University News
ഇഎംഎംആർസിയുടെ ഉന്നത വിദ്യാഭ്യാസ വെബ് പോർട്ടൽ ഗവർണർ ഉദ്ഘാടനം ചെയ്തു
തേഞ്ഞിപ്പാലം: കാലിക്കട്ട് സർവകലാശാലാ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്‍റർ (ഇഎംഎംആർസി) ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്ക് വേണ്ടി തയാറാക്കിയ പുതിയ വെബ്പോർട്ടൽ കേരളാ ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന പ്രത്യേക ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീൽ, കണ്‍സോർഷ്യം ഫോർ എഡ്യുക്കേഷണൽ കമ്യൂണിക്കേഷൻ (സിഇസി) ഡയറക്ടർ ഡോ. ജെ. ബി. നദ്ദ, കേരളാ സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, ഇഎംഎംആർസി ഡയറക്ടർ ഡി. ദാമോദർ പ്രസാദ്, സിഇസി ജോയിന്‍റ് ഡയറക്ടർ നാഗേശ്വർനാഥ്, സർവകലാശാലാ സിൻഡിക്കറ്റ് അംഗം കെ.കെ.ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.

ഇഎംഎംആർസിയുടെ വെബ്സൈറ്റിലൂടെ (ംംം.ലാാൃരരമഹശരൗേ.ീൃഴ) വിദ്യാർഥികൾക്ക് പോർട്ടലിന്‍റെ സേവനം ലഭ്യമാണ്. ബിരുദ ബിരുദാനന്തര മേഖലയിൽ 12 പ്രധാന വിഷയങ്ങളിലായി 1500 വീഡിയോ പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് സൗജന്യമായി കാണുവാനും പഠിക്കുവാനും സാധിക്കും. ധാരാളം ഇകണ്ടന്‍റുകളും, ഡോക്യുമെന്‍ററികളും വിവിധ രംഗങ്ങളിലെ പ്രശസ്ത വ്യക്തികളുടെ ഇന്‍റർവ്യൂകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഎംഎംആർസി നടത്തുന്ന എംഎച്ച്ആർ‌ഡിയുടെ ഫിസിക്കൽ ആൻഡ് എർത്ത് സയൻസ് ടെലിവിഷൻ ചാനലായ ന്ധആര്യഭട്ടയിലെ പ്രോഗ്രാമുകളും പോർട്ടലിലൂടെ ലഭ്യമാണ്. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വെബ്പോർട്ടലിന്‍റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത് ഇഎംഎംആർസിയിലെ ടെക്നിഷൻ വി.പി. പ്രതീഷ് കുമാർ ആണ്.

നെറ്റ്/ സിഎസ്ഐആർ പരിശീലനം, അധ്യാപകർക്കുള്ള പരിശീലന വീഡിയോകൾ എന്നിവയും താമസിയാതെ ഈ പോർട്ടലിൽ ആരംഭിക്കും. ഒരു ഡിജിറ്റൽ വിദ്യാഭ്യാസോപാധി എന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ വിവരങ്ങളും നിർദ്ദേശങ്ങളും നൽകാൻ കഴിയുന്ന ഏകജാലകം എന്ന നിലയിലുള്ള സമഗ്ര വികസനമാണ് ഭാവിയിൽ പോർട്ടൽ ലക്ഷ്യമാക്കുന്നതെന്ന് ഡയറക്ടർ ഡി. ദാമോദർ പ്രസാദ് അറിയിച്ചു.


കാലിക്കട്ട് സർവകലാശാല ജീവനക്കാർക്ക് പരിശീലനം തുടങ്ങി

തേഞ്ഞിപ്പലം: സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കാലിക്കട്ട് സർവകലാശാലയിലെ അസിസ്റ്റന്‍റ്, സീനിയർ അസിസ്റ്റന്‍റ് തസ്തികയിലുള്ളവർക്കുള്ള പരിശീലനം ആരംഭിച്ചു. അഞ്ഞൂറോളം പേർക്കാണ് പരിശീലനം.

തൊഴിൽ എത്തിക്സ്, പബ്ലിക് റിലേഷൻസ്, ആശയവിനിമയം, വ്യക്ത്യാന്തരബന്ധങ്ങൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ഡിഎൻബിഡബ്ല്യൂഇഡി റീജയണൽ ഡയറക്ടർ സുമ ഹരിദാസ്, സീനിയർ എഡ്യുക്കേഷൻ ഓഫീസർ കെ.ജെ. ടെസി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. പരിശീലന പരിപാടി പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. റിലേഷ്, മധു തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം ഓഗസ്റ്റ് ഒന്പതിന് സമാപിക്കും.