University News
എജി ബിരുദാനന്തര ബിരുദ, ബിഎഡ് ഏകജാലകം: സാധ്യതാ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
എജി ബിരുദാനന്തര ബിരുദ, ബിഎഡ് ഏകജാലകം: സാധ്യതാ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആറിന് വൈകുന്നേരം അഞ്ചു വരെ ലഭ്യമായിരിക്കും. അപേക്ഷകർ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അപ്ലോഡ് ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സമയപരിധിക്കുള്ളിൽ ചെയ്യേണ്ടതുമാണ്. ഓണ്‍ലൈൻ അപേക്ഷയിൽ പിഴവുകൾ വരുത്തിയവരും മാർക്കുകൾ തെറ്റായി എന്‍റർ ചെയ്തവരും തെറ്റുകൾ തിരുത്തേണ്ടതാണ്.

പ്രോസ്പെക്ട്സ് പ്രകാരമുള്ള സംവരണാനുകൂല്യത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം പ്രവേശനം റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ ഏവരും ഇക്കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. പട്ടിക ജാതി , പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും എസ്ഇബിസി, ഒഇസി വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒരു ഫയലായി അപ്ലോഡ് ചെയ്യുകയോ ഇതിന് പകരമായി നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയോ ചെയ്യാം. ഇഡബ്ല്യുഎസ് വിഭാഗത്തിന്‍റെ ആനുകൂല്യം അവകാശപ്പെടുന്നവർ ’ഇൻകം ആൻഡ് അസ്‌സറ്റ്സ് സർട്ടിഫിക്കറ്റ്’ ആണ് അപ്ലോഡ് ചെയ്യേണ്ടത്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ടു ലക്ഷത്തിൽ കൂടുതലായി നൽകിയ ശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്.

എൻസിസി, എൻഎസ്എസ് വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. വിമുക്തഭടൻ. ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം അപ്ലോഡ് ചെയ്യണം. ഇതിനായി ആർമി, നേവി, എയർഫോഴ്സ് എന്നീ വിഭാഗങ്ങൾ മാത്രമേ പിരഗണിക്കുകയുള്ളു.

നിലവിൽ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും ആറിനു വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.

പരീക്ഷ മാറ്റിവച്ചു

കോട്ടയം: എംജി സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.

എംജി ബിഎഡ് , പിജി ഏകജാലകം

സ്പോർട്സ്, കൾച്ചറൽ, പിഡി ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസിലാക്കുകയും മൂന്നിനകം പ്രവേശനം ഉറപ്പു വരുത്തേ ണ്ടതുമാണ്.

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ, എംഎസ്‌സി, എംകോം (2019 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് നാലു വരെയും പിഴയോടു കൂടി ഒന്പത് വരെയും സൂപ്പർഫൈനോടു കൂടി 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംടിടിഎം എംഎസ്ഡബ്ല്യു (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്‍ററി) സി.എസ്.എസ്. ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് 10 മുതൽ 12 വരെയും പിഴയോടു കൂടി 16 മുതൽ 17 വരെയും സൂപ്പർഫൈനോടു കൂടി 19 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബിഎസ്‌സി ഫിസിക്സ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) ഏപ്രിൽ 2022 ബിരുദ പരീക്ഷയുടെ പ്രോജക്്ട്്, വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് അഞ്ചിന് ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബിവോക് സ്പോർട്ട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്കീം 2020 അഡ്മിഷൻ റഗുലർ , 2019, 2018 അഡ്മിഷൻ റീഅപ്പിയറൻസ്, ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ അഞ്ച്, പത്ത് തീയതികളിൽ പാലാ അൽഫോൻസ കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2020 ഡിസംബറിൽ നടന്ന ബിടെക്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ (2010 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം 16 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 മേയ് മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിടിടിഎം (2019 അഡ്മിഷൻ സ്പെഷൽ സപ്ലിമെന്‍ററി) (മോഡൽ മൂന്ന് ന്യു ജനറേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.