Letters
പ്രളയദുരിതത്തിനു പരിഹാരമുണ്ടാക്കാൻ മാർഗങ്ങളുണ്ട്
Saturday, September 8, 2018 11:51 PM IST
പ്രളയാനന്തര കേരളത്തെ കരകയറ്റാൻ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണു സർക്കാർ പറയുന്നത്. എല്ലാവരും ഒരുമാസത്തെ വരുമാനം സംഭാവന ചെയ്യാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങൾ പരമാവധി സഹകരിക്കുന്നുമുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ഇത്രയും തുക ഉണ്ടാകാൻ പോകുന്നില്ല. വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിക്കുന്നുമില്ല. സർക്കാരിന്‍റെ പാഴ്ച്ചെലവുകൾ ഒഴിവാക്കിയും നല്ലൊരു തുക മിച്ചം വയ്ക്കാൻ സാധിക്കും. ഒന്നുരണ്ട് ഉദാഹരണങ്ങൾ പറയാം.

ഒന്ന്: ആർക്കും ഒരുപകാരവുമില്ലാത്ത ചില സംവിധാനങ്ങൾ നിർത്തുക. അതിലൊന്നാണു ഭരണപരിഷ്കാര കമ്മീഷൻ. ചിലർക്കൊക്കെ ചില സ്ഥാനങ്ങൾ സമ്മാനിക്കാനും പലരുടെയും മുറുമുറുപ്പ് തീർക്കാനും വേണ്ടി മാത്രമുള്ളതാണീ കമ്മീഷൻ. കേറിക്കിടക്കാൻ വീടും കൂടും ഇല്ലാതെ പ്രളയബാധിതരായ ലക്ഷങ്ങൾ മഴയും നനനഞ്ഞ് തണുത്തുവിറയ്ക്കുന്പോഴാണ് കുറെ ഭാഗ്യവാന്മാർ സർക്കാരിന്‍റെ കാരുണ്യത്താൽ കോടികൾ കൈക്കലാക്കുന്നത്. ഈ കമ്മീഷൻ പിരിച്ചുവിടുക. കോടികൾ ദുരിതാശ്വാസത്തിനു വകമാറ്റാം.

രണ്ട്: എംഎൽഎമാർക്ക് പ്രതിമാസം 7500 രൂപ ഫോൺ അലവൻസായി കൊടുക്കുന്നുണ്ട്. അവർക്ക് വിളിക്കേണ്ട ഒരു കോൾപോലും കുറയ്ക്കാതെ പണം ലാഭിക്കാം. മൊബൈൽ ദാതാക്കൾ തമ്മിൽ കടുത്ത മത്സരമുള്ള ഇക്കാലത്ത് അവർ ഉപയോക്താക്കളെ പിടിക്കാൻ നല്ല നല്ല ഓഫറുകൾ കൊടുക്കുന്നുണ്ട്. 400 രൂപയ്ക്കടുത്തുള്ള ഒരു ഓഫർ സ്വീകരിച്ചാൽ മൂന്നുമാസത്തേക്ക് പരിധിയില്ലാതെ ഏതു നെറ്റുവർക്കിലേക്കു വിളിക്കാനുമുള്ള സൗകര്യം മിക്ക നെറ്റ് വർക്ക് കന്പനികളും കൊടുക്കുന്നുണ്ട്. ഇതെടുത്താൽ മാസം 150 രൂപയിൽ താഴേയെ ഫോൺ ചാർജായി വരുന്നുള്ളൂ. എംഎൽഎമാർക്ക് കൊടുക്കുന്ന 7500 150 = 7350 രൂപ ലാഭം. 140 എംഎൽഎമാരുടെ കൂടിയാകുന്പോൾ 140 x 7350 രൂപ. ഒരു വർഷത്തേക്ക് 140x7350x12=12,34,800 രൂപ. ഈ തുക വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടിലേക്ക് കൊടുക്കണം.

കേന്ദ്ര ഗവൺമെന്‍റാണെങ്കിൽ പഴയ ഒരു വാഗ്ദാനം പാലിച്ചാൽ മാത്രം മതി കേരളത്തിന് ലക്ഷം കോടികൾ ലഭിക്കാൻ. ഓരോ ഭാരതീയനും 15 ലക്ഷം ബാങ്കിലിട്ടു കൊടുക്കാമെന്നു ഓഫർ നിലവിലുണ്ടല്ലോ. ഇപ്പോഴാണേൽ പൈസയ്ക്ക് അത്യാവശ്യമുണ്ടുതാനും. 15 ലക്ഷം ഒരുമിച്ചു കിട്ടിയാൽ നമ്മൾ നെഗളിക്കും. തത്കാലം 10000 ആളൊന്നിന് അനുവദിച്ചാൽ മതി. ദുരിതാശ്വാസത്തിന് ഏറെ ഉപകരിക്കും.

പക്ഷേ, ഇങ്ങനെ കിട്ടുന്ന തുക ഓഖി ഫണ്ടുപോലെ ചുരുങ്ങിപ്പോകാതിരിക്കാൻ കേരള സർക്കാർ ശ്രദ്ധിക്കുകയും വേണം.

ജോ മുറികല്ലേൽ, പാലാ.