അധ്യാപകപഠനം ഇനി നാല് സ്റ്റേജുകളിൽ
പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂൾതലത്തിൽ അധ്യാപകരാകാനുള്ള പഠനത്തിന് അടിമുടി മാറ്റംവരുത്തിക്കൊണ്ട് വിജ്ഞാപനമിറങ്ങി. നാല് സ്റ്റേജ്കള്‍ ഉള്ളതാണ് പുതിയ പാഠ്യപദ്ധതി. ഒന്നാമത്തെ സ്റ്റേജ് ഫൗണ്ടേഷന് സ്റ്റേജാണ്. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം ഈ സ്റ്റേജില്‍ ഉണ്ടാകും. ഫൗണ്ടേഷന് സ്റ്റേജ് രണ്ടായി തിരിച്ചിട്ടുണ്ട്.
മൂന്നുവര്ഷമുള്ള പ്രീ സ്കൂള്‍. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടുന്ന വിഭാഗം. രണ്ടാമത്തെ ഭാഗത്ത് ഒന്ന്, രണ്ട് ക്ലാസുകളില്‍ ഉള്ള കുട്ടികളാണ് ഉൾപ്പെടുന്നത്. പ്രായം ആറിനും എട്ടിനും ഇടയില്‍. രണ്ടാമത്തെ സ്റ്റേജ് പ്രിപ്പറേറ്ററി സ്റ്റേജാണ്. കാലാവധി മൂന്നു വര്‍ഷക്കാലം. മൂന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ. പ്രായം എട്ടിനും 11 നും ഇടയില്‍.
മൂന്നാമത്തെ സ്റ്റേജ് മിഡില്‍ സ്റ്റേജ്. മൂന്നു വര്‍ഷം തന്നെയാണ് പഠന കാലാവധി. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ. പ്രായം 11 നും 14 നും ഇടയില്‍.
അവസാനമായി വരുന്നത് സെക്കന്‍ഡറി സ്റ്റേജ്. നാലു വര്‍ഷക്കാലം. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ. പ്രായം 14 നും 18 നും ഇടയില്‍. ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ള സ്കൂള്‍ വിദ്യാഭ്യാസ ക്രമത്തില്‍ അധ്യാപകരാകാനുള്ള പഠനത്തിന് വളരെ കൃത്യമായ മാര്‍ഗ രേഖകളാണ് പുതിയ വിദ്യാഭ്യാസ നയം നല്‍കുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന രീതി ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ കുട്ടി കളെ പഠിപ്പിക്കാന്‍ D.El.Ed കോഴ്സ് കഴിഞ്ഞാല്‍ മതിയായിരുന്നു. ശേഷമുള്ള പഠനത്തിന് ബിരുദബിരുദാനന്തരവും B Ed ഉം മതിയായിരുന്നു.
എന്നാല്‍ പുതിയ വിദ്യാഭ്യാസ പോളിസി അനുസരിച്ച് സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം പ്രീസ്കൂള്‍ കൂടിച്ചേര്‍ന്നു വരുമ്പോള്‍ പ്രീസ്കൂള്‍ അധ്യാപകർക്ക് പ്രത്യേക പഠനമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ജനറല്‍ എഡ്യൂക്കേഷന്‍ ഓഫ് കേരള നടത്തുന്ന നഴ്സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്സ് ഡിപ്ലോമ ഇന്‍ പ്രീസ്കൂള്‍ എജുക്കേഷന്‍ എന്നായിരിക്കും ഇനിമുതൽ അറിയപ്പെടുക. പ്ലസ് ടു തന്നെയാണ് യോഗ്യത.
പുതിയ നയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ഈ പഠന രീതിയുടെ കരിക്കുലവും അനുബന്ധ കാര്യങ്ങളും വിശദമായി നല്‍കിയിട്ടില്ല. എന്നാല്‍ പഠിതാക്കളെ സംബന്ധിച്ച് സന്തോഷകരമായ ഒരു കാര്യം പുതിയ വിദ്യാഭ്യാസ നയപ്രകാരം പ്രീ പ്രൈമറി പഠനം കൂടി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതോടെ ഈ പരിശീലനം ലഭിക്കുന്ന നിരവധിപ്പേർക്ക് അധ്യാപക തൊഴില്‍ ലഭിക്കും എന്നതാണ്. (ഫൗണ്ടേഷൻ സ്റ്റേജ്, മിഡിൽസ്റ്റേജ്, സീനിയർ സ്റ്റേജ് എന്നീ വിഭാഗങ്ങളിലെ ക്ളാസുകളിൽ പഠിപ്പിക്കേണ്ട അധ്യാപകയോഗ്യതയെക്കുറിച്ച് നാളെ.)
ബാബു പള്ളിപ്പാട്ട്