30ന് നടത്താന്‍ നിശ്ചയിച്ച് അഫിലിയേറ്റഡ് കോളജുകളെിലെ സിബിസിഎസ്എസ്.പിജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എംടിഎച്ച്എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎ. പോസ്റ്റ് അഫ്സലുല്‍ ഉലമ, മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ എംടിടിഎം. ഏപ്രില്‍ 2021 പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബികോം പ്രഫഷണല്‍, ഓണേഴ്സ് നവംബര്‍ 2020 പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബിബിഎ. എല്‍എല്‍ബി. (ഹോണേഴ്സ്), എല്‍എല്‍ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍
കുട്ടികളിലെ പഠനപ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് കോഴ്സ്
തേഞ്ഞിപ്പലം: ചെറിയ കുട്ടികളിലെ പഠനവൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്കാന് കാലിക്കട്ട് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം പദ്ധതിയൊരുക്കുന്നു. പഠനവകുപ്പിന് കീഴിലുള്ള കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റിന്റെ (സിഡിഎംആര്‍പി.) യുനെസ്കോ ചെയറുമായും വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് പരിപാടി.
കുട്ടികള്‍ക്ക് പഠനത്തിലുള്ള ശ്രദ്ധക്കുറവ്, അക്ഷരങ്ങള്‍ തിരിച്ചറിയാതിരിക്കല്‍, അക്ഷരങ്ങള്‍ മാറിപ്പോകല്‍, അമിതമായ കുസൃതി, കേള്‍വികാഴ്ച തകരാറുകള്‍ തുടങ്ങിയ പ്രശ്നങ്ങളും മാനസിക വിഷമങ്ങളും തിരിച്ചറിയാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിലുള്ളതാകും പാഠ്യപദ്ധതി. തിയറിക്കൊപ്പം പ്രായോഗിക പഠനരീതികളും ഉള്‍പ്പെടുത്തും.
പരിശീലനം ലഭിക്കുന്നതോടെ പ്രൈമറി ക്ലാസുകളിലെ അധ്യാപകര്‍ക്കു തങ്ങളുടെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കാനും യഥാസമയം പരിഹാരനിര്‍ദേശങ്ങളും ചികിത്സാ ശിപാര്‍ശകളും നല്‍കാനും സാധിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്സായി നടത്താനാണ് ആലോചന. ഇതിനായി ഓണ്‍ലൈന്‍ പഠനസംവിധാനമായ ' മൂഡില്‍ ' ഉപയോഗപ്പെടുത്തും. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ 40 അധ്യാപകര്‍ക്ക് പരിശീലനം നൽകും. ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അടുത്തമാസത്തോടെ ക്ലാസ് തുടങ്ങാനാകുമെന്നും സിഡിഎംആര്‍പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന് പറഞ്ഞു.
ജനസേവനത്തിലും കാലിക്കട്ട് മുന്നില്‍ പ്രൊഫ. കെ. ഗോപാലന് കുട്ടി
തേഞ്ഞിപ്പലം: അധ്യാപനം, ഗവേഷണം എന്നിവയോടൊപ്പം ജനസേവനത്തിലും കാലിക്കട്ട് സര്‍വകലാശാല മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് പ്രശസ്ത ചരിത്രകാരന് പ്രഫ. കെ ഗോപാലന്‍കുട്ടി. ആഭ്യന്തര ഗുണനിലവാര സമിതി (ഐക്യുഎസി.) സംഘടിപ്പിച്ച സര്‍വകലാശാല സ്ഥാപകദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1968ല്‍ സ്ഥാപിതമായ കാലിക്കട്ട് സർവകലാശാല വടക്കന്‍ കേരളത്തിന്റെ സമഗ്ര വികസനത്തില്‍ കാര്യമായ പങ്കുവഹിക്കുകയും സാധാരണക്കാരന് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇഎംഎസ്., കെ.പി. കേശവമേനോന്, സി. അച്യുതമേനോന്, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയവരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് സർവകലാശാല ഉയര്‍ന്നു വന്നത്. ലോകോത്തര ഗവേഷകരെയും അധ്യാപകരെയും നിര്‍മിച്ചെടുക്കുന്നതില്‍ സര്‍വകലാശാലയ്ക്കു സവിശേഷ പങ്കു വഹിക്കാന്‍ കഴിഞ്ഞുവെന്നു പ്രഫ. ഗോപാലന്‍കുട്ടി പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.