ഇത്തവണ ഏലം കർഷകർ
കർഷകരുടെ ഗതികേടിന്‍റെ വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുകയും ചെയ്യുന്പോൾ മാത്രമാണ് സർക്കാർ ശ്രദ്ധിക്കുന്നതുതന്നെ. നിഷ്ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തവണ ഏലം കർഷകരാകും ഇര.

ഇടുക്കിയുടെയും വയനാടിന്‍റെയും പാലക്കാടിന്‍റെയും മണ്ണിൽനിന്നു വീശുന്ന ഏലസുഗന്ധിയായ കാറ്റിൽ കർഷകരുടെ കണ്ണീരിന്‍റെ നനവ് പടരുന്നു. ഏലത്തിന്‍റെ വിലയിടിവിൽ നടുവൊടിഞ്ഞ കർഷകർ കടം കയറി മുടിയുകയാണ്. 1200 രൂപയെങ്കിലും ഉത്പാദനച്ചെലവ് വരുന്ന ഏലത്തിന് ഇപ്പോൾ കിലോയ്ക്ക് ശരാശരി 850 രൂപ. ഓരോ വിളവെടുപ്പും കഴിയുന്പോൾ കർഷകന്‍റെ നടുവൊടിയുകയാണ്. താങ്ങില്ലാതെ ഒരു കൃഷിയും മുന്നോട്ടു പോകാനാവാത്ത കാലത്ത് ഏലത്തിനും താങ്ങുവില വേണമെന്ന ആവശ്യമുയർന്നുകഴിഞ്ഞു. താങ്ങാകാൻ സർക്കാരുമില്ലെങ്കിൽ കർഷകരെന്തു ചെയ്യും?

കർഷകന്‍റെയും മലയാളക്കരയുടെയും മടിശീല നിറച്ചിരുന്ന കേരളത്തിന്‍റെ മലമടക്കുകളിൽ ഏലം കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ്. വിളകൾക്കു വില വർധിച്ചാലും അതിന്‍റെ പ്രയോജനവും സന്തോഷവും കർഷകന് ഏറെനാളുണ്ടാകില്ല. 2020ൽ 4000 രൂപ ശരാശരി വില കിട്ടിയ ഏലത്തിനു പിന്നീടൊരിക്കലും നല്ല വില കിട്ടിയിട്ടില്ല. ഏലക്കായുടെ വില വർധിച്ചതനുസരിച്ച് കുത്തകക്കന്പനികൾ കീടനാശിനികളുടെയും വളങ്ങളുടെയും കൃഷി അനുബന്ധ സാധന സാമഗ്രികളുടെയും വില വർധിപ്പിച്ചു. നാട്ടിലുള്ളവരായാലും ഇതര സംസ്ഥാനക്കാരായാലും തൊഴിലാളികളുടെ കൂലിയിലുമുണ്ടായി വർധന. ഇതെല്ലാം കൃഷിച്ചെലവ് വർധിപ്പിച്ചു.

വർഷത്തിൽ ആറേഴു തവണ വളമിടുകയും 12 തവണയെങ്കിലും കീടനാശിനി തളിക്കുകയും ചെയ്യേണ്ടി വരും. കർഷകനു തോട്ടത്തിൽനിന്നു ക‍യറാൻ സമയമുണ്ടാകില്ല. ഒടുവിൽ കിട്ടുന്നതു നക്കാപ്പിച്ച! ഉത്പന്നവില ഉയരുന്നതനുസരിച്ച് കന്പനികൾ അനുബന്ധകാര്യങ്ങൾക്കു വർധിപ്പിക്കുന്ന തുക ഉത്പന്നവില താഴ്ന്നാലും കുറയ്ക്കുകയുമില്ല. വിപണിയും തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് കർഷകർ പറയുന്നത്. സ്പൈസസ് ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള പുറ്റടിയിലെ ലേല കേന്ദ്രത്തിലും ബോഡിനായ്ക്കന്നൂരിലെ കേന്ദ്രത്തിലും നടക്കുന്ന ലേലത്തിലാണ് വില നിശ്ചയിക്കുന്നത്. ലേലത്തിലെ കൂടിയതും കുറഞ്ഞതുമായ വിലയുടെ ശരാശരിയാണ് അടിസ്ഥാനവിലയായി കണക്കാക്കുന്നത്. മുന്തിയ ഇനവും അല്ലാത്തതും വെവ്വേറെ ലേലത്തിനുവച്ചാൽ ശരാശരി വില കാര്യമായി കുറയില്ലെന്നാണ് കർഷകരുടെ വാദം. ഇത്തരം കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതാണ്.

മണവും ഗുണവും കുറയുമെന്നതിനാൽ ഏലം ഏറെനാൾ സൂക്ഷിച്ചുവയ്ക്കാനാവില്ല. കിട്ടുന്ന വിലയ്ക്കു വിൽക്കുകയേ കർഷകനു നിവൃത്തിയുള്ളൂ. ഇതു മൊത്തത്തിൽ കൃഷിയെയും കൃഷിക്കാരുടെ ഭാവിവരുമാനത്തെയും ബാധിക്കുകയും ചെയ്യും. രാജ്യത്ത് ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്നത് ഇടുക്കിയിലാണ്. ഉത്പാദനച്ചെലവ് കുറയ്ക്കുകയും വിപണിയിൽ കർഷകർക്കുള്ള പരാതികളുടെ നിജസ്ഥിതി പഠിച്ച് പരിഹാരമുണ്ടാക്കുകയും വേണം. കച്ചവടക്കാരും ലേല കന്പനികളുമൊക്കെ എന്നുമുണ്ടാകും. പക്ഷേ, കൃഷിയില്ലാതായാൽ നാട്ടിലെ കച്ചവടത്തിനും കയറ്റുമതിക്കുമൊക്കെ ഏലം കുറയും. തമിഴ്നാടും കർണാടകവുമൊക്കെ നെല്ലും വാഴയും തെങ്ങുമൊക്കെ കൃഷിയിടങ്ങളിൽ വ്യാപിപ്പിച്ച് കേരളത്തെ പിന്നിലാക്കിയത് ഏലത്തിന്‍റെ കാര്യത്തിലുമുണ്ടാകും. സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരെയോ കേരളത്തിലും തമിഴ്നാട്ടിലുമുള്ള വൻകിട കച്ചവടക്കാരെയോ ലേലകന്പനികളെയോ ഒന്നും ഏലത്തിന്‍റെ വിലക്കുറവ് ബാധിക്കില്ല. അതു ബാധിക്കുന്ന ഒരേയൊരു വിഭാഗം കർഷകരാണ്. അതെങ്കിലും സർക്കാർ തിരിച്ചറിയണം.

കയറ്റുമതിയിലും വൻതിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കീടനാശിനിയുടെയും കൃത്രിമനിറത്തിന്‍റെയും അളവ് ഉയർന്നതു പ്രതിസന്ധിയായി. ഏറ്റവും കൂടുതൽ ഏലയ്ക്കാ ഇറക്കുമതി ചെയ്തിരുന്ന സൗദി അറേബ്യ 2018 സെപ്റ്റംബർ മുതൽ ഇന്ത്യൻ ഏലയ്ക്കയ്ക്ക് യൂറോപ്യൻ യൂണിയൻ മാനദണ്ഡമനുസരിച്ചുള്ള പരിശോധന വേണമെന്ന് നിഷ്കർഷിച്ചു. ഇടയ്ക്ക് ഇളവു നൽകിയെങ്കിലും വീണ്ടും പഴയപടിയായി. പാക്കിസ്ഥാൻ, അമേരിക്ക, യുഎഇ, സിങ്കപ്പൂർ, ഇറാൻ, ഇറാക്ക്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും കുറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കാൻ സ്പൈസസ് ബോർഡ് കർഷകർക്കു പ്രേരണയും പരിശീലനവും നൽകുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. അതുകൊണ്ട് കൂടുതൽ ഫലപ്രദമായ നടപടികളുണ്ടാകണം. വിദേശ മാർക്കറ്റുകൾ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമല്ല. ഗ്വാട്ടിമാലയിൽനിന്നുള്ള ഏലം മറ്റു രാജ്യങ്ങൾ മാത്രമല്ല ഇന്ത്യയും ഇറക്കുമതി ചെയ്യുന്നുണ്ടെന്നതാണു യാഥാർഥ്യം.

കർഷകന്‍റെ പരാതികളും കാലാവസ്ഥാ മാറ്റമുൾപ്പെടെയുള്ള പ്രതിസന്ധികളും മാർക്കറ്റിലെ ഏറ്റക്കുറവുകളുമറിഞ്ഞു കാര്യങ്ങൾ കർഷകർക്കുകൂടി പ്രയോജനപ്രദമായ രീതിയിൽ നിലനിർത്താൻ കൃഷിവകുപ്പിൽ നിരീക്ഷണ സംവിധാനമുണ്ടാകണം. മിക്കവാറും അതല്ല സംഭവിക്കുന്നത്. കർഷകരുടെ ഗതികേടിന്‍റെ വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുകയും ചെയ്യുന്പോൾ മാത്രമാണ് സർക്കാർ ശ്രദ്ധിക്കുന്നതുതന്നെ. അല്ലെങ്കിൽ കർഷകർ ജീവനൊടുക്കിയ വാർത്ത വിവാദമാകുന്പോൾ എന്തെങ്കിലുമൊരു പ്രസ്താവനയുണ്ടാകും. ഫലമൊന്നുമില്ല. നിഷ്ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തവണ ഏലം കർഷകരാകും ഇര.