Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മൂന്നാംകിട രാഷ്ട്രീയത്തിന്റെ സോളാർ പതിപ്പ്
സംശുദ്ധ പൊതുപ്രവർത്തനവും ഭരണവും ഉറപ്പാക്കാൻ രാഷ്ട്രീയ പ്രവർത്തകരുടെ അഴിമതിയും അധർമവുമൊക്കെ അന്വേഷിക്കപ്പെടേണ്ടതുതന്നെയാണ്. അത്തരക്കാർക്കു തടവറ ഉറപ്പാക്കുകയും വേണം. എന്നാൽ, അത്തരം ആരോപണങ്ങൾ വെറും രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയും അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്താൽ അതും അന്വേഷണവിധേയമാക്കണം.
ഒന്‍പതു വർഷത്തോളം കേരള രാഷ്ട്രീയത്തിൽ ദുരൂഹതയുടെ ഇരുട്ടു വീഴ്ത്തിയ സോളാർ പീഡനക്കേസിൽ ഒടുവിൽ വാദി പ്രതിയാകുന്ന വിധത്തിൽ അന്തിമറിപ്പോർട്ട്. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ, തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗികപീഡന, കൈക്കൂലി ആരോപണ കേസുകളിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് ആറ് കുറ്റാരോപിതർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. തട്ടിപ്പുകേസിലെ പ്രതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയ സംസ്ഥാന പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണഫലങ്ങൾ സിബിഐയും ശരിവച്ചിരിക്കുകയാണ്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിലും തെളിവില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. കുറ്റാരോപിതരും കോൺഗ്രസ് നേതാക്കളുമായിരുന്ന കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എംപി, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കു സിബിഐ നേരത്തെതന്നെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. 2021 ജനുവരിയിലാണ് സോളാർ പീഡനപരാതി സിബിഐക്കു കൈമാറാൻ പിണറായി സർക്കാർ തീരുമാനിച്ചത്.
ഓരോ ദിവസവും പുതിയ പീഡനക്കഥകൾ പുറത്തുവിടുകയും പലതും മാറ്റിപ്പറയുകയും ചെയ്ത തട്ടിപ്പുകേസ് പ്രതിയുടെ വിശ്വാസ്യത തുടക്കം മുതലേ സംശയനിഴലിലായിരുന്നെങ്കിലും അന്നത്തെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പ്രതിയായതിനാൽ കേസിനു രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോഴും പിന്നീട്, അധികാരത്തിലെത്തിയപ്പോഴും എൽഎഡിഎഫ് കേസിനെ രാഷ്ട്രീയമായി പരമാവധി ഉപയോഗപ്പെടുത്തി. തുടക്കത്തിൽ ഉമ്മൻ ചാണ്ടിയെ പിതൃതുല്യൻ എന്നു വിശേഷിപ്പിച്ച പരാതിക്കാരി പിന്നീട് അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചു എന്നു മാറ്റിപ്പറയുകയായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ പരാതിക്കാരിയുടെ വാക്കുകൾക്കു പൊന്നുംവില നൽകിയ എൽഡിഎഫ് സർക്കാർ ഖജനാവിൽനിന്നു കോടികൾ കേസിനുവേണ്ടി വാരിയെറിഞ്ഞു. ആരോഗ്യനില കണക്കിലെടുത്ത് ഉമ്മൻ ചാണ്ടിക്കെതിരേ ഇനി നിയമനടപടിക്കില്ലെന്ന് കഴിഞ്ഞദിവസം രാവിലെ പറഞ്ഞ പരാതിക്കാരി എല്ലാവർക്കുമെതിരേ നിയമനടപടി തുടരുമെന്നു വൈകിട്ടോടെ മാറ്റിപ്പറഞ്ഞു.
സൗരോർജനയം കേരളത്തിൽ നടപ്പാക്കാനും സോളാർ പദ്ധതികൾക്കു കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാനും ഉമ്മൻ ചാണ്ടിക്കുവേണ്ടി അദ്ദേഹത്തിന്റെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് താൻ 1.9 കോടി രൂപ നൽകിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഈ ആരോപണം കളവാണെന്നാണ് സിബിഐ കണ്ടെത്തിയത്. പണം കൈമാറിയതിന്റെ ഒരു രേഖയും ഹാജരാക്കാനായില്ല. 2012 സെപ്റ്റംബർ 19ന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം.
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനും വഞ്ചനാക്കുറ്റത്തിനുമാണ് സിബിഐ ഉമ്മൻ ചാണ്ടിയെ ഒന്നാം പ്രതിയും കുരുവിളയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്. എന്നാൽ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നെങ്കിലും പരാതിക്കാരി അവിടെയെത്തിയതിനു തെളിവില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിനും സിബിഐക്കും പരാതിക്കാരി നൽകിയ തീയതികളിൽപോലും വ്യത്യാസമുണ്ടെന്നാണു സൂചന. കേസ് നിലനിൽക്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിക്കൊണ്ടു യുവതിയിൽനിന്നു പരാതി വാങ്ങി എൽഡിഎഫ് സർക്കാർ കേസ് സിബിഐക്കു കൈമാറുകയായിരുന്നു.
രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സോളാർ കേസ് പ്രചാരണവിഷയമാക്കി. സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചു തള്ളിയ കേസിന്റെ ഭാവി കോടതിയിലാണ്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ അപേക്ഷ കോടതി തള്ളിയാൽ മാത്രമേ കേസ് വീണ്ടും സിബിഐക്ക് അന്വേഷിക്കേണ്ടിവരികയുള്ളൂ. അല്ലെങ്കിൽ സിബിഐയും ഈ കേസ് പൂട്ടിക്കെട്ടും. സോളാർ കേസിൽ രാഷ്ട്രീയ മുതലെടുപ്പിനു പരമാവധി ശ്രമിച്ചെന്ന പഴികേട്ട എൽഡിഎഫ് ഇതിലേറെ തെളിവുസാധ്യതകളുള്ള 2020ലെ നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മറ്റൊരു മുഖമാണു കേരളത്തിനു മുന്നിൽ പ്രദർശിപ്പിച്ചത്. സ്വന്തം നാൾവഴികൾ മറന്ന്, സ്വർണക്കടത്തുകേസ് രാഷ്ട്രീയപ്രേരിതമാണെന്നും രാഷ്ട്രീയ നേതാക്കളെ അവഹേളിക്കാനുള്ള ശ്രമമാണെന്നുമായിരുന്നു നിലപാട്.
സംശുദ്ധ പൊതുപ്രവർത്തനവും ഭരണവും ഉറപ്പാക്കാൻ രാഷ്ട്രീയ പ്രവർത്തകരുടെ അഴിമതിയും അധർമവുമൊക്കെ അന്വേഷിക്കപ്പെടേണ്ടതുതന്നെയാണ്. അത്തരക്കാർക്കു തടവറ ഉറപ്പാക്കുകയും വേണം. എന്നാൽ, അത്തരം ആരോപണങ്ങൾ വെറും രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയും അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്താൽ അതും അന്വേഷണവിധേയമാക്കണം. ഇത്തരം കാര്യങ്ങൾക്കായി ഖജനാവിലെ പണം തറവാട്ടുസ്വത്തുപോലെ ധൂർത്തടിക്കുന്നതും ഒഴിവാക്കണം; സിപിഎമ്മായാലും കോൺഗ്രസായാലും ബിജെപിയായാലും മറ്റാരായാലും.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
Latest News
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top