Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജീവനെടുക്കുന്ന ഹോട്ടൽ ഭക്ഷണം
കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നു പുതുമയുള്ളതും രുചികരവുമായ ഭക്ഷണം വീട്ടിൽതന്നെ പാചകം ചെയ്യുന്ന സംസ്കാരത്തിലേക്കാണ് മാറേണ്ടത്. അല്ലെങ്കിൽ, ഇപ്പോൾതന്നെ ജീവിതശൈലീരോഗികളുടെ സ്വന്തം നാടായ കേരളം വൈകാതെ വെന്റിലേറ്ററിലാകും.
ശുചിത്വമില്ലാത്ത ഹോട്ടൽനടത്തിപ്പുകാരും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കെടുകാര്യസ്ഥതയും ഒരു ജീവൻകൂടിയെടുത്തു. കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചതിനെത്തുടർന്നാണ് മെഡിക്കൽ കോളജിൽ നഴ്സായ രശ്മി രാജ് മരിച്ചത്. ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 20 പേർ ചികിത്സയിലുമുണ്ട്. മരണകാരണം ഭക്ഷ്യവിഷബാധയാണെങ്കിൽ ഈ ഹോട്ടലിന്റെ നടത്തിപ്പുകാർക്കു ശിക്ഷ ഉറപ്പാക്കണം. രണ്ടു മാസം മുന്‍പ് പരാതിയുയർന്നതിനെത്തുടർന്ന് അടച്ചുപൂട്ടിച്ച ഹോട്ടലിൽ വീണ്ടും ഭക്ഷ്യവിഷബാധയുണ്ടായതിൽ അധികൃതരുടെ അനാസ്ഥയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാകണം. പണത്തോടുള്ള ആർത്തിമൂലം എന്തും ചെയ്യുന്നവർക്കുള്ള മേഖലയല്ല ഹോട്ടൽ വ്യവസായം. കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി വിട്ടുവീഴ്ചയ്ക്കു തയാറാകുന്ന ഉദ്യോഗസ്ഥരെ ഭക്ഷ്യസുരക്ഷാവകുപ്പിലോ തദ്ദേശ സ്വയംഭരണവകുപ്പിലോ വച്ചുപൊറുപ്പിക്കുകയുമരുത്.
മലപ്പുറം കുഴിമന്തിയുടെ പേരിൽ കച്ചവടം നടത്തുന്ന പാർക്ക് ഹോട്ടലിൽനിന്നു കഴിഞ്ഞ 29നാണ് രശ്മി അൽഫാം ഓർഡർ ചെയ്തു വരുത്തി കഴിച്ചത്. ഒരു മണിക്കൂറിനകം ഛർദിയും വയറിളക്കവും തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രശ്മിയെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിന്നീടു വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം മരിച്ചു. ആന്തരാവയവങ്ങളിലുണ്ടായ അണുബാധ മരണകാരണമായെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. രണ്ടു മാസം മുന്‍പ് പരാതിയെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഈ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നതാണ്. ഒട്ടും വൈകാതെ നിശ്ചിത പിഴയൊടുക്കി ഹോട്ടൽ തുറന്നെന്നാണ് അറിയുന്നത്.
പൂട്ടിക്കാനിടയായ കാരണങ്ങൾ പരിഹരിച്ചോയെന്ന് പൂട്ടിച്ചവർക്കും അറിയില്ലെന്നത് ഈ രംഗത്തെ കുറ്റകരമായ അനാസ്ഥയെ വെളിപ്പെടുത്തുന്നുണ്ട്. കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമല്ല. ഒരാൾ മരിക്കാനിടയായതുകൊണ്ട് വാർത്താപ്രാധാന്യം നേടിയെന്നേയുള്ളൂ. ദിവസങ്ങൾക്കു മുന്‍പാണ് ആറ്റിങ്ങൽ ഇളന്പ സര്‍ക്കാര്‍ സ്കൂളിലെ എൻഎസ്എസ്, എസ്പിസി ക്യാന്പിൽ പങ്കെടുത്ത 13 വിദ്യാര്‍ഥിനികൾക്കു ഭക്ഷ്യവിഷബാധയുണ്ടായത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത നിരവധിപ്പേർ ഭക്ഷ്യവിഷബാധയെത്തുടർന്നു ചികിത്സ തേടിയിട്ടും ദിവസങ്ങളേ ആയിട്ടുള്ളൂ.
ഭക്ഷ്യവിഷബാധയിൽ മരണം സംഭവിച്ചതും നിരവധിപ്പേർ ചികിത്സയിലുള്ളതും മാത്രമല്ല പ്രശ്നം. ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരെ രോഗികളാക്കി മാറ്റുന്ന ഭക്ഷ്യസംസ്കാരം ഉടലെടുത്തുകഴിഞ്ഞു എന്നതും മറക്കേണ്ട. ആദ്യം ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചവർ ഇപ്പോൾ ഓർഡർ ചെയ്തു വരുത്തിക്കഴിക്കാൻ തുടങ്ങി. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണ, പഴകിയ ഭക്ഷണം, വൃത്തിഹീനമായ പാചകസ്ഥലം, ശുചിത്വമില്ലാത്ത പാചകക്കാർ, രുചിക്കുവേണ്ടി ചേർക്കുന്ന രാസവസ്തുക്കൾ എന്നിവയെക്കുറിച്ചെല്ലാം ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും ആളുകൾ അതു കേൾക്കുന്ന വേഗത്തിൽതന്നെ അവഗണിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നു പുതുമയുള്ളതും രുചികരവുമായ ഭക്ഷണം വീട്ടിൽതന്നെ പാചകം ചെയ്യുന്ന സംസ്കാരത്തിലേക്കാണ് മാറേണ്ടത്. അല്ലെങ്കിൽ, ഇപ്പോൾതന്നെ ജീവിതശൈലീ രോഗികളുടെ സ്വന്തം നാടായ കേരളം വൈകാതെ വെന്റിലേറ്ററിലാകും.
കേരളത്തിലങ്ങോളമിങ്ങോളം പതിനായിരക്കണക്കിനു ഹോട്ടലുകളും റസ്റ്ററന്റുകളും നല്ല രീതിയിൽ നടത്തപ്പെടുന്നുണ്ട്. അതിനിടെ, പുഴുക്കുത്തുകളായവർ ദുരന്തം വരുത്തിവയ്ക്കുന്പോൾ പഴി കേൾക്കുന്നത് ഒരു വ്യവസായമേഖല അപ്പാടെയാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഈ രംഗത്തു തുടരുന്നവർക്കെതിരേ ഹോട്ടൽ രംഗത്തുള്ളവരും പരാതി നൽകണം. അറേബ്യൻ വിഭവങ്ങളായ കുഴിമന്തിയും അൽഫാമും ബിരിയാണിയും മറ്റു മാംസവിഭവങ്ങളുമാണ് പുതുതലമുറയ്ക്കു പ്രിയം.
ഓൺലൈൻ ഭക്ഷണവിതരണ ആപ്പായ സ്വിഗ്ഗി കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് പൊറോട്ടയ്ക്കാണ് ഏറ്റവുമധികം വിൽപ്പന. ബീഫും ചിക്കനുമാണ് ഇതിനു കൂട്ടായി വാങ്ങുന്നത്. വൈകുന്നേരങ്ങളില്‍ അറേബ്യന്‍, ചൈനീസ്, കോണ്ടിനെന്റല് വിഭവങ്ങള്‍ക്കാണ് പ്രിയം. ഇത്തരം വിഭവങ്ങളുമായി മത്സരത്തിലാണ് ഹോട്ടലുകൾ. പക്ഷേ, പേരിലും കെട്ടിലും മട്ടിലും ഒന്നാന്തരമെന്നു തോന്നിപ്പിക്കുന്ന പല ഭക്ഷണശാലകളിലും തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകം. കോട്ടയത്തെ വിവാദ സ്ഥാപനത്തിലുൾപ്പെടെ പലയിടത്തും കുഴിമന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ പുറത്തുനിന്നു പാചകം ചെയ്തു കൊണ്ടുവരികയാണ്. അവിടത്തെ ശുചിത്വത്തെക്കുറിച്ചൊന്നും ആർക്കും ഒരറിവുമില്ല.
വല്ലപ്പോഴും റെയ്ഡ് നടത്തി അഴുകിയ ഭക്ഷണം പിടിച്ചെടുക്കുക, അതു മാധ്യമങ്ങളിൽ വാർത്തയാക്കി തങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നു വരുത്തിത്തീർക്കുക, പിഴത്തുകയോ കൈക്കൂലിയോ വാങ്ങി ഒത്തുതീർപ്പാക്കുക തുടങ്ങിയ സ്ഥിരം നടപടിക്രമങ്ങൾകൊണ്ടു കാര്യമില്ല. നിയമത്തിൽ പൊളിച്ചെഴുത്തു നടത്തുകയും ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് ആവശ്യത്തിനു സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും സർക്കാർ ജാഗ്രത പാലിക്കുകയും വേണം. അല്ലെങ്കിൽ പുറത്തുനിന്നു ഭക്ഷണം കഴിച്ച ‘കുറ്റ’ത്തിന് ജീവൻ വെടിയേണ്ടിവരും പൗരന്മാർക്ക്.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top