Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
പലസ്തീനികളെ വരച്ചവരയിൽ നിർത്താൻ ഏതറ്റം വരെയും പോകുന്ന നെതന്യാഹുവിനെ സ്വന്തം ജനത വരച്ചവരയിൽ നിർത്തുന്ന ജറൂസലെം കാഴ്ചയ്ക്കാണ് ലോകം സാക്ഷിയാകുന്നത്. ജനാധിപത്യത്തിൽ അന്തർലീനമായിരിക്കുന്ന ഏകാധിപത്യ സാധ്യതകളെയും അതു പ്രദർശിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും മുകളിലാണ് ജനാധിപത്യം എന്നു പറഞ്ഞ ജനതയായി ഇസ്രയേൽ ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.
ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഏകാധിപത്യത്തിന്റെ കുതന്ത്രങ്ങളിലൂടെ അധികാരം നിലനിർത്താനുള്ള ഇസ്രേലി പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരേ ഒടുവിൽ ജനം തെരുവിലിറങ്ങിയിരിക്കുന്നു. സർവാധിപത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോടതിയെയും നിയന്ത്രണത്തിലാക്കാനുള്ള അത്യന്തം അപകടകരമായ നീക്കത്തിനാണ് തിരിച്ചടി. ജനരോഷം ജറൂസലെമിനു പുറത്തേക്കും വളർന്നതോടെ കോടതിയെ വരുതിയിലാക്കാനുള്ള നിയമ ‘പരിഷ്കാരം’ തത്കാലം മരവിപ്പിക്കാൻ നെതന്യാഹു നിർബന്ധിതനായി. പോലീസിന്റെയും പട്ടാളത്തിന്റെയും അന്വേഷണ ഏജൻസികളുടെയുമൊക്കെ നിയന്ത്രണം കൈയാളുന്ന ഭരണകൂടത്തിന് ഇസ്രയേലിലെ പ്രതിഷേധത്തെ അടിച്ചമർത്താനാകുമെങ്കിലും അതത്ര എളുപ്പമല്ലെന്നു വന്നിരിക്കുന്നു. പ്രത്യേകിച്ചും, ഭരണകക്ഷിയിലും സൈന്യത്തിലും പോലും വിയോജിപ്പുകൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ.
ജഡ്ജിമാരുടെ നിയമനവും പുറത്താക്കലുമൊക്കെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതടക്കമുള്ള ജുഡീഷറി പരിഷ്കരണനീക്കമാണ് ഇസ്രേലി പ്രധാനമന്ത്രി നടത്തിയത്. സുപ്രീംകോടതിയുടെ തീരുമാനങ്ങൾപോലും തള്ളിക്കളയാനുള്ള അധികാരം പാർലമെന്റ് അഥോറിറ്റിക്കു നൽകുക, പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുക തുടങ്ങി കോടതിക്കു മുകളിൽ സർക്കാരിനെ പ്രതിഷ്ഠിക്കുന്ന പരിഷ്കരണങ്ങളാണ് നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാർ കൊണ്ടുവന്നത്. അതായത്, പ്രധാനമന്ത്രിക്ക് ആരെയും പേടിക്കാനില്ലാത്ത അവസ്ഥ. കോടതിയുടെ അനാവശ്യ കൈകടത്തലുകൾ ഒഴിവാക്കാൻ ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണെന്നാണ് നെതന്യാഹു ന്യായീകരിച്ചത്. എന്നാൽ, മറ്റു പലതും മുൻകൂട്ടിയുള്ള നീക്കമാണ് ഇതെന്നു പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നു. വഞ്ചനയും ചതിയും കൈക്കൂലിയുമടക്കം പ്രധാനമന്ത്രിയെ പ്രതിസ്ഥാനത്തു നിർത്തുന്ന നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണ്. പരിഷ്കരണങ്ങൾ തത്കാലം മരവിപ്പിക്കുകയാണെന്നു പറഞ്ഞ നെതന്യാഹു ഒരു മാസം കഴിഞ്ഞ് ഇത് പാർലമെന്റിൽ ചർച്ച ചെയ്യാമെന്നു പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
സർക്കാരിനെതിരായ സമരത്തിൽ വിദേശത്തെ എംബസികൾ പോലും പങ്കെടുക്കുന്ന അത്യപൂർവ സംഭവങ്ങളാണ് ഇസ്രയേലിൽ. സമരത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരടക്കം പങ്കെടുക്കണമെന്ന, തൊഴിലാളിസംഘടനയായ ഹിസ്റ്റാഡ്രട്ടിന്റെ ആഹ്വാനത്തെത്തുടർന്ന് ഡൽഹിയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരും ജോലി നിർത്തിവച്ചു.
സ്വന്തം മന്ത്രിസഭയിലെ പ്രമുഖനും പ്രതിരോധമന്ത്രിയുമായ യൊയവ് ഗാലന്റ് ഉൾപ്പെടെ പലരും പ്രധാനമന്ത്രിക്കെതിരേ രംഗത്തു വന്നത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. തൊട്ടുപിന്നാലെ നെതന്യാഹു ഗാലന്റിനെ പുറത്താക്കിയത് പ്രശ്നം കൂടുതൽ വഷളാക്കി. ഇസ്രയേലിന്റെ സുരക്ഷയാണ് തനിക്കു മുഖ്യമെന്നും പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തതോടെ പ്രക്ഷോഭത്തിലേക്ക് കൂടുതൽ ആളുകളെത്തി. പാർട്ടിയിലെ പ്രമുഖരായ യൂലി ഏദൻസ്റ്റീൻ, ഡേവിഡ് ബിദേൻ, എ.വി. ഡിക്ടർ തുടങ്ങിയവരും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുകയാണ്. പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണ നെതന്യാഹുവിന് ഉണ്ടെങ്കിലും നാലു പേർ എതിർത്താൽ പാർലമെന്റിൽ നിയമം പാസാകില്ലെന്നാണ് റിപ്പോർട്ടുകൾ.
അഴിമതിക്കേസിൽ വിചാരണ നേരിടുന്നയാൾ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിയമനിർമാണം നടത്തുന്നത് ചട്ടലംഘനമാണെന്ന് അറ്റോർണി ജനറൽ ഗാലി ബഹറാവ് മിയറയും വ്യക്തമാക്കി. ചരിത്രകാരനായ യുവാൽ നോവ ഹരാരി പറഞ്ഞത്, “ജുഡീഷറിയെ അട്ടിമറിക്കുന്ന നിയമം പാസാകുമോയെന്നു ഞാൻ ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യം അക്കാദമിക സ്വാതന്ത്ര്യത്തെയും തടയുമെന്നതിനാൽ എനിക്കിവിടെ ഗവേഷണം നടത്താനാകുമെന്നു കരുതുന്നില്ല. അക്കാദമിക സ്വാതന്ത്ര്യമില്ലാതെ, ശാസ്ത്രം പ്രത്യേകിച്ച് ചരിത്രം പോലുള്ള വിഷയങ്ങൾ നിലനിൽക്കില്ല. ആദ്യം സെൻസർ ചെയ്യപ്പെടുന്നത് ചരിത്രമാണെന്ന് മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്നു നാം പഠിച്ചിട്ടുണ്ട്’’ എന്നാണ്. മാധ്യമങ്ങളെയും എതിരഭിപ്രായങ്ങളെയും പ്രതിപക്ഷത്തെയും കോടതിയെയുമൊക്കെ കൈപ്പിടിയിലൊതുക്കി ജനാധിപത്യത്തെ വെറും കെട്ടുകാഴ്ചയാക്കുന്നിടത്ത് സ്വാതന്ത്ര്യബോധമുള്ള ഒരാൾക്കും ജീവിക്കാനാവില്ലെന്ന് മനുഷ്യരാശിയുടെ ചരിത്രത്തെ ആഴത്തിൽ നിരീക്ഷിച്ചിട്ടുള്ള ഹരാരി തുറന്നുപറഞ്ഞിരിക്കുന്നു.
ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് ഇസ്രയേലിൽ. വലതുപക്ഷ ലിക്കുഡ് പാർട്ടിക്കു പുറമേ തീവ്ര വലതുപക്ഷക്കാരായ ദേശീയ, മത പാർട്ടിക്കാർ ചേർന്നുള്ള മന്ത്രിസഭയാണ് ഇപ്പോഴുള്ളത്. അതും സ്വന്തം പാർട്ടിയിൽനിന്നുയർന്ന എതിർപ്പുമാണ് നെതന്യാഹുവിന്റെ സർവാധിപത്യ സ്വപ്നങ്ങളെ പകൽക്കിനാവാക്കുന്നത്. പലസ്തീനികളെ വരച്ച വരയിൽ നിർത്താൻ ഏതറ്റം വരെയും പോകുന്ന നെതന്യാഹുവിനെ സ്വന്തം ജനത വരച്ചവരയിൽ നിർത്തുന്ന ജറൂസലെം കാഴ്ചയ്ക്കാണ് ലോകം സാക്ഷിയാകുന്നത്. ജനാധിപത്യത്തിൽ അന്തർലീനമായിരിക്കുന്ന ഏകാധിപത്യ സാധ്യതകളെയും അതു പ്രദർശിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും മുകളിലാണ് ജനാധിപത്യം എന്നു പറഞ്ഞ ജനതയായി ഇസ്രയേൽ ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top