Letters
പ്രളയം നൽകിയ തിരിച്ചറിവുകൾ
Wednesday, September 12, 2018 11:09 PM IST
ഇനിയെങ്കിലും നമുക്കു നമ്മുടെ ചിന്തകളെ മാറ്റാം. ഇനിയെങ്കിലും കാഴ്ചപ്പാടുകളും രീതികളും മാറ്റിയെഴുതാം. തനിക്കു മാത്രമാണു ജീവിക്കാനുള്ള അവകാശം എന്ന ചിന്ത വെടിയാം. വരുമാനത്തിന്‍റെ ഒരു ഭാഗം ദൈവത്തിനു നൽകാം. മാനവസേവയാണ് മാധവസേവയെന്നു തിരിച്ചറിയാം. മറ്റുള്ളവരെ പറ്റിയും ചിന്തിക്കാം. താൻ മാത്രമല്ല ഭൂമിയിൽ എന്നു ചിന്തിക്കാം. ആർഭാട വാഹനങ്ങളും അമിതവേഗവും ഒഴിവാക്കാം. ആർഭാടങ്ങൾ കുറയ്ക്കാം, ധൂർത്ത് ഒഴിവാക്കാം. വിവാഹത്തിലെ ധൂർത്തും അഹങ്കാരവും ഒഴിവാക്കാം, ഭക്ഷണത്തിലെ ധാരാളിത്തം ഒഴിവാക്കാം. വീടുകൾക്കായുള്ള ധൂർത്ത് ഒഴിവാക്കാം, വീട് പാർക്കാനുള്ളതാണ്, ആളാവാനുള്ളതല്ല എന്നു തിരിച്ചറിയാം. മതിലുകൾ മനസുകളെ വേർതിരിക്കുന്നവ ആക്കാതിരിക്കാം. ഉത്സവം, പെരുന്നാൾ ആഘോഷങ്ങൾ എന്നിവയ്ക്ക് ആർഭാടം കുറയ്ക്കാം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതിരിക്കാം. ഇനിയും തലമുറകൾ ഉണ്ടെന്നും അവർക്കും ഈ ഭൂമിയിൽ ജീവിതം സാധ്യമാക്കണമെന്നും തിരിച്ചറിയാം.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം‌