Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കെട്ടിച്ചമച്ച തെളിവുകൾ, കെട്ടുകാഴ്ചയാകുന്ന ജനാധിപത്യം
ഇപ്പോഴും രാജ്യത്തെ ജയിലുകളിൽ വിചാരണയില്ലാതെ പീഡനമേറ്റു കഴിയുന്ന നിരവധി തടവുകാരുണ്ട്. ജാമ്യം പോയിട്ട് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്ന ഭരണകൂടം ജനാധിപത്യം എന്ന മഹത്തായ ആശയത്തെ അപമാനിക്കുകയാണ്.
ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ജീവിതം സമരജ്വാലയാക്കിയ ഫാ. സ്റ്റാൻ സാമിയുടെ ജയിലിലെ മരണം ഭരണകൂട കൊലപാതകമെന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തിനെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നു പുറത്തുവന്ന വിവരം രാജ്യത്തെ മനുഷ്യസ്നേഹികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മുറവിളിക്കുമേൽ സത്യത്തിന്റെ കൈയൊപ്പായി. ഭീമാ കൊറേഗാവ് സംഭവത്തിൽ ഗൂഢാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടുവെന്നും സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടുവച്ച ഇലക്ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്ന് ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് വെളിപ്പെട്ടത്.
ഒരു ജനാധിപത്യ ഭരണകൂടം അതിന്റെ പൗരന്മാരോട് എങ്ങനെയാണു പെരുമാറുന്നതെന്നു ലോകത്തിനു നല്കുന്ന ദുരന്തസന്ദേശമായി മാറുകയാണ് ഈ സംഭവം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തടവിൽ കഴിയുന്നവരിൽ 97 ശതമാനം പേരും നിരപരാധികളാണെന്നും ഇവരിൽ 97 ശതമാനം പേരും മാസം അയ്യായിരം രൂപയിൽ താഴെ വരുമാനമുള്ളവരാണെന്നും കണ്ടെത്തിയത് 2015ൽ സ്റ്റാൻ സാമിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണെന്നുമോർക്കണം.
ഇതൊക്കെ ലോകത്തോടു വിളിച്ചുപറഞ്ഞു എന്നതായിരുന്നു സ്റ്റാൻ സാമി ചെയ്ത മഹാപരാധമായി ഭരണകൂടവും അതിന്റെ ഏറാൻമൂളികളായ അന്വേഷണ ഏജൻസികളും കണ്ടെത്തിയത്.
ഗുരുതരമായ പാർക്കിൻസൻസ് രോഗവും വാർധക്യത്തിന്റെ അവശതകളും അലട്ടുന്പോഴാണ് 2020 ഒക്ടോബർ എട്ടിന് റാഞ്ചിയിലെ വീട്ടിൽനിന്ന് അർധരാത്രിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ജയിലിലിട്ട് കൊടുംഭീകരനെയെന്നപോലെ പീഡിപ്പിച്ചു. 2021 ജൂലൈ അഞ്ചിന് അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് യുഎൻ മനുഷ്യാവകാശ സംഘടനയടക്കം നടുക്കം രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയെന്ന മഹാരാജ്യമാണു ലോകത്തിനു മുന്നിൽ തലകുനിച്ചു നിന്നത്.
ഫാ. സ്റ്റാൻ സാമിയുടെ അഭിഭാഷകരാണ് അദ്ദേഹത്തിനെതിരേ എൻഐഎ നിരത്തിയ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കു നൽകിയത്. ‘മാവോയിസ്റ്റുകൾ എഴുതിയ കത്തുകൾ’ എന്ന് എൻഐഎ വാദിച്ചത് ഉൾപ്പെടെ 44 രേഖകളാണ് പരിശോധിച്ചത്. 2014 മുതൽ അഞ്ചു വർഷംകൊണ്ട് ഫാ. സ്റ്റാൻ സാമിയുടെ കംപ്യൂട്ടർ ഹാക്ക് ചെയ്താണ് ഈ കത്തുകൾ ഉൾപ്പെടെ സൃഷ്ടിച്ചതെന്നാണു കണ്ടെത്തൽ. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതുവരെ ഹാക്കർ ഈ കംപ്യൂട്ടറിൽ കൃത്രിമം നടത്തിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ബന്ധമുള്ള പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ആൾബലവും ആയുധബലവും വിവരിക്കുന്ന ഒരു രേഖയും എൻഐഎയുടെ കുറ്റപത്രത്തിലുണ്ട്. ഇതും ഹാക്കർ കടത്തിവിട്ടതാണെന്നും ആഴ്സണലിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവർക്കെതിരേ സമർപ്പിച്ച തെളിവുകളും വ്യാജമാണെന്ന് ആഴ്സണൽ കണ്ടെത്തിയിട്ടുണ്ട്.
കേവലം ജസ്യൂട്ട് വൈദികൻ എന്ന നിലയിൽ മാത്രമായിരുന്നില്ല ഫാ. സ്റ്റാൻ സാമി തന്റെ ജീവിതം അടയാളപ്പെടുത്തിയത്. ജാർഖണ്ഡ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമേഖല. നിരക്ഷരരും നിഷ്കളങ്കരുമായ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന ഭൂ-ഖനി മാഫിയയ്ക്കെതിരേ നിരന്തര പോരാട്ടത്തിലായിരുന്നു അദ്ദേഹം. ഇതുതന്നെയാണ് അദ്ദേഹത്തെ ‘കൊടുംഭീകരനാക്കാൻ’ മാഫിയയെയും ഭരണകൂടത്തെയും പ്രേരിപ്പിച്ചതും. കാത്തിരുന്ന അവർക്കു കിട്ടിയ അവസരമായി ഭീമ കൊറേഗാവ് സംഘർഷം.
പകൽപോലെ വ്യക്തമായ തെളിവുകൾക്കുമേൽ ഇനി എന്തു നടപടിയാണുണ്ടാവുക എന്നതാണു ലോകം കാത്തിരിക്കുന്നത്. ഇപ്പോഴും രാജ്യത്തെ ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നീതിന്യായവ്യവസ്ഥ ഈ സംഭവത്തെ ഏതു രീതിയിൽ വ്യാഖ്യാനിക്കുമെന്നതും രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചു നിർണായകമാണ്. നാളെ തങ്ങൾക്കിഷ്ടപ്പെടാത്തതു പറയുന്ന രാജ്യത്തെ ഏതു പൗരനു നേരേയും ഇതേ നടപടികൾ ആവർത്തിക്കപ്പെടാമെന്ന തിരിച്ചറിവാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശസംഘടനകളുമൊക്കെ ഉൾക്കൊള്ളേണ്ടത്. അടിസ്ഥാന മനുഷ്യാവകാശംപോലും ലഭിക്കാത്ത നാട്ടിൽ ജനാധിപത്യമുണ്ടെന്ന് എങ്ങനെ പറയാനാകും?
ഇപ്പോഴും രാജ്യത്തെ ജയിലുകളിൽ വിചാരണയില്ലാതെ പീഡനമേറ്റു കഴിയുന്ന നിരവധി തടവുകാരുണ്ട്. ജാമ്യം പോയിട്ട്, പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവർക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്ന ഭരണകൂടം ജനാധിപത്യം എന്ന മഹത്തായ ആശയത്തെ അപമാനിക്കുകയാണ്.
ഫാ. സ്റ്റാൻ സാമിയുടെ രക്തസാക്ഷിത്വം ജനാധിപത്യമൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി പൊരുതുന്നവർക്ക് എന്നും വഴിവിളക്കാകും. ഈ വെളിച്ചം കെടാതെ മുന്നോട്ടുകൊണ്ടു പോകാൻ ജനതയ്ക്കു കഴിഞ്ഞാൽ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top