Letters
ഗ്രന്ഥശാലകൾ പുനരുദ്ധരിക്കണം
Friday, September 14, 2018 10:48 PM IST
വെള്ളപ്പൊക്കം കുട്ടനാട്ടിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. കുട്ടനാടിനെ പുനർനിർമിക്കുവാൻ കേരള സർക്കാരും കത്തോലിക്കാ സഭയും ചങ്ങനാശേരി അതിരൂപതയും ദീപിക പത്രവും ചെയ്യുന്ന സേവനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണ്. എല്ലാവരും ശ്രദ്ധിക്കാതിരുന്ന ഒരു മേഖലിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

കുട്ടനാട്ടിലെ ധാരാളം സ്കൂളിലെയും പളളികളിലെയും ഗ്രന്ഥശാലകളിലെയും ആയിരക്കണക്കിന് പുസ്തകങ്ങൾ നശിച്ചുപോയി. വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ലൈബ്രറികളെയും പുനർനിർമിക്കേണ്ടത് ആവശ്യമാണ്.പൊതുവേ കൂട്ടായ്മയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന കുട്ടനാടൻ ജനതയുടെ ഒരുമിച്ചുകൂടലിന്‍റെ ഇടങ്ങൾ കൂടിയാണ് ഗ്രാമീണ ഗ്രന്ഥശാലകൾ. അവ വീണ്ടെടുക്കപ്പെട്ടില്ലെങ്കിൽ കുട്ടനാടൻ ജനതയുടെ സാംസ്കാരിക ജീവിതം പ്രതിസന്ധിയിലാകും. വിദ്യാഭ്യാസ പരമായും സാംസ്കാരികമായും ഒരു നാടും ജനതയും പിൻതളളപ്പെടും.

ഒരു സംസ്കാരത്തിന്‍റെതന്നെ അതിജീവനമാണ് കുട്ടനാട്ടിലൂടെ പുനർനിർമിക്കപ്പെടേണ്ടത്. അതുകൊണ്ട് കുട്ടിനാടിന്‍റെ പുനർനിർമാണത്തിൽ ഭാഗമായി ഗ്രന്ഥശാലകളെയും സാംസ്കാരിക നിലയങ്ങളെയും ഉൾപ്പെടുത്തണം.

മാത്യു ആന്‍റണി, വയലാറ്റുപറന്പിൽ, വാഴപ്പള്ളി