Letters
കലോത്സവം: വിദ്യാർഥികളുടെ നന്മ നോക്കണം
Monday, September 10, 2018 1:29 AM IST
കേരളം കണ്ട അഭൂതപൂർ‌വമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള മേളകൾക്കു വിലക്ക് ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായല്ലോ. പിന്നീടു കലോത്സവത്തിന്‍റെ കാര്യത്തിൽ പുനരാലോചന ഉണ്ടാകുന്നു എന്നും വാർത്ത വന്നു.

ഒരാഘാതം വന്നുപോയാൽ എന്നെന്നും ആ ആഘാതത്തെക്കുറിച്ചു‌തന്നെ ചിന്തിച്ചിരിക്കുന്നത് ആളുകളെ സാധാരണജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയ മന്ദഗതിയിലാക്കും. മരണവും മറ്റു ദൗർഭാഗ്യകരമായ സംഭവങ്ങളും നടന്ന വീടുകളിൽ ബന്ധുമിത്രാദികളുടെ സന്ദർശനങ്ങളാണല്ലോ സാധാരണജീവിതം തിരികെ കൊണ്ടുവരുന്നത്. ഈ വിഷയത്തിൽ കുട്ടികളുടെ കളിയും ചിരിയും ഒരു രാസത്വരകംപോലെ പ്രവർത്തിക്കുകയും ചെയ്യും. ഇതു രണ്ടും ഇല്ലാതാക്കുകയെന്ന തിന്മയാണു മേളകൾ ഒന്നും വേണ്ടെന്ന തീരുമാനത്തിലെ ഏറ്റവും അനഭിലഷണീയമായ ഘടകം.

കലോത്സവത്തിൽ ഒരു സമ്മാനം നേടുകയെന്ന തീവ്രമായ അഭിലാഷവുമായി വർഷങ്ങളോളം പലവിധ കലാപരിപാടികൾ പരിശീലിച്ചുവരുന്ന നിരവധി കുട്ടികൾ നാട്ടിലുണ്ട്. അവരിൽ പലരും ഇപ്പോൾ നടന്ന, പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പലവിധത്തിൽ പ്രഹരിക്കപ്പെട്ടവരുമാണ്. അങ്ങനെയുള്ള പലർക്കും അവശേഷിക്കുന്ന ഒരു സ്വപ്നമാണ് കലോത്സവം. അതുകൂടി ഇല്ലാതാവുന്നതോടെ എത്രയെത്ര മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും സ്വപ്നങ്ങളാണ് തകർന്നടിയുന്നത്! പല വിദ്യാർഥികൾക്കും ഇനിയൊരവസരം കിട്ടിയില്ലെന്നും വരാം.

പല മത്സരയിനങ്ങളിലും മികവ് കാട്ടുന്ന കുട്ടികളുടെ പരിതാപകരമായ സാന്പത്തികാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ എല്ലാ കലോത്സവങ്ങൾക്കും ശേഷം നാം വായിക്കാറുണ്ടെന്നതു വിസ്മരിക്കാമോ? അങ്ങനെയുള്ള വിദ്യാർഥികളുടെ സ്വപ്നസൗധങ്ങൾ തകർക്കണോ?

കലോത്സവം വെറും സാന്പത്തികച്ചെലവിന്‍റെ മാത്രം മാനദണ്ഡംകൊണ്ട് അളക്കാവുന്ന ഒന്നല്ല എന്നും അതിനപ്പുറം വിദ്യാർഥികളുടെ മാനസികവും വൈകാരികവും കലാസാഹിത്യപരവുമായ ഗൃഹാതുരതയുടെ അനിർവചനീയമായ ഒരുതലംകൂടി അതിനുണ്ടെന്നുമുള്ള വസ്തുത തിരിച്ചറിഞ്ഞ് സാഹചര്യങ്ങളുടെ സവിശേഷതയും കണക്കിലെടുത്ത്, പരമാവധി ചെലവ് ചുരുക്കി കലോത്സവം നടത്താനുള്ള വിവേകമാണ് ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടത്.

ഡോ. സി.ടി. ഫ്രാൻസിസ്, ചിറ്റിലപ്പള്ളി, മുതലക്കോടം