ്ണം വർധിച്ചതോടെ സർക്കാരിനു മറ്റു വഴികളില്ലാതാകുകയായിരുന്നു.
പാശ്ചാത്യരാജ്യങ്ങളെപ്പോലും വെല്ലുന്ന ആധുനിക വേഷവിധാനങ്ങളോടെ അറുപതുകളിലും എഴുപതുകളുടെ ആദ്യപകുതിയിലുമൊക്കെ സ്വാതന്ത്ര്യത്തോടെ വിഹരിച്ചിരുന്ന ഇറേനിയൻ വനിതകളുടെ ഫോട്ടോകൾ പഴയ പത്രങ്ങളിലും ഇന്റർനെറ്റിലുമൊക്കെ ഇപ്പോഴുമുണ്ട്. എന്നാൽ, അര നൂറ്റാണ്ടു ലോകം മുന്നേറിയപ്പോൾ നൂറ്റാണ്ടുകൾക്കു മുന്‍പുണ്ടായിരുന്ന വേഷവിധാനങ്ങളിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരായ സ്ത്രീകളെയാണ് ഇറാനിൽ കാണുന്നത്. പാശ്ചാത്യവത്കരണത്തിനും മതേതരത്വത്തിനുമൊക്കെ എതിരായി നടത്തിയ ഇസ്ലാമിക വിപ്ലവത്തിനൊടുവിൽ 1979ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നിലവിൽ വന്നതോടെ ഹിജാബ് നിർബന്ധമാക്കുകയായിരുന്നു. 1983ൽ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതു കുറ്റകരമാക്കി.
2005ൽ അഹമ്മദി നെജാദ് ഇറാന്റെ പ്രസിഡന്റായതോടെ മതകാര്യ പോലീസ് എന്നൊരു വിഭാഗമുണ്ടാക്കി. ഈ സംവിധാനമാണ് പ്രക്ഷോഭം രൂക്ഷമായതോടെ താത്കാലികമായെങ്കിലും പിൻവലിച്ചിരിക്കുന്നത്.
ലോകം ഈവിധം മുന്നോട്ടുപോകുന്പോഴാണ്, ജൻഡർ കാന്പയിന്റെ ഭാഗമായി സ്ത്രീയും പുരുഷനും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്ന കുടുംബശ്രീ പ്രതിജ്ഞയ്ക്കെതിരേ കേരളത്തിലെ മതനേതാക്കൾ പ്രസ്താവന നടത്തുന്നത്. സാക്ഷരകേരളത്തെ അപമാനിക്കുന്ന സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയെപ്പോലുള്ളവർ ലോകത്തെ സ്ത്രീ മുന്നേറ്റങ്ങളൊന്നും കണ്ടില്ലെങ്കിലും ഇറാനിലെ വനിതകളെ കാണാതിരിക്കരുത്. ആൺ-പെൺ വ്യത്യാസമില്ലാതെ മക്കൾക്ക് തുല്യ സ്വത്തവകാശം നൽകുമെന്ന വാചകത്തിനെതിരേ എഴുതുന്നത് ആധുനികലോകം വായിക്കുമെന്നെങ്കിലും ചിന്തിക്കണ്ടേ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top