Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൗഹൃദമല്ലിത്, മനോരോഗം
സുഹൃത്തായാലും കാമുകിയായാലും കാമുകനായാലും തന്റെ താത്പര്യത്തിനനുസരിച്ചു പെരുമാറുകയും ജീവിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെ ജീവിക്കാൻ അനുവദിക്കാതിരിക്കുകയാണ് ഇപ്പോഴത്തെ ശൈലി. വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലും കൊലപാതകത്തിലും അവസാനിക്കുന്ന ഇത്തരം മനോരോഗങ്ങളെ സൗഹൃദമെന്നോ പ്രണയമെന്നോ ഒക്കെ തെറ്റിദ്ധരിക്കുന്നതാണു തെറ്റ്.
ആദ്യം സൗഹൃദവും പിന്നെ പ്രണയവും നടിച്ചെത്തുന്ന അക്രമാസക്തരായ മനോരോഗികളുടെ എണ്ണം കൂടുകയാണ്. ജാഗ്രതയില്ലെങ്കിൽ നഷ്ടപ്പെടുന്നതു ജീവനാകും. ഇത് ആവർത്തിച്ചു പറയാൻ കാരണം, ഇന്നലെ വർക്കലയിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ പതിനേഴുകാരിയെ വീട്ടിൽനിന്നു വിളിച്ചിറക്കി ആൺസുഹൃത്ത് കഴുത്തറത്തു കൊന്ന വാർത്തയാണ്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വീടിനു പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ സംഗീത എന്ന പെൺകുട്ടിയെ കണ്ടെത്തിയത്. ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപു എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിന്റെ കാരണമായി പോലീസ് പറഞ്ഞതു കേട്ടാൽ, കേരളത്തിലെ യുവാക്കൾ എത്തിച്ചേർന്നിരിക്കുന്ന അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആഴമറിയാം. തന്നോടുള്ള സുഹൃദ്ബന്ധത്തിൽനിന്നു പിന്മാറിയതിലുള്ള വൈരാഗ്യം മാത്രമാണു കൊലപാതക കാരണം. ശ്രദ്ധേയമായ മറ്റൊരു കാര്യം, കൊലപാതകം നടത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്നതാണ്.
സംഗീത തന്നിൽനിന്നകന്നതോടെ ഗോപു, അഖിൽ എന്ന പേരിൽ മറ്റൊരു ഫോണിൽനിന്നു പെൺകുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ചാറ്റിംഗിനിടെ ആവശ്യപ്പെട്ടതു പ്രകാരം പെൺകുട്ടി വീടിനു പുറത്തിറങ്ങി. അഖിൽ എന്ന വ്യാജേന വീടിനു പുറത്തെത്തിയ ഗോപു സംസാരിക്കുന്നതിനിടെ ഹെൽമെറ്റ് ധരിച്ചിരുന്നതിൽ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടതോടെ അയാൾ കരുതിവച്ചിരുന്ന കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കതകിൽ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനൽ തുറന്നു നോക്കിയപ്പോൾ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് പിടയുന്ന മകളെയാണു കണ്ടതെന്ന് അച്ഛൻ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഗീതയുടെ ജീവൻ രക്ഷിക്കാനായില്ല.
സുഹൃത്തായാലും കാമുകിയായാലും കാമുകനായാലും തന്റെ താത്പര്യത്തിനനുസരിച്ചു പെരുമാറുകയും ജീവിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെ ജീവിക്കാൻ അനുവദിക്കാതിരിക്കുകയാണ് ഇപ്പോഴത്തെ ശൈലി. പാലായിലെ കോളജിൽ തലയോലപ്പറന്പ് സ്വദേശിയായ ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിനിയെ സഹപാഠി കഴുത്തറത്തുകൊന്നത് 2021 ഒക്ടോബറിലായിരുന്നു. പ്രണയത്തിലായിരുന്ന പെൺകുട്ടി തന്നോട് അകൽച്ച കാണിച്ചതാണ് കൊല്ലാൻ പ്രേരണയായതെന്നാണ് പ്രതി പറഞ്ഞത്. കോളജ് വളപ്പിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവച്ചാണ് അധോലോകസംഘങ്ങളെ വെല്ലുന്ന രീതിയിലുള്ള കൊലപാതകം നടത്തിയത്. തനിക്ക് ഇഷ്ടമില്ലാത്തതു ചെയ്താൽ സുഹൃത്തിനെ വെറുക്കുകയും പകരം വീട്ടുകയും ചെയ്യുന്നതിൽ ചിലതാണ് കൊലപാതകത്തിലെത്തുന്നത്. മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുക, അപവാദം പറഞ്ഞുപരത്തുക, വിവാഹം മുടക്കുക, ആസിഡ് ആക്രമണം നടത്തുക തുടങ്ങിയ ഹീനകൃത്യങ്ങൾ നടത്താനും യുവാക്കൾക്കു മടിയില്ലാതായി. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നു വ്യാപകമായതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. മയക്കുമരുന്നടിമകളുടെ യഥാർഥ സ്വഭാവം തിരിച്ചറിയുന്പോഴേക്കും മടങ്ങിപ്പോക്ക് അസാധ്യമായിരിക്കും.
വിവാഹിതർക്കിടയിലും ഇത്തരം സ്വാർഥത വേരാഴ്ത്തിക്കഴിഞ്ഞു. തക്കലയിൽ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ഭർത്താവിനെ പ്രേരിപ്പിച്ചത്. രണ്ടാഴ്ചമുന്പായിരുന്നു സംഭവം. ഭർത്താവ് എബനേസറിന് ഇഷ്ടപ്പെടാത്ത വിധത്തിലുള്ള വേഷം ഭാര്യ ജെബ ധരിച്ചതിന്റെ പേരിലുണ്ടായ വഴക്ക് മാതാപിതാക്കൾ ഇടപെട്ടു ധാരണയിലെത്തിയെങ്കിലും മടങ്ങിപ്പോകുന്നതിനിടെ വഴിയിൽവച്ചു വീണ്ടും തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അതേ ദിവസമാണ്, കോടതിയിൽനിന്നു മടങ്ങുകയായിരുന്ന യുവ അഭിഭാഷകയെ കുടുംബവഴക്കിന്റെ പേരിൽ നടുറോഡിൽ തടഞ്ഞുനിർത്തി പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത്. നാട്ടുകാർ തീയണച്ചതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ആഗ്രഹിച്ചതെല്ലാം നേടി വളരുകയും പ്രതീഷിക്കാത്തത് എന്തെങ്കിലും സംഭവിച്ചാൽ ഉന്മാദിയെപ്പോലെ പെരുമാറുകയും ചെയ്യുന്നത് പലരിലും കാണുന്ന മാനസിക വൈകല്യമാണ്. വിദ്യാർഥികൾക്കു മാനസികാരോഗ്യം നൽകുന്ന പരിശീലനം നൽകുകയും കുട്ടികളിലെ മാനസിക വൈകല്യങ്ങൾ കണ്ടുപിടിക്കാൻ അധ്യാപകർക്കു പരിശീലനം നൽകുകയും വേണം. വീടുകളിലും വിദ്യാലയങ്ങളിലും അക്രമാസക്തി പ്രകടിപ്പിക്കുന്ന കുട്ടികളെ മാതാപിതാക്കളും അധ്യാപകരും നിരീക്ഷിക്കുകയും യഥാസമയം ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലും കൊലപാതകത്തിലും അവസാനിക്കുന്ന ഇത്തരം മനോരോഗങ്ങളെ സൗഹൃദമെന്നോ പ്രണയമെന്നോ ഒക്കെ ധരിക്കുന്നതാണു തെറ്റ്. അത്തരം തെറ്റിദ്ധാരണകളിൽ വീഴാതെ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാണെന്നു വിദ്യാർഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ തിരിച്ചറിയണം. മാത്രമല്ല, രാത്രിയിൽ വീടിനും ഹോസ്റ്റലിനും പുറത്തിറങ്ങി സ്വാതന്ത്ര്യം ആഘോഷിക്കാമെന്നുവച്ചാൽ അതിനനുവദിക്കാത്ത ക്രിമിനലുകൾ ഇരുട്ടിലുണ്ടെന്നും ഓർമകളുണ്ടായിരിക്കണം.
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top