രാഷ്ട്രീയ തട്ടകത്തിലേക്ക് കെ.എം. മാണിയുടെ "മടക്കയാത്ര'; പൊതുദർശനം 12-ന്
കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം ഇന്നു കോട്ടയത്തു പൊതുദർശനത്തിനു വയ്ക്കും. രാവിലെ 9.30നാണ് കെ.എം. മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തട്ടകമായ കോട്ടയത്തേക്കു തിരിക്കുന്നത്.

രാവിലെ 9.30-ന് വിലാപയാത്ര എറണാകുളത്തുനിന്നു പുറപ്പെടും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറന്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴിയാണ് വിലാപയാത്ര എത്തുന്നത്. വഴിയിൽ പൊതുദർശനത്തിനു സൗകര്യമുണ്ടാകുമെന്നാണു സൂചന. ഉച്ചയ്ക്കു 12-ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. 12.30-ന് തിരുനക്കര മൈതാനിയിലും 4.30-ന് പാലാ ടൗണ്‍ ഹാളിലും പൊതുദർശനമുണ്ടാകും.

ഉച്ചയ്ക്ക് രണ്ടിന് മൃതദേഹവുമായി പാലായ്ക്കു പുറപ്പെടും. കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി എന്നിങ്ങനെയാണു യാത്രാവഴി. പാലാ മുനിസിപ്പൽ ടൗണ്‍ ഹാളിൽ വൈകിട്ട് 4.30-ന് പൊതുദർശനം. വൈകിട്ട് ആറു മണിയോടെ മൃതദേഹം പാലായിലെ വസതിയിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണു സംസ്കാരം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.