ബിഎസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ
രണ്ടാം വര്‍ഷ ബിഎസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷയ്ക്ക് കോഴിക്കോട്, മലപ്പുറം, തൃശൂര്‍ , പാലക്കാട് ജില്ലകളിലെ കോളജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ കോഴിക്കോട്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോളേജ് ഓഫ് നഴ്സിംഗിലാണ് പരീക്ഷ എഴുതേണ്ടത്.
എംഎ സോഷ്യോളജി മാര്‍ക്ക് ലിസ്റ്റ്
വിദൂരവിദ്യാഭ്യാസം എംഎ സോഷ്യോളജി പ്രീവിയസ്, അവസാന വര്‍ഷ ഏപ്രില്‍ /മേയ് 2018 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് മെയിന്‍ സെന്ററുകളില്‍ 28 മുതല്‍ വിതരണം ചെയ്യും.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എംഎ,എംഎസ് സി,എംകോം,എംഎസ്ഡബ്ല്യൂ,എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്ച്എം (സിയുസിഎസ്എസ്2015 മുതല്‍ പ്രവേശനം) റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രില്‍ 11 വരെയും 160 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും ഫീസടച്ച് ഏപ്രില്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി (2015 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ ഒന്ന് വരെയും 160 രൂപ പിഴയോടെ ഏപ്രില്‍ മൂന്ന് വരെയും ഫീസടച്ച് ഏപ്രില്‍ അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം.
ബി.വോക് പ്രാക്ടിക്കല്‍ മാറ്റി
27, 28 തിയതികളില്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ജേണലിസം പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 20, 22 തിയതികളിലേക്ക് മാറ്റി. പുതുക്കിയ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റര്‍ ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്, ഐടി,ബിസിഎ പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളേജുകളിലെ കംപ്യൂട്ടര്‍ സയന്‍സ്, ഐടി,ബിസിഎ അധ്യാപകര്‍ കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലും മലപ്പുറം ജില്ലയിലെ അധ്യാപകര്‍ സര്‍വകലാശാലാ പരീക്ഷാഭവനിലും ഏപ്രില്‍ രണ്ടിന് രാവിലെ 10.30ന് ഹാജരാകണം.
കാലിക്കട്ട് വാഴ്സിറ്റിയിൽ ഫലപ്രഖ്യാപനം വൈകുമെന്ന് ആശങ്ക
തേഞ്ഞിപ്പലം: മൂല്യനിർണയം നടത്താതെ അധ്യാപകർ ഉത്തരക്കടലാസ് തിരിച്ചേൽപ്പിച്ചതിനാൽ കാലിക്കട്ട് സർവകലാശാലയിൽ പരീക്ഷാ ഫലപ്രഖ്യാപനം താളംതെറ്റി. അധ്യാപകർക്ക് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകി.
സർവകലാശാലയ്ക്ക് കീഴിലെ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലമാണ് ഒരു വിഭാഗം അധ്യാപകരുടെ നിസഹകരണം കാരണം വൈകുന്നത്. രണ്ടാം സെമസ്റ്റർ മലയാളം പേപ്പറിന്റെ മൂല്യനിർണയം അവതാളത്തിലായതാണ് പ്രതിസന്ധിക്കിടയാക്കിയത്. തൃശൂർ കേരളവർമ കോളജിലെ ദീപ നിശാന്ത്, ഡോ.എം.ആർ. രാജേഷ്, പ്രിയ വർഗീസ്, ടി.കെ. കലമോൾ, പ്രില്ലി റാഫേൽ, എസ്.ഗിരീഷ്കുമാർ എന്നീ ആറു അധ്യാപകർക്കാണ് നോട്ടീസയച്ചത്.
ഒരോ അധ്യാപകർക്കും 165 പേപ്പർ വീതം നൽകിയിരുന്നെങ്കിലും 35 പേപ്പർ വീതം നോക്കി തിരിച്ചേൽപ്പിക്കുകയായിരുന്നു. പ്രതിഫലം ഇല്ലാതെ മൂല്യനിർണയം നടത്താനാകില്ലെന്ന നിലപാടിലായിരുന്നു അധ്യാപകർ. അതിനാൽ നിശ്ചയിച്ച ക്വാട്ട മാത്രം പൂർത്തീകരിച്ച് ബാക്കി തിരിച്ചേൽപ്പിച്ചെന്നാണ് വിവരം. സംഭവത്തിൽ വിദ്യാർഥി സംഘടനകൾക്കൊപ്പം ഭരണപക്ഷ അധ്യാപക സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്.